'വാട്സാപ്പിൽ രാഹുൽ ഗാന്ധിയുടെ ഫോട്ടോ പ്രൊഫൈൽ പിക് ആക്കിയതിന് ലൈഫ് പദ്ധതി വീട് പോകുന്നെങ്കിൽ അതങ്ങ് പോകട്ടെ; വീട് കിട്ടാൻ പടം മാറ്റുമോയെന്ന് ചോദിച്ചപ്പോൾ ചങ്കുപറിച്ചുമാറ്റാൻ പറ്റുമോയെന്ന് ഗഫൂറിന്റെ മറുചോദ്യം'; രാഹുലിനെ മാറ്റിയാലേ വീടുള്ളുവെന്ന സിപിഎം നേതാവിന്റെ ഭീഷണിക്ക് മുമ്പിൽ നട്ടെല്ല് വളയ്ക്കില്ലെന്ന് ചങ്ങരംകുളത്തുകാരൻ; വീട് നിഷേധിച്ചാൽ താൻ കൊടുക്കാമെന്ന് ഹൈബി ഈഡൻ എംപി
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: വാട്സ് ആപ്പിൽ രാഹുൽ ഗാന്ധിയുടെ ചിത്രം ഡിപിയാക്കി എന്ന ഒറ്റക്കാരണത്താൽ ലൈഫ് മിഷൻ പദ്ധതി പ്രകാരമുള്ള വീട് തരില്ലെന്ന ഭീഷണിയുമായി സിപിഎം നേതാവ് രംഗത്തെത്തിയത് വിവാദമായിരിക്കുകയാണ്, മലപ്പുറത്തു നിന്നുള്ള അപേക്ഷകനായ ഗഫൂറിനാണ് ലൈഫ് മിഷൻ വഴിയുള്ള വീട് നൽകില്ലെന്ന് സിപിഎം നേതാവ് ഭീഷണി മുഴക്കുന്നത്. അപേക്ഷകനെ നേതാവ് ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവന്നതോടെ സിപിഎമ്മും വെട്ടിലായി. സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗമായ സത്യനാണ് അപേക്ഷകനെ രാഹുലിന്റെ ചിത്രം ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയത്. രാഹുലിനെ തീർത്തും മോശമായി ചിത്രീകരിച്ചു കൊണ്ടാണ് നേതാവിന്റെ സംഭാഷണം. ഇത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഗഫൂറിന്റെ വിഷമാവസ്ഥ അറിഞ്ഞ് ഹൈബി ഈഡൻ എംപി ഇടപെട്ടു. ഗഫൂറുമായി താൻ ഫോണിൽ സംസാരിച്ചുവെന്നും അദ്ദേഹം തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും ഹൈബി ഫേസ്ബുക്കിൽ കുറിച്ചു:
കുറിപ്പ് ഇങ്ങനെ:
'ചങ്ങരംകുളത്തെ ഗഫൂറുമായി ഞാൻ ഇപ്പോൾ ഫോണിൽ സംസാരിച്ചു. രാഹുൽഗാന്ധിയുടെ ഫോട്ടോ പ്രൊഫൈൽ പിക്ചർ ആക്കിയതിന്റെ പേരിൽ ലൈഫ് പദ്ധതിയിൽ വീട് നഷ്ടപ്പെടുകയാണെങ്കിൽ അതങ്ങോട്ട് പോട്ടെ എന്നാണ് ഗഫൂറിന്റെ നിലപാട്. 25 വർഷമായി വാടക വീട്ടിൽ കഴിയുന്ന ആളാണ് ഗഫൂർ. കരിമ്പിൻ ജൂസ് വഴിവക്കിൽ വിറ്റാണ് ഗഫൂർ കുടുംബം പോറ്റുന്നത്. താൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന രാഹുൽഗാന്ധിയുടെ പ്രൊഫൈൽ പിക്ച്ചർ മാറ്റുമോ എന്ന് ചോദിച്ചപ്പോൾ ചങ്ക് പറിച്ചു മാറ്റാൻ പറ്റുമോ എന്നായിരുന്നു മറുചോദ്യം. രാഷ്ട്രീയ പകവീട്ടൽ മൂലം ലൈഫ് പദ്ധതിയിൽ ഗഫൂറിന് വീട് നിഷേധിച്ചാൽ ഞാൻ വീട് വച്ചുകൊടുക്കാൻ തയ്യാർ ആണെന്നും അറിയിച്ചു. ഗഫൂറിനെ പോലുള്ള കോൺഗ്രസുകാരാണ് പ്രസ്ഥാനത്തിന്റെ നട്ടെല്ല്. ഗഫൂറിനെ സ്നേഹത്തോടെ ചേർത്തുനിർത്തുന്നു.
മലപ്പുറം നാനാമുക്ക് പഞ്ചായത്തിലെ ഗഫൂറിന് ലൈഫ് ഭവന പദ്ധതി പ്രകാരം തുക കൈമാറാൻ പഞ്ചായത്ത് ഭരണ സമിതി തയ്യാറായില്ലെങ്കിൽ, എറണാകുളത്ത് ഞാൻ നടപ്പിലാക്കുന്ന തണൽ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ഗഫൂറിന് വീട് നിർമ്മിച്ച് നൽകും.'
ഗഫൂറിനെ സത്യൻ ഭീഷണിപ്പെടുത്തിയ സംഭവം ഇങ്ങനെ:
നന്നംമുക്ക് പഞ്ചായത്ത് അംഗമാണ് സത്യൻ. പഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതി പ്രകാരം വീടിന് അപേക്ഷിച്ച കാഞ്ഞിപ്പാടം ഗഫൂറിനെയാണ് സിപിഎം നേതാവ് ഭീഷണിപ്പെടുത്തിയത്. രാഹുൽ ഗാന്ധിയുടെ ചിത്രം വാട്സ് ആപ്പിൽ ഇട്ടെന്നും കോൺ്ഗ്രസ് അനുഭാവിയാണെന്നും പറഞ്ഞു കൊണ്ടാണ് നേതാവ് വീട് നിഷേധിക്കുന്നത്. ഗഫൂറും സത്യനും തമ്മിലുള്ള ഫോൺ സംഭാഷണം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. രാഹുൽ ഗാന്ധിയെ തീർത്തും അധിക്ഷേപിച്ചു കൊണ്ടാണ് സത്യന്റെ സംഭാഷണം. ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് കിട്ടാൻ യോഗ്യതയുള്ള വ്യക്തിയാണ് ഗഫൂർ. സാമ്പത്തിക പരാധീനതകളിൽ കഴിയുന്ന ഗഫൂർ മുപ്പത് വർഷമായി വാടക വീട്ടിലായിരുന്നു താമസം
കയറിക്കിടക്കാൻ വീടു കിട്ടാൻവേണ്ടിയാണ് പഞ്ചായത്തിൽ അപേക്ഷ നൽകിയത്. സ്ഥലം കണ്ടെത്തി അപേക്ഷ നൽകിയിട്ടും വീട് അനുവദിക്കാൻ പഞ്ചായത്ത് തയ്യാറാകാതെ വന്നതോടെയാണ് ഗഫൂർ സിപിഎം നേതാവിനെ ഫോണിൽ വിളിച്ചത്. എന്നാൽ, വീട് അനുവദിക്കാതിരിക്കാനുള്ള്ള കാരണമായി നേതാവ് ചൂണ്ടിക്കാട്ടിയത് രാഹുൽ ഗാന്ധിയുടെ ചിത്രവും മറ്റുമായിരുന്നു. ഈ ഫോൺ സംഭാഷണത്തിൽ ഗഫൂറിനെ ഭീഷണിപ്പെടുത്തുകയും നേതാവ് ചെയ്തു.
സംഭാഷണത്തിൽ സിപിഎം നേതാവ് പറയുന്നത് ഇങ്ങനെയാണ്: 'പ്രൊഫൈലിൽ രാഹുൽഗാന്ധിയെ മാറ്റി ഗഫൂറിനെ ആക്ക് ഗഫൂറെ. ഞാൻ ടി സത്യൻ ഇഎംഎസിന്റെ പേരിടും. ഞാൻ കമ്യൂണിസ്റ്റ് പാർട്ടിയാണ്. പക്ഷേ പാർട്ടി നോക്കിയിട്ടല്ല ലൈഫിൽ വീട് കൊടുത്തത്. വിളിച്ചത് ലൈഫിന്റെ പൈസ റെഡിയായിക്കൊണ്ടിരിക്കുന്നുണ്ട്. അത് തരണോ വേണ്ടയോ എന്ന് നോക്കാൻ വേണ്ടി വിളിച്ചതാണ്. എനിക്ക് നിന്റെ വിഷമം മനസിലാകും. കോൺഗ്രസിന് വോട്ട് ചെയ്തിട്ടുണ്ടാകും. കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചിട്ടുണ്ടാകും. ഞങ്ങൾക്കെതിരെ പ്രവർത്തിച്ചിട്ടുണ്ടാകും. എനിക്കെതിരെ അപവാദ പ്രചരണം നടത്തിയിട്ടുണ്ട്. അതൊക്കെയുണ്ടാകും. നിനക്ക് വീട് തരണമെന്ന അഭിപ്രായക്കാരനാണ് ഞാൻ. മറ്റെ ചങ്ങാതിയുടെ ഇളിഞ്ഞ മോന്തയുണ്ടല്ലോ. പ്രധാനമന്ത്രിയാകാൻ നിന്ന നായിന്റെ മോൻ അപ്പുറത്ത് തോറ്റില്ലേ. ആ നായിന്റെ മോന്റെ ഫോട്ടോ ഉണ്ടല്ലോ അതങ്ങ് മാറ്റിയിട്ട് നിന്റെ ഫോട്ടോ വെക്ക്. അതാണ് നല്ലത്. ഇല്ലെങ്കിൽ ഒന്നും കിട്ടലുണ്ടാകില്ല'.
മൂന്ന് മാസം മുമ്പ് നടന്ന സംഭഷണമാണ് ഇപ്പോൾ പുറത്തുവന്നത്. തനിക്ക് വീട് നിഷേധിച്ച കാര്യങ്ങൾ നാട്ടുകാരെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് സംഭഷണം പരസ്യപ്പെടുത്തിയതെന്ന് ഗഫൂർ വ്യക്തമാക്കി. താൻ കോൺഗ്രസുകാരനാണെന്നം ഗഫൂർ പരസ്യമാക്കുന്നു. മുപ്പതു വർഷമായി വാടക വീട്ടിലാണ് താമസിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ഫോട്ടോ മാറ്റിയിട്ട് വീടു വേണ്ടെന്നും ഗഫൂർ പറയുന്നു. അതേസമയം കോൺഗ്രസ് വനിതാ പഞ്ചായത്ത് അംഗവുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നതിന്റെ പേരിൽ സത്യന്റെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നേരത്തെ ഷ്ടമായിരുന്നു.
സത്യൻ വനിതാ പഞ്ചായത്ത് അംഗമായ വനിതയുമായി നടത്തിയ ഫോൺ സംഭാഷണം സോഷ്യൽ മീഡിയ വഴി പുറത്തായതോടെയാണ് നന്നംമുക്ക് പഞ്ചായത്തിൽ വിവാദങ്ങൾക്ക് തുടക്കമായത്.കോൺഗ്രസ്സ് പ്രക്ഷോഭവും പാർട്ടിക്കുള്ളിൽ നിന്നുള്ള സമ്മർദ്ദവും ഏറിയതോടെ ടി.സത്യൻ പ്രസിഡണ്ട് പദവി രാജി വച്ച് ഒഴിയുകയായിരുന്നു.സത്യൻ പഞ്ചായത്ത് അംഗത്വം രാജി വെക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നന്നംമുക്ക് പഞ്ചായത്തിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിനിടയാക്കിയിരുന്നു.സിപിഎം പ്രവർത്തകർക്കും യുഡിഎഫ് പ്രവർത്തകർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു.
തുടർന്ന് പഞ്ചായത്തിലേക്ക് നടന്ന പുതിയ പ്രസിഡണ്ട് തെരെഞ്ഞെടുപ്പ് വലിയ പൊലീസ് സുരക്ഷയിലാണ് നടന്നത്.വനിതാ പഞ്ചായത്ത് അംഗവുമായി നടത്തിയ സ്വകാര്യ സംഭാഷണം ഭരണഘടനാ വിരുദ്ധവും സത്യപ്രതിജ്ഞ ലംഘനവുമാണെന്ന് ചൂണ്ടിക്കാണിച്ചാണ് യുഡിഎഫ് പ്രക്ഷോപപരിപാടികൾ സംഘടിപ്പിച്ചത്. വനിതാ പഞ്ചായത്ത് മെമ്പർ പഞ്ചായത്ത് അംഗത്വം രാജി വെച്ചതോടെ ടി സത്യനും പഞ്ചായത്ത് അംഗത്വം രാജി വെച്ച് ഒഴിയണമെന്നാവശ്യപ്പെട്ട് പ്രക്ഷോപ പരിപാടികൾ തുടരാനാണ് യുഡിഎഫ് തീരുമാനം. സത്യന് പകരം നന്നംമുക്ക് പഞ്ചായത്തിൽ പുതിയ പ്രസിഡന്റായി കെവി അബ്ദുൽകരീമിനെ പിന്നീട് തെരഞ്ഞെടുക്കുകയായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- പന്തീരങ്കാവിലെ ആ നവവധുവിന് വിസ്മയയുടെ ഗതി വരാതിരുന്നത് മാതാപിതാക്കളുടെ കരുതൽ കൊണ്ട് മാത്രം; ജർമനിയിലെ എയ്റോനോട്ടിക്കൽ എൻജിനീയർ ഭാര്യയെ മർദ്ദിച്ചത് അതിക്രൂരമായി; വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ സ്ത്രീധനം കുറഞ്ഞെന്ന് കുത്തുവാക്കുകളോടെ പീഡനം; മാനസികമായി ആകെ തകർന്ന യുവതി
- എയർഇന്ത്യാ എക്സ്പ്രസ് സമരത്തിന് ഒരു രക്തസാക്ഷി! വിമാന സമരം മൂലം മസ്കത്തിലെത്താൻ ആയില്ല; പ്രിയപ്പെട്ടവളെ അവസാനമായി ഒരു നോക്ക് കാണാനാവാതെ നമ്പി രാജേഷ് യാത്രയായി
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- രംഗണ്ണന്റെ ആവേശം പറഞ്ഞ സിനിമാക്കഥ ഗുണ്ടകൾക്കും പെരുത്തിഷ്ടം! ഗുണ്ടാ വേൾഡിൽ ഇപ്പോൾ സർവ്വതും രംഗൻ മയം; ജയിൽ മോചിതനായ ഗുണ്ടാത്തലവന്റെ പാർട്ടിയിൽ പങ്കെടുത്തതുകൊടും ക്രിമിനലുകളടക്കം അറുപതോളം പേർ; 'എടാ മോനേ' എന്ന ഹിറ്റ് ഡയലോഗുമായി ആവേശ റീലിട്ടു ഗുണ്ടകൾ
- വടകരയിൽ പ്രതീക്ഷ കൈവിടാതെ സിപിഎം; 1200 വോട്ടിനെങ്കിലും കെ.കെ. ശൈലജ ജയിക്കുമെന്ന് അന്തിമവിശകലനം; ആടിക്കളിക്കുന്ന വോട്ടുകൾ മാറ്റിനിർത്തി ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട്; ഇടതു മുന്നേറ്റം പ്രതീക്ഷിക്കുന്നത് തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിൽ
- 'കൈ മുഷ്ടി ചുരുട്ടി നെറ്റിയിൽ ഇടിച്ചു; മൊബൈൽ ചാർജറിന്റെ കേബിൾ കൊണ്ട് കഴുത്തിൽ മുറുക്കി; കുനിച്ചു നിർത്തി ഇടിച്ചു; ഓടാൻ ശ്രമിച്ചപ്പോൾ പിടിച്ച് ബെൽറ്റു കൊണ്ട് അടിച്ചു; ബോധം പോയപ്പോഴാണ് ആശുപത്രിയിൽ കൊണ്ടുപോയത്'; മകളെ മർദിച്ചത് സ്ത്രീധനത്തിന്റെ പേരിലെന്ന് പിതാവ്; രാഹുലിന്റേതു കൊടുംക്രൂരത
- ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി അന്തരിച്ചു; 72ാം വയസിലെ വിയോഗം കാൻസർബാധയെ തുടർന്ന് ചികിത്സയിൽ കഴിയവേ; വിട പറഞ്ഞത് ബിഹാറിലെ ബിജെപിയുടെ ജനകീയ മുഖം; കോട്ടയം സ്വദേശിനി ജെസി ജോർജിനെ ജീവിത സഖിയാക്കിയതു വഴി കേരളത്തിന്റെ മരുമകനായ രാഷ്ട്രീയക്കാരൻ
- മദ്രസാ വിദ്യാർത്ഥിയെ ലൈംഗികമായി ചൂഷണം ചെയ്തത് ഇമാം; പുറത്ത് പറയുമെന്ന് പറഞ്ഞപ്പോൾ ഭീഷണി; പ്രതികാരമായി കഴുത്തിൽ കയറിട്ട് ഇമാമിനെ കൊലപ്പെടുത്തി സഹപാഠികൾ; അജ്മീറിലെ മദ്രസാ കൊലപാതകം ചർച്ചയാക്കി സോഷ്യൽ മീഡിയ; കേരളത്തിലും അവർത്തിക്കുമെന്ന് മത വിമർശകർ
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- നഗ്നതാ പ്രദർശനം; വിദ്യാർത്ഥിനിയുടെ പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- റഹിമിന്റെ അയൽവാസിയായ കണ്ടക്ടറെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്ത് പൊലീസ്; നടക്കുന്നത് വിശദ ചോദ്യം ചെയ്യൽ; മെമ്മറി കാർഡ് കാണാതായതിൽ ട്വിസ്റ്റിന് സാധ്യതകൾ ഏറെ; ഡിവൈഎഫ് ഐക്കാരനെന്ന് യദു ആരോപിച്ച കണ്ടക്ടറെ നാടകീയമായി പൊലീസ് പൊക്കിയത് എന്തിന്?
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍