മൂർഖൻപറമ്പിലെ ആദ്യ വില്ലൻ പിണറായിക്കാരൻ! ഉണ്ണിയപ്പം ഉണ്ടാക്കാനുള്ള ഇലക്ട്രിക് അപ്പച്ചട്ടിയുടെ ഹീറ്റർ കോയിലിലും പ്ളേറ്റിലുമായി ഉരുക്കി ചേർത്തുകൊണ്ടു വന്നത് രണ്ട് കിലോ സ്വർണം; കള്ളക്കടത്ത് സ്വർണ്ണവുമായി എത്തിയത് അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ; പിടിയിലായ പിണറായി സ്വദേശി സ്വർണ്ണകള്ളക്കടത്ത് മാഫിയയുടെ പ്രധാന കണ്ണി; കണ്ണൂർ വിമാനത്താവളത്തിലെ ആദ്യ സ്വർണ്ണക്കടത്ത് കേസ് ചർച്ചയാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: കേരളത്തിലെ സ്വർണ്ണക്കടത്ത് മാഫിയകൾ കേന്ദ്രീകരിക്കുന്നത് മലബാറിലാണ്. കോഴിക്കോടും കണ്ണൂരും കാസർഗോഡുമായി പരന്ന് കിടക്കുന്ന മാഫിയ. കോഴിക്കോട് കരിപ്പൂർ വിമാനത്താവളമായിരുന്നു സ്വർണം ഒഴുക്കാനുള്ള പ്രധാന എൻട്രി പോയിന്റ്. എന്നാൽ പലവിധ വിവാദങ്ങൾ ഉണ്ടായതോടെ കരിപ്പൂരിൽ കസ്റ്റംസ് നിരീക്ഷണം ശക്തമായി. ഇതോടെ കൊച്ചിയിലും തിരുവനന്തപുരത്തുമെല്ലാം മാഫിയ സജീവമായി. അതുകൊണ്ട് തന്നെ മലബാർ കേന്ദ്രമായി പ്രവർത്തിക്കുന്ന അധോലോകത്തിന് കണ്ണൂരിലെ പുതിയ വിമാനത്താവളം പ്രിയപ്പെട്ടതാകുമെന്ന വിലയിരുത്തലെത്തി. മൂർഖൻപറമ്പിലെ വിമാനത്താവളത്തിലൂടെ കടത്ത് വ്യാപകവുമായിരുന്നു. ഇതിനിടെ ഉദ്ഘാടനം നിർവ്വഹിച്ച് ആഴ്ചകൾക്കുള്ളിൽ തന്നെ ഈ മാഫിയ സംഘത്തിന് കണ്ണൂരിൽ പടി വീഴാനും തുടങ്ങി.
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ ആദ്യ സ്വർണക്കടത്ത് ഡിആർഐ പിടികൂടുന്നത് ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനുള്ളിലാണ്. രണ്ടുകിലോ സ്വർണമാണു പിടിച്ചെടുത്തത്. അബുദാബിയിൽനിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വന്നിറങ്ങിയ പിണറായി സ്വദേശി മുഹമ്മദ് ഷാനാണു പിടിയിലായത്. ഉണ്ണിയപ്പം ഉണ്ടാക്കാനുള്ള ഇലക്ട്രിക് അപ്പച്ചട്ടിയുടെ ഹീറ്റർ കോയിലിലും പ്ളേറ്റിലുമായി ഒളിപ്പിച്ചായിരുന്നു കടത്ത്. മുഹമ്മദ് ഷാനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തു. എങ്കിലും നിർണ്ണായക വിവരങ്ങളൊന്നും ലഭിച്ചില്ല. കടത്തുകാരനെ കാത്ത് വിമാനത്താവളത്തിലുണ്ടായിരുന്ന കാറിലെ ആളുകളെയും കസ്റ്റഡിയിലെടുത്തു. ദുബായിൽ നിന്ന് വന്ന മുഹമ്മദ് ഷാൻ എന്ന യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. രാത്രി 9 മണിയോടുകൂടിയാണ് ഇയാളെ പിടികൂടിയത്.
ഈ മാസം 9ന് ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് കണ്ണൂർ വിമാനത്താവളത്തിൽ കള്ളക്കടത്ത് പിടികൂടിയിരിക്കുന്നത്. വിമാനത്താവളം ഉദ്ഘാടനത്തോടടുക്കുന്ന വേളയിൽ ജില്ലയിലെ പ്രവർത്തനം ശക്തമാക്കിയ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് വിഭാഗമാണ് കള്ളക്കടത്ത് പിടികൂടിയത്. കഴിഞ്ഞ ഏപ്രിലിൽ ഓഫിസ് ഔദ്യോഗികമായി ഉദ്ഘാടനം തുടങ്ങിയിരുന്നെങ്കിലും പ്രവർത്തനം പൂർണതോതിൽ ആരംഭിച്ചിരുന്നില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി കള്ളക്കടത്ത് കേസിൽ പിടിയിലാകുന്ന പകുതിയിലേറെപ്പേരും കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ളവരാണ്. കാസർകോട് ഗാങ് എന്ന പേരിൽ കുപ്രസിദ്ധിയാർജിച്ച കള്ളക്കടത്തുകാർ പ്രധാനമായും സ്വർണം, സിഗരറ്റ്, ഹവാലപ്പണം എന്നിവയാണു പ്രധാനമായും കടത്തുന്നത്.
വിമാനത്താവളം സജ്ജമാകുന്നതോടെ ലഹരിമരുന്ന്, വിദേശ കറൻസി എന്നിവയുടെ കടത്തും വർധിക്കുമെന്ന സൂചന ഡിആർഐയ്ക്കുണ്ടായിരുന്നു. ഇതേ തുടർന്നാണു ഡിആർഐ കണ്ണൂരിൽ ഓഫിസ് ആരംഭിച്ചത്. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിന്റെ കേരളത്തിലെ ഏക സോണൽ ഓഫിസ് കൊച്ചിയിലാണ്. കൊച്ചി സോണൽ ഓഫിസിനു കീഴിലാണു തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ റീജനൽ ഓഫിസുകൾ പ്രവർത്തിക്കുന്നത്. വിദേശത്ത് നിന്നും വിമാനത്താവളങ്ങൾ വഴി അടിവസ്ത്രങ്ങളിൽ ഒളിപ്പിച്ച് കടത്തുന്ന സ്വർണം തങ്കമാക്കിമാറ്റുന്ന കേന്ദ്രങ്ങൾ കോഴിക്കോട് കൊടുവള്ളിയിൽ സജീവമാണ്. മിശ്രിത രൂപത്തിൽ കടത്തുന്ന സ്വർണം ഇവിടെയെത്തിച്ച് രൂപാന്തരം വരുത്തുകയാണ് പതിവ്. ഇത്തരം മാഫിയകളും കണ്ണൂരിനെ താവളമാക്കുമെന്നാണ് വിലയിരുത്തൽ.
അനധികൃത സ്വർണം കടത്തുന്നത് തടയാൻ വിമാനത്താവളങ്ങളിൽ അതിനൂതന സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും സ്വർണ്ണക്കടത്ത് കുതിക്കുകയാണ് എന്നതാണ് യാഥാർത്ഥ്യം. നിയമനടപടികളും പരിശോധനാ സംവിധാനങ്ങളും കർശനമാക്കിയിട്ടും വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണം കള്ളക്കടത്ത് എന്തുകൊണ്ട് വർദ്ധിക്കുന്നു എന്നതിനെ സംബന്ധിച്ച് ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് തൃപ്തികരമായ മറുപടിയില്ല. പഴയ രീതിയിൽ നിന്നു വ്യത്യസ്തമായി കടത്തിക്കൊണ്ടു വരുന്ന സ്വർണ്ണത്തിന്റെ അളവ് അടുത്തകാലത്തായി കുറഞ്ഞിട്ടുണ്ട്. ഗൾഫിൽ നിന്നു വാങ്ങുന്ന ഒരു കിലോ സ്വർണം കേരളത്തിലെത്തുമ്പോൾ മാറ്റിന്റെ തോതനുസരിച്ച് മൂന്നുലക്ഷം, അഞ്ചുലക്ഷം എന്ന വിധത്തിൽ ലാഭം കിട്ടും. ഇടനിലക്കാരനു വേണ്ടി വിമാനടിക്കറ്റും പ്രതിഫലവുമടക്കം ചെലവാകുന്ന അരലക്ഷമോ മറ്റോ കുറച്ചാലും ലക്ഷങ്ങളുടെ ആദായം.
വിദേശത്തു നിന്നും സ്വർണ്ണമടക്കമുള്ള വസ്തുക്കളുടെ കള്ളക്കടത്തിനെതിരെ സിനിമാതാരങ്ങളെയടക്കം പങ്കെടുപ്പിച്ചുകൊണ്ട് ബോധവത്കരണ പ്രചാരണങ്ങൾ കസ്റ്റംസ് നടത്തുന്നുണ്ട്. തെറ്റായ ഭൂപടം, വ്യാജകറൻസി, ലഹരി മരുന്ന്, വിലക്കുള്ള പദാർത്ഥങ്ങൾ, ഡ്രോമുകൾ അനുവദനീയതിൽ കൂടുതൽ സ്വർണം, പണം തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിൽ നിന്ന് വിമാന യാത്രക്കാരെ തടയുകയാണ് ഉദ്ദേശ്യം. ഇവയൊന്നും ഉദ്ദേശിച്ചിടത്തുകൊള്ളുന്നില്ലെന്ന് സ്വർണം, ലഹരിമരുന്നുകൾ തുടങ്ങിയവയുടെ കള്ളക്കടത്ത് വർദ്ധിക്കുന്നതിൽ നിന്നു വ്യക്തം.
നിലവിൽ ആറുമാസത്തിൽ കുറയാതെ വിദേശത്ത് തങ്ങുന്നവർക്കാണ് നിയമം അനുശാസിക്കും വിധം സ്വർണംകൊണ്ടുവരാൻ അനുമതിയുള്ളത്. നികുതിയില്ലാതെ സ്ത്രീകൾക്ക് ഒരുലക്ഷം രൂപയുടെയും പുരുഷന്മാർക്ക് അരലക്ഷം രൂപയുടെയും സ്വർണം കൊണ്ടുവരാം. അതിൽ കൂടുതലാണെങ്കിൽ സ്വർണ്ണ ബിസ്ക്കറ്റിന് 10 ശതമാനവും ആഭരണത്തിന് 15 ശതമാനവും നികുതിയടക്കണം. 20 ലക്ഷത്തിനു മുകളിലാണ് കൈവശമുള്ള സ്വർണ്ണത്തിന്റെ വിലയെങ്കിൽ കടത്തുന്നയാളെ ഇപ്പോൾ അറസ്റ്റ് ചെയ്യുന്നുണ്ട്. നേരത്തെ ഒരു കോടിയുടെ സ്വർണം പിടിച്ചാലേ അറസ്റ്റുണ്ടായിരുന്നുള്ളൂ. സ്വർണ്ണക്കടത്ത് നിയന്ത്രിക്കുന്നത് ഹവാല സംഘങ്ങളാണെന്ന് റവന്യു ഇന്റലിജൻസ് കണ്ടെത്തിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍