പശു സ്നേഹം നടിച്ച് 'ഗോശാല' തുടങ്ങിയത് ക്ഷേത്രഭരണം കൊട്ടാരം കൈയാളുമ്പോൾ; മാർത്താണ്ഡവർമ്മ ട്രസ്റ്റിന് അമ്പലക്കാശ് കിട്ടാതായത് സുപ്രീംകോടതി ഇടപെടലോടെ; ഉത്രാടം തിരുന്നാൾ നാടുനീങ്ങിയപ്പോൾ പശുക്കളെ നോക്കാൻ ആരുമില്ലാതെയായി; കുതിരമാളികയ്ക്ക് അടുത്ത എത്തിച്ചത് പശുക്കളെ നട തള്ളാൻ; 'തൃശൂരിനെ എടുക്കാൻ പോയ' സുരേഷ് ഗോപിയും നടി മേനകയും ഭർത്താവ് സുരേഷ് കുമാറും ഗോ സംരക്ഷരായത് കൈ നനയാതെ മീൻ പിടിക്കാൻ; 'ശ്രീ പത്മനാഭന്റെ' പേരിലെ മറ്റൊരു തട്ടിപ്പിന്റെ യഥാർത്ഥ കഥ
എം മനോജ് കുമാർ
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനു സമീപമുള്ള ഗോശാലയിൽ ഗോക്കളെ എത്തിച്ചത് നട തള്ളാൻ വേണ്ടി. മാർത്താണ്ഡവർമ്മ ട്രസ്റ്റ് പത്മനാഭ ക്ഷേത്രത്തിലെ ആവശ്യങ്ങൾക്കായി സ്ഥാപിച്ച ഗോശാലയിലെ പശുക്കൾ ചത്തൊടുങ്ങും മുൻപ് മാധ്യമ ശ്രദ്ധയിൽ വന്നതുകൊണ്ട് മാത്രമാണ് ഗോശാലയിലെ പശുക്കൾ രക്ഷപ്പെടാൻ അവസരമൊരുങ്ങിയത്.
മാർത്താണ്ഡവർമ്മ ട്രസ്റ്റിന് നേതൃത്വം നൽകിയ സുരേഷ് ഗോപി തൃശൂർ ഏറ്റെടുക്കാൻ പോയപ്പോൾ താൻ നേതൃത്വം നൽകുന്ന ട്രസ്റ്റിന്റെ അവസ്ഥയും ഗോക്കളുടെ കാര്യവും വിസ്മരിച്ചത് കാര്യങ്ങൾ പരിതാപകരമാക്കുകയും ചെയ്തു. മൂന്നു ഗോശാലകളാണ് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിനു സമീപമുള്ളത്. രണ്ടു ഗോശാലകളും നല്ല രീതിയിൽ നടന്നുപോവുന്നുണ്ട്. ഒന്ന് ശ്രീപത്മനാഭ സ്വാമി ക്ഷേത്രം നേരിട്ട് നടത്തുന്ന ഗോശാലയാണ്. രണ്ടാമത് ആർഎസ്എസ് നടത്തുന്ന ഗോശാലയാണ്. ഇവ രണ്ടും നല്ല രീതിയിൽ നടക്കുന്നുണ്ട്. പക്ഷെ മാർത്താണ്ഡവർമ്മ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള ഗോശാലയിലെ ഗോക്കളെ ട്രസ്റ്റ് ഭാരവാഹികൾ പാലസ് മ്യൂസിയത്തിൽ നട തള്ളിയതാണ് ഗോക്കളുടെ അവസ്ഥ പരിതാപകരമാക്കാൻ ഇടയാക്കിയത്.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പണം എടുത്ത് ഗോശാല നടത്താനുള്ള പദ്ധതി പാളിപ്പോയതാണ് ഗോക്കൾക്ക് ദുരവസ്ഥ വരാൻ കാരണമായത്. ആരും അറിയാത്ത പാലസ് മ്യൂസിയത്തിനു സമീപം ഗോക്കളെ എത്തിച്ചാൽ ആരും അറിയാതെ ഇവ ചത്തൊടുങ്ങും എന്ന് കരുതിയാണ് ട്രസ്റ്റ് ഭാരവാഹികൾ ഗോക്കളെ ഇവിടെ എത്തിച്ചത്. 19 പശുക്കളും 17 കിടാങ്ങളും അടക്കം 36 കാലികളാണ് ഗോശാലയിലുള്ളത്. സുരേഷ് ഗോപിയും മേനകാ സുരേഷും അടക്കമുള്ള ഉന്നതർ നടത്തുന്ന ട്രസ്റ്റിന്റെ ഭാഗമായ ഗോശാലയിലെ ഗോക്കൾക്കാണ് ഈ അവസ്ഥ വന്നതെന്നാണ് ഞെട്ടിക്കുന്ന കാര്യമായി മാറുന്നത്. മൂന്നു ഗോശാലകൾ ആണ് ഇവിടെയുള്ളത്. രണ്ടു ഗോശാലയും നല്ല രീതിയിൽ പോകുമ്പോഴാണ് മാർത്താണ്ഡവർമ്മ ട്രസ്റ്റ് ആരംഭിച്ച ഈ ഗോശാലയ്ക്ക് ഈ കഷ്ടസ്ഥിതി വന്നത്.
ക്ഷേത്ര ഭരണം മാർത്താണ്ഡവർമ്മയുടെ കൈയിലായിരുന്നപ്പോഴാണ് സുരേഷ് ഗോപിയും മേനകയും ഭർത്താവ് സുരേഷ് കുമാറും എല്ലാം ചേർന്ന് ട്രസ്റ്റ് തുറക്കുന്നത്. പശുക്കളെ സംരക്ഷിക്കേണ്ടതിന്റെ മാഹാത്മ്യം ചർച്ചയാക്കാനായിരുന്നു ഇത്. അപ്പോഴും ക്ഷേത്ര ഭരണത്തെ കുറിച്ചുള്ള കേസ് നിലവിലുണ്ടായിരുന്നു. സംഘപരിവാറുകാരെ അടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു മാർത്താണ്ഡവർമ്മ ഇതിന് ഇറങ്ങി പുറപ്പെട്ടത്. അങ്ങനെ ഉണ്ടാക്കിയ ട്രസ്റ്റിലെ പശുക്കളുടെ നിത്യ ചെലവുകൾ ക്ഷേത്രത്തിന്റെ ഭാഗമായി നടന്നു. എന്നാൽ സുപ്രീംകോടതി ഇടപെടലുണ്ടായി. ക്ഷേത്രവും മാർത്താണ്ഡവർമ്മ ട്രസറ്റും രണ്ടാണെന്ന് കൊട്ടാരവും നിലപാട് എടുത്തു. ഇതിനിടെ മാർത്താണ്ഡവർമ്മ മരിക്കുകയും ചെയ്തു. ഇതോടെ ക്ഷേത്ര ചെലവിൽ നിന്ന് മാർത്താണ്ഡവർമ്മ ട്രസ്റ്റിലെ പശുക്കൾക്ക് ഫണ്ട് കിട്ടാതെയായി. ഇതോടെയാണ് ദുര്യോഗം തുടങ്ങിയത്.
ട്രസ്റ്റുമായി ആത്മബന്ധമുണ്ടായിരുന്ന ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ വിടപറഞ്ഞതോടെ ഗോശാല ട്രസ്റ്റിന് കഷ്ടകാലം വരുകയും ചെയ്തു. സ്വന്തം കയ്യിൽ നിന്ന് പണം എടുത്ത് ഗോക്കളെ നോക്കാൻ ആർക്കും താത്പര്യമില്ലാത്ത അവസ്ഥയായി. ഇതോടെ ഗോക്കൾക്ക് തീറ്റയും പരിചരണവും ലഭിക്കാതെയുമായി. ജനങ്ങളുടെ കണ്ണിൽപ്പെടാത്തതിനാൽ ഗോക്കൾക്ക് ആരും ഭക്ഷണവും നൽകാത്ത അവസ്ഥയായി. ട്രസ്റ്റ് ഭാരവാഹികളും ഗോക്കളെ കൈവിടുകയും ചെയ്തു. ഈ അടുത്ത് ഒരു പശുക്കുട്ടിയെ നായകൾ കടിച്ചു കൊന്നിരുന്നു. ഗോശാലയെ കുറിച്ചുള്ള പരാതി ഉയർന്നതോടെയാണ് സർക്കാർ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനും മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജുവും ഗോശാല സന്ദർശിച്ചിട്ടുണ്ട്. ഗോശാല ഭാരവാഹികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മന്ത്രി കെ രാജു വ്യക്തമാക്കി. അടിയന്തര ചികിത്സയും ഭക്ഷണവും ഉറപ്പാക്കും.
ട്രസ്റ്റിന്റെ പ്രവർത്തനത്തെക്കുറിച്ച് പരിശോധിക്കാനും സർക്കാർ തീരുമാനിച്ചിതായി മന്ത്രി പറഞ്ഞു. എന്നാൽ സുരക്ഷാ കാരണം പറഞ്ഞു ഗോശാല പ്രവർത്തനം തടസ്സപ്പെടുത്തുന്നു എന്നാണ് ഗോശാല ട്രസ്റ്റ് പറയുന്നത്. കൊട്ടാരം ട്രസ്റ്റ് തുടക്കത്തിൽ വാടകയില്ലാതെയാണ് ഗോശാലയ്ക്കു സ്ഥലംനൽകിയത്. പിന്നീടുണ്ടായ തർക്കത്തിൽ മേൽക്കൂര നിർമ്മാണം തടസ്സപ്പെട്ടു. മേൽക്കൂര നിർമ്മിക്കാൻ കോടതി ഉത്തരവുണ്ടെങ്കിലും നിർമ്മാണവസ്തുക്കൾ ഉള്ളിലെത്തിക്കാൻ പ്രയാസമുണ്ട്. ട്രസ്റ്റി എസ്.വിജയകൃഷ്ണൻ പ്രതികരിച്ചിട്ടുണ്ട്.
ഇനി രക്ഷ സർക്കാർ
കന്നുകാലികൾക്ക് ഭക്ഷണവും പരിചരണവും നൽകാതെ പീഡിപ്പിച്ചതിന് സ്വകാര്യ ട്രസ്റ്റ് ഭാരവാഹികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. പത്മനാഭസ്വാമി ക്ഷേത്രത്തോട് ചേർന്നുള്ള ഗോശാല സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.കന്നുകാലികളെ ഏറ്റെടുത്ത് സർക്കാർ ഫാമുകളിലേക്ക് മാറ്റിപ്പാർപ്പിക്കുന്ന കാര്യം പരിഗണിക്കും. കന്നുകാലികൾക്ക് ഭക്ഷണവും ചികിത്സയും ഉറപ്പാക്കാൻ അടിയന്തരമായി നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ഫാമിൽ നിന്ന് തീറ്റപ്പുല്ലും കേരള ഫീഡ്സിൽ നിന്ന് 15 ചാക്ക് കാലിത്തീറ്റയും എത്തിക്കും. പശുക്കളുടെ ആരോഗ്യ സ്ഥിതി മോശമായതിനാൽ ഒരു സംഘം ഡോക്ടർമാരെ പരിശോധനയ്ക്കായി അയയ്ക്കും. ഭക്ഷണവും സുരക്ഷയും നൽകാത്ത സാഹചര്യത്തെക്കുറിച്ച് ട്രസ്റ്റ് അധികൃതരോട് വിശദീകരണം ചോദിക്കാനും അധികൃതർക്ക് മന്ത്രി നിർദ്ദേശം നൽകി. ക്ഷീര വികസന വകുപ്പ് ഡയറക്ടർ എസ്. ശ്രീകുമാർ, പൈതൃക സംരക്ഷണ സമിതി സെക്രട്ടറി അഡ്വ. ആർ.എസ്. വിജയ് മോഹൻ, ക്ഷേത്ര എക്സിക്യൂട്ടിവ് ഓഫീസർ രതീശൻ, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
19 പശുക്കളും 17 കിടാങ്ങളുമാണ് ഇവിടെയുള്ളത്. ഇവയെ പരിചരിക്കാൻ ആളില്ല. മേൽക്കൂര പോലുമില്ലാത്ത ഗോശാലയിലാണ് ഇപ്പോൾ ഇവയുടെ വാസം. മുമ്പ് 15 ലിറ്റർ പാല് കിട്ടിയിരുന്നിടത്ത് ഇപ്പോൾ നാല് ലിറ്റർ മാത്രമാണ് ലഭിക്കുന്നതെന്നാണ് ഗോശാല നടത്തിപ്പുകാർ തന്നെ പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍