കോളേജിലെ എസ്എഫ്ഐക്കാരൻ; വികാരിയായ ശേഷം അയ്യപ്പ ഭക്തിഗാനം പുറത്തിറക്കി; കമ്മ്യൂണിസത്തിലെ സമത്വ ആശയത്തെ ബൈബിളിലും കണ്ടു; റവറന്റ് ഫാദർ എന്ന പ്രയോഗത്തേക്കാൾ ഇഷ്ടം സഖാവ് ഫാദർ എന്ന് വിളിക്കുന്നതും; വൈദികർക്ക് നേരേയുള്ള ലൈംഗികചൂഷണ വിവാദത്തിൽ ഇരയ്ക്കൊപ്പം നിന്നപ്പോൾ വിശ്വാസികളുടെ 'പൊങ്കാല'; സഭയിലെ അനീതിക്കെതിരെ പൊരുതുമെന്ന് പ്രഖ്യാപിച്ച് ഫാദർ മാത്യൂസ് വാഴക്കുന്നത്ത്; സഖാവ് അച്ചൻ വ്യത്യസ്തനാകുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
പത്തനംതിട്ട: ക്രൈസ്തവ പുരോഹിതർക്ക് പരസ്യമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാമോ? പലർക്കും വ്യക്തമായ രാഷ്ട്രീയ നിലപാടുണ്ടെങ്കിലും ഇക്കാര്യം പരസ്യമായി പറയാൻ തയ്യാറാല്ല. പ്രത്യേകിച്ചു ഇടതുപക്ഷത്തോടാണ് പ്രേമമെങ്കിൽ. എന്നാൽ, പത്തനംതിട്ടയിലെ ഒരു ക്രൈസ്തവ പുരോഹിതൻ ഇക്കാര്യത്തിൽ നിന്നെല്ലാം വ്യത്യസ്തനാണ്. താനൊരു സഖാവാണെന്ന് പരസ്യമായി അഭിപ്രായപ്പെടുന്ന ഫാദർ മാത്യൂസ് വാഴക്കുന്നത്ത് സോഷ്യൽ മീഡിയയുടെയും സഖാക്കളുടെയും പ്രിയങ്കരനായിരുന്നു. സൂപ്പർ പ്രസംഗം കൊണ്ട് ആളെ കൈയിലെടുക്കുന്ന അച്ചൻ തന്നെ റവറന്റ് ഫാദർ എന്ന് വിളിക്കുന്നതിനേക്കാൽ ഇഷ്ടം സഖാവ് ഫാദർ എന്ന വിളിക്കുന്നതാണെന്നും പറയുന്ന അച്ചന്റെ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. ഇപ്പോൾ ഓർത്തഡോക്സ് സഭയിലെ വൈദികർക്ക് നേരേയുള്ള ലൈംഗികചൂഷണ വിവാദത്തിലും പരസ്യപ്രതികരണത്തിന് അച്ചൻ തയ്യാറായി. ഇതോടെ സോഷ്യൽ മീഡിയയിലെ താരമായ മുതിർന്ന വൈദികന് സൈബർ ആക്രമണം കൊണ്ട് ഇരിക്കപ്പൊറുതി മുട്ടുകയാണ്.
വാട്സ് ആപ്പ്, ഫേസ് ബുക്ക് എന്നിവ വഴി തന്നെയും കുടുംബത്തെയും വ്യക്തിഹത്യ നടത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതായി സഭാ മാനേജിങ് കമ്മിറ്റിയംഗമായ ഫാ. മാത്യൂസ് വാഴക്കുന്നത്ത് ജില്ലാ പൊലീസ് മേധാവി ടി.നാരായണന് പരാതി നൽകി. ലൈംഗികചൂഷണ വിവാദത്തിൽ സഭാ നേതൃത്വത്തിന് യുവാവ് നൽകിയ പരാതിയും ഇരയുടെ സത്യപ്രസ്താവനയും ചോർന്നതിനെതിരേ ഇദ്ദേഹം പരസ്യമായി രംഗത്തെത്തിയിരുന്നു. ഒരു വിശ്വാസി തന്റെ ആത്മീയപിതാവിന് നൽകിയ പരാതി തെരുവിൽ വലിച്ചെറിയപ്പെട്ടത് തെറ്റാണ്. പുരോഹിതർക്ക് യോജിക്കാത്ത പ്രവർത്തനങ്ങൾ നടത്തിയവർക്കെതിരേ സഭ നടപടി സ്വീകരിക്കണമെന്നായിരുന്നു ഇദ്ദേഹം കൈക്കൊണ്ട നിലപാട്. ഇതാണ് ചിലരെ ചൊടുപ്പിച്ചിത്. ഇതോടെയാണ് വേറിട്ട വഴിയിലൂടെ നീങ്ങുന്ന ഫാ. മാത്യൂസ് വാഴക്കുന്നത്തിനെ നേരിടാൻ സൈബർ ഗുണ്ടകളെത്തിയത്.
ലൈംഗികചൂഷണവുമായി ബന്ധപ്പെട്ട് നിലയ്ക്കൽ ഭദ്രാസന മെത്രാപ്പൊലീത്തക്ക് ലഭിച്ച മറ്റൊരു പരാതി പിൻവലിക്കാൻ ബിഷപ്പ് ഇടപ്പെട്ടെന്നും ഫാ. വാഴക്കുന്നം മാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു. ഇതേ തുടർന്നാണ് പരാതി പുനഃപരിശോധിക്കാനും വൈദികനെ സസ്പെൻഡ് ചെയ്യാനും ഭദ്രാസന നേതൃത്വം തയ്യാറായത്. തന്നെ സഭാവിരുദ്ധനായി ചിത്രീകരിക്കാനാണ് പലരുടെയും ശ്രമം. ഇവരുടെ ലക്ഷ്യം വേറെയാണ്. സഭയ്ക്ക് വിരുദ്ധമായി താനൊന്നും ചെയ്തിട്ടില്ല. സഭയുടെ പേര് ഉപയോഗിച്ച് ചിലർ തെറ്റ് കാട്ടുമ്പോൾ താനത് ചൂണ്ടിക്കാട്ടും. ഇനിയും ഈ നിലപാട് തുടരുമെന്നും ഫാ. മാത്യൂസ് വാഴക്കുന്നം പറഞ്ഞു.
റാന്നി സെന്റ് മേരിസ് കോളജ് അദ്ധ്യാപകനായ ഫാ. മാത്യൂസ് വാഴക്കുന്നത്തിന്റെ പല പ്രസംഗങ്ങളും സോഷ്യൽ മീഡിയ ചർച്ച ചെയ്തിട്ടുണ്ട്. തികഞ്ഞ രാഷ്ട്രീയ പ്രസംഗമാണ് അച്ചൻ പിണറായി വിജയന്റെ നവകേരള യാത്രയിൽ നടത്തിയത്. മാർച്ച് പത്തനംതിട്ടയിൽ എത്തിയപ്പോൾ പുകസ ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ ഫാ. മാത്യൂസ് നടത്തിയ പ്രസംഗം ഏറെ ചർത്തയായിരുന്നു. ഒരു മതത്തിലായിരിക്കുമ്പോൾതന്നെ മതേതരനായിരിക്കുവാൻ കഴിയണമെന്ന സന്ദേശവും മതങ്ങളല്ല പ്രശ്നം വർഗീയതയാണ് പ്രശ്നമെന്നും ഓർമിപ്പിച്ചതു പിണറായി വിജയാണെന്നും അദ്ദേഹം പറഞ്ഞു. യേശുക്രിസ്തു പറഞ്ഞു. നിങ്ങളെന്നെ ഗുരുവെന്നു വിളിക്കരുത്, സ്നേഹിതൻ എന്നു വിളിക്കണമെന്ന്. സഖാവ് എന്ന വാക്കിന്റെ അർഥം സഖിത്വമുള്ളവൻ എന്നും മിത്രം എന്നും സ്നേഹിതൻ എന്നും ആണെങ്കിൽ ഞങ്ങൾ അച്ചന്മാരെ സ്നേഹിതൻ എന്നു വിളിക്കുമ്പോൾ നമ്മുടെ നാട്ടിൽ സാംസ്കാരികമായ ഒരു മാറ്റം സംഭവിക്കും. കാരണം, ഞങ്ങളും നിങ്ങളും തമ്മിലുള്ള അകലമില്ലാതെയാവുകയും ഏകഭാവത്തിൽ മാനുഷിക നന്മയ്ക്കു വേണ്ടി പ്രവർത്തിക്കുന്ന സാഹചര്യം ഉണ്ടാകും. കണ്ണൂരിലായിരുന്നു താൻ അഞ്ചുവർഷം. കണ്ണൂരിന്റെ സാംസ്കാരിക പരിസരം പരിചയപ്പെട്ടിട്ടുണ്ട്. ഓരോ ദേശത്തിനും പ്രത്യേകതകളുണ്ട്. പാറമേലാണ് സഭയെ പണിയുന്നതെന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ട്.
പിണറായിയിലെ പാറപ്പുറത്താണ് നമ്മുടെ നാട്ടിലെ അടിസ്ഥാന വർഗത്തിനുവേണ്ടിയുള്ള ആദ്യത്തെ യോഗം നടന്നത്. പാറപ്പുറമെന്നു പറഞ്ഞാൽ ഉറപ്പ്എന്നാണ് അർഥം. പിണർ എന്നു പറഞ്ഞാൽ മിന്നൽ എന്നു മാത്രമല്ല, ഉറപ്പുള്ളത് എന്ന അർഥം കൂടിയുണ്ട്. കേരളത്തിന്റെ ചരിത്രത്തിൽ കഴിഞ്ഞകാലത്ത് ഒരൊറ്റ നേതാവിനെയാണ് തച്ചുതകർക്കാനുള്ള കാണുന്നത്. ഉറപ്പുള്ളതുകൊണ്ടാണ് ആ നേതാവിനെ തകർക്കാൻ ശ്രമം നടന്നത്. ഫാ. വടക്കനെന്ന പോലെ തന്നെ ഫാ. തെക്കൻ എന്നു വിളിക്കാമെന്നും അദ്ദേഹം പറഞ്ഞു. താൻ ഇടതു പക്ഷത്താണ് നിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. ഇങ്ങനെ വളരെ വ്യത്യസ്തമായ വഴിയിലൂടെ നടക്കുന്ന ഫാദറാണ് മാത്യൂസ് വാഴക്കുന്നത്ത്. ക്രൈസ്തവരെ ഇടതുപക്ഷത്തേക്ക് അടുപ്പിക്കാൻ സിപിഎമ്മും അച്ചന്റെ പ്രസംഗം ഉപയോഗിച്ചിരുന്നു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലും ഇത്തരം പ്രസംഗങ്ങളിലൂടെ വോട്ട് നേടാൻ സിപിഎം ശ്രമിക്കുകയും ചെയ്തു. അങ്ങനെ സിപിഎം പക്ഷത്ത് നിൽക്കുന്ന അച്ചനെതിരെയാണ് ഇപ്പോൾ സൈബർ ആക്രമണം നടക്കുന്നത്. അതുകൊണ്ട് തന്നെ പരാതി ഗൗരവത്തോടെ എടുക്കാനാണ് പൊലീസിന് ഉന്നതർ നൽകിയിരിക്കുന്ന നിർദ്ദേശം.
സാധാരണ ക്രൈസ്തവ കുടുംബങ്ങളിലുള്ള പോലെ കോൺഗ്രസ് അനുഭാവമുള്ള ഒരു കുടുംബത്തിലാണ് ഫാ. മാത്യൂസ് വാഴക്കുന്നത്തും ജനിച്ചതെങ്കിലും കോളേജ് വിദ്യാഭ്യാസകാലംമുതൽ ഒരു എസ്എഫ്ഐ പ്രവർത്തകനായിരുന്നു. ആ സമയത്ത് എസ്എഫ്ഐ പാനലിൽ ആർട്സ് ക്ലബ് സെക്രട്ടറിയായി മത്സരിച്ചിരുന്നു. പഴയ കാലത്തു ക്രൈസ്തവർക്ക് ഇപ്പോഴത്തെപ്പോലെയുള്ള സാമ്പത്തിക പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തൊഴിലാളി പ്രസ്ഥാനങ്ങളോട് സമരസപ്പെടാൻ അന്ന് പറ്റിയിരുന്നില്ല എന്നുള്ളതാണ് കാര്യം. അതുകൊണ്ടാവണം അന്നത്തെ ആളുകൾ കോൺഗ്രസ് അനുഭാവികൾ ആയതെന്നുവേണം കരുതാൻ. പക്ഷെ ഏതെങ്കിലും ഒരു കാഴ്ചപ്പാടിനോട് ക്രിസ്റ്റ്യാനിറ്റി പൊരുത്തപ്പെടുന്നുണ്ടെങ്കിൽ അത് ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കാഴ്ചപ്പാടിനോടാണ് എന്നാണു ഫാ. മാത്യൂസ് വാഴക്കുന്നത്ത് വിശദീകരിച്ചിരുന്നത്. പിന്നെ ഞാൻ ഒരു വൈദികൻ മാത്രമല്ല മലയാള ഭാഷ അദ്ധ്യാപകൻ കൂടിയാണ്. ഇടതുപക്ഷം ഭരണത്തിലുള്ള സമയങ്ങളിലാണ് കലാ-സാംസ്കാരിക ചർച്ചകളും സംവാദങ്ങളും നടക്കാറുള്ളതെന്നും അച്ചൻ തുറന്നു പറഞ്ഞിട്ടുണ്ട്.
'33 വയസുള്ള ക്രിസ്തുവിന്റെ പ്രായത്തിൽ സ്വാതി തിരുനാൾ ഇവിടെ ഭരിച്ചപ്പോൾ ഭരണനൈപുണ്യവും ഒപ്പം തന്നെ ഒരു സംസ്കാരമുള്ള സമൂഹത്തെ സൃഷ്ടിക്കാനും അദ്ദേഹത്തിനു സാധിച്ചു. ഇത് രണ്ടും ഒപ്പം കൊണ്ടുപോകണമെങ്കിൽ ഇടതുപക്ഷം ഭരിച്ചാലേ നടക്കു. കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് പ്രതിബദ്ധതയുണ്ട്. അതിൽ വിശ്വസിക്കുന്നു. പക്ഷെ പള്ളിയിലോ വിശ്വാസികളോടോ രാഷ്ട്രീയം സംസാരിക്കാറില്ല. അതിന്റെ ആവശ്യമില്ല.-ഇതായിരുന്നു അച്ചന്റെ രാഷ്ട്രീയം. ചെറുപ്പം മുതൽ കവിതകളും, കഥകളും എഴുതുമായിരുന്നു അച്ചൻ. ഏഴു പുസ്തകങ്ങൾ ഇതുവരെ പ്രസിദ്ധീകരിച്ചിടുണ്ട്. മുൻപ് എറണാകുളത്തു കേരള ഫിലിം അക്കാദമി എന്ന സ്ഥാപനത്തിൽ ഒരു വർഷം സിനിമ സംവിധാനം പഠിച്ചു. ദൂരദർശനു വേണ്ടി 2002 കാലഘട്ടത്തിൽ ടെലിഫിലിമുകൾ ഡയറക്റ്റ് ചെയ്തിട്ടുണ്ട്. ഇതുവരെ 180 ഓളം ക്രിസ്തിയ ഗാനങ്ങൾ എഴുതിടുണ്ട്. രണ്ടുവർഷം മുൻപ് ശബരിമല മണ്ഡല കാലത്ത് ശബരിഗിരിശൻ എന്ന അയ്യപ്പ ഭക്തിഗാന ആൽബം ഇറക്കിയിരുന്നു. പ്രണയആൽബത്തിന് വേണ്ടിയും ഗാനങ്ങൾ എഴുതി. ഇങ്ങനെ മതത്തിന് അപ്പുറത്തേക്കാണ് അച്ചന്റെ ഇടപെടലുകൾ.
സഖാവ് അച്ചൻ എന്ന് വിളിക്കുന്നതാണ് തനിക്ക് ഏറ്റവും ഇഷ്ടം എന്ന് സഖാവച്ചൻ തുറന്നു പറയുന്നുണ്ട് എങ്കിലും വിശ്വാസത്തിൽ രാഷ്ട്രീയം കലക്കി മലിനമാക്കാൻ കലാകാരൻ കൂടിയായ അച്ചന് ഇഷ്ടമല്ല. പുരോഗമന കലാസാഹിത്യസംഘത്തിന്റെയും ഒപ്പം അദ്ധ്യാപക സംഘടനയുടെ ഭാരവാഹിയുമാണ് ഫാദർ മാത്യൂസ് വാഴകുന്നം. റാന്നി സെന്റ് തോമസ് കോളേജിലെ മലയാളം അദ്ധ്യാപകൻ ആയി കുട്ടികളെ പഠിപ്പിപ്പിക്കുന്നതിനോടൊപ്പം ക്ലാസിക്കൽ കലകളിലെ പുരാണേതര പ്രമേയങ്ങൾ എന്ന വിഷയത്തിൽ പി.എച്ച്.ഡിയും അച്ചൻ ചെയ്യുന്നു. ഭാര്യ സാറ മാത്യൂസ് സ്കൂൾ അദ്ധ്യാപികയാണ്.
Stories you may Like
- ഫാ.മാത്യൂസ് വാഴക്കുന്നത്തിന് എതിരെ കർശന നടപടിക്ക് സമ്മർദ്ദം
- തെറി തെറിച്ചു പോകുന്നതാണ്, ദേഷ്യം പ്രകടമാക്കാനുള്ളതും ആണ്
- ഫാ. മാത്യൂസ് വാഴക്കുന്നത്തിനോട് ഓർത്തഡോക്സ് സഭാധ്യക്ഷൻ വിശദീകരണം തേടി
- 'ഡാഷ് മോൻ' വിളി; ഫാ. മാത്യൂസ് വാഴക്കുന്നത്തിനെതിരെ നടപടി
- ആരെതിർത്താലും വ്രതം പൂർത്തിയാക്കി ശബരിമല കയറും: ഫാദർ മനോജ്
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്