സേനാ വിന്യാസം കണ്ട് ഭയന്ന് വിറച്ച് പാക്കിസ്ഥാൻ; അഫ്ഗാനും ഇറാനും തള്ളി പറഞ്ഞതോടെ പേടി ഇരട്ടിച്ചു; യുഎന്നും അമേരിക്കയും ഉറച്ച നിലപാട് എടുത്തതും യുദ്ധത്തിനുള്ള വഴിയൊരുക്കുമെന്ന് തിരിച്ചറിവ്; അണുബോംബുണ്ടെങ്കിലും കാര്യമില്ലെന്ന് മുഷറഫും വിശദീകരിച്ചതോടെ പാക് പ്രധാനമന്ത്രിക്ക് മുട്ടിടി; സമാധാനത്തിന് ഒരു അവസരം കൂടി ഇന്ത്യയോട് യാചിച്ച് ഇമ്രാൻ ഖാൻ; തെളിവ് നൽകിയാൽ നടപടിയെന്ന പതിവ് പല്ലവിയുമായി അനുരജ്ഞനം; ഇനി ചർച്ചയില്ലെന്ന് പ്രഖ്യാപിച്ച് ഇന്ത്യയും; പുൽവാമയിൽ കാശ്മീർ തിളയ്ക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: പുൽവാമയിലെ അക്രമത്തോടെ യുദ്ധ ഭീതിയിലാണ് പാക്കിസ്ഥാൻ. അന്താരാഷ്ട്ര തലത്തിൽ തീർത്തും ഒറ്റപ്പെട്ടു. ഇതോടെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തന്ത്രങ്ങൾ മാറ്റിപിടിക്കുകയാണ്. സമാധാനത്തിന് ഒരു അവസരം കൂടി നൽകാനാണ് ഇമ്രാന്റെ അഭ്യർത്ഥന. പുൽവാമയിലെ ഭീകരാക്രമണത്തിന് പിന്നിൽ പാക്കിസ്ഥാനിലെ ഭീകരപ്രസ്ഥാനങ്ങളുടെ പങ്ക് തെളിയിക്കുന്ന വ്യക്തമായ രേഖ നൽകിയാൽ അതിവേഗ നടപടിയുണ്ടാകുമെന്നാണ് ഇമ്രാൻ പറയുന്നത്. ഭീകരതയുടെ പ്രഭവ കേന്ദ്രങ്ങൾ തകർക്കുമെന്ന ഇന്ത്യൻ പ്രധാനമന്ത്രി മോദിയുടെ വാക്കുകൾ ലോകരാജ്യങ്ങൾ ഏറ്റെടുത്തിരുന്നു. ആഭ്യന്തര സുരക്ഷ ഉറപ്പാക്കാൻ ഏത് നീക്കത്തിനും അമേരിക്കയും ഇന്ത്യക്ക് പിന്തുണ നൽകി.
പുൽവാമ ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനുള്ള സൗദൃദ രാഷ്ട്ര പദവി പിൻവലിച്ച ഇന്ത്യ കടുത്ത ഭാഷയിൽ മുന്നറിയിപ്പുകൾ നൽകുകയും ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറയുകയും ചെയ്തിരുന്നു. എന്നാൽ ലോകരാജ്യങ്ങൾ ഇന്ത്യയ്ക്കൊപ്പമാണെന്ന് അറിഞ്ഞതോടെ കാര്യങ്ങൾ കൈവിട്ട് പോകുന്നുവെന്ന് ഇമ്രാൻ തിരിച്ചറിഞ്ഞു. പാക് വ്യോമ സേനയുടെ ദൗർബല്യങ്ങളും ചർച്ചയായി. ഇറാനും അഫ്ഗാനും ഇന്ത്യക്കൊപ്പമാണ്. അതുകൊണ്ട് പല ഭാഗത്ത് നിന്ന് സൈനിക നീക്കം ഉണ്ടാകും. ഈ സാഹചര്യത്തിലാണ് അനുനയത്തിനുള്ള ഇമ്രാന്റെ അഭ്യർത്ഥന വീണ്ടുമെത്തുന്നത്. കാശ്മീരിൽ ആകെ കേന്ദ്ര സേന നിറഞ്ഞു കഴിഞ്ഞു.
മോദിയുടെ വാക്കുകളിൽ യുദ്ധം അടുത്തുവെന്ന് ഇമ്രാൻ തിരിച്ചറിഞ്ഞു. ഇതോടെയാണ് പുതിയ പ്രസ്താവന പുറത്തിറക്കിയത്. നടപടിയെടുക്കാൻ തക്കവണ്ണമുള്ള വിവരങ്ങൾ കൈമാറിയാൽ ഉടൻ നടപടിയെന്നാണ് പ്രസ്താവനയിൽ പറയുന്നത്. സമാധാനത്തിന് മോദി ഒരു അവസരം കൂടി തരണമെന്നും പറയുന്നു. ഫെബ്രുവരി 19നും പാക് പ്രധാനമന്ത്രി സമാനമായ പ്രതികരണം നടത്തിയിരുന്നു. എന്നാൽ ഇത് കാര്യമായെടുക്കാതെ തിരിച്ചടി കൊടുക്കുകയായിരുന്നു ഇന്ത്യ ചെയ്തത്. ജെയ്ഷെ മുഹമ്മദിന്റെ കാശ്മീരിലെ നേതൃത്വത്തെ ഇന്ത്യൻ സൈന്യം ഇല്ലായ്മ ചെയ്തു. കാശ്മീരിൽ സേനാ വിന്യാസവും ശക്തമാക്കി. നാവിക-വ്യാമ സേനകളും സജ്ജമാക്കി. ഇതിനിടെ ഐക്യരാഷ്ട്ര സഭയും പുൽവമാ അക്രമത്തിലെ ജെയഷെ മുഹമ്മദിന്റെ പങ്കിനെ അപലപിച്ചു. ഇതോടെ യുദ്ധം അനിവാര്യമായി. ഇതിനെ തടയിടാനാണ് സമാധാനത്തിന് അവസാന അവസരം ചോദിച്ചുള്ള ഇമ്രാന്റെ പ്രസ്താവന.
അതിർത്തിയിൽ സമാധാനത്തിന് അവസരം നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിക്കുകയാണ് ഇമ്രാൻ ഖാൻ. തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ സമാധാനാന്തരീക്ഷം നിലനിർത്തേണ്ട കാര്യം മോദി മറന്നുപോയിരിക്കുന്നു. പുൽവാമ ഭീകരാക്രമണത്തെക്കുറിച്ച് കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങൾ നൽകിയാൽ ശക്തമായ നടപടിയെടുക്കുമെന്നും ഇമ്രാൻ ഖാനെ ഉദ്ധരിച്ച് പാക് തെഹ്രീകെ ഇൻസാഫ് പാർട്ടിയും ട്വിറ്ററിൽ കുറിച്ചു. 2015ൽ മോദിയുമായി ചർച്ച നടത്തിയിരുന്നു. ദാരിദ്ര്യം തുടച്ചുനീക്കാൻ മുന്നിട്ടിറങ്ങണമെന്നും തീവ്രവാദികളെ തുരത്താൻ ഒരുമിച്ചു നിൽക്കണമെന്നും അന്നു പറഞ്ഞ മോദി തിരഞ്ഞെടുപ്പടുത്തപ്പോൾ പറഞ്ഞതെല്ലാം മറന്നിരിക്കുകയാണെന്ന് ഇമ്രാൻ ഖാൻ കുറ്റപ്പെടുത്തി. രാജസ്ഥാനിലെ റാലിക്കിടെ തീവ്രവാദത്തിനെതിരെ ലോകം ഒരുമിച്ച് നിൽക്കണം എന്ന് മോദി പ്രസംഗിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഇമ്രാൻ ഖാന്റെ പ്രതികരണം.
ജെയ്ഷെ മുഹമ്മദാണ് അക്രമത്തിന് പിന്നിലെന്ന് ഐക്യരാഷ്ട്ര സഭ പോലും സമ്മതിച്ചു കഴിഞ്ഞു. അതിന്റെ തലവൻ മസൂദ് അസ്ഹർ പാക്കിസ്ഥാനിലാണുള്ളത്. ഇത് എല്ലാവർക്കും അറിയാം. അതുകൊണ്ട് തന്നെ തെളിവുകളൊന്നും ഇനി കൊടുക്കേണ്ട ആവശ്യമില്ല. മസൂദിനെതിരെ പാക്കിസ്ഥാന് നടപടിയെടുക്കണം. തെളിവ് ചോദിക്കുന്നത് വെറുമൊരു രക്ഷപ്പെടൽ തന്ത്രമാണെന്നും ഇമ്രാന്റെ പ്രസ്താവനയോട് ഇന്ത്യ പ്രതികരിച്ചു. മുംബൈ ഭീകരാക്രമണത്തിലും പത്താൻകോട്ട് ആക്രമത്തിലും തെളിവുകൾ ഇന്ത്യ കൈമാറി. എന്നാൽ പാക്കിസ്ഥാൻ ഒന്നും ചെയ്തില്ല. തെളിവ് കിട്ടിയാൽ നടപടി എടുക്കുമെന്ന വാഗ്ദാനം വെറും പൊള്ളയാണെന്നും ഇന്ത്യ പ്രതികരിച്ചു.
അതിനിടെ പുൽവാമ ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റ ജയ്ഷെ മുഹമ്മദിന്റെ ബഹവൽപുരിലെ ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുെത്തന്ന സ്വന്തം അവകാശവാദത്തിനു പാക്കിസ്ഥാന്റെ തിരുത്തുമെത്തി. 70 അദ്ധ്യാപകരും 600 വിദ്യാർത്ഥികളുമുള്ള മതപഠനകേന്ദ്രമാണ് അതെന്നും ഭീകരവാദവുമായി ബന്ധമില്ലെന്നും പുതിയ വിശദീകരണം. വെള്ളിയാഴ്ചത്തെ അവകാശവാദവും കടകവിരുദ്ധമായ വിശദീകരണവും പാക് വാർത്താവിതരണ മന്ത്രി ഫവാദ് ചൗധരിയുടേതാണ്. അതു ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാനമാണെന്നത് ഇന്ത്യയുടെ പ്രചാരണം മാത്രമാണെന്നും ചൗധരി പറഞ്ഞു. മദ്രസത്തുൾ സാബിർ, ജാമിയാ മസ്ജിദ് സുഭാനല്ലാ എന്നീ മതപഠനകേന്ദ്രങ്ങൾ ഉൾക്കൊള്ളുന്ന കാമ്പസിനു പഞ്ചാബ് പ്രവിശ്യാ പൊലീസ് സുരക്ഷ നൽകുന്നുണ്ടെന്നും ചൗധരി അറിയിച്ചു.
പുൽവാമ ആക്രമണത്തെ യു.എൻ. രക്ഷാകൗൺസിൽ അപലപിച്ചതിനു പിന്നാലെ, വെള്ളിയാഴ്ചയാണു പഞ്ചാബ് പ്രവിശ്യയിലെ ബഹവൽപുരിലുള്ള ജയ്ഷ് ആസ്ഥാനത്തിന്റെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തെന്നു ചൗധരി അറിയിച്ചത്. പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അധ്യക്ഷതയിൽ ചേർന്ന ദേശീയ സുരക്ഷാ സമിതി യോഗത്തിന്റെ തീരുമാനമാണതെന്നും പറഞ്ഞു. പിന്നീട് സമ്മർദ്ദം ഏറി. ഇതോടെ പാക് സർക്കാർ മലക്കം മറിഞ്ഞു. ഏതാനും പ്രാദേശിക മാധ്യമപ്രവർത്തകർ ഇവിടം സന്ദർശിച്ചിരുന്നു. ജയ്ഷിനെപ്പറ്റിയോ തലവൻ മസൂദ് അസറിനെപ്പറ്റിയോ അറിവില്ലെന്നാണു വിദ്യാർത്ഥികൾ പറഞ്ഞത്. അങ്ങനെ പറയാൻ വിദ്യാർത്ഥികൾക്കു നേരത്തേ ഉപദേശം കിട്ടിയിരിക്കാമെന്നാണു മാധ്യമ പ്രവർത്തകരിൽ ചിലരുടെ അഭിപ്രായം.
നമ്മൾ ഇന്ത്യയെ ഒരു അണുബോംബ് വച്ച് ആക്രമിച്ചാൽ അവർ നമ്മെ 20 എണ്ണം വച്ച് മൊത്തമായി നശിപ്പിച്ച് കളയും എന്ന് പാക്കിസ്ഥാൻ മുൻ പ്രസിഡന്റും മുൻ സൈനിക മേധാവിയുമായ പർവേസ് മുഷറഫ് അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വീണ്ടും അപകടകരമായി നിലയിലെത്തിയിരിക്കുന്നു. ഒരു ആണവാക്രമണം ഉണ്ടാകാൻ പോകുന്നില്ല. നമ്മൾ ഒരു അണുബോംബിട്ട് ഇന്ത്യയെ ആക്രമിച്ചാൽ അവർ 20 ബോംബിട്ട് നമ്മളെ മുഴുവൻ നശിപ്പിച്ച് കളയും. ഇത് ഒഴിവാക്കാനുള്ള ഒരേയൊരു വഴി 50 ബോംബ് നമ്മൾ ഇന്ത്യയ്ക്കെതിരെ പ്രയോഗിക്കുക എന്നതാണ്. പിന്നെ അവർക്ക് തിരിച്ചടിക്കാനാകില്ല. ഇതിന് നിങ്ങൾ തയ്യാറുണ്ടോ എന്നതാണ് ചോദ്യം - സൈന്യത്തിനോടും പാക് ഗവൺമെന്റിനോടുമായി മുഷറഫ് ചോദിച്ചു. ഇതെല്ലാം പാക് സൈന്യത്തിന്റെ ദൗർബല്യത്തിന് തെളിവാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്