പതിറ്റാണ്ടുകളായി കുളത്തിന്റെ അടിത്തട്ടുകളിൽ ജാരന്മാരെപ്പോലെ പുളച്ചുനടക്കുന്ന കൂത്താടികൾ കൂടുതൽ പ്രതിരോധശേഷി ആർജിച്ചുവരുന്നു; എറണാകുളത്തെ കൊതുകുകൾ പകരക്കാരില്ലാത്ത നായകന്മാരായി വിരാജിക്കുന്നു.... ഈശ്വരോ രക്ഷതു! ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ച കന്യാസ്ത്രീയ്ക്ക് വേണ്ടി ശബ്ദിച്ചവരെ ദൈവനാമത്തിൽ കളിയാക്കിയ വൈദികന് സ്വയം സുരക്ഷയ്ക്ക് തോക്കും; കത്തോലിക്കാ സഭയിലെ രണ്ട് വൈദികർക്ക് സിംഗിൾ ബാരൽ ബ്രീച്ച് ലോഡിങ് ഗൺ; ഫാ വർഗ്ഗീസ് വള്ളിക്കാട്ടിൽ പുതിയ വിവാദത്തിൽ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേരള കത്തോലിക്ക ബിഷപ്പ് കൗൺസിൽ (കെസിബിസി) ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, പാസ്റ്ററൽ ഓറിയേന്റേഷൻ കൗൺസിൽ (പിഒസി) സെക്രട്ടറി, പിസിഡിറ്റി പ്രസിഡന്റ് എന്നീ ഔദ്യോഗിക ചുമതലകൾ വഹിക്കുന്ന ഫാ. വർഗീസ് വള്ളിക്കാട്ടിന് സ്വന്തമായി തോക്കുണ്ടെന്ന വാദത്തിൽ സഭയ്ക്കുള്ളിൽ വിവാദം പുകയുന്നു. സമാധാനത്തിന്റെ സന്ദേശ വാഹകരാകേണ്ട കത്തോലിക്കാ വൈദികൻ എന്തിനാണ് തോക്ക് ഉപയോഗിക്കുന്നതെന്നതാണ് ഒരു വിഭാഗം ഉയർത്തുന്ന ചോദ്യം.
സ്വയരക്ഷയ്ക്ക് നിയമാനുസൃതമായ അനുമതിയോടെ തോക്ക് കൈവശം സൂക്ഷിക്കാൻ നിയമപരമായി കഴിയും. 2018 സെപ്റ്റംബർ മാസം 18-നു തിരുവല്ല പൊലീസ് സ്റ്റേഷനിൽ ലഭിച്ച ഒരു വിവരാവകാശ രേഖയാണ് വിവാദത്തിന് കാരണമാകുന്നത്. ഇതിൽ ഫാ. വർഗീസ് വള്ളിക്കാട്ടിന് തോക്ക് ലൈസൻസ് ഉണ്ടെന്ന് വിശദീകരിക്കുന്നുണ്ട്. 2003 മുതൽ തിരുവല്ല പൊലീസ് സ്റ്റേഷനു കീഴിൽ വരുന്ന പ്രദേശങ്ങളിൽ തോക്ക് ലൈസൻസ് ഉള്ളവർ ആരൊക്കെ, പൊതു തെരഞ്ഞെടുപ്പ് സമയങ്ങളിൽ ആയുധം സറണ്ടർ ചെയ്തത് സംബന്ധിച്ചതമായി ബന്ധപ്പെട്ട രേഖകളും ആയുധ ലൈസൻസികളുടെ പേരും വിലാസവും ആയുധം സംബന്ധിച്ച വിവരങ്ങളും ചോദിച്ചുകൊണ്ട് പൗലോസ് വി ജെ നൽകിയ വിവാരാവകാശ അപേക്ഷയ്ക്ക് തിരുവല്ല പൊലീസ് നൽകിയ മറുപടിയിലാണ് തോക്ക് ലൈസൻസികളുടെ കൂട്ടത്തിൽ ഫാ. വർഗീസ് വള്ളിക്കാട്ടിന്റെ പേരുള്ളത്. ഫാ. വർഗീസിനെ കൂടാതെ ഫാ. സന്തോഷ് അഴകത്ത് എന്ന മറ്റൊരു വൈദികനും തോക്ക് ലൈസൻസിയാണ്. തിരുവല്ല മേരിഗിരി ബിഷപ്പ് കൗൺസിൽ മേൽവിലാസമണ് ഫാ. വർഗീസും ഫാ. സന്തോഷും തിരുവല്ല പൊലീസ് സ്റ്റേഷനിലെ ആംസ് ലൈസൻസ് രജിസ്റ്ററിൽ നൽകിയിരിക്കുന്നത്.
no.02/2005/III/TVLA ആണ് ഫാ. വർഗീസ് വള്ളിക്കാട്ടിന്റെ ലൈസൻസ് നമ്പർ. no.03/2005/III/TVLA എന്നതാണ് ഫാ. സന്തോഷ് അഴകത്തിന്റെ ലൈസൻസി നമ്പർ. സിംഗിൾ ബാരൽ ബ്രീച്ച് ലോഡിങ് ഗൺ (SBBL) ഇനത്തിൽപ്പെട്ട തോക്കാണ് രണ്ട് വൈദികർക്കും ഉള്ളതെന്ന് വിവരാവകാശ രേഖയിൽ പറയുന്നു. 2005 ൽ ആണ് ഇരുവരും തോക്ക് ലൈസൻസ് എടുത്തിരിക്കുന്നത്. ഈ വിവാരവാകാശ രേഖയ്ക്കു പിന്നിലും സഭയിലെ ഒരു വിഭാഗത്തിന്റെ നീക്കങ്ങളാണെന്നാണ് സൂചന. കന്യാസ്ത്രീ പീഡനക്കേസിൽ കുടുങ്ങിയ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അടുത്ത അനുയായിയാണ് ഫാ വർഗീസ് വള്ളിക്കാട്ടിൽ. തോക്ക് വിവാദത്തിൽ പരസ്യ പ്രതികരണത്തിന് ഫാ തയ്യാറുമല്ല. അത് നിങ്ങൾ അറിയേണ്ട കാര്യമില്ലെന്നും അറിയിക്കേണ്ടവരെ അറിയിച്ചോളം എന്ന മറുപടിയായിരുന്നു ഫാ. വർഗീസ് വള്ളിക്കാട്ട് ഇതിനോട് പ്രതികരിക്കുന്നത്.
ജലന്ധർ രൂപത മുൻ അധ്യക്ഷൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ കന്യാസ്ത്രീ പീഡനക്കേസിൽ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിയ കന്യാസ്ത്രീ സമരത്തെ തള്ളിപ്പറഞ്ഞുകൊണ്ട് കെസിബിസിയുടെ പേരിൽ പ്രസ്താവന ഇറക്കിയ വ്യക്തിയാണ് ഫാ. വർഗീസ് വള്ളിക്കാട്ട്. കന്യാസ്ത്രീയുടെ പരാതിയിൽ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരേ കേസ് എടുത്തത് വേദനാജനകമാണെന്നും വഴിവക്കിൽ സമരം ചെയ്ത് സഭയെ അവഹേളിച്ച കന്യാസ്ത്രീകളുടെയും വൈദികരുടെയും നടപടി തെറ്റാണെന്നുമായിരുന്നു ഫാ. വർഗീസിന്റെ വള്ളിക്കാട്ടിന്റെ പ്രസ്താവന. കന്യാസ്ത്രീ സമരത്തെ തള്ളിപ്പറഞ്ഞും ബിഷപ്പ് ഫ്രാങ്കോയെ പിന്തുണച്ചും ഫാ. വർഗീസ് വള്ളിക്കാട്ട് എടുത്ത നിലപാടിനെതിരെ സഭയ്ക്കുള്ളിൽ ഏറെ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. ഇടത് സർക്കാരിന്റെ നവോത്ഥാന മതിലിലും ഉറച്ച നിലപാട് പ്രഖ്യാപിച്ച വ്യക്തിയാണ് ഫാ. സമൂഹത്തെ ഭിന്നിപ്പിച്ചല്ല നവോത്ഥാന മൂല്യം ഉണ്ടാക്കേണ്ടതെന്നായിരുന്നു നിലപാട് പ്രഖ്യാപനം.
പ്രളയത്തിന്റെ പശ്ചാത്തലത്തിൽ നവകേരള നിർമ്മിതിയപ്പറ്റി ഗൗരവമായ ആലോചനകളും കൂട്ടായ പരിശ്രമങ്ങളും ഉണ്ടാകേണ്ട സമയത്ത് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള വിഭാഗീയ നീക്കങ്ങൾ ഒഴിവാക്കേണ്ടതാണ്. കേരള നവോത്ഥാനത്തിന്റെ പിതൃത്വം ഏതെങ്കിലും സമുദായമോ സംഘടനകളോ അവകാശപ്പെടുന്നത് ചിത്രപരമായി ശരിയായിരിക്കില്ലെന്നും പ്രസ്താവനയിൽ പറയുന്നു. നവോത്ഥാനത്തിന്റെ പ്രചാരകരായി ചിലരെ മാത്രം ചിത്രീകരിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും കെ.സി.ബി.സി കുറ്റപ്പെടുത്തുന്നു. നവോത്ഥാനത്തിന്റെ പ്രണേതാക്കളും പ്രചാരകരുമായി ചിലരെ മാത്രം വാഴിക്കുകയും നവോത്ഥാന മൂല്യങ്ങളുടെ അവകാശികളായി ചിലരെ മാത്രം ചിത്രീകരിക്കുകയും ചെയ്യുന്നത് താത്കാലികമായി രാഷ്ട്രീയ നേട്ടമുണ്ടാക്കുമെങ്കിലും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നുമാണ് കെ.സി.ബി.സിയുടെ പ്രസ്താവനയിൽ പറയുന്നത്. ഇങ്ങനെ നവോത്ഥാനത്തിന് തന്റേതായ നിർവ്വചനം നൽകിയ വൈദികനാണ് തോക്ക് കേസിൽ കുടങ്ങുന്നത്.
കന്യാസ്ത്രീ നൽകിയ ബലാത്സംഗ പരാതിയിൽ ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് എറണാകുളത്ത് കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിന് പിന്തുണയുമായി എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികർ എത്തിയതിനെ ചൊല്ലി വൈദികർ തമ്മിൽ സമൂഹമാധ്യമങ്ങളിൽ കൂട്ടപ്പൊരിച്ചിലാണ് സംഭവിച്ചത്. ഇതിൽ കന്യാസ്ത്രീകൾക്കെതിരെ നിലപാട് എടുത്തവരിൽ പ്രധാനിയായിരുന്നു ഫാ വള്ളിക്കാട്ടിൽ. കന്യാസ്ത്രീകളുടെ സമരം അതിരുവിട്ടതാണെന്ന് കുറ്റപ്പെടുത്തി കെ.സി.ബി.സി തള്ളിപ്പറഞ്ഞതിനു പിന്നാലെ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികർ സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു. ഇതാണ് ഫാ.വർഗീസ് വള്ളിക്കാട്ടിനെ അന്ന് ചൊടിപ്പിച്ചത്.
''എറണാകുളത്തെ കൊതുകുകൾ' പരത്തുന്ന രോഗങ്ങളുടെ മാരക സ്വഭാവവും പ്രഹര ശേഷിയും അനുഭവിച്ചവർ പിന്നീട് ആരോഗ്യം വീണ്ടെടുക്കുകയോ പൂർവസ്ഥിതി പ്രാപിക്കുകയോ ചെയ്യാത്തതും, ഫലപ്രദമായ യാതൊരു പ്രതിരോധ മരുന്നുകളും കണ്ടെത്താൻ കഴിയാത്തതും ആരോഗ്യരംഗത്തു പ്രവർത്തിക്കുന്ന പരിണത പ്രജ്ഞരായ ഭിഷഗ്വരരേയും ശാസ്ത്രജ്ഞരെയും പോലും അന്ധാളിപ്പിച്ചിരിക്കുകയാണ്. മുൻപ് കേട്ടുകേൾവിയില്ലാത്ത രോഗങ്ങളാണ് ഈ കൊതുകുകൾ പരത്തുന്നതെന്നു ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. പതിറ്റാണ്ടുകളായി കുളത്തിന്റെ അടിത്തട്ടുകളിൽ പാണ്ഡവപുരത്തെ ജാരന്മാരെപ്പോലെ പുളച്ചുനടക്കുന്ന കൂത്താടികൾ വർഷം ചെല്ലുംതോറും കൂടുതൽ പ്രതിരോധശേഷി ആർജിച്ചുവരികയാണ്... എന്നിങ്ങനെയായിരുന്നു പോകുന്നു ഫാ.വള്ളിക്കാട്ടിന്റെ പരിഹാസം. ഇത്തരത്തിലൊരു വൈദികനാണ് ഇപ്പോൾ തോക്ക് വിവാദത്തിൽ ഉൾപ്പെടുന്നത്.
ഫാ.വള്ളിക്കാട്ടിന്റെ വിവാദമായ പഴയ ലേഖനം
എറണാകുളത്തെ കൊതുകുകൾ - 2
ഓഗസ്റ്റിലെ മഴക്കെടുതിയിലും പ്രളയത്തിലും മലയാളികൾ കഷ്ടപ്പെട്ടുണ്ടാക്കിയത് പലതും കടപുഴകി ഒലിച്ചുപോയി. ഒപ്പം, തുടർച്ചയായി പെയ്ത മഴയിൽ പടുമാലിന്യം കെട്ടിക്കിടന്ന കുളങ്ങൾ പലതും നിറഞ്ഞൊഴുകി. മാരകമായ കൊതുകുകളും കൂത്താടികളും ഒഴുകിപ്പോയി. എല്ലാവരും കരുതി മഴ കഴിയുമ്പോൾ മാരക രോഗങ്ങളും പകർച്ച വ്യാധികളും കുറയുമെന്ന്. എന്നാൽ,എറണാകുളം പ്രളയഭീതിയിൽ അമർന്നെങ്കിലും,കുളം നിറയുകയോ കവിഞ്ഞൊഴുകുകയോ ചെയ്തില്ല. കൊതുകുകൾ പൂർവോപരി സുരക്ഷിതരായി, കർമ്മനിരതരായി വിരാജിക്കുന്നു...സംസ്ഥാനം വീണ്ടും പകർച്ചവ്യാധികളുടെ ഭീതിയിലാണ്.
'എറണാകുളത്തെ കൊതുകുകൾ' പരത്തുന്ന രോഗങ്ങളുടെ മാരക സ്വഭാവവും പ്രഹര ശേഷിയും അനുഭവിച്ചവർ പിന്നീട് ആരോഗ്യം വീണ്ടെടുക്കുകയോ പൂർവസ്ഥിതി പ്രാപിക്കുകയോ ചെയ്യാത്തതും, ഫലപ്രദമായ യാതൊരു പ്രതിരോധ മരുന്നുകളും കണ്ടെത്താൻ കഴിയാത്തതും ആരോഗ്യരംഗത്തു പ്രവർത്തിക്കുന്ന പരിണത പ്രജ്ഞരായ ഭിഷഗ്വരരേയും ശാസ്ത്രജ്ഞരെയും പോലും അന്ധാളിപ്പിച്ചിരിക്കുകയാണ്.
മുൻപ് കേട്ടുകേൾവിയില്ലാത്ത രോഗങ്ങളാണ് ഈ കൊതുകുകൾ പരത്തുന്നതെന്നു ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. പതിറ്റാണ്ടുകളായി കുളത്തിന്റെ അടിത്തട്ടുകളിൽ 'പാണ്ഡവപുരത്തെ ജാരന്മാരെപ്പോലെ' പുളച്ചുനടക്കുന്ന കൂത്താടികൾ വര്ഷം ചെല്ലുംതോറും കൂടുതൽ പ്രതിരോധശേഷി ആർജിച്ചുവരികയാണ്.
മാറിവരുന്ന പരിതഃസ്ഥിതികൾക്കനുസരിച്ചു ആകർഷകമായ രൂപ ഭാവങ്ങളും വര്ണചിറകുകളും വച്ച് കൂടുതൽ പേരെ കുളക്കരയിലേക്കു ആകർഷിക്കാനും ഇവർ വിരുതരാണ്. അങ്ങനെയാണ് പറ്റിയ ഇരകളെ കണ്ടെത്തി അവരിലേക്ക് മഹാരോഗത്തിന്റെ വിത്തുകൾ പാകുന്നത്.
ഒരിക്കലെങ്കിലും കുത്തേറ്റവർ രക്ഷപ്പെട്ട ചരിത്രമില്ലാത്തതിനാലും, ഫലപ്രദമായ യാതൊരു പ്രതിരോധ മരുന്നും ഇവയ്ക്കെതിരെ കണ്ടെത്താൻ ഇതുവരെ കഴിയാത്തതിനാലും കൊതുകുനിവാരണ പ്രവർത്തകർ മിക്കവാറും ഈ മാരക ജീവികളോട് പൊരുത്തപ്പെട്ടുപോകാനുള്ള ശ്രമത്തിലാണ്. എറണാകുളത്തെ കൊതുകുകൾ അങ്ങനെ ചരിത്രത്തിൽ പകരക്കാരില്ലാത്ത നായകന്മാരായി വിരാജിക്കുന്നു.... ഈശ്വരോ രക്ഷതു!
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്