മനംമയക്കും പ്രകൃതി ഭംഗി ആസ്വദിച്ച് 10 കിലോമീറ്റർ വരെ നടക്കാം; കാട്ടുപോത്തിനെയും പുലിയെയും കരടിയേയുമെല്ലാം കൈ എത്തും ദൂരത്ത് കണ്ട് ഉൾക്കാട്ടിൽ കഴിയാം; പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഗവിയുടെ ഉള്ളറകളെ അടുത്തറിയാം; പ്രത്യേക കർമ്മ പദ്ധതിയുമായി വനം വകുപ്പ്; ജൈവവൈവിധ്യവും പരിസ്ഥിതിയും സംരക്ഷിക്കാൻ നടപ്പിലാക്കിയ ഇക്കോടൂറിസം പദ്ധതി വൻവിജയം
പ്രകാശ് ചന്ദ്രശേഖർ
പത്തനംതിട്ട: മനംമയക്കും പ്രകൃതി ഭംഗി ആസ്വദിച്ച് 10 കിലോമീറ്റർ വരെ നടക്കാം.കാട്ടാനക്കൂട്ടങ്ങളെയും കാട്ടുപോത്തിനെയും പുലിയെയും കരടിയേയുമെല്ലാം കൈ എത്തും ദൂരത്ത് കണ്ട് ഉൾക്കാട്ടിൽ കഴിയാം.ജലകേളിയിൽ താൽപര്യമുള്ളവർക്കും അവസരം.ശബരിമല സന്നിധാനവും പൊന്നമ്പലമേടും വിദൂരതയിൽ ദർശിച്ച് വിശ്വാസികൾക്ക് പുണ്യവും നേടാം. മനോഹര ദൃശ്യങ്ങളാൽ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഗവിയുടെ ഉള്ളറകളെ അടുത്തറിയാൻ എത്തുന്നവർക്കായി വനംവകുപ്പ് ആവിഷ്കരിച്ചിട്ടുള്ള കർമ്മപദ്ധതിയുടെ സവിശേഷതകൾ ഒറ്റനോട്ടത്തിൽ ഇങ്ങിനെ.
സന്ദർശക ബാഹുല്യം കൊണ്ട് നാശത്തിന്റെ പടിവാതിലോളമെത്തിയ ഗവിയിലെ ജൈവവൈവിധ്യവും പരിസ്ഥിതിയും സംരക്ഷിക്കാൻ ലക്ഷ്യമിട്ട് നടപ്പിലാക്കിയ ഇവിടുത്തെ ഇക്കോടൂറിസം പദ്ധതി വൻവിജയമായി എന്നാണ് അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം.അപൂർവ്വ സസ്യ-ജന്തുജാലങ്ങളുടെ സുരക്ഷ ഉറപ്പാക്കി പാരിസ്ഥിതീക പ്രത്യഘതങ്ങളില്ലാതെ ഗവിയുടെ പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിക്കാൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തിൽ അധികൃതർ ഇവിടെ ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങൾ ഏറെ ഹൃദ്യമെന്നാണ് വിദേശിയർ ഉൾപ്പെടെ ഉള്ള സഞ്ചാരികളുടെ നേർസാക്ഷ്യം.
വിസ്മയവും കൗതുകവും ഒരുപോലെ സമ്മാനിക്കുന്ന ശബരിമല വ്യൂപോയിന്റ് സന്ദർശനവും ഭയവും ആശങ്കയും ജിജ്ഞാസയുമെല്ലാം പകരുന്ന ടെന്റുകളിലെ താമസവും മിക്കപ്പോഴും വന്യമൃഗങ്ങളെ അടുത്തുകാണാൻ അവസരം ലഭിക്കുന്ന ട്രക്കിംഗും മറ്റുമാണ് വനമേഖല കേന്ദ്രീകരിച്ച് സഞ്ചാരികൾക്കൾക്കായി ഇവിടെ ഒരുക്കിയിട്ടുള്ളത്.
കൂടാതെ എലിഫന്റ് സ്കെട്ടൻ മ്യൂസിയം കാണാനും ബോട്ടിംഗും സൈക്കിളിംഗും നടത്താനും അവസരമുണ്ട്.കുട്ടികൾക്കായി മറ്റ് നിരവധി കളികൾക്കും സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.തങ്ങാൻ മികച്ച തമസ-ഭക്ഷണ സൗകര്യവും ഇവിടെ സജ്ജമാണ്.ഡേ,നൈറ്റ് എന്നീ രണ്ട് പായ്ക്കുകളാണ് ഇവിടെ വിനോദ സഞ്ചാരികൾക്കായി കെ എഫ് ഡി സി ഏർപ്പെടുത്തിയിട്ടുള്ളത്.താഴ്വാരങ്ങളും മലനിരകളും വെള്ളച്ചാട്ടങ്ങളും ജലാശയങ്ങളുമെല്ലാം ഒത്തുചേർന്ന പ്രകൃതി ഭംഗിയും നട്ടുച്ച വെയിലിലും കുളിർമ്മ അനുഭവപ്പെടുന്ന അന്തരീക്ഷവുമാണ് വിനോദ സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്ന പ്രധാനഘടകം.
പുറംകാഴ്ചകൾക്കപ്പുറം ഗവിയുടെ ഉള്ളറകളെ അടുത്തറിയുന്നതിന് സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തിൽ തയ്യാറാക്കി നടപ്പിൽ വരുത്തിയിട്ടുള്ള കർമ്മപദ്ധതി പൂർണ്ണ വിജയമെന്നാണ് അധികൃതരുടെ വാദം.സന്ദർശകർക്കായി താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ള ഗ്രീന്മാൻഷൻ ജംഗിൾ ലോഡ്ജിനടുത്തുനിന്നാണ് ശബരിമല വ്യൂപോയന്റിലേയ്ക്കുള്ള നടപ്പാത ആരംഭിക്കുന്നത്.കുത്തനേയുള്ള മലകയറി മുകളിലെത്തുമ്പോൾ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ശബരിമല പൂങ്കാവനവും പൊന്നമ്പലമേടും കാണാൻ സാധിക്കും.പൂങ്കാവനത്തിന്റെയും പൊമ്പലമേടിന്റെയും വിദൂരദൃശ്യം കാണുമ്പോൾ വിശ്വാസികളിൽ ഒട്ടുമിക്കവരും ഇവിടെ നിന്ന് ശരണം വിളിച്ച് കൊകൂപ്പുക പതിവാണെന്ന് ഗൈഡ് പ്രതീപ് വെളിപ്പെടുത്തി.
ഇതരസംസ്ഥാനക്കാരായ യുവതികൾ അടക്കമുള്ള വിശ്വാസികൾ ഈ കാഴ്ച പൂണ്യമായി കണ്ടാണ് മലയിറങ്ങുന്നതെന്നും പ്രതീപ് വിശദമാക്കി.കാലാവസ്ഥ അനുകൂലമാണെങ്കിൽ ഇവിടെ നിന്നാൽ താഴ്വാരങ്ങളിൽ കാട്ടുപോത്തും ആനക്കൂട്ടങ്ങളും വരയാടുകളും മേയുന്നത് കാണാം.ചിലപ്പോഴൊക്കെ പുലിയും ഇവിടെ പ്രത്യക്ഷപ്പെടാറുണ്ടെന്നാണ് ഗൈഡുകൾ നൽകുന്ന വിവരം.ചുറ്റുമുള്ള ഹരിതഭംഗിയാണ് ഇവിടുത്തെ മറ്റൊരുപ്രധാന ആകർഷക ഘടകം.തണുപ്പ് കൂടുന്ന ദിവസങ്ങളിൾ രാവിലെയും വൈകുന്നേരങ്ങളിലും ഇവിടെ മലനിരകൾ മഞ്ഞ് മൂടുക പതിവാണ്.ഉൾക്കാട്ടിൽ ഒരുക്കിയിട്ടുള്ള ജംഗിൾ ക്യാമ്പിലെ താമസം സന്ദർശകർക്ക് നവ്യാനുഭൂതി പകരുമെന്ന കാര്യത്തിൽ തർക്കമില്ല.ഗ്രീന്മാൻഷൻ ലോഡ്ജിന്റെ സമീപത്തുനിന്നും രണ്ടര കിലോമീറ്റർ ഉൾക്കാട്ടിലാണ് ടെന്റുകളിൽ താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്.വനംവകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള ഗൈഡും നൈറ്റ് വാച്ചറും പാചകക്കാരനുമടക്കം മൂന്ന് പേർ സന്ദർശകർക്കൊപ്പം ഇവിടെ ഉണ്ടാവും.
ചുറ്റും കിടങ്ങ് തീർത്തിട്ടുള്ളതിനാൽ ഇവിടേയ്ക്ക് മൃഗങ്ങൾ കടന്നുവരില്ല.ഇതുവഴി കടന്നുപോകുന്ന മൃഗങ്ങളെ അടുത്തുകാണാനും സാധിക്കും.വെളിച്ചത്തിന് അത്യവശ്യ സമയങ്ങളിൽ എമർജൻസി ലൈറ്റുകൾ ഉപയോഗിക്കും.രാത്രി കാലങ്ങളിൽ മരക്കഷണങ്ങൾ കത്തിച്ച് ആഴി ഒരുക്കും.വെളിച്ചത്തിനും ഇതാണ് പ്രധാനമാർഗ്ഗം.വിനോദ സഞ്ചാരികളിൽ ചിലർ തുടർച്ചയായി മൂന്നും നാലും ദിവസമൊക്കെ ഇവിടെ ടെന്റുകളിൽ കഴിയാറുണ്ടെന്ന് ഗൈഡുകൾ പറഞ്ഞു. ജംഗിൾ വാലി വ്യൂപോയിന്റും ഇതിനടുത്താണ്.ചെന്താരമരകൊക്ക എന്നറിയപ്പെടുന്ന വനപ്രദേശവും വെള്ളച്ചാട്ടവുമാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.ഉയരത്തിൽ വളർന്ന മരങ്ങൾ താഴ്വാരം കാട്ടാനകൂട്ടങ്ങളുടെ പ്രധാന വിഹാര കേന്ദ്രമാണ്.വർഷകാലത്ത് ഏറെ ആകർഷകമാവുന്ന ഇവിടുത്തെ വെള്ളച്ചാട്ടം വേനൽക്കാലത്ത് നാമമാത്രമായി പരിണമിക്കും.പാറക്കുഴികളിലും മറ്റും കെട്ടിക്കിടക്കുന്ന വെള്ളം കുടിക്കാൻ ഈ ഭാഗത്തേയ്ക്ക് മൃഗങ്ങൾ കൂട്ടമായി എത്തുന്നുണ്ട്.
രാത്രികാലങ്ങളിൽ മരംകോച്ചുന്ന തണുപ്പാണ് ഇവിടെ അനുഭവനപ്പെടുന്നത്.പുലർച്ചെ ആവുമ്പോഴേയ്ക്കും തണുപ്പ് വീണ്ടും കൂടും.എങ്കിലും 6 മണിക്ക് തന്നെ ട്രക്കിങ് ആരംഭിക്കും.സന്ദർശകരുടെ അഭിരുചിക്കനുസരിച്ചാണ് ട്രക്കിങ് റൂട്ടുകൾ നിശ്ചയിക്കുക.ഒന്നര കിലോമീറ്റർ മുതൽ 10 കിലോമീറ്റർ വരെ നീളുന്നതാണ് ഇവിടുത്തെ ട്രക്കിങ് പാതകൾ.1 മണിക്കൂർ 2 മണിക്കൂർ, 3 മണിക്കൂർ എന്നിങ്ങിനെ 3 വിഭാഗങ്ങളായിട്ടാണ് ട്രക്കിങ് ക്രമീകരിച്ചിട്ടുള്ളത്.ആനത്താരകളിലൂടെയും മറ്റ് വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രങ്ങളിലൂടെയുമാണ് ട്രക്കിങ് പാതകൾ കടന്നുപോകുന്നത്.പാതയെക്കുറിച്ചുള്ള വിവരണവും യാത്രയിൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളും ഗൈഡുകൾ നേരത്തെ സന്ദർശകരെ ധരിപ്പിക്കും.
നേരിയ ഭയപ്പാടും ആശങ്കയോടും മറ്റുമാണ് വിനോദസഞ്ചാരികളിൽ ഒരു വിഭാഗം ആദ്യഘട്ടത്തിൽ ട്രക്കിംഗിൽ പങ്കെടുക്കുന്നത്.വിഭിന്നമായ കാഴ്ചകൾ മുന്നിലെത്തുന്നതോടെ ഇക്കൂട്ടരുടെ ഭയാശങ്കകൾ താനെ മാറുന്ന അവസ്ഥയാണ് ഇതുവരെ അനുഭവപ്പെട്ടുള്ളതെന്ന് 14 വർഷത്തോളമായി ഇവിടെ ഗൈഡായി സേവനം അനുഷ്ടിച്ചുവരുന്ന പ്രതീപ് വ്യക്തമാക്കി. വിദേശീയരായ വിനോദസഞ്ചാരികളാണ് വനമേഖലയിലെ ദീർഘദൂര ട്രക്കിംഗിന് കൂടുതൽ താൽപര്യം കാണിക്കുന്നത്.മനോഹരമായ വെള്ളച്ചാട്ടങ്ങളും താഴ്വാരങ്ങളും മഞ്ഞ് മൂടിയ മലമടക്കുകളുമൊക്കെ കാണാൻ കഴിയുന്ന ട്രക്കിങ് പാതകളാണ് ഇവർക്ക് ഏറെ പ്രയങ്കരം.
ഉച്ചയോടെയാണ് ബോട്ടിങ് ആരംഭിക്കുക.ശബരിഗിരി പദ്ധതിയുടെ ഭാഗമായ ഗവിയാർ ജലാശയത്തിലാണ് ബോട്ടിങ് ക്രമീകരിച്ചിട്ടുള്ളത്.ഗ്രീന്മാൻഷൻ ലോഡ്ജിന്റെ സമീപത്തെ റോഡുകളിലാണ് സൈക്കിങ് നടത്താൻ സൗകര്യമേർപ്പെടുത്തിയിട്ടുള്ളത്.ലോഡ്ജിന് എതിർവശത്ത് ഓപ്പൺ റെസ്റ്റോറന്റിലാണ് ഭക്ഷണം ലഭിക്കുക.പ്രാഭാത ഭക്ഷണം മുതൽ അത്താഴം വരെ ഇവിടെ നിന്നും ലഭിക്കും.ഉച്ചയൂണിന് എല്ലാ ദിവസവും പായസവും നൽകുന്നുണ്ട്.അസ്ഥികൾ ക്രമത്തിൽ യോജിപ്പിച്ച് ആനയുടെ അസ്ഥികൂടം തയ്യാറാക്കി സ്ഥാപിച്ചിട്ടുള്ള എലിഫെന്റ് സ്കെൽട്ടൻ മ്യൂസിയം സന്ദർശകരെ വിസ്മയിപ്പിമെന്ന കാര്യത്തിൽ തർക്കമില്ല.
വനമേഖലകളിൽ നിന്നും ശേഖരിച്ച അസ്ഥികൾ കൂട്ടിയോജിപ്പിച്ചാണ് അസ്ഥികൂടം തയ്യാറാക്കിയിട്ടുള്ളത്.കാട്ടുപോത്ത് ,മാൻ ഉൾപ്പെടെ നിരവധി മൃഗങ്ങളുടെ അസ്ഥികളും ഇവിടെ കാണാം.സുഗീത് ചിത്രമായ ഓർഡനിറി ഗവിയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കിന് വേഗതകൂട്ടിയിരുന്നു.ഇവിടുത്തെ പ്രകൃതി ദൃശ്യങ്ങളായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. ഈയവസരത്തിൽ ഇവിടെ എത്തിയ ഒരു വിഭാഗം സഞ്ചാരികളുടെ അതിരുവിട്ട പ്രവർത്തികൾ പരിസ്ഥിതി മലിനീകരണം വർദ്ധിക്കാൻ കാരണമായതായിട്ടാണ് ജീവനക്കാരുടെ വെളിപ്പെടുത്തൽ.ഇതതേത്തുടർന്നാണ് ഇവിടം പൂർവ്വ സ്ഥിതിയിലെത്തിച്ച് സംരക്ഷിക്കാൻ വനംവകുപ്പ് കർമ്മപദ്ധതി തയ്യാറാക്കിയത്.
ഒരു സ്ക്വയർ കിലോമീറ്റർ വിസ്തൃതിയുള്ള ഇക്കോടൂറിസം മേഖല പ്ലാസ്റ്റിക് നിരോധിത മേഖലയാക്കിയിട്ടുണ്ട്.പ്രവേശന കവാടത്തിൽ പൂന്തോട്ടം ഒരുക്കിയിട്ടുണ്ട്.റസ്റ്റോറന്റിലേയ്ക്കുള്ള പാതയിൽ തീർത്തിട്ടുള്ള പൂപന്തലും സന്ദർശകരെ ആകർഷിക്കുന്നുണ്ട്. കെ എഫ് ഡി സി യുടെ വെബ്ബ് സൈറ്റുകൾ വഴി ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ ഇപ്പോൾ ഇവിടെ പ്രവേശനം ലഭിക്കു എന്നതാണ് നിലവിലെ അവസ്ഥ.നോഹയുടെ പെട്ടകം നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നതെന്ന് പറയപ്പെടുന്ന ഗോഫർ മരവും ഭൂമുഖത്തുനിന്നും അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതും ക്യാൻസർ ചികത്സയിക്കുള്ള മരുന്നിന് പ്രയോജനപ്പെടുന്നതും പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്നതുമായ പീനാറി എന്ന സസ്യവുവുമുൾപ്പെടെ നൂറികണക്കിന് അപൂർവ്വവും അത്യപൂർവ്വുമായ സസ്യജാലങ്ങളുടെ കലവറയാണ് ഇവിടം.
സിംഹവാലൻ കുരങ്ങകളും മലയണ്ണാനും വരയാടും പുലിയും കരടിയും ആനയുമുൾപ്പെടെ 60-ൽപ്പരം ഇനം മൃഗങ്ങളുടെയും 45-ൽപ്പരം ഇനം ഉരഗങ്ങളുടെയും മലമുഴക്കി വേഴാമ്പൽ,മരംകൊത്തികൾ ഉൾപ്പെടെ 320-ൽപ്പരം പക്ഷികളുടെയും വിഹാരകേന്ദ്രമാണ് ഈ വനമേഖല.പത്തനംതിട്ട ജില്ലയിൽ സമുദ്ര നിരപ്പിൽ നിന്നും 1036 മീറ്റർ ഉയരത്തിലുള്ള ഈ പ്രദേശത്തുകൊടുംവേനലിലും വൈകുന്നേരങ്ങളിൽ അന്തരീക്ഷ താപനില 10 ഡിഗ്രിയിലെത്തും.കൊല്ലം -മധുര ദേശീയ പാതയിൽ വണ്ടിപ്പെരിയാറിൽ നിന്നും 28 കിലോമീറ്ററോളം തെക്ക് മാറിയാണ് ഗവി സ്ഥിതിചെയ്യുന്നത്.ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ജലാശയവും ഗവിയിലെ ആകർഷകഘടകമാണ്.ഗവി ഡിവിഷവൽ മാനേജർ അനിൽ ബി,ഇക്കോ ടൂറിസം മാനേജർ സുജിത് പി കെ ,ഫീൽഡ് ഓഫീസർ സിറിൾമോൻ വി ആർ എന്നിവരും വിദഗ്ധരായ ഒരു പറ്റം ഗൈഡുകളും വാച്ചർമാരും മറ്റുമാണ് ഗവിയിലെ പ്രകൃതി സൗഹൃദ ടൂറിസം പദ്ധതിയുടെ അമരക്കാർ.
www.gaviecotourism.com,[email protected] എന്നി വെബ്ബ് സൈറ്റുകൾ വഴി ഗവി ടിക്കറ്റുകൾ ബുക്കുചെയ്യാനും കൂടുതൽ വിവരങ്ങൾ അറിയാനും സാധിക്കും.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്