ഫാ റോബിൻ പിടിയിലായത് രാജ്യം വിടാനായി വിമാനത്താവളത്തിലേക്ക് പോവുമ്പോൾ; ദീപകയിലെ ഫാരീസിന്റെ വിശ്വസ്തനെ വഴി തടഞ്ഞ് പൊലീസ് പിടികൂടിയത് മൊബൈൽ ടവർ പരിശോധിച്ച്; തലനാരിഴയിൽ മറ്റൊരു വിവാദം ഇല്ലാതായതിൽ ആശ്വസിച്ച് മുഖ്യമന്ത്രി പിണറായി
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: പീഡനത്തത്തെുടർന്ന് 16 വയസ്സുകാരിയായ വിദ്യാർത്ഥിനി പ്രസവിച്ച സംഭവത്തിൽ വൈദികനെ പൊലീസ് പിടികൂടിയതിലൂടെ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുമായി ഏറെ അടുപ്പമുണ്ടെന്ന് കരുതുന്ന വ്യവസയായിയാണ് ഫാരീസ് അബൂബേക്കർ. വി എസ് അച്യുതാനന്ദൻ കളങ്കിതനെന്ന് വിളിച്ച് വ്യവസായ പ്രമുഖൻ. പിണറായിയും ഫാരീസുമായുള്ള ബന്ധം പലപ്പോഴും ചർച്ചായിട്ടുമുണ്ട്. ഫാരീസുമായുള്ള പിണറായിയുടെ സൗഹൃദവുമായി വൈദികന്റെ പീഡനവും ചർച്ചയാകാൻ ഇടയുണ്ടായിരുന്നു. ഫാദർ റോബിൻ വടക്കുംചേരിയുടെ അറസ്റ്റോടെ ഇത്തരത്തിലൊരു വിവാദമാണ് അപ്രസക്തമായത്.
പെൺകുട്ടി പ്രസവിച്ചത് പുറംലോകത്ത് എത്തിയതോടെ തന്നെ പിടിവീഴുമെന്ന് ഫാദറിന് മനസ്സിലായി. ഇതോടെ കാനഡയിലേക്ക് വിമാനം കയറാൻ തീരുമാനിച്ചു. അതീവ രഹസ്യമായി നെടുമ്പാശ്ശേരിയിൽ എത്തി പറക്കാനായിരുന്നു നീക്കം. ഇത് സംഭവിച്ചിരുന്നുവെങ്കിൽ റോബിൻ രക്ഷപ്പെടുമായിരുന്നു. ഫാരീസ് അബൂബേക്കറിന്റെ അടുപ്പക്കാരനായ ഫാദർ ഇത്തരത്തിൽ രക്ഷപ്പെട്ടാൽ അത് പിണറായിയുടെ മേൽ ആരോപണമായി പതിക്കുമായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ ഉത്തതരെ രക്ഷിക്കാൻ മുഖ്യമന്ത്രി കരുക്കൾ നീക്കുന്നുവെന്ന ആരോപണം ശക്തമാണ്. ഇതിന് സമാനമായി ആഭ്യന്തരവകുപ്പിനെ പ്രതിസ്ഥാനത്ത് നിർത്താൻ കൊടി സുനിയുടെ ശിക്ഷാ ഇളവ് വിവാദവും ഉണ്ട്. അതുകൊണ്ട് തന്നെ ഫാദർ കാനഡയിലേക്ക് കടന്നിരുന്നുവെങ്കിൽ ഇതിന് കാരണം പിണറായിയുടെ ഇടപെടലാണെന്ന വാദം നിറയുമായിരുന്നു. നിയമസഭ ചേരുന്ന സമയത്ത് ഇത്തരമൊരു വിവാദം സർക്കാരിന് കളങ്കമുണ്ടാക്കുകയും ചെയ്യുമായിരുന്നു.
അതിനിടെ പൊലീസ് അറസ്റ്റ്ചെയ്ത വൈദികൻ ഉന്നതബന്ധങ്ങളും കത്തോലിക്ക സഭയിൽ വലിയ പദവികളും അലങ്കരിച്ചിരുന്നതായി പൊലീസ് വെളിപ്പെടുത്തി. അറസ്റ്റിലായ ഫാദർ റോബിൻ വടക്കഞ്ചേരി ഇന്നലെ പൊലീസിൽ കുറ്റം സമ്മതിച്ചശേഷം നടന്ന തെളിവെടുപ്പിൽ കേസ് ഒതുക്കാനുള്ള ഞെട്ടിപ്പിക്കുന്ന നീക്കംനടത്തിയെന്നാണ് മൊഴി. വൈദികനെ സംരക്ഷിക്കാൻ ഉന്നത ഇടപെടൽ നടന്നതായും പൊലീസ് കേന്ദ്രങ്ങൾ സൂചിപ്പിച്ചു. ഇങ്ങനെ പൊലീസ് പറയുന്നത് തന്നെ ഫാരീസുമായുള്ള വൈദികന്റെ ബന്ധവുമായി കൂട്ടി വായിക്കപ്പെടാൻ സാധ്യതയുണ്ടായിരുന്നു. ദീപിക ദിനപത്രം ഫാരിസ് അബൂബക്കറിന്റെ കീഴിലായ 2005-08 കാലഘട്ടത്തിൽ ആദ്യം പ്രൊഡക്ഷൻ മാനേജറാവുകയും പിന്നീട് അതിന്റെ എം.ഡിയായും പ്രവർത്തിച്ച ആളാണ് ഫാദർ റോബിൻ.
ഫാരീസിന്റെ ദീപികയിലെ പ്രവർത്തനത്തെ എല്ലാം നിയന്ത്രിച്ച വ്യക്തിയാണ് റോബിൻ. കർഷക സംഘടനയായ ഇൻഫാമിന്റെ മാനന്തവാടി രൂപതയുടെ കീഴിൽ ഡയറക്ടറുമായിരുന്നു. മാനന്തവാടി രൂപതക്ക് കീഴിലുള്ള വിവിധ വിദ്യാഭ്യാസ സംരംഭങ്ങളുടെ സാരഥിയുമായിരുന്നു. കൊട്ടിയൂർ മേഖലയിലും വലിയ നേതൃപദവിയിലിരുന്ന ആളാണ് വൈദികൻ. കൊട്ടിയൂർ വികസനസമിതിയുടെ ചെയർമാനായിരുന്നു. ഇൻഫാമിനെ ഇടതുപക്ഷവുമായി അടുപ്പിക്കാനും ശ്രമിച്ച വ്യക്തിയാണ് റോബിൻ. പത്രസ്ഥാപനത്തിന്റെ പഴയ സ്വാധീനവും രൂപതയുടെ പിന്തുണയും ഉപയോഗിച്ച് പീഡനക്കേസ് ഒതുക്കാൻ തീവ്രശ്രമമാണ് ഫാദർ നടത്തിയതെന്ന പൊലീസ് തന്നെ പറയുമ്പോൾ അറസ്റ്റ് നടന്നിരുന്നില്ലെങ്കിൽ ഉണ്ടാകുമായിരുന്ന വിവാദത്തിന്റെ വ്യാപ്തി ഊഹിക്കാവുന്നതേയുള്ളൂ. ഫാരീസിന് വേണ്ടി പിണറായി ഫാദറിനെ വിദേശത്തേക്ക് കടത്തിയെന്ന് തന്നെയാകുമായിരുന്നു ആക്ഷേപം. വിഎസും ഇത് ആളിക്കത്തിക്കാൻ സജീവമായി എത്തുമെന്നതും ഉറപ്പാണ്. അതുകൊണ്ട് തന്നെ ഫാദറിന്റെ അറസ്റ്റ് രക്ഷയാകുന്നത് പിണറായിക്ക് തന്നെയാണ്.
പെൺകുട്ടിയുടെ പ്രസവം രഹസ്യമാക്കിവച്ച ക്രിസ്തുരാജ ആശുപത്രി അധികൃതർക്കെതിരെയും വൈദികനെ രക്ഷപ്പെടുത്താൻ ശ്രമിച്ചവരെയും കേസിൽ പ്രതി ചേർക്കുമെന്ന് പൊലീസ് അറിയിച്ചു. പൊലീസ് അറസ്റ്റ്ചെയ്ത ഉടനെ ഫാദർ റോബിനെ വികാരിസ്ഥാനത്തുനിന്ന് നീക്കംചെയ്തതായി മാനന്തവാടി രൂപത കൊട്ടിയൂരിലെ പള്ളി അധികൃതരെ അറിയിച്ചിട്ടുണ്ട്. പെൺകുട്ടിയെ പീഡിപ്പിച്ചതായി ചൈൽഡ്ലൈനിന് ലഭിച്ച സന്ദേശമാണ് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിന് കാരണമായത്. പെൺകുട്ടി പ്രസവിച്ച് 20 ദിവസമായെങ്കിലൂം ഇതുവരെയായി പ്രശ്നം ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് വൈദികനെ തിരഞ്ഞുപോയപ്പോൾ അദ്ദേഹം വിദേശത്താണെന്നാണ് ആദ്യം ഇടവകയിൽനിന്ന് വിവരം നൽകിയത്.
ഇതേതുടർന്ന് കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും വൈദികന്റെ ചിത്രസഹിതം വിവരം നൽകി. വൈദികന്റെ മൊബൈൽഫോൺ സൈബർസെൽ പിന്തുടർന്നപ്പോൾ അങ്കമാലിക്കടുത്ത് ഉണ്ടെന്ന് മനസ്സിലാക്കുകയായിരുന്നു. തുടർന്ന് ചാലക്കുടിയിൽവച്ച് പൊലീസ് ഇയാൾ സഞ്ചരിച്ച കാർ പിന്തുടർന്ന് പിടികൂടി. കാനഡയിലേക്ക് വിമാനം കയറാനുള്ള ഒരുക്കത്തോടെ യാത്രചെയ്യുന്നതിനിടയിലാണ് വൈദികൻ പൊലീസ് പിടിയിലായത്. പത്ത് മിനിറ്റ് അറസ്റ്റ് വൈകിയിരുന്നുവെങ്കിൽ പോലും ഇയാൾ കാനഡയിലേക്ക് രക്ഷപ്പെടുമായിരുന്നു. ഇത് പിണറായിക്ക് തീരാ കളങ്കമാവുകയും ചെയ്യുമായിരുന്നു.
കൊട്ടിയൂരിൽ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ വൈദികൻ റോബിൻ വടക്കുംചേരിയെ റിമാൻഡ് ചെയ്തു. തലശേരി സെഷൻസ് കോടതിയാണ് ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്. നേരത്തെ ഫാ. റോബിൻ കുറ്റം സമിതിച്ചിരുന്നു. പീഡനം നടന്ന കൊട്ടിയൂർ നീണ്ടുനോക്കി പള്ളിമേടയിൽ ഫാ. റോബിനെ എത്തിച്ച് തെളിവെടുത്തിരുന്നു. തൊക്കിലങ്ങാടി ക്രിസ്തുരാജ് ആശുപത്രിയിലാണ് പെൺകുട്ടി പ്രസവിച്ചത്. സംഭവം മറച്ചുവച്ച ആശുപത്രി അധികൃതർക്കെതിരെയും നടപടിയുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പെൺകുട്ടിക്ക് പ്രായപൂർത്തിയായതായി മാതാവ് പറഞ്ഞുവെന്നാണ് ആശുപത്രി അധികൃതരുടെ വാദം. അതിനാലാണ് പൊലീസിൽ വിവരം അറിയിക്കാതിരുന്നതെന്നും ആശുപത്രി അധികൃതർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
അതിനിടെ കേസിന്റെ അന്വേഷണവുമായി എല്ലാവിധത്തിലും സഹകരിക്കുമെന്നു മാനന്തവാടി രൂപത. ഫാ. റോബിനെതിരായ പരാതിയെക്കുറിച്ച് സഭാപരമായ അന്വേഷണങ്ങൾക്കായി പ്രത്യേകകമ്മിറ്റിയെ മാനന്തവാടി രൂപതാ ബിഷപ് മാർ ജോസ് പൊരുന്നേടം നിയോഗിച്ചു. ഫാ. റോബിനെ ബിഷപ് സസ്പെൻഡ് ചെയ്തു. ഇടവക വികാരിസ്ഥാനത്തുനിന്നു നീക്കുകയും കുർബാന അർപ്പിക്കുന്നതിനും വചനപ്രഘോഷണം നടത്തുന്നതിനും വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ബിഷപ്പിന്റെ കൽപ്പന കൊട്ടിയൂർ ഇടവകയിലും മാനന്തവാടി രൂപതയിലെ ദേവാലയങ്ങളിലും പ്രസിദ്ധപ്പെടുത്തി. വികാരി സ്ഥാനത്തുനിന്നു നീക്കം ചെയ്യപ്പെട്ടതോടെ സ്കൂൾ മാനേജർ പദവിയും അദ്ദേഹത്തിൽനിന്നു മാറ്റപ്പെട്ടതായി രൂപതാ പി.ആർ.ഒ. അഡ്വ. ഫാ. തോമസ് ജോസഫ് തേരകം അറിയിച്ചു. കുട്ടികൾക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യത്തിൽ വൈദികൻ ഉൾപ്പെട്ട വാർത്ത സഭ ഗൗരവത്തോടെ കാണുന്നതായി കെ.സി.ബി.സി വക്താവും പ്രതികരിച്ചു.
ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുന്നതിൽ ദുഃഖവും ഖേദവുമുണ്ട്. സമർപ്പിതജീവിതം നയിക്കുന്ന വ്യക്തികൾ ശാരീരികവും മാനസികവും ആത്മീയവുമായ വിശുദ്ധി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് കത്തോലിക്കാസഭ ആഗ്രഹിക്കുന്നതും അനുശാസിക്കുന്നതും. ഇക്കാര്യത്തിലുണ്ടാകുന്ന വ്യക്തിപരമായ വീഴ്ചകൾ ദുഃഖകരവും ഗുരുതരവുമാണെന്ന് വക്താവും ഡെപ്യൂട്ടി സെക്രട്ടറി ജനറലുമായ ഫാ. വർഗീസ് വള്ളിക്കാട്ട് അറിയിച്ചു. ഇത്തരം പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മേലധികാരികൾ അടിയന്തര നടപടികൾ സ്വീകരിക്കുകയും കുറ്റാരോപിതർ രാജ്യത്തിന്റെ നിയമങ്ങൾക്ക് വിധേയരാകുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യും. തെളിവുകൾ നശിപ്പിക്കുന്നതിനോ കുറ്റാരോപിതർ രക്ഷപ്പെടുന്നതിനോ സഭ കൂട്ടുനിൽക്കില്ല. ഏതുതരത്തിലുള്ള നിയമപരമായ അന്വേഷണങ്ങളെയും സ്വാഗതംചെയ്യുന്നു. സഭാനിയമപ്രകാരമുള്ള നടപടിക്രമങ്ങൾ രൂപത തലത്തിൽ നടക്കുന്നതായി മനസ്സിലാക്കുന്നതായും കെ.സി.ബി.സി അറിയിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍