രണ്ടു രൂപയ്ക്ക് പ്രതിമാസം 16 കിലോഗ്രാം അരി ലഭിക്കേണ്ട സ്ഥാനത്ത് 10 രൂപയ്ക്ക് രണ്ടു കിലോ അരി നൽകി തട്ടിപ്പ് ; റേഷൻ കടക്കാരൻ മാസങ്ങളായി പറ്റിക്കുകയായിരുന്നെന്ന വിവരം പാവപ്പെട്ട കുടുംബത്തിന് മനസിലായത് മറ്റൊരു റേഷൻകടയിൽ പോയപ്പോൾ; ഇ പോസ് മെഷീനിലും കൃത്രിമം നടത്തി പണം തട്ടാൻ വ്യാപാരിയുടെ കുറുക്കുവഴി; എളങ്കുന്നപ്പുഴയിലെ മാസങ്ങൾ നീണ്ട റേഷൻ തട്ടിപ്പ് പുറത്തായതിങ്ങനെ
ആർ പീയൂഷ്
കൊച്ചി: സ്ഥിരമായി റേഷൻ വാങ്ങിയിരുന്ന കട തുറക്കാത്തതിനാൽ അടുത്തുള്ള മറ്റൊരു റേഷൻ കടയിൽ സാധനം വാങ്ങാനെത്തിയ കാർഡുടമ തനിക്ക് ലഭിച്ച റേഷൻ സാധങ്ങളും അതിന്റെ വിലയും കണ്ട് ഞെട്ടി. സ്ഥിരം വാങ്ങുന്ന റേഷൻ കടയിലെ വിലയേക്കാൾ കുറവും കൂടുതൽ റേഷൻ സാധനങ്ങളും. കാര്യം മനസ്സിലാവാതെ ചോദിച്ചപ്പോൾ കടയുടമ പറഞ്ഞു നിങ്ങൾക്ക് അനുവദിച്ചിരിക്കുന്ന വിലയിലും തൂക്കത്തിലുമുള്ള സാധനങ്ങളാണ് തന്നത് എന്ന്. അപ്പോഴാണ് തന്നെ സ്ഥിരമായി റേഷൻ വാങ്ങുന്ന റേഷൻ കടക്കാരൻ മാസങ്ങളായി പറ്റിക്കുകയായിരുന്നു എന്ന് വിവരം അറിയുന്നത്. വിവരം സപ്ലൈ ഓഫീസറെ രേഖാമൂലം അറിയിക്കുകയും അന്വേഷണത്തിൽ കടക്കാരൻ കബളിപ്പിച്ചതായി തെളിഞ്ഞതിനെ തുടർന്നും റേഷൻ കട താൽക്കാലികമായി സസ്പെൻഡ് ചെയ്തു.
എളങ്കുന്നപ്പുഴയിലെ റേഷൻ വ്യാപാരിയാണ് രണ്ടു രൂപ നിരക്കിൽ 16 കിലോഗ്രാം അരി മാസം തോറും ലഭിക്കേണ്ട ദരിദ്ര കുടുംബത്തിന് 10 രൂപ നിരക്കിൽ 2 കിലോഗ്രാം അരി മാത്രം നൽകി മാസങ്ങളായി കബളിപ്പിച്ചുവന്നത്. കാർഡ് ഉടമകൾക്ക് ഏതു റേഷൻ കടയിൽനിന്നും സാധനങ്ങൾ വാങ്ങാമെന്ന പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ മറ്റൊരു റേഷൻ കടയിൽ അരി വാങ്ങാൻ ചെന്നപ്പോഴാണ് ഇതുവരെ തട്ടിപ്പിന് ഇരയാകുകയായിരുന്നുവെന്ന വിവരം കുടുംബം അറിയുന്നത്. ഇതിനെ തുടർന്നാണ് സപ്ലൈ ഓഫീസർക്ക് പരാതി നൽകിയത്. പ്രാഥമികാന്വേഷണത്തിൽ തട്ടിപ്പ് ബോധ്യപ്പെട്ടതിനെ തുടർന്ന് എളങ്കുന്നപ്പുഴയിലെ റേഷൻ കട ജില്ലാ സപ്ലൈ ഓഫിസർ ബെന്നി ജോസഫ് സസ്പെൻഡ് ചെയ്തു.
മുൻഗണനാ വിഭാഗത്തിൽ (ബിപിഎൽ) ഉൾപ്പെട്ട കുടുംബത്തിൽ 4 അംഗങ്ങളുണ്ട്. ഓരോ അംഗത്തിനും 4 കിലോഗ്രാം അരി വീതം 2 രൂപ നിരക്കിൽ ആകെ 16 കിലോഗ്രാം അരിയാണ് ഇവരുടെ പ്രതിമാസ റേഷൻ വിഹിതം. 10 രൂപ നിരക്കിൽ 2 കിലോഗ്രാം അരിക്കേ അർഹതയുള്ളൂ എന്നാണ് റേഷൻ കടക്കാരൻ പറഞ്ഞിരുന്നത്. ഇതു വിശ്വസിച്ച കുടുംബം മാസങ്ങളായി 20 രൂപയ്ക്ക് രണ്ട് രൂപയുടെ അരിയാണ് വാങ്ങിയിരുന്നത്. ഒരു തവണ അരി വാങ്ങാൻ ചെന്നപ്പോൾ റേഷൻ കട തുറന്നിട്ടില്ലായിരുന്നു. തുടർന്ന് തൊട്ടടുത്ത പ്രദേശത്തെ റേഷൻ കടയിൽനിന്നു സാധനങ്ങൾ വാങ്ങിയപ്പോൾ 16 കിലോഗ്രാം അരി 2 രൂപ നിരക്കിൽ ലഭിച്ചു. കാര്യം തിരക്കിയപ്പോഴാണ് തങ്ങൾക്ക് ഇത്രയും അരിക്ക് അർഹതയുണ്ടായിരുന്നുവെന്നു കുടുംബം അറിയുന്നത്. താലൂക്ക് സപ്ലൈ ഓഫിസർ നടത്തിയ അന്വേഷണത്തിൽ റേഷൻ കടക്കാരൻ ഇ പോസ് മെഷിനിൽ കൃത്രിമം നടത്തി ഈ കുടുംബത്തിന്റെ റേഷൻ തട്ടിയെടുക്കുകയായിരുന്നുവെന്നു ബോധ്യമായി.
കടയിൽ കണക്കിൽപെടാത്ത 577 കിലോഗ്രാം അരിയും 78 കിലോഗ്രാം ഗോതമ്പും കണ്ടെത്തുകയും ചെയ്തു. റേഷൻ സാധനങ്ങൾ വാങ്ങുന്നവർ ബില്ല് കൃത്യമായി പരിശോധിച്ചാൽ തട്ടിപ്പിന് ഇടവരില്ലെന്നാണ് സപ്ലൈ വകുപ്പ് അധികൃതർ പറയുന്നത്. വാങ്ങിയതിൽ നിന്നു വ്യത്യാസമുള്ള തൂക്കവും വിലയും ബില്ലിൽ കണ്ടാൽ വ്യക്തത വരുത്തണം. ഏതാനും മാസം മുൻപു സപ്ലൈ വകുപ്പ് അധികൃതരുടെ പരിശോധനയിൽ ജില്ലയിലെ നൂറോളം റേഷൻ കടകളിലെ ഇ പോസ് മെഷിനുകളിൽ ക്രമക്കേടു നടന്നിട്ടുണ്ടെന്ന സൂചന ലഭിച്ചിരുന്നു. പല റേഷൻ കട നടത്തിപ്പുകാർക്കും കുറ്റാരോപണ നോട്ടിസ് നൽകി. ഒരു ഒടിപി നമ്പർ ഉപയോഗിച്ച് ഒട്ടേറെ കാർഡ് ഉടമകളുടെ പേരിൽ റേഷൻ നൽകിയ കടകൾക്കെതിരെയായിരുന്നു നടപടി.
റേഷൻ സംവിധാനത്തിലെ തട്ടിപ്പ് തടയുന്നതിനും അർഹരായവർക്ക് മാത്രം റേഷൻ സാധനങ്ങൾ നൽകുന്നതിനുമാണ് സർക്കാരിന്റെ സംരംഭമായ ഇ-പോസ് അഥവാ ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ പദ്ധതി നടപ്പാക്കിയത്. ഒരു കുടുംബത്തിലെ ഒരംഗം നേരിട്ടെത്തി റേഷൻ സാധനങ്ങൾ വാങ്ങുമ്പോൾ വിരലടയാളം മെഷീനിൽ രേഖപ്പെടുത്തും. ഇത് അനർഹർ റേഷൻ സാധനങ്ങൾ വാങ്ങുന്നത് ഒഴിവാക്കുന്നതിനും കടകൾ കേന്ദ്രീകരിച്ച് നടത്തുന്ന തട്ടിപ്പുകൾക്കും അവസാനമാകുമെന്നുമായിരുന്നു വിലയിരുത്തൽ. എന്നാൽ പദ്ധതി നടപ്പാക്കിയിട്ടും തട്ടിപ്പുകൾക്ക് ഒരു കുറവുമില്ല.
രാജ്യത്ത് കേരളം ഒഴികെയുള്ള ഇ പോസ് മെഷീനുകൾ ത്രാസുമായി ബന്ധിപ്പിച്ചാണ് പ്രവർത്തിപ്പിക്കുന്നത്. എന്നാൽ സംസ്ഥാനത്ത് ത്രാസുമായി ബന്ധിപ്പിക്കാതെയാണ് മെഷീനുകൾ പ്രവർത്തിക്കുന്നത്. ഇത് തട്ടിപ്പുകൾ നടത്തുന്നതിന് അവസരമൊരുക്കും. എത്ര കിലോ അരി ബില്ലടിച്ച ഉപയോക്താവിന് അത് ലഭിച്ചുവെന്ന് കൃത്യമായി വിവരങ്ങൾ കിട്ടണമെങ്കിൽ മെഷീനുകൾ ത്രാസുമായി ബന്ധിപ്പിക്കണം. അല്ലാത്ത പക്ഷം ബില്ലിൽ ഒന്നടിക്കുകയും ഉപയോക്താവിന് ബില്ലിലെ അളവ് അനുസരിച്ച് നൽകാതിരിക്കാനും സാധ്യതയുണ്ട്. കൂടാതെ കൈയിൽ കൊണ്ടു പോയി നടക്കാവുന്നവയായതുകൊണ്ട് തന്നെ പല കൃത്രിമങ്ങളും നടക്കാനിടയുണ്ട്.
ഒരു പക്ഷെ റേഷൻ ആവശ്യമില്ലാത്തവരുടെ നമ്പർ അടിച്ചും വിരലടയാളം പതിപ്പിച്ചും റേഷൻ കടയുടമകൾ കൃത്രിമം കാണിക്കാനിടെയുണ്ടെന്നും മാത്രമല്ല കാർഡുടമയുടെ നമ്പർ ആധാരമാക്കി സാധനങ്ങൾ നൽകുന്നതും കൃത്രിമം നടക്കുന്നതിന് കാരണമായേക്കുമെന്ന് ഈ രംഗത്തെ സാങ്കേതിക വിദഗ്ദ്ധർ പറയുന്നു. ഇത്തരത്തിലാണ് എളങ്കുന്നപുഴയിലെ റേഷൻ വ്യാപാരിയും തട്ടിപ്പ് നടത്തിയത്. തട്ടിപ്പുകൾ ഏറെയും നടത്തുന്നത് ഗ്രാമീണ മേഖലയിലാണ്. അതും സാങ്കേതിക പരിജ്ഞാനമില്ലാത്ത ആളുകളെയാണ്. എങ്ങനെയാണ് എന്താണ് ഈ സംവിധാനമെന്നും എത്ര റേഷൻ വിഹിതമുണ്ടെന്നും അറിയാത്ത സാധാരണക്കാരാണ് പറ്റിക്കപ്പെടുന്നവരിൽ ഏറെയും. അതിനാൽ തന്നെ ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാൻ എല്ലാ റേഷൻ ഉപഭോക്താക്കൾക്കും ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചെങ്കിൽ മാത്രമേ ഇത്തരം തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കൂ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍