ഡയറിയിൽ നവോത്ഥാന നായകരായ 32 പേരുടെ ചിത്രങ്ങളാണ് പ്രസിദ്ധീകരിച്ചത്; മുഴുവൻ നവോത്ഥാന നായകരേയും ഉൾപ്പെടുത്തിയുള്ള സമഗ്ര വിവരം എന്ന നിലയ്ക്കല്ല രണ്ട് പേജ് ഉൾപ്പെടുത്തിയതെന്ന് അക്കാദമിയുടെ വിശദീകരണം; ആദരിച്ചില്ലെങ്കിലും അപമാനിക്കരുതെന്ന ആവശ്യവുമായി എൻ എസ് എസ്; 'കേരളം-ഓർമസൂചിക'കയിൽ നിന്ന് മന്നത്ത് പത്മനാഭൻ വിസ്മരിക്കപ്പെട്ടത് വിവാദത്തിൽ; കേരള സാഹിത്യ അക്കാദമി സമൂദായാചാര്യനെ അപമാനിച്ചത് തന്നെയെന്ന് ജി സുകുമാരൻ നായർ
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: കേരളത്തിന്റെ വീണ്ടെടുപ്പും നവോത്ഥാനവും പ്രമേയമാക്കിയ കേരള സാഹിത്യ അക്കാദമിയുടെ ഡയറിയായ 'കേരളം-ഓർമസൂചിക'കയിൽ എൻ.എസ്.എസ് സ്ഥാപകൻ മന്നത്ത് പത്മനാഭൻ വിസ്മരിക്കപ്പെട്ടത് സമുദായാചര്യനെ കളിയാക്കാനെന്ന് എൻഎസ്എസ്. ആദരിച്ചില്ലെങ്കിലും കളിയാക്കരുതെന്നാണ് സാഹിത്യ അക്കാഡമിയോട് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ആവശ്യപ്പെടുന്നത്. വിശദീകരണ കുറിപ്പിലെ സാഹിത്യ അക്കാദമിയുടെ പരിഹാസമാണ് എൻ എസ് എസിനെ ചൊടിപ്പിക്കുന്നത്.
അക്കാദമിയുടെ ഡയറിയിൽ നവോത്ഥാന നായകരുടെ പട്ടികയിൽ മന്നത്ത് പത്മനാഭന്റെ ചിത്രം ഇല്ലാത്തത് വിവാദമായി എന്ന വാർത്ത കണ്ടിരുന്നു. ഈ വാർത്ത ശ്രദ്ധയിൽ പെട്ടങ്കിലും പ്രതികരിക്കണമെന്ന് തോന്നിയില്ല. വരും വർഷങ്ങളിലും നവോത്ഥാന നായകരുടെ ചിത്രം ഉൾക്കൊള്ളിക്കുമെന്നും, പുറത്തിറക്കിയ ഡയറിയിൽ നവോത്ഥാന നായകരായ 32 പേരുടെ ചിത്രങ്ങളാണ് പ്രസിദ്ധീകരിച്ചതെന്നും 1992 മുതൽ പ്രസിദ്ധീകരിക്കുന്ന ഡയറിയിൽ ആദ്യമായാണ് നവോത്ഥാന നായകർ എന്ന പേരിൽ ചിത്രങ്ങളോടെ രണ്ട് പേജുകൾ ഉൾപ്പെടുത്തിയതെന്നും മന്നത്ത് പത്മനാഭനെ ഒഴിവാക്കിയതല്ലെന്നും മുഴുവൻ നവോത്ഥാന നായകരേയും ഉൾപ്പെടുത്തിയുള്ള സമഗ്രവിവരം എന്ന നിലയ്ക്കല്ല രണ്ട് പേജ് ഉൾപ്പെടുത്തിയതെന്നും അക്കാദിമി സെക്രട്ടറിയുടേതായ വിശദീകരണം ഇന്നത്തെ പത്രത്തിൽ കണ്ടപ്പോൾ പ്രതികരിക്കണമെന്ന് തോന്നിയെന്ന് വിശദീകരിച്ചാണ് സുകുമാരൻ നായർ പത്രക്കുറിപ്പ് ഇറക്കുന്നത്.
പ്രസ്തുത ഡയറിയിൽ നവോത്ഥാന നായകരുടെ കൂട്ടത്തിൽ മന്നത്ത് മത്മനാഭന് അർഹമായ സ്ഥാനം ൽകിയിട്ടില്ല എന്ന് അറിഞ്ഞപ്പോൾ തന്നെ സംഘാടകരുടെ ബോധപൂർവ്വമായ നടപടിയാണ് അതിന് പിന്നിലുള്ളത് എന്ന് മനസ്സിലാക്കി തന്നെയാണ് എൻ എസ് എസ് ആദ്യം പ്രതികരിക്കാതിരുന്നത്. എന്നാൽ സാമൂഹിക പരിഷ്കർത്താവായ മന്നത്തു പത്മനാഭനെ 32 നവോത്ഥാന നായകരുടെ പട്ടികയിൽ പോലും പെടുത്താൻ തയ്യാറാവാതെ അപമാനിക്കുന്ന ചിത്രമാണ് ഇപ്പോഴത്തെ വിശദീകരണത്തിൽ നിന്നും തെളിയുന്നത്. മന്നത്ത് പത്മനാഭൻ ആരായിരുന്നുവെന്നും അദ്ദേഹം ഈ നാടിനും ജനങ്ങൾക്കും വേണ്ടി ചെയ്തിട്ടുള്ള സേവനങ്ങൾ എന്താണെന്നും നല്ല പോലെ ജനങ്ങൾക്ക് അറിയാം. അങ്ങനെയിരിക്കെ ചരിത്ര പുരുഷനായ മന്നത്തു പത്മനാഭനെ കേരള സാഹിത്യ അക്കാദമയിയുടെ പേരിൽ അപമാനിക്കാൻ ശ്രമിച്ചത് അക്ഷന്തവ്യമായ തെറ്റു തന്നെയാണ്. ആദരിച്ചില്ലെങ്കിലും അപമാനിക്കരുതെന്നാണ് സുകുമാരൻ നായർ ആവശ്യപ്പെടുന്നത്.
പ്രളയവും ശബരിമല വിവാദവും അടിസ്ഥാനമാക്കിയ സന്ദേശങ്ങളും ചിത്രസഹിതം നവോത്ഥാന നായകരെ പരിചയപ്പെടുത്തുന്നതുമാണ് ഇത്തവണത്തെ കേരള സാഹിത്യ അക്കാദമി ഡയറിയുടെ 'ഹൈലൈറ്റ്'. ഇതിലാണ് മന്നത്ത് പത്മനാഭൻ ഇല്ലാത്തത്. ശബരിമല വിഷയത്തിൽ എൻ എസ് എസ് സർക്കാരിന് വിരുദ്ധമായ നിലപാടുകളാണ് എടുത്തത്. ഈ സാഹചര്യത്തിലാണ് മന്നത്ത് പത്മനാഭനെ ഒഴിവാക്കിയതെന്നായിരുന്നു വിമർശനം. ഈ സാഹചര്യത്തിലാണ് 32 നവോത്ഥാന നായകരെ മാത്രമേ ഡയറിയിൽ ഉൾപ്പെടുത്തിയിട്ടുള്ളൂവെന്നും ഭാവിയിൽ കൂടുതൽ പേരെ ഉൾപ്പെടുത്തുമ്പോൾ മന്നത്തിനെ ഉൾക്കൊള്ളിക്കുമെന്നും അക്കാദമി വിശദീകരണം ഇറക്കിയത്.
ശ്രീനാരായണ ഗുരുവിൽ തുടങ്ങി ചട്ടമ്പി സ്വാമികൾ, അയ്യങ്കാളി, വി.ടി, ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ, അക്കമ്മ ചെറിയാൻ, പി. കൃഷ്ണപിള്ള, എ.കെ.ജി, ഇ.എം.എസ്, പി.കെ. റോസി തുടങ്ങി 32 പേരെ നവോത്ഥാന നായകരായി പരിചയപ്പെടുത്തിയതിലാണ് കേരള നവോത്ഥാനത്തിൽ പങ്കുവഹിച്ചതായി സിപിഎം തന്നെ വിശേഷിപ്പിക്കുന്ന എൻ.എസ്.എസ് സ്ഥാപകൻ മന്നത്ത് പത്മനാഭൻ വിട്ടുപോയത്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ എൻ.എസ്.എസ് സംഘ്പരിവാർ നിലപാടിനെ പിന്തുണച്ചത് മന്നത്തിന്റെ നവോത്ഥാന പാരമ്പര്യം മറന്നുകൊണ്ടുള്ള നടപടിയാണ് എന്നാണ് സിപിഎം വിമർശിച്ചത്. ഈ സാഹചര്യത്തിലാണ് പുതിയ വിവാദം ചർച്ചയായത്.
അക്കാദമിയുടെ പ്രസാധകകുറിപ്പ് മാത്രം ഡയറിയിൽ ഉൾപ്പെടുത്തുന്ന പതിവിന് വിരുദ്ധമായി ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശവും ശ്രീനാരായണ ഗുരു, കാറൽമാർക്സ്, സിയാറ്റിൽ മൂപ്പൻ എന്നിവരുടെ ഉദ്ധരണികൾ ഡയറിയിലുണ്ട്. 'പുരോഗമന കേരളത്തെ അന്ധകാരയുഗത്തിലേക്ക് നയിക്കാൻ സംഘടിതമായ ശ്രമങ്ങൾ നടന്നുവരുന്നത് കാണാതിരുന്നുകൂടാ. സഹിഷ്ണുതയുടെ സംസ്കാരം നിലനിറുത്തിക്കൊണ്ടു മാത്രമേ നമുക്ക് പുതിയ പ്രതിസന്ധികളെ അതിജീവിക്കാനാവൂ'- മുഖ്യമന്ത്രി സന്ദേശത്തിൽ പറയുന്നു.
ഗുരുവിന്റെ 'ജാതിഭേദം മതദ്വേഷമേതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്'എന്ന മഹത് വാക്യമാണ് വർത്തമാനകാല സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ ഡയറിയുടെ ഉള്ളടക്കത്തിലേക്ക് കടക്കും മുമ്പുള്ള സന്ദേശം. 'ഈ ഭൂമി ഒറ്റപ്പെട്ട വ്യക്തികളുടെ സ്വത്തല്ല. ഒരു സമൂഹത്തിന്റെയോ രാഷ്ട്രത്തിന്റെയോ സ്വത്തല്ല. എന്തിന്, ഭൂമിയിലുള്ള എല്ലാ മനുഷ്യരുടെയും കൂട്ടുസ്വത്തുമല്ല. ഭൂമിയുടെ ഗുണഭോക്താക്കൾ ആണ് നമ്മൾ. നമുക്ക് ലഭിച്ചതിനേക്കാൾ മെച്ചപ്പെട്ട രീതിയിൽ വരുംതലമുറകൾക്ക് അത് കൈമാറാൻ ബാധ്യസ്ഥരാണ് നമ്മൾ -നല്ല തറവാട്ടുകാരണവരെ പോലെ'എന്ന മൂലധനത്തിലെ മാർക്സിന്റെ വാക്കുകളോടെയാണ് ഡയറി അവസാനിക്കുന്നത്.
Stories you may Like
- എൻഎസ് എസ് സമദൂരം ഇടതിന് അനുകൂലമാകുമോ?
- മക്കൾ സൂപ്പർ താരങ്ങളായിട്ടും അധ്വാനിച്ച് സ്വന്തം ചെലവിൽ ജീവിക്കുന്ന അമ്മ! മല്ലികാവസന്തം@ 50
- എൻ എസ് എസിനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം തേടിയേക്കും
- ഷംസീർ മാപ്പു പറയണം; എൻ എസ് എസ് നിലപാട് കടുപ്പിക്കുമ്പോൾ
- മിത്ത് വിവാദത്തിലെ തിരുവനന്തപുരം കേസ് പിൻവലിക്കാൻ സർക്കാരിൽ ആലോചന
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍