പുരുഷന്മാരുടെ ശുചിമുറിയിൽ ക്ലോസെറ്റും ഒരു വാഷ് ബെയ്സിനും വച്ചു; ബാൽക്കണിയിൽ കസേരയിൽ നിന്നു കൈവരിയിലേക്കുള്ള ദൂരം 50 സെന്റിമീറ്റർ കുറച്ചു; പ്രധാന വാതിലിനു മുൻപിലെ റാംപിന്റെ ചരിവ് 5 സെന്റിമീറ്റർ കൂട്ടി; തുറസ്സായ സ്ഥലത്തെ ജലസംഭണി മാറ്റി; നഗരസഭ ചൂണ്ടിക്കാട്ടിയ നാല് പിശകുകൾ മാറ്റാൻ വേണ്ടി വന്നത് നാല് ദിവസവും 50,000 രൂപയും; ഇത് നേരത്തെ പറഞ്ഞിരുന്നെങ്കിൽ സാജനെ വിധിക്ക് വിട്ടു കൊടുക്കേണ്ടി വരുമായിരുന്നോ ശ്യാമളേ
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ കൺവെൻഷൻ സെന്ററിന് അനുമതി നൽകാതിരിക്കാൻ നഗരസഭ ചൂണ്ടിക്കാട്ടിയത് തുക്കടാ ന്യായങ്ങൾ ആണെന്ന് വ്യക്തമാകുന്നു. സിപിഎം രാഷ്ട്രീയത്തിലെ വിഭാഗീയതയുടെ ഇരയായിരുന്നു സാജനെന്ന് വ്യക്തമാക്കുന്ന വിധത്തിലാണ് പുറത്തുവരുന്ന വിവരങ്ങലും സൂചിപ്പിക്കുന്നത്. 15 കോടി രൂപ മുടക്കി നിർമ്മിച്ച കൺവൻഷൻ സെന്ററിന് അനുമതി നൽകാതിരിക്കാൻ ഒടുവിൽ നഗരസഭ ചൂണ്ടിക്കാട്ടിയത് 5 പോരായ്മകൾ മാത്രമായിരുന്നു. ഇതാകട്ടെ വലിയ കാര്യമുള്ളതും ആയിരുന്നില്ല. എന്നിട്ടും പ്രവാസി സംരംഭകന്റെ ഫയൽ വെച്ചുനീട്ടുന്ന നടപടിയാണ് ഉണ്ടായിരുന്നത്. ഈ പ്രശ്നങ്ങളെല്ലാം പരിഗണിച്ച് കൺവെൻഷൻ സെന്ററിന് അനുമതി നൽകാൻ വേണ്ടി ചിലവു വന്നതാകട്ടെ വെറും 50,000 രൂപയും.
നഗരസഭാ അധികാരികൾ ചൂണ്ടിക്കാട്ടിയത് പോരാായ്മകളിൽ നാലെണ്ണവും പരിഹരിച്ചു. ഇതോടെയാണ് കൺവൻഷൻ സെന്ററിനു നഗരസഭയുടെ അന്തിമാനുമതി നൽകിയത്. ഇക്കാര്യം ആദ്യം പറഞ്ഞിരുന്നെങ്കിൽ ഒരു ജീവൻ നഷ്ടമാകുമായിരുന്നോ എന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്. ഈ പോരായ്മകൾ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നെങ്കിൽ സാജൻ ജീവനൊടുക്കേണ്ടി വരുമായിരുന്നില്ലല്ലോ എന്നു വിലപിക്കുകയാണു കുടുംബം. കൺവൻഷൻ സെന്ററിനു പുറത്തെ ജലസംഭരണി മാറ്റിപ്പണിയാൻ 6 മാസം അനുവദിച്ചുകൊണ്ടാണു നഗരസഭാ സെക്രട്ടറി കെട്ടിടത്തിനു ലൈസൻസ് നൽകിയത്.
പുരുഷന്മാരുടെ ശുചിമുറിയിൽ ഏതാനും ക്ലോസെറ്റും ഒരു വാഷ് ബെയ്സിനും കുറവ്, ബാൽക്കണിയിൽ കസേരയിൽനിന്നു കൈവരിയിലേക്കുള്ള ദൂരം 50 സെന്റിമീറ്റർ കൂടുതൽ, പ്രധാന വാതിലിനു മുൻപിലെ റാംപിന്റെ ചരിവ് 5 സെന്റിമീറ്റർ കുറവ്, തുറസ്സായ സ്ഥലത്തു ജലസംഭരണിയുടെ സാന്നിധ്യം എന്നിവയാണു സാജന്റെ മരണശേഷം ചീഫ് ടൗൺ പ്ലാനറുടെ സംഘം കണ്ടെത്തിയ പോരായ്മകൾ. ഇവ പരിഹരിക്കാൻ ആകെ ചെലവായതു നാലു ദിവസത്തെ അധ്വാനവും അരലക്ഷത്തോളം രൂപയും മാത്രമാണെന്നു പാർഥാ ബിൽഡേഴ്സ് മാനേജർ സജീവൻ പറഞ്ഞു.
സാജൻ ജീവിച്ചിരിക്കേ രണ്ടു വട്ടം പ്ലാൻ സമർപ്പിച്ചിട്ടും ഇതാണു പോരായ്മകളെന്നു നഗരസഭ ചൂണ്ടിക്കാട്ടിയിരുന്നില്ല. യഥാർഥ പ്രശ്നമെന്തെന്നു പറയാതെ സാജനെ നടത്തിക്കുകയായിരുന്നു. സാജന്റെ ആത്മഹത്യയിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ മനസാ വാചാ ചിന്തിക്കാത്തവയാണെന്ന് നഗരസഭാധ്യക്ഷ പി.കെ.ശ്യാമള പ്രതികരിച്ചു. അ്തേസമയം പോരായ്മകൾ എന്തെന്ന് കൃത്യമായി ഒരു ഘട്ടത്തിലും പറഞ്ഞിരുന്നില്ല. ഇതാണെന്നു നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നെങ്കിൽ അന്നു തന്നെ പരിഹരിക്കുമായിരുന്നുവെന്ന് സാജന്റെ ഭാര്യ ബീനയും ചൂണ്ടിക്കാട്ടുന്നു.
സാജൻ പാറയിലിന്റെ ഉടമസ്ഥതയിലുള്ള പാർഥാ കൺവൻഷൻ സെന്ററിനു പ്രവർത്തനാനുമതി നൽകുന്നതിനു നടപടിയെടുക്കാനാണ് തദ്ദേശ സ്വയംഭരണ അഡീഷനൽ സെക്രട്ടറി ടികെ ജോസ് ഇറക്കിയ ഉത്തരവിൽ നിർദ്ദേശിച്ചിരുന്നു. നിർമ്മാണത്തിൽ കണ്ടെത്തിയ അപാകതകൾ പരിഹരിച്ചെന്ന് ഉറപ്പു വരുത്തണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയത് പ്രകാര നടത്തി. കൺവൻഷൻ സെന്ററിന്റെ നിർമ്മാണത്തിൽ അഞ്ച് ചട്ടലംഘനങ്ങൾ ഉള്ളതായാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇവ പരിഹരിച്ചെന്ന് ഉറപ്പു വരുത്തിയ ശേഷം ഒക്യുപൻസി സർട്ടിഫിക്കറ്റ് നൽകാനാണ് ഉത്തരവിലെ നിർദ്ദേശം. ഇതിന് പിന്നാലെയാണ് നഗരസഭയുടെ നടപടി.
സ്വന്തം സമ്പാദ്യം മുഴുവൻ ചെലവാക്കി നിർമ്മിച്ച കൺവെൻഷൻ സെന്ററിന് നഗരസഭ അനുമതി നൽകാതിരുന്നതിനെത്തുടർന്നുള്ള മനോവിഷമത്തിലാണ് സാജൻ പാറയിൽ ആത്മഹത്യ ചെയ്തത്. നഗരസഭ മനഃപൂർവം സാജന്റെ സ്ഥാപനത്തിന് അനുമതി നിഷേധിക്കുകയായിരുന്നെന്നാണ് ആക്ഷേപം. സാജന്റെ ആത്മഹത്യ സംസ്ഥാനത്ത് വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയിരുന്നു. സാജൻ പാറയിൽ ആത്മഹത്യ ചെയ്ത കേസിൽ ആന്തൂർ നഗരസഭാ അധ്യക്ഷയും സിപിഎം കേന്ദ്രകമ്മിറ്റിയംഗം എം,വി ഗോവിന്ദന്റെ ഭാര്യയുമായ പികെ ശ്യാമളയിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. പാർത്ഥാസ കൺവൻഷൻ സെന്ററുമായി ബന്ധപ്പെട്ട കെട്ടിടാനുമതി രേഖകളും അന്വേഷണ സംഘം പരിശോധിച്ചു.
ആന്തൂർ നഗരസഭാ പരിധിയിൽ കൺവെൻഷൻ സെന്ററിന് പ്രവർത്തന അനുമതി നൽകുന്നതിലെ കാലതാമസത്തിൽ മനം നൊന്ത് പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭ അധ്യക്ഷ പി കെ ശ്യാമളയ്ക്കെതിരെ കുടുംബാംഗങ്ങൾ ആരോപണമുന്നയിച്ചിരുന്നു. കൺവൻഷൻ സെന്ററിന് താൻ നഗരസഭാ ചെയർപേ്സണായി ഇരിക്കുന്ന കാലത്തോളം അനുമതി ലഭിക്കുന്നില്ലെന്നു ശ്യാമള സാജനോ് പറഞ്ഞിരുന്നതായി സാജന്റെ ഭാര്യ ബീനയും കുടുംബാംഗങ്ങളുമാണ് ആരോപണമുന്നയിച്ചത്.
എന്നാൽ സാജൻ ആതമഹത്യ ചെയ്്ത സംഭവത്തിൽ ശ്യാമളയക്ക് പങ്കില്ലെന്നായിരുന്നു സി. പി. എം നിലപാട്. കൊറ്റാളിയിലെ വീട്ടിൽ നിന്നും ലഭിച്ച സാജന്റെ ഡയറിയിൽ ശ്യാമളയുടെ പേര് പരാമർശിച്ചിട്ടില്ലെന്നും ഇതിനു തെളിവായി സി.പി. എം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ സാജൻ ആത്മഹത്യ ചെയത സംഭവത്തിൽ ശ്യാമളയെ ചോദ്യം ചെയ്യാത്ത പൊലിസ് നടപടിയിൽ പ്രതിഷേധിച്ച കഴിഞ്ഞ കുറേ ദിവസങ്ങളായി യുഡിഎഫും ബിജെപിയും സമരത്തിലാണ്.
ഇതിനെ തുടർന്നാണ് ആന്തൂർ നഗരസഭ കാര്യാലയത്തിലെ ഓഫീസിലെത്തിഅന്വേഷണ സംഘം മൊഴിയെടുത്തത്.രാവിലെ പത്തുമുതൽ മണിക്കൂറുകളോളം നടന്ന മൊഴിയെടുക്കലുമായി പി.കെ ശ്യാമളയും നഗരസഭാ ഉദ്യോഗസ്ഥരും സഹകരിച്ചുവെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. കൺവൻഷൻ സെന്ററിന്റെ കെട്ടിടനിർമ്മാണ അനുമതിയുമായി ബന്ധപ്പെട്ട് സകലരേഖകളും അന്വേഷണ സംഘം പരിശോധിച്ചിട്ടുണ്ട്.
ആന്തൂർ നഗരസഭാ ചെയർപേഴ്സന്റെ മാനസിക പീഡനത്തെ തുടർന്നാണ് സാജൻ ആത്മഹത്യ ചെയ്തതെന്നാണ് കേസിലെ പ്രധാനപ്പെട്ട ആരോപണം. കുടുംബത്തിന്റെ മൊഴിയിലും സാജന്റെ കുടുംബം മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലും എല്ലാം പികെ ശ്യാമളയ്ക്കെതിരെ ആരോപണമുണ്ട്. ഏതായാലും കാര്യങ്ങളിൽ വ്യക്തത ആവശ്യപ്പെട്ടാണ് നഗരസഭ അധ്യക്ഷയുടെ വിശദമായ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം തയ്യാറായത്. കഴിഞ്ഞ ദിവസം ശ്യാമളയെ വിളിച്ച് നഗരസഭാ കാര്യാലയത്തിൽ എത്തണമെന്ന് നിർദ്ദേശിച്ചാണ് അന്വേഷണ സംഘം മൊഴിയെടുത്തത്.
Stories you may Like
- ബർലിനിൽ മലയാളി കലാകാരൻ സാജൻ മണിക്കു നേരെ ആക്രമണം
- വിരമിക്കാൻ ഒരു മാസമുള്ളപ്പോൾ സാജൻ അഴിക്കുള്ളിൽ; സേനയ്ക്ക് നാണക്കേടായി ലഹരിക്കേസ്
- പിണറായിയുടെ മകന്റെ ഭാര്യയുടെ അച്ഛന്റെ പേരിലുള്ളത് രണ്ട് കമ്പനികൾ
- വെല്ലുവിളിച്ചത് കോടതി ഉത്തരവിനെ; സിപിഎം തീരുമാനിച്ചത് നടപ്പാക്കുമ്പോൾ
- തളിപറമ്പിൽ സി.പി. എം-സി. പി. ഐ ചേരിപ്പോര് തെരുവിലേക്ക്
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍