പരാതി സ്വീകരിച്ച ബെഞ്ച് ക്ലാർക്ക് ലോകായുക്തയെ കാണിച്ച് മടങ്ങിയ ഉടൻ കീറിക്കളഞ്ഞ് നമ്പർ വെട്ടി; നിവൃത്തികെട്ട പരാതിക്കാരൻ വിജിലൻസ് കോടതിയിൽ പോയി; പ്രമുഖരുടെ ഉറക്കം കെടുത്തി തൃശ്ശൂരിലെ ജോർജ്ജ് വട്ടുകുളത്തിന്റെ അടുത്ത ലക്ഷ്യം മന്ത്രി സി എൻ ബാലകൃഷ്ണൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മന്ത്രി കെ ബാബുവിനെ ബാർകോഴയിൽ വീഴ്ത്തിയതിൽ മുഖ്യപങ്ക് ബിജു രമേശിന് ആണെന്ന് പറയുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ ബാബുവിന് പണി കൊടുത്ത് ജോർജ്ജ് വട്ക്കുളം എന്ന പൊതുപ്രവർത്തകൻ ആയിരുന്നു. ഇദ്ദേഹം വിജിലൻസ് കോടതിയിൽ നൽകിയ പരാതിയിന്മേലാണ് ബാബുവിനെതിരെ കർശനമായ പരാമർശങ്ങൾ കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. മാണി രാജിവച്ചതോടെ ബിജു രമേശുമായി സർക്കാർ ഒത്തു തീർപ്പിൽ എത്തിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായി വട്ടക്കുളം വിഷയത്തിൽ ഇടപെട്ടതോടെ ഉമ്മൻ ചാണ്ടിയുടെയും ബാബുവിന്റെയും പരിശ്രമങ്ങളെല്ലാം പാളി.
സ്വാധീനത്തിന്റെ ബലത്തിൽ കേസ് അട്ടിമറിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനെ അതിജീവിച്ചാണ് വട്ടക്കുളം നീതി നേടിയത്. ബാർകോഴക്കേസിൽ കെ. ബാബുവിന് എതിരെ ജോർജ്ജ് വട്ടക്കുളം ആദ്യം പരാതി നൽകിയത് ലോകായുക്തയിലായിരുന്നു. എന്നാൽ ലോകായുക്ത പരാതി സ്വീകരിക്കാൻ തയ്യാറായില്ലെന്നും പരാതി കീറികളഞ്ഞുവെന്നും പരാതിക്കാരനായ ജോർജ്ജ് വട്ടുകുളം പറയുന്നു. ഈ സംഭവത്തിന് ശേഷമാണ് പരാതിയുമായി വിജിലൻസിനെ സമീപിച്ചത്.
പരാതിയുമായി ലോകായുക്തയിൽ എത്തിയപ്പോൾ ബഞ്ച് ക്ലർക്ക് പരാതി നമ്പരിട്ട് സ്വീകരിച്ച്, പരാതിയുമായി ഓഫീസിന് അകത്തേയ്ക്ക് പോയി. എന്നാൽ തിരിച്ചെത്തിയ ക്ലർക്ക്, ഇത് മന്ത്രിമാർ ആരോപണ വിധേയരായ കേസാണെന്നു പറയുകയും നമ്പർ വെട്ടിക്കളഞ്ഞശേഷം ബഞ്ച് ക്ലർക്ക് പരാതി കീറിക്കളയുകയുമായിരുന്നു എന്നും ജോർജ്ജ് വട്ടുകുളം ആരോപിച്ചു. ലോകായുക്തയെ കാണിച്ചശേഷം ബഞ്ച് ക്ലർക്ക് കീറിക്കളഞ്ഞത്. ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി നിൽക്കുന്ന ആളാണ് ലോകായുക്തയെന്ന വിമർശനം മുമ്പും ഉയർന്നിട്ടുണ്ട്. പാറ്റൂർ ഇടപാടിൽ അടക്കം ഉമ്മൻ ചാണ്ടിയുടെ രക്ഷകന്റെ റോളിലായിരുന്നു ലോകായുക്ത. അതുകൊണ്ട് തന്നെയാണ് ബാബുവിനെതിരായാ പരാതി കീറിക്കളഞ്ഞതെന്നും വിമർശനം ഉണ്ട്.
എന്നാൽ അതുകൊണ്ടൊന്നു പിന്മാറാൻ ജോർജ്ജ് വട്ടക്കുളം തയ്യാറായില്ല. തുടർന്ന് വിജിലൻസ് കോടതിയെ സമീപിക്കുകയായിരുന്നു. ഇത് ബാബുവിന് പുറത്തേക്കുള്ള വഴിയും തുറന്നു. വിജിലൻസ് കോടതിയിൽ തുടർച്ചയായി നടത്തിയ ഇടപെടലുകളിലൂടെയാണു ഹർജിക്കാരനും മലയാളവേദി സംസ്ഥാനപ്രസിഡന്റുമായ തൃശൂർ രാമവർമപുരം സ്വദേശി വട്ടുകുളം ജോർജ്(54) ശ്രദ്ധേയനായത്.
അടുത്ത 30നു മന്ത്രി സി.എൻ. ബാലകൃഷ്ണന് എതിരേയുള്ള കേസും വിജിലൻസ് കോടതിയുടെ പരിഗണനയ്ക്ക് എടുക്കുന്നുണ്ട്. ജോർജ് തന്നെയാണ് ഹർജിക്കാരൻ. ഉന്നതരുടെ ദുഷ്ചെയ്തികൾ തുറന്നു കാട്ടാൻ വേണ്ടിയുള്ള പോരാട്ടം തപസ്യയാക്കി മാറ്റിയ ജോർജ് വട്ടുകുളത്തിന് വ്യവഹാരവും കോടതിയും ജീവിതഭാഗമാണിപ്പോൾ. സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന കെ.ജി. ബാലകൃഷ്ണന്റെ മരുമകൻ ശ്രീനിജൻ പുഴ കൈയേറിയെന്ന പരാതി നൽകിയതും ജോർജാണ്. സൗമ്യക്കേസിൽ ഗോവിന്ദച്ചാമി, ഡോ. ഉന്മേഷ്, ഡോ. ഹിതേഷ് ശങ്കർ എന്നിവർക്കെതിരേ ഇദ്ദേഹം കോടതിയെ സമീപിച്ചതും മാദ്ധ്യമശ്രദ്ധ നേടിയിരുന്നു. കേസിൽ ദ്രുതപരിശോധനയ്ക്ക് കോടതി ഉത്തരവിട്ടിരുന്നു.
മന്ത്രിക്ക് 50 ലക്ഷം രൂപ കോഴ നൽകിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തൽ കേട്ടപ്പോഴാണ് ഹർജിനൽകണമെന്നു തോന്നിയതെന്നു ജോർജ് പറഞ്ഞു. കോഴ വാങ്ങുന്നതും നൽകുന്നതും ഒരുപോലെ കുറ്റമായതിനാൽ ഇരുകൂട്ടരേയും എതിർകക്ഷികളാക്കി.
വിജിലൻസ് സംഘം പരിശോധനാറിപ്പോർട്ട് സമർപ്പിക്കാൻ കോടതിയിൽ കൂടുതൽ സമയം തേടിയതാണു മന്ത്രി ബാബുവിനു വിനയായത്. സമയം നീട്ടിചോദിച്ചതിനെ ഹർജിക്കാരനായ ജോർജ് എതിർത്തു.
എഫ്.ഐ.ആർ. എടുത്ത് കേസ് രജിസ്റ്റർ ചെയ്താലല്ലാതെ അന്വേഷണം ശരിയായ വഴിയിലെത്തുകയില്ലെന്ന ഹർജിക്കാരന്റെ നിലപാടു കോടതി ശരിവച്ചു. സമയം നീട്ടിത്തരുമെന്നു പ്രതീക്ഷിച്ച് എത്തിയ അഡീഷണൽ ലീഗൽ അഡൈ്വസർ കടുത്ത പ്രതിരോധത്തിലുമായി. കൂടുതൽ സമയം ചോദിച്ചു കാരണങ്ങൾ നിരത്തിയെങ്കിലും കോടതി വഴങ്ങിയില്ല. ഒന്നരമണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങൾക്കു ശേഷമാണ് ഉത്തരവുണ്ടായത്. ഒന്നരമാസം പിന്നിട്ടിട്ടും അന്വേഷണ റിപ്പോർട്ട് ഹാജരാക്കാത്തത് വിജിലൻസിന്റെ വീഴ്ച്ചയായി കോടതി വിലയിരുത്തി. അന്വേഷണം സംബന്ധിച്ച് കർശന നിരീക്ഷണങ്ങളും കോടതി നടത്തി.
ബാർ കോഴ ആരോപണത്തിൽനിന്നു പിന്മാറാൻ മദ്യവ്യവസായി ബിജു രമേശിന് പ്രതിഫലമായി 150 കോടിയുടെ നിർമ്മാണക്കരാർ നൽയിരുന്നുസർക്കാർ. വിഴിഞ്ഞം തുറമുഖത്തിനു സാധനസാമഗ്രികൾ നൽകാനുള്ള കരാറാണ് അടൂർ പ്രകാശ് ഇടപെട്ട് ഉറപ്പിച്ചത്. തൃശൂർ വിജിലൻസ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിടുന്നതിന് മുമ്പ് തന്നെ ഈ നീക്കം തുടങ്ങിയിരുന്നു. കോടതിയുടെ നിർദ്ദേശമെത്തിയപ്പോൾ എല്ലാം വേഗത്തിലായി. ഒത്തുതീർപ്പിലെ വ്യവസ്ഥ പ്രകാരം ഓപ്പറേഷൻ അനന്തയിൽ നിന്ന് രാജധാനി ബിൽഡിംഗിനേയും ഒഴിവാക്കാനും ധാരണയായിരുന്നു. ഇതോടെ ബിജു രമേശും വിഷയത്തിൽ നിന്നും പിന്നോട്ടു പോയിരുന്നു. എന്നാൽ, ജോർജ്ജ് വട്ടക്കുളം ഒരുങ്ങി തന്നെ രംഗത്തുവന്നതോടെ സമാവായ സാധ്യതകളും വെറുതേ ആകുകയായിരുന്നു. എന്തായാലും സിഎൻ ബാലകൃഷ്ണനെ നോട്ടമിട്ടാണ് ജോർജ്ജിന്റെ അടുത്ത നീക്കം. ഇത് എവിടെ എത്തുമെന്നാണ് ഇനി അറിയേണ്ടത്.
Stories you may Like
- ബാർകോഴ എൽഡിഎഫിനെയും യുഡിഎഫിനെും ഒരുപോലെ അടിക്കാൻ ബിജെപിക്ക് വടിയായി മാറുമോ?
- ബാർ കോഴക്കേസ് സിബിഐ അന്വേഷിക്കട്ടെ, പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു: ബിജു രമേശ്
- ഡൽഹി മദ്യനയകേസിൽ കേന്ദ്ര ഏജൻസികൾക്ക് അടിതെറ്റുന്നോ?
- തന്നെ ദ്രോഹിക്കാൻ ശ്രമിച്ചവർക്ക് തക്കതായ തിരിച്ചടി ലഭിക്കും; ബിജു രമേശ്
- കെ എസ് ആർ ടി സിയുടെ പടി ചവിട്ടാത്ത എംഡി; കെ എസ് ആർ ടി സിയിൽ ഉടൻ തീരുമാനം
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍