ഏറെ പ്രതീക്ഷയോടെ ഇന്ത്യ വിക്ഷേപിച്ച ജി സാറ്റ് 6 എ പണിമുടക്കി; സമീപകാലത്തെ ഏറ്റവുംവലിയ തിരിച്ചടിയിൽ ഞെട്ടി ഐഎസ്ആർഒ; 5 ജി സാങ്കേതിക വിദ്യക്ക് ഉൾപ്പെടെ ഉപയോഗിക്കാൻ ലക്ഷ്യമിട്ട ഉപഗ്രഹത്തിൽ നിന്ന് സന്ദേശങ്ങൾ വരുന്നില്ല; വീണ്ടും പ്രവർത്തിപ്പിക്കാനാകുമോ എന്ന അവസാന ശ്രമവുമായി ശാസ്ത്രജ്ഞർ; ഗ്രൗണ്ട് സ്റ്റേഷനുമായി ബന്ധം നഷ്ടമായത് ഇന്നലെ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കഴിഞ്ഞദിവസം ഐ.എസ്.ആർ.ഒ വിക്ഷേപിച്ച പുതിയ വാർത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ് 6 എ ഇന്ത്യക്ക് നഷ്ടപ്പെടുന്നു. വിക്ഷേപണം വിജയകരമായിരുന്നു എങ്കിലും ഉപഗ്രഹവുമായുള്ള വിനിമയം നഷ്ടപ്പെട്ടു എന്നാണ് ഐഎസ്ആർഓ വ്യക്തമാക്കുന്നത്. മുൻനിര ലോകരാജ്യങ്ങളെ തന്നെ ഞെട്ടിച്ചുകൊണ്ട് ഇന്ത്യൻ ബഹിരാകാശ ഗവേഷണം വൻ പുരോഗതി കൈവരിക്കുന്നതിനിടെയാണ് ഇത്തരമൊരു തിരിച്ചടി ഉണ്ടായിരിക്കുന്നത്.
മറ്റു രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ ഉൾപ്പെടെ വിക്ഷേപിച്ചുകൊണ്ട് ചെലവുകുറഞ്ഞ ഉപഗ്രഹ വിക്ഷേപണം സാധ്യമാക്കുന്നതിൽ വൻ പുരോഗതി ഇന്ത്യ കൈവരിക്കുന്നതിനിടെയാണ് ഇത്തരമൊരു തിരിച്ചടി. അതേസമയം, വിക്ഷേപണത്തിന്റെ പ്രശ്നമല്ല ഉപഗ്രഹത്തിന്റെ പ്രവർത്തനത്തിൽ ഉണ്ടായ പാളിച്ചയാണ് ജിസാറ്റ് 6ഉം ആയുള്ള ബന്ധം വിച്ഛേദിക്കപ്പെടാൻ കാരണമെന്നാണ് ഐഎസ്ആർഓ നൽകുന്ന സൂചനകൾ. വിക്ഷേപിച്ച് രണ്ട് ദിവസത്തിനുള്ളിൽ തന്നെ ഇത്തരമൊരു പിഴവുണ്ടായത് ഉപഗ്രഹത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കി.
ഉപഗ്രഹവുമായുള്ള ബന്ധം ഭൂമിയിലെ സ്റ്റേഷന് നഷ്ടമായെന്ന് ഐ.എസ്.ആർ.ഒ വ്യക്തമാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് വ്യാഴാഴ്ച വൈകിട്ട് 4.56ന് ആയിരുന്നു ജി സാറ്റ് വിക്ഷേപണം. ജിഎസ്എൽവി. മാർക്ക് 2 റോക്കറ്റ് എഫ് - 08.17.46 മിനിറ്റിൽ വിക്ഷേപണം പൂർത്തിയാക്കിയിരുന്നു. ഭൂമിയുടെ 180 കിലോമീറ്റർ അടുത്തുള്ള ഭ്രമണപഥത്തിൽ ഉപഗ്രഹത്തെ എത്തിക്കുകയും ചെയ്തു. തുടർന്ന് ഉപഗ്രഹത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഗ്രൗണ്ട് സ്റ്റേഷൻ മാർച്ച് 30ന് രാവിലെ 9.22ന് ആദ്യ ഭ്രമണപഥം വിജയകരമായി ഉയർത്തി. ഇത്തരത്തിൽ തുടർ പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി പുരോഗമിച്ചിരുന്നു.
ആശങ്കയില്ലാതെ മുന്നോട്ടുനീങ്ങുന്നതിനിടെ ആണ് ഇപ്പോൾ പ്രതിസന്ധി നേരിട്ടതും ഉപഗ്രഹം ഭൗമ സ്റ്റേഷനിലെ സന്ദേശങ്ങളോട് പ്രതികരിക്കാതെ വന്നിരിക്കുന്നതും. ശനിയാഴ്ച രാവിലെ 10.51നായിരുന്നു രണ്ടാമത്തെ ഭ്രമണപഥം ഉയർത്താൻ നിശ്ചയിച്ചിരുന്നത്. ഉപഗ്രഹത്തിലെ ദ്രവ അപ്പോജി മോട്ടോർ ജ്വലിപ്പിച്ച് രണ്ടാമത്തെ ഭ്രമണപഥം ഉയർത്തലും വിജയകരമായി പൂർത്തിയാക്കി. ഇതിന് ശേഷം നാല് മിനിട്ട് കഴിഞ്ഞപ്പോൾ ഉപഗ്രഹത്തിൽ നിന്നുള്ള വിവരങ്ങൾ ഭൂമിയിലെ സ്റ്റേഷനിൽ ലഭിക്കുകയും ചെയ്തു.
പക്ഷേ, പിന്നീട് പ്രതികരണങ്ങൾ നിലച്ചു. ഈ ഘട്ടത്തിൽ ഉപഗ്രഹത്തിന് എന്തോ പിഴവുപറ്റി എന്നാണ് അനുമാനം. ഇന്നലെ നടത്തിയ ഭ്രമണപഥം ഉയർത്തലിന് ശേഷം ഒരു സിഗ്നലും സ്റ്റേഷനിൽ എത്തിയില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ ഉപഗ്രഹത്തിന്റെ പവർ സംവിധാനത്തിന് സാരമായ തകരാർ സംഭവിച്ചതായി കണ്ടെത്തി. ഇക്കാര്യം ഔദ്യോഗികമായി ഐ.എസ്.ആർ.ഒ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ഉപഗ്രഹവുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം നടന്ന് വരികയാണ്.
ഭൂമിയെ വലംവയ്ക്കുന്നതിനിടെ 180 കിലോമീറ്റർ അടുത്തും 36,000 കിലോമീറ്റർ അകലെയുമായുള്ള ഭ്രമണപഥമാണ് ജി.സാറ്റ് 6 എയ്ക്ക് സഞ്ചരിക്കാൻ നിശ്ചയിച്ചിരുന്നത്. 2312 കിലോ ഭാരമുള്ള ഉപഗ്രഹത്തിന് 10 വർഷത്തെ ആയുസാണ് നിശ്ചയിച്ചിരുന്നത്. 270 കോടി ചെലവിലായിരുന്നു നിർമ്മാണവും വിക്ഷേപണവും.
ഉപഗ്രഹം പ്രവർത്തിച്ചില്ലെങ്കിൽ ഉണ്ടാകുന്നത് വലിയ തിരിച്ചടി
വാർത്താവിനിമയ രംഗത്ത് വലിയ മുന്നേറ്റമാണ് രണ്ടാമത്തെ എസ് ബാൻഡ് ഉപഗ്രഹമായ ജിസാറ്റ് 6 എയിലൂടെ ഇന്ത്യ ലക്ഷ്യമിട്ടത്. ഉപഗ്രഹാധിഷ്ഠിത മൊബൈൽ വാർത്താവിനിമയ രംഗത്തെ പുതിയ തലത്തിലേക്ക് ഉയർത്തുകയായിരുന്നു കൂടുതൽ ശേഷിയുള്ള ജിസാറ്റ് 6 എ വിക്ഷേപണത്തിലൂടെ സാധ്യമാക്കാൻ ഇരുന്നത്.
ഇന്ത്യയുടെ രണ്ടാമത്തെ എസ് ബാന്റ് ഉപഗ്രഹമാണ് ജി സാറ്റ് 6 എ. ആദ്യ ഉപഗ്രഹമായ ജി സാറ്റ് 6 ന്റെ പ്രവർത്തനങ്ങൾക്ക് കരുത്തു പകരുകയായിരുന്നു 6 എ യുടെ ലക്ഷ്യം. കൂടുതൽ വ്യക്തതയോടെയുള്ള സിഗ്നലുകൾ കൈമാറാൻ ഉപഗ്രഹത്തിന് സാധിക്കുമെന്നും സൈനിക ആവശ്യങ്ങൾക്കും ഉപയോഗിക്കുമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.
ആറു മീറ്റർ വിസ്തീർണമുള്ള കുട പോലെ നിവർത്താവുന്ന ആന്റിന ഉപഗ്രഹത്തിന്റെ പ്രത്യേകതയാണ്. ഗ്രൗണ്ട് ടെർമിനലിൽ നിന്നും ഉപഗ്രഹവുമായി ബന്ധം പുലർത്തുന്നതിനായി തയ്യാറാക്കിയതാണ് ആന്റിന. ജി സാറ്റ് പരമ്പരയിലെ പന്ത്രണ്ടാമത് വിക്ഷേപണമാണ് കഴിഞ്ഞ ദിവസം നടന്നത്. ജി.സാറ്റ് 6 എ പ്രവർത്തിക്കുന്നതോടെ മൊബൈൽ ഡാറ്റാ, ഇന്റർനെറ്റ് വേഗത വർദ്ധിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. അത് പോലെ വാർത്താവിനിമയത്തിനുള്ള എസ് - ബാൻഡ് ട്രാൻസ്പോണ്ടർ ഇതിലുണ്ട്.
ഭ്രമണപഥത്തിൽ എത്തുമ്പോൾ ആറുമീറ്റർ വലിപ്പത്തിൽ കുട പോലെ വിടരുന്ന അൺഫർലബിൾ ആന്റിനയാണ് ജി സാറ്റിനുള്ളത്. ഇതുവരെ വിക്ഷേപിച്ചതിൽ ഏറ്റവും വലിയ ആന്റിന സാധാരണ ആന്റിനകളുടെ അഞ്ച് മടങ്ങ് കൂടുതൽ ശേഷി കൂടുതല്ഞ ഉള്ളതാണ്. ഇതിലെ വൈദ്യുതകാന്തിക തരംഗങ്ങളുടെ ദൈർഘ്യം 2 മുതൽ 4 ജിഗാഹെർട്സ് വരെയാണ്. സാധാരണ 4 ജി. മൊബൈൽ ഡാറ്റായ്ക്ക് ഉപയോഗിക്കുന്നത് 2.5 ജിഗാഹെർട്സ് ഉള്ള വൈദ്യുത കാന്തിക തരംഗങ്ങളാണ്. സാധാരണ വാർത്താവിനിമയ ഉപഗ്രഹങ്ങളിലെ സി - ബാൻഡ് ട്രാൻസ്പോണ്ടർ തരംഗങ്ങളുടെ ഒരു ബീം കൈകാര്യം ചെയ്യുമ്പോൾ ജിസാറ്റ് 6 എ യിലെ എസ് - ബാൻഡ് അഞ്ച് ബീം കൈകാര്യം ചെയ്യും. അതുകൊണ്ട് കൂടുതൽ സ്ഥലത്ത് കവറേജ് ലഭിക്കും. 2015 ൽ വിക്ഷേപിച്ച ജിസാറ്റ് ഉപഗ്രഹത്തിലും എസ്.ബാൻഡാണ്.
ഇത്തരത്തിൽ രാജ്യത്ത് വലിയ മുന്നേറ്റത്തിന് ലക്ഷ്യമിട്ട ഉപഗ്രഹത്തിന്റെ പ്രവർത്തനത്തിലാണ് ഇപ്പോൾ തിരിച്ചടി നേരിട്ടിരിക്കുന്നത്. ഉപഗ്രഹത്തെ വീണ്ടും പ്രവർത്തന സജ്ജമാക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും അക്കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ലെന്നാണ് സൂചനകൾ.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍