Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പീഡനത്തിന് ഇരയായ പെൺകുട്ടിയും മാതാപിതാക്കളും വാദിച്ചത് പ്രായപൂർത്തിയായ ശേഷം ഉഭയകക്ഷി സമ്മതത്തോടെ നടത്തിയ ശാരീരിക ബന്ധം എന്ന്; ആശുപത്രി രേഖകൾ പരിശോധിച്ചു ജനനസമയം കോടതി പ്രായക്കുറവ് തെളിയിച്ചും ഡിഎൻഎ ടെസ്റ്റ് നടത്തിയും പിതൃത്വം ഉറപ്പിച്ചു ശിക്ഷ ഉറപ്പാക്കിയത് പേരാവൂർ പൊലീസിന്റെ ഉറച്ച നിലപാട്; കത്തോലിക്കാ സഭയിലെ പദവികളും രാഷ്ട്രീയ നേതാക്കളുമായുള്ള ഉന്നത ബന്ധങ്ങളുമെന്നും പീഡന കേസിൽ ഗുണം ചെയ്യാതെ പോയി

പീഡനത്തിന് ഇരയായ പെൺകുട്ടിയും മാതാപിതാക്കളും വാദിച്ചത് പ്രായപൂർത്തിയായ ശേഷം ഉഭയകക്ഷി സമ്മതത്തോടെ നടത്തിയ ശാരീരിക ബന്ധം എന്ന്; ആശുപത്രി രേഖകൾ പരിശോധിച്ചു ജനനസമയം കോടതി പ്രായക്കുറവ് തെളിയിച്ചും ഡിഎൻഎ ടെസ്റ്റ് നടത്തിയും പിതൃത്വം ഉറപ്പിച്ചു ശിക്ഷ ഉറപ്പാക്കിയത് പേരാവൂർ പൊലീസിന്റെ ഉറച്ച നിലപാട്; കത്തോലിക്കാ സഭയിലെ പദവികളും രാഷ്ട്രീയ നേതാക്കളുമായുള്ള ഉന്നത ബന്ധങ്ങളുമെന്നും പീഡന കേസിൽ ഗുണം ചെയ്യാതെ പോയി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: തലശ്ശേരി: കത്തോലിക്കാ സഭയ്ക്ക് മുഴുവൻ നാണക്കേട് സമ്മാനിച്ച വ്യക്തിയാണ് ബാലപീഡകനായ റോബിൻ വടക്കുംചേരി. കേസിസൽ പെൺകുട്ടിയുടെ മാതാപിതാക്കളും മറ്റുള്ളവരും കൂറുമാറിയിട്ടും ബാലപീഡനകനായ വൈദികനെ ശിക്ഷിക്കാൻ ഇടയാക്കിയത് ഡിഎൻഎ പരിശോധന അടക്കമുള്ള ശാസ്ത്രീയ തെളിവുകൾ ആയിരുന്നു. കേസിൽ സഭയുടെ സമ്മർദ്ദത്തിന്റെ ഫലമായി പെൺകുട്ടിയുടെ മാതാപിതാക്കൾ അടക്കമുള്ളവർ കൂറുമാറുകയായിരുന്നു. അമ്മയും ഇരയായ പെൺകുട്ടിയും പറഞ്ഞത് കളവാണെന്ന് പോരാവൂർ പൊലീസ് കണ്ടെത്തിയതോടെ റോബിൻ അച്ചൻ എല്ലാ അർത്ഥത്തിലും കുടുങ്ങി. ഇതിന് വേണ്ടി കേസിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ ജനനം സംബന്ധിച്ച രേഖകൾ കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കി.

പ്രായപൂർത്തിയായ ശേഷം ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു എന്നാണ് പെൺകുട്ടിയുടെ മാതാവും പിതാവും വിചാരണ വേളയിൽ പറഞ്ഞത്. എന്നാൽ, പ്രായം സംബന്ധിച്ച വിശദ രേഖകൾ ഹാജരാക്കി പൊലീസ്. 1999 നവംബർ 17-ന് പെൺകുട്ടി ജനിച്ചു. നവംബർ 24-ന് കൂത്തുപറമ്പ് നഗരസഭയിൽ രജിസ്റ്റർ ചെയ്തു. 2002ൽ പെൺകുട്ടിയുടെ പേര് ചേർത്തു. കൂത്തുപറമ്പ് നഗരസഭ അധികൃതരാണ് ഇതുസംബന്ധിച്ച രേഖ കോടതിയിൽ ഹാജരാക്കിയത്. ലൈവ് ബർത്ത് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രസവസമയത്ത് പരിശോധിച്ച ഡോക്ടറെയും വിസ്ത്തരിച്ിരുന്നു.

പ്രോസിക്യുഷന്റെ അപേക്ഷ പ്രകാരം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജനനം സംബന്ധിച്ച രേഖകൾ ഹാജരാക്കിയത്. ലൈവ് ബർത്ത് റിപ്പോർട്ടായതിനാൽ പ്രായപൂർത്തിയാകും മുമ്പാണ് പെൺകുട്ടിയെ റോബിൻ വടക്കാഞ്ചേരി പീഡിപ്പിച്ചതെന്ന് വ്യക്തമയത്. ഈ സാഹചര്യമാണ് റോബിന്റെ രക്ഷപ്പെടാനുള്ള മോഹങ്ങൾ തകർത്തത്. വൈദികനിൽ നിന്ന് ഗർഭിണിയായി പ്രസവിക്കുമ്പോൾ 17 വയസും 5 മാസവുമായിരുന്നു പെൺകുട്ടിയുടെ പ്രായമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ലൈവ് ബർത്ത് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തെളിയിച്ചത്.

ഗർഭകാലം കൂടി കണക്കാക്കുമ്പോൾ പീഡനം നടന്ന വേളയിൽ പെൺകുട്ടിക്ക് 16 വയസ് മാത്രമേ ഉള്ളു എന്നു കോടതിയെ രേഖകൾ വഴി ബോധ്യപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്റെ പ്രതീക്ഷ. ഇതിനായി ജനന സർട്ടിഫിക്കറ്റ്, സ്‌കൂൾ രേഖകൾ എന്നിവ തെളിവായി ഹാജരാക്കാനായിരുന്നു നീക്കം. ഇതിനിടെയാണ് കൂടുതൽ വ്യക്തമായ തെളിവായി ലൈവ് ബെർത്ത് റിപ്പോർട്ടിലേക്ക് കാര്യങ്ങളെത്തിയത്. ഇതോടെ ശാസ്ത്രീയ പരിശോധന ഇല്ലാതെ തന്നെ പെൺകുട്ടിയുടെ പ്രായം തെളിയുകയാണെന്നാണ് വിലയിരുത്തൽ.

തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി പി.എൻ.വിനോദ് മുൻപാകെയാണ് വിചാരണ നടക്കുന്ന വേളയിാണ് പെൺകുട്ടിയും അമ്മയും കൂറുമാറിയത്. തങ്ങൾക്ക് കേസിൽ മുഖ്യപ്രതിയായ ഫാ.റോബിൻ വടക്കുഞ്ചേരിക്കെതിരെ പരാതിയില്ലെന്നും പെൺകുട്ടിയുടെ ജനന തീയതി രേഖപ്പെടുത്തിയത് തെറ്റാണെന്നും അമ്മ മൊഴി നൽകി. കേസിന്റെ വിചാരണ തുടങ്ങിയ ദിവസമാണ് പെൺകുട്ടി മൊഴിമാറ്റിയത്. ഇതിന് പിന്നാലെ അമ്മയും തലശേരി അഡീഷണൽ സെഷൻസ് കോടതിയിൽ മൊഴി മാറ്റി. ഇതോടെ കേസിൽ പൊലീസ് ശാസ്ത്രീയ തെളിവുകളെ ആശ്രയിക്കുകയായിരുന്നു.

കുറ്റപത്രത്തിനൊപ്പം പ്രോസിക്യൂഷൻ സമർപ്പിച്ച പെൺകുട്ടിയുടെ ജനനത്തീയതി തെറ്റാണ്. രേഖകളിൽ ഉള്ളതും പെൺകുട്ടിയുടെ യഥാർത്ഥ ജനനത്തീയതിയല്ല. പെൺകുട്ടി ജനിച്ചത് 1997ലാണ്. എന്നാൽ രേഖകളിലുള്ളത് 1999 എന്നാണ്. ഇക്കാര്യത്തിൽ ശാസ്ത്രീയ പരിശോധനയ്ക്ക് തയ്യാറാണെന്നും പെൺകുട്ടിയുടെ അമ്മ കോടതിയെ അറിയിച്ചിരുന്നു. വൈദികനെതിരെ തനിക്ക് പരാതിയില്ലെന്നും ഇവർ കോടതിയിൽ പറഞ്ഞു. തുടർന്ന് ഇവരെയും കോടതി കൂറുമാറിയതായി പ്രഖ്യാപിക്കുകയായിരുന്നു. സ്വന്തം താത്പര്യപ്രകാരമാണ് വൈദികൻ റോബിൻ വടക്കുഞ്ചേരിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും, അപ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നെന്നും കഴിഞ്ഞ ദിവസം പെൺകുട്ടി കോടതിയിൽ പറഞ്ഞിരുന്നു. പീഡനത്തിന് ഇരയായെന്ന് നേരത്തെ മജിസ്‌ട്രേറ്റിനോട് പറഞ്ഞത് ഭീഷണി മൂലമാണെന്നും, വൈദികനോടൊത്ത് ജീവിക്കാനാണ് ആഗ്രഹമെന്നും പെൺകുട്ടി കോടതിയിൽ ബോധിപ്പിച്ചിരുന്നു. റോബിൻ വടക്കാഞ്ചേരിയെ രക്ഷിച്ചെടുക്കാനുള്ള തന്ത്രമായി ഇത് വ്യാഖ്യാനിക്കപ്പെട്ടു. ഇക്കാര്യം കോടതി മുമ്പാകെ തെളിയിക്കാനും പൊലീസിന് സാധിച്ചു.

1997ൽ ജനിച്ചാൽ പെൺകുട്ടിക്ക് 18 വയസ് കഴിയും. ഇതോടെ പ്രായപൂർത്തിയായി. അതിനാൽ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം കുറ്റകരമാകില്ല. ഈ സാഹചര്യത്തിൽ കോടതി റോബിനെ വെറുതെ വിടും. ഇതിന് വേണ്ടിയായിരുന്നു അമ്മ അതിവിദഗ്ധമായി കോടതിയിൽ നിലപാട് എടുത്തത്. ലൈവ് ബെർത്തി റിപ്പോർട്ട് കിട്ടിയതോടെ കുട്ടിക്ക് 16 വയസ്സേ പീഡന സമയത്തുണ്ടായിരുന്നുള്ളൂവെന്നാണ് വ്യക്തമാകുന്നത്. 16 വയസുള്ള കുട്ടിയെ സമ്മത പ്രകാരം പീഡിപ്പിക്കുന്നതും കുറ്റകരമാണ്. പോക്സോ പ്രകാരം ശിക്ഷ ഉറപ്പായിരുന്നു. പ്ലസ് വൺ വിദ്യാർത്ഥിനിയായതു കൊണ്ട് തന്നെ 18 വയസ് കഴിഞ്ഞെന്ന് തെറ്റിധരിച്ചാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന വാദവും നിലനിൽക്കുന്നതായിരുന്നില്ല.

പരസ്പര സമ്മതത്തോടെയാണ് ഫാദർ റോബിൻ വടക്കുഞ്ചേരിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും അദ്ദേഹവുമായി വിവാഹ ജീവിതം നയിക്കാൻ താത്പര്യമുണ്ടെന്നുമാണ് പെൺകുട്ടിയുടെ മൊഴി. തന്റെ കുഞ്ഞിന്റെ പിതാവ് ഫാദർ റോബിൻ തന്നെയാണ്. ഫാദറുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ തനിക്ക് പ്രായപൂർത്തി ആയിരുന്നുവെന്നും തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ പെൺകുട്ടി മൊഴി നൽകിയിരുന്നു. ഇതോടെ പരാതിക്കാരി കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു. പിന്നാലെ അമ്മയും കൂറുമാറി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ ഡി.എൻ.എ പരിശോധനയിൽ കുട്ടിയുടെ പിതാവ് ഫാ. റോബിൻ വടക്കുംചേരിയാണെന്നാണ് കണ്ടെത്തിയത്. തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിലാണ് ഡിഎൻഎ പരിശോധനയിലായിരുന്നു ഇതു സംബന്ധിച്ച സ്ഥിരീകരണം വന്നത്. കുഞ്ഞിന്റെയും അമ്മയുടെയും ഫാ.റോബിന്റെയും ഡിഎൻഎ സാംപിളുകളാണ് പരിശോധന നടത്തിയത്. പെൺകുട്ടി പ്രസവശേഷം കുഞ്ഞിനെ തൊക്കിലങ്ങാടി ആശുപത്രിയിൽനിന്ന് മാറ്റിയെന്ന ആരോപണത്തെ തുടർന്നാണ് അമ്മയുടെ ഡിഎൻഎ പരിശോധന നടത്താൻ പൊലീസ് സ്ഥിരീകരണം നടത്തിയത്.

ദീപിക ദിനപത്രത്തിന്റെ നടപ്പിത്തുകാരനും ധനാഢ്യനുമായിരുന്നു ഫാദർ. റോബിൻ. ദീപികയുടെ മാനേജിങ് ഡയറക്ടറും കത്തോലിക്ക സഭയുടെ കർഷക സംഘടനയായ ഇൻഫാം പ്രസിഡന്റുമായിരുന്നു അദ്ദേഹം. ഈ നിലയിൽ മുഖ്യമന്ത്രി അടക്കമുള്ള രാഷ്ട്രീയ നേതാക്കളുമായി ഉറ്റബന്ധവുമുണ്ടായിരുന്നു. ഈ ബന്ധങ്ങളൊന്നും പീഡനകേസിൽ പ്രതിയായപ്പോൾ ഫാദറിനെ രക്ഷിക്കാൻ സഹായിച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP