പുറത്തിറങ്ങിയാൽ ആളുകൾ തുറിച്ചു നോക്കും; തള്ളിപ്പറഞ്ഞ് സുഹൃത്തുക്കളും; കൈകാലുകൾ വെട്ടുമെന്ന് അജ്ഞാത ഭീഷണിക്കത്തും; ദേശീയഗാന അവഹേളന കേസിൽ ജയിൽ മോചിതനായിട്ടും സൽമാനു മുന്നിൽ 'തുറന്ന തടവറ' തീർത്ത് സമൂഹം
തിരുവനന്തപുരം: അവർ തന്ന അവസാന ദിവസം ഇന്നലെ കഴിഞ്ഞു. ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല. ഇനി എന്താകും സംഭവിക്കുക എന്ന് പറയാനും കഴിയുന്നില്ല. ദേശീയഗാനത്തെ അവഹേളിച്ച കുറ്റത്തിന് ദേശദ്രോഹിയായി മുദ്രകുത്തപ്പെട്ട സൽമാന്റെ വാക്കുകളാണ്. ഇത് പറയുമ്പോൾ സൽമാന്റെ മുഖത്ത് സംഭ്രമം ബാക്കിയാണ്.
സിനിമാ തിയറ്ററിൽ ദേശീയ ഗാനം മുഴങ്ങിയപ്പോൾ എഴുനേറ്റ് നിന്നില്ലെന്നും കഴിഞ്ഞപ്പോൾ കൂവിയെന്നും പറഞ്ഞ് സൽമാൻ അറസ്റ്റിലായ ശേഷം കുടുംബവും ആശങ്കയിലായിരുന്നു. വാപ്പയ്ക്ക് ഭീഷണിക്കത്തുകൾ നിരവധി വന്നു. ഫോണിൽ വിളിച്ചും ഭീഷണികൾ വന്നു. സംഭവത്തിന് ശേഷം സമൂഹം തീർത്തും ഒറ്റപ്പെടുത്തുകയാണ് ഉണ്ടായത്. സുഹൃത്തുക്കൾ പോലും തന്നെ കുറ്റപ്പെടുത്തി. ഇപ്പോൾ പഴയ പോലെയല്ല കാര്യങ്ങളെന്നും ഏത് നിമിഷവും താൻ ആക്രമിക്കപ്പെട്ടേക്കാം എന്നും ഈ യുവാവ് കരുതുന്നു. ഇത്രയൊക്കെ അനുഭവിക്കാൻ മാത്രം താൻ എന്തു തെറ്റുചെയ്തെന്നാണ് സൽമാൻ ചോദിക്കുന്നത്. തടവറയിൽ നിന്നും മോചിതനായ ശേഷം പുറത്തിറങ്ങിയപ്പോൾ തന്നെകാത്ത് ഒരു തുറന്ന തടവറയാണ് കാത്തിരുന്നതെന്നും സൽമാൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
ജാമ്യം കിട്ട് പുറത്തുവന്നതിന് ശേഷം ആളുകളുടെ തുറിച്ചുനോട്ടം ഒട്ടും സഹിക്കാൻ കഴിയുന്നില്ല. എന്തോ ഒരു മഹാപരാധം ചെയ്തതുപോലെയാണ് നോട്ടം. തന്റെ കാഴ്ചപ്പാടിൽ ഒരു തെറ്റും ചെയ്തിട്ടില്ല എന്നാണ് സൽമാൻ ഇപ്പോഴും വിശ്വസിക്കുന്നത്. താൻ ഒരു ദേശീയതയിലും വിശ്വസിക്കുന്നില്ല. അതിരുകൾ ഇല്ലാത്ത ഒരു ലോകമാണ് എന്റെ മനസ്സിൽ ഉള്ളത്. പാക്കിസ്ഥാൻ തീവ്രവാദി എന്ന നിലയിലാണ് ആളുകളുടെ നോട്ടം. നിനക്കൊക്കെ പാക്കിസ്ഥാനിലേക്ക് പൊയ്ക്കൂടെ എന്ന് ചില പൊലീസുകാർ പോലും ചോദിച്ചത്. എന്തിനാണ് എല്ലാവരും പാക്കിസ്ഥാനിലേക്ക് പോകാൻ പറയുന്നത്. ചൈനയിലേക്ക് പോകാൻ പറയരുതോ? അല്ലെങ്കിൽ വേറെ എവിടെങ്കിലും പോകാൻ പറയരുതോ? താൻ ഒരു മുസ്ലിം ആയതുകൊണ്ടാണ് ആളുകൾ ഇങ്ങനെ പറയുന്നതെന്ന് സൽമാന് നന്നായി അറിയാം. സൽമാൻ എന്ന പേരിന് പകരം മറ്റൊരു പേരായിരുന്നെങ്കിൽ ആളുകൾ ഇങ്ങനെ പറയുമോ എന്നും സൽമാൻ ചോദിക്കുന്നു.
റിമാൻഡിൽ കഴിയുന്ന കാലത്താണ് സൽമാന്റെ വാപ്പക്ക് ഒരു ഭീഷണിക്കത്ത് വരുന്നത്. സൽമാന്റെ കൈകൾ രണ്ടും വെട്ടും, ഇവിടെ ജീവിക്കൻ അനുവദിക്കില്ല എന്നായിരുന്നു കത്തിന്റെ ചുരുക്കം. ആര് അയച്ചതാണെന്നോ എവിടെ നിന്നാണെന്നോ ഒന്നും സൽമാന് അറിയില്ല. റിമാൻഡിൽ ഇറങ്ങി ഇരുപത് ദിവസത്തിനുള്ളിൽ കൈകൾ വെട്ടും എന്നാണ് പറഞ്ഞിരുന്നത്. ഇതുവരെ ഒന്നും സംഭവിച്ചില്ല. ഇനി എന്ത് സംഭവിക്കും എന്നും അറിയില്ല. സൽമാൻ പറയുന്നു. പണ്ട് എന്നും ടൗണിൽ പോയി വളരെ താമസിച്ച് വീട്ടിൽ വന്നിരുന്ന ആളാണ് സൽമാൻ. പക്ഷേ ഈ സംഭവത്തിന് ശേഷം പുറത്തോട്ട് അധികം പോകാറില്ല. തനിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന് വാപ്പക്കും ഉമ്മക്കും പേടിയുണ്ടെന്നും സൽമാൻ പറയുന്നു.
ദേശീയഗാന വിവാദത്തിനു ശേഷം സൽമാന്റെ പല സുഹൃത്തുക്കളും സൽമാനെ തള്ളിപ്പറഞ്ഞു. സൽമാന്റെ അഭിപ്രായത്തിൽ അത് നന്നായി, നെല്ലും പതിരും തിരിച്ചറിയാൻ കഴിഞ്ഞു. ഒരിക്കൽ വീട്ടിനടുത്തുള്ള ഇന്റർനെറ്റ് കഫേയിൽ നിന്ന് ഇറക്കിവിട്ടു. സൽമാന്റെ സുഹൃത്തിന്റെ കഫേ ആയിരുന്നു അത്. അന്നേരം ശരിക്കും വിഷമം തോന്നി. ശരിക്കും പൊലീസുകാരെ ഭയന്നാകും അയാൾ അങ്ങനെ ചെയ്തതെന്നും സൽമാൻ പറയുന്നു.
അന്ന് തിയേറ്ററിൽ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരുമായി ഇപ്പോൾ ബന്ധമൊന്നുമില്ല. ഒരു പക്ഷേ താൻ മൂലം അവരും പ്രശ്നത്തിലായി എന്ന് കരുതുന്നുണ്ടാവും. അവരെ ഒരിക്കലും കുറ്റം പറയാൻ സൽമാന് കഴിയുന്നില്ല. വലിയ ആഗ്രഹങ്ങൾ ഒന്നും സൽമാൻ മനസ്സിൽ സൂക്ഷിക്കുന്നില്ല. എം എ ഫിലോസഫി ചെയ്യണം. അതിന് ശേഷം ഫിലോസഫിയിൽ റിസേർച്ച് നടത്തണം. മനസിനിണങ്ങിയ ഒരു ചെറിയ ജോലി. പിന്നെ സാമൂഹിക പ്രവർത്തനം ഇതൊക്കെയാണ് ആഗ്രഹങ്ങൾ. ഇനി ഇതൊക്കെ നടക്കുമോ എന്നും സൽമാന് സംശയം ഉണ്ട്.
താൻ അനാർക്കി പൊളിട്ടിക്സ് വച്ച് പുലർത്തുന്ന ആളാണ് എന്ന് സൽമാൻ പറയുന്നു. അധികാര നിഷേധത്തിൽ നിന്നാണ് സൽമാൻ തന്റെ രാഷ്ട്രീയം തിരഞ്ഞെടുത്തത്. താൻ മുസ്ലിം ആണെങ്കിലും നിരീശ്വരവാദിയാണ് എന്ന് സൽമാൻ പറയുന്നു. ഫേസ്ബുക്കിൽ ഇട്ട ഒരു പോസ്റ്റിന്റെ പേരിൽ ആണ് ഇത്രയും പ്രശ്നം ഉണ്ടായത്. ഇതിനേക്കാൾ മോശമായ എത്രയോ പോസ്റ്റുകൾ മറ്റുള്ളവർ ഇടുന്നു. അവർക്കെതിരെ ദേശദ്രോഹകുറ്റം ചുമത്തുന്നില്ലല്ലോ. തന്റെ പേരിൽ കേസ് ആയത് താൻ ഒരു മുസ്ലിം ആയതുകൊണ്ട് മാത്രമാണെന്ന് സൽമാൻ വീണ്ടും പറയുന്നു.
കേസിന്റെ വിചാരണ പോലും തുടങ്ങും മുമ്പ് ചിലർ സൽമാന് ജീവപര്യന്തം ശിക്ഷ ലഭിക്കുമെന്ന് പ്രചരിപ്പിക്കുന്നുണ്ട്. ഇങ്ങനെയുള്ള മാദ്ധ്യമ റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. എന്നാൽ വരാനിരിക്കുന്ന വിധിയെ കുറിച്ച് ഇപ്പോൾ എന്തെങ്കിലും അഭിപ്രായം പറയാൻ സൽമാൻ തയ്യാറല്ല. കേസിന്റെ വിധി എന്താകും എന്ന് സൽമാന് അറിയില്ല. വെറുതെ വിടും എന്നു പ്രതീക്ഷയാണ് സൽമാൻ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നത്. നിയമത്തിന്റെ മുന്നിൽ ദേശീയഗാനം പാടുമ്പോൾ എഴുന്നേറ്റ് നിൽക്കാത്തത് തെറ്റാകമെന്നാണ് സൽമാന്റെ പക്ഷം. ചിലപ്പോൾ അത് കഴിഞ്ഞ് കൂവുന്നത് കുറ്റമാവാമെന്നും സമ്മതിക്കുന്നു.
സൽമാന് വന്ന ഭീഷണി കത്തിന്റെ പൂർണ്ണരൂപം ഇവിടെ വായിക്കാം....
പ്രിയപ്പെട്ട സൽമാൻ,
നിന്നെ പ്രിയപ്പെട്ട എന്ന് അഭിസംബോധന ചെയ്യുന്ന ഒരേ ഒരു വ്യക്തി ഇന്ന് ഞാൻ മാത്രമായിരിക്കും. പെറ്റമ്മയും പിറന്ന നാടും സ്വർഗ്ഗത്തേക്കാൾ സുന്ദരം എന്ന ഈ നാട്ടിൽ ഇവിടെ കിടന്ന് ഇവിടുത്തെ ആഹാരവും കഴിച്ച് ഈ നാടിന്റെ എല്ലാ ആനുകൂല്യവും പറ്റി സുഖലോലുപനായി കഴിയുന്ന നിനക്ക് തിന്നതിന്റെ കൊഴുപ്പ് എല്ലിൽ കയറിക്കാണും ആ കൊഴുപ്പ് ഞങ്ങൾ തീർത്തു തരാം.
ഇന്നു മുതൽ നിന്റെ കൗണ്ട്ഡൗൺ തുടങ്ങുകയാണ്. നിന്റെ റിമാന്റ് കാലാവധി തീർന്ന് പുറത്തിറങ്ങുന്ന ദിവസം മുതൽ ഇരുപത് ദിവസത്തിനുള്ളിൽ നിന്റെ രണ്ടു കൈയും ഞങ്ങൾ വെട്ടിയെടുക്കുന്നതായിരിക്കും.
നിന്റെ ജീവിതം ഇന്നുമുതൽ തുലാസിലാണ്. കോളേജിനുള്ളിലോ അല്ലെങ്കിൽ പുറത്തുവച്ചോ ഞങ്ങൾ അത് തീർക്കും ഉറപ്പ്. നിന്നെ ഇനി കോളേജിന്റെ പരിസരത്ത് കണ്ടാൽ അവിടെവച്ച് ചതയ്ക്കാൻ കോളേജിലെ പയ്യന്മാരോട് പറഞ്ഞിട്ടുണ്ട്. അവന്മാർ അത് ചെയ്യും. നിന്റെ കൂട്ടുകാരിയുടെ കാര്യവും കണക്ക് തന്നെ. അവളേയും ശരിയാക്കും.
നിനക്ക് പാക്കിസ്ഥാനിൽ പോകണമെങ്കിൽ പോകാനുള്ള ടിക്കറ്റ് അയച്ചുതരാം. അല്ലാതെ ഇവിടെ കിടന്ന് മരിക്കാനെങ്കിൽ അത് നടപ്പിലാക്കിത്തരാം. നീ കാരണം ഒരു തെറ്റും ചെയ്യാത്ത നിന്റെ ഉമ്മയും വാപ്പയും സമൂഹത്തിൽ തെറ്റുകാരായി തീർന്നു. കാരണം അവര് നിന്നെ പെറ്റ് വളർത്തി എന്ന തെറ്റു ചെയ്തു. മക്കളെ ശരിക്കും നോക്കണം. നിന്നെപ്പോലുള്ള വിഷജന്തുക്കളെ മുളയിലേ നുള്ളണം ഇല്ലെങ്കിൽ ഇന്ത്യ ഇറാക്കിനെപ്പോലെ ആകും. നീ കാരണം നല്ലവരായ മസ്ലീമുകളും ഇന്ത്യയ്ക്കുവേണ്ടി പാക്കിസ്ഥാനോട് യുദ്ധത്തിൽ മരിച്ചിരിക്കുന്നു. കോളേജിൽ നിന്നെ ഇതൊക്കെയാണ് പഠിപ്പിച്ചത്. നീയൊക്കെ പോകുന്നത് പഠിക്കാനല്ല. ദേശദ്രോഹം ചെയ്യാനും മറ്റുള്ളവരെ ചെയ്യാൻ പ്രേരിപ്പിക്കാനുമാണ്.
നീ പാക്കിസ്ഥാനിൽ ചെന്നാൽ നിന്നെ പട്ടിയെപ്പോലെ കല്ലെറിയും. അത് മനസ്സിലാക്കാതെ പാക്കിസ്ഥാനെ പൂജിക്കുന്ന എല്ലാ ദേശദ്രോഹികൾക്കും ഒരു പാഠമായി നിന്നെ ഞങ്ങൾ ശരിയാക്കും. നിന്റെ ഉമ്മയോടും വാപ്പയോടും ഞങ്ങൾ ക്ഷമ ചോദിക്കുന്നു. പക്ഷേ നിന്നെ ഞങ്ങൾ പഞ്ഞിക്ക് ഇടും. എല്ലാ മതവും ജാതിക്കാരും സ്വന്തം അവരുടെ ഉമ്മയോടും വാപ്പയോടും പിന്നെ രാജ്യത്തോടും സ്നേഹം വേണം അല്ലാതെ എന്റെ നാട് പാക്കിസ്ഥാൻ എന്ന ഭാവം ദേശദ്രോഹികളെ ഉണ്ടാക്കും.
റിമാന്റ് കഴിഞ്ഞ് ഇരുപത് ദിവസത്തിനുള്ളിൽ രണ്ടു കൈയും വെട്ടിയെടുത്ത് രാജ്യത്തിന് സമർപ്പിക്കും. അത് എല്ലാ രാജദ്രോഹികൾക്കും പാഠമായിരിക്കും.
എന്ന്
വിശ്വസ്ഥതയോടെ
ഇന്ത്യാക്കാർ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്