കോടികൾ വാരിയെറിയുന്ന മാദ്ധ്യമങ്ങളുടെ നാവടക്കി വിഷം വിറ്റു ജീവിച്ച പെപ്സിയുടെയും കൊക്കക്കോളയുടെയും തനിനിറം പുറത്ത്; കേന്ദ്രസർക്കാർ ലാബിൽ കണ്ടെത്തിയത് കിഡ്നിയും തലച്ചോറും തകർക്കുന്ന മാരക രോഗാണുക്കൾ; ചൂട് കൂടും തോറും വിഷാംശവും കൂടുന്നു; കോള കുടിക്കും മുമ്പ് വായിച്ചറിയുക
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: കോടാനുകോടികൾ മുടക്കി ഒരു പ്രദേശത്ത് ഫാക്ടറി സ്ഥാപിച്ചാൽ പിന്നെ അവിടെത്തെ ഭൂഗർഭ ജലം ഊറ്റിയെടുത്ത് കോളയാക്കി വിൽക്കുന്ന കോളകമ്പനികൾ കൊയ്യുന്ന കൊള്ളലാഭം വലിയതാണ്. പെപ്സിയെയും കൊക്കക്കോളയെയും പോലുള്ള ആഗോള ബ്രാൻഡുകൾ പ്രവർത്തിക്കുന്നത് തന്നെ ആർക്കും തൊടാനാവാത്ത സൂപ്പർപവറായാണ്. യൂറോപ്യൻ-അമേരിക്കൻ രാജ്യങ്ങളിൽ ഉയർന്ന ക്വാളിറ്റിയിൽ നിർമ്മിക്കുന്ന ഇവരുടെ ഉൽപ്പന്നങ്ങൾ മൂന്നാം ലോക രാഷ്ട്രങ്ങളിൽ നിലവാരമില്ലാതെയാണ് നിർമ്മിക്കുന്നതെന്ന ആക്ഷേപം ഏറെക്കാലങ്ങളായി നിലനിൽക്കുന്നതാണ്. പ്ലാച്ഛിമടയെന്ന പ്രദേശത്തെ തകർത്തുകളഞ്ഞത് ഇവിടെയുണ്ടാിയിരുന്ന കൊക്കക്കോള ഫാക്ടറി പുറന്തള്ളിയ വിഷമാലിന്യങ്ങളായിരുന്നു. വളമെന്ന വിധത്തിൽ കാൻസറിനും മറ്റ് ഗുരുതര രോഗങ്ങൾക്കും ഇടയാക്കുന്ന രാസമാലിന്യങ്ങൾ കോള കമ്പനി പ്രവേശവാദികളുടെ കൃഷിയിടത്തിൽ തള്ളിയപ്പോഴാണ് ഈ വിഷയം കത്തിപ്പടർന്നതും ആ കമ്പനിക്ക് ഗത്യന്തരമില്ലാതെ പൂട്ടിപ്പോകേണ്ടി വന്നതും.
സമാനമായ വിധത്തിൽ 120 കോടി ജനസംഖ്യയുള്ള ഇന്ത്യക്കാരെ വഞ്ചിക്കുകയാണ് പെപ്സിയും കൊക്കക്കോളയും അടക്കമുള്ള ശീതളപാനീയ ബ്രാൻഡുകൾ ചെയ്യുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യക്കാരുടെ കിഡ്നിയും തലച്ചോറും തകർക്കുന്ന വിധത്തിൽ മാരക വിഷാംശം ഈ ശീതളപാനീയങ്ങളുടെ ചില ബ്രാൻഡുകളിൽ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. മറ്റൊരു ആഗോള ബ്രാൻഡായ നെസ്ലേയുടെ മാഗി ന്യൂഡിൽസിൽ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന വസ്തുക്കൾ ഉണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഇപ്പോൾ പെപ്സിക്കോയുടെയും കൊക്കക്കോളയുടെയും ഇന്ത്യൻ ഉൽപ്പന്നങ്ങളിൽ മാരക വിഷാംശം കണ്ടെത്തിയത്. കേന്ദ്ര സർക്കാരിന്റെ പരിശോധനാഫലമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
മനുഷ്യാരോഗ്യത്തെ അതീവ ഹാനികരമായ അഞ്ചുതരത്തിലുള്ള ലോഹങ്ങൾ/ വിഷാംശങ്ങൾ ഇതിലുള്ളതായാണു കണ്ടെത്തൽ. സ്പ്രൈറ്റ്, പെപ്സി, കൊക്കക്കോള, മൗണ്ടൻ ഡ്യു, സെവനപ്പ് തുടങ്ങിയ ശീതളപാനീയങ്ങളിലാണ് വിഷാംശം. ലെഡ്(ഈയം), ക്രോമിയം, കാഡ്മിയം, ഡി.ഇ.എച്ച്.പി, ഫത്താലേറ്റ് എന്നിവയാണ് ഇവയിൽ കണ്ടെത്തിയത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള ഡ്രഗ് ടെക്നിക്കൽ അഡൈ്വസറി ബോർഡിന്റെ നിർദ്ദേശപ്രകാരം കൊൽക്കത്തയിെല ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജീൻ ആൻഡ് പബ്ലിക് ഹെൽത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ അനുവദനീയമായതിലും കൂടുതൽ ഈ മൂലകങ്ങൾ കണ്ടെത്തിയത്.
പരിശോധനാ ഫലം ഡ്രഗ് ടെക്നിക്കൽ അഡൈ്വസറി ബോർഡ് ഡയറക്ടർ ജനറൽ ജഗദീഷ് പ്രസാദിനു കൈമാറി. ഇക്കഴിഞ്ഞ ഫെബ്രുവരി,മാർച്ച് മാസങ്ങളിലായിരുന്നു പരിശോധന നടന്നത്. മൗണ്ടൻ ഡ്യൂവും സെവനപ്പും പെപ്സികോയുടെയും സ്പ്രൈറ്റ് കൊക്കക്കോളയുടെയും ഉൽപ്പന്നങ്ങളാണ്. ഓരോ ബ്രാൻഡ് ശീതളപാനീയത്തിന്റെയും നാലു ബോട്ടിലുകൾ വീതമെടുത്താണ് പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് ലോഹങ്ങൾ അനുവദനീയമായതിലും കൂടുതലുണ്ടെന്ന കണ്ടെത്തിയിരിക്കുന്നത്.
ചൂട് കൂടുന്നതിന് അനുസരിച്ച് വിഷാംശവും കൂടും
കുപ്പിയിലാക്കിയ ശീതളപാനീയങ്ങളിൽ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന വിഷാംശങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ലോഹങ്ങളുടെ അളവാണ് അനുവദനീയമായതിലു ഉയർന്നതാണെന്ന് കണ്ടെത്തിയത്. ലിറ്ററിൽ 0.029, 0.011, 0.0026, 0.009 എന്നിങ്ങനെയാണ് ലോഹങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്. വളരെ പോപ്പുലറായ ഡ്രിങ്കുകളിലാണ് ഇത്തരം വിഷാശമായി പ്രവർത്തിക്കുന്ന വിധത്തിൽ ലോഹങ്ങളുള്ളത്. സ്പ്രൈറ്റിൽ ലെഡിന്റെ അവളവ് 0.007 ആണ് കണ്ടെത്തിയത്. കാഡ്മിയം- 0.003, ക്രോമിയം-0.015,ഡിഇഎച്ച്പി-0.016 ഇങ്ങനെയാണ് പോകുന്നത്. ഓരോ ബ്രാൻഡിലും അടങ്ങിയിരിക്കുന്ന ലോഹങ്ങളുടെ അളവ് ചുവടേ കൊടുക്കുന്നു.
ശീതളപാനിയം കുപ്പിയിൽ അടയ്ക്കുമ്പോഴാണ് ഇത് വിഷാശമായി പരിണമിക്കുന്നത്. മുറിയിലെ ചൂടു കൂടുന്നതിനനുസരിച്ച് വിഷാംശത്തിന്റെ അളവ് കൂടുന്നതായും കണ്ടെത്തി. ലെഡ്, കാഡ്മിയം എന്നിവയെ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന 10 രാസവസ്തുക്കളിലാണ് ലോകാരോഗ്യസംഘടന ഉൾപ്പെടുത്തിയിട്ടുള്ളത്.
കുട്ടികളുടെ തലച്ചോറിനെ ബാധിക്കുന്ന വിധത്തിൽ ലെഡിന്റെ അളവ്
കേന്ദ്രസർക്കാറിന്റെ പരിശോധനയിൽ കണ്ടെത്തിയ അഞ്ച് ബ്രാൻഡുകളും കു്ട്ടികൾക്ക് ഇഷ്ടപ്പെട്ട പാനീയമാണ്. അതുകൊണ്ട് വിഷാംശത്തിന്റെ അളവ് ആശങ്കപ്പെടുത്തുന്നതും കുട്ടികളെയാണ്. കുട്ടികളുടെ തലച്ചോറിനെ ബാധിക്കുന്ന വിധത്തിലാണ് കോളയുടെ പ്രവർത്തനങ്ങൾ. ലെഡിന്റെ അംശം ശരീരത്തിൽ പ്രവേശിക്കുന്നത് കുട്ടികളിൽ മാനസിക പ്രശ്നങ്ങൾക്കും കാരണമാകും. കാഡ്മിയം പ്രധാനമായും വൃക്കകളെയാണ് ബാധിക്കുക. പ്ലാസ്റ്റിക് കുപ്പിയിലുള്ള മരുന്നുകളിൽ അപകടമുണ്ടാക്കുന്ന രാസവസ്തുക്കളുടെ സാന്നിധ്യമുണ്ടെന്നും നേരത്തെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജീൻ ആൻഡ് പബ്ലിക് ഹെൽത്തിലെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ റിപ്പോർട്ടും ഡ്രഗ് ടെക്നിക്കൽ അഡൈ്വസറി ബോർഡിനു കൈമാറിയിരുന്നു.
ഒരു റിപ്പോർട്ടും കിട്ടിയിട്ടില്ലെന്ന് പറഞ്ഞ് കൈകഴുകി കോളകമ്പനികൾ
അതേസമയം അതീവഗുരുതരമായ കണ്ടെത്തലാണ് പരിശോധനയിൽ ഉള്ളതെന്ന് വ്യക്തമായിട്ടും അതിനെ തള്ളിക്കളുന്ന സമീപനമാണ് പെപ്സിക്കോയുടെയും കൊക്കക്കോളയുടെയും. ഇത്തരമൊരു റിപ്പോർട്ടിനെ കുറിച്ച് തങ്ങൾക്കൊന്നും അറിയില്ലെന്നാണ് ഇവരുടെ പ്രതികരണം. റിപ്പോർട്ടിന്റെ യാതൊരു കോപ്പിയും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് പെപ്സികോ വക്താവ് വ്യക്തമാക്കി. ഫുഡ്സേഫ്സറ്റി സ്റ്റാൻഡേർഡിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് തങ്ങളുടെ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതെന്നുമാണ് ഇവർ വ്യക്തമാക്കിയത്. അതേസമയം വ്യത്യസ്ത ഇടങ്ങളിൽ നിന്നും ശേഖരിച്ച ഒരസു ബ്രാൻഡഡിന്റെ നാല് ബോട്ടിലുകൾ വീതമാണ് കേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് പരിശോധനയ്ക്ക് വിധേയമാക്കിയത്.
ലോകത്താകമാനമായി ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന ശീതളപാനീയ ഉൽപ്പന്നങ്ങളാണ് പെപ്സിക്കോയുടെയും കോക്കോക്കോളെയുടെയും. ഇത് നമ്മുടെ രക്തത്തിന്റെ അമ്ല സ്വഭാവത്തെ പ്രതികൂലമായി ബാധിക്കുന്നതിനാൽ പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും ഒരു തുടക്കമായി തീരും. ശീതള പാനീയത്തിലടങ്ങിയിരിക്കുന്ന പൂരിത കോൺ പഞ്ചസാര അപകടകരമാണ്. സാധാരണ പഞ്ചസാരക്കു പകരം ഉപയോഗിക്കുന്ന സാക്കറിൻ, അസ്പാർട്ടമിൻ തുടങ്ങിയ പദാർത്ഥങ്ങൾ സാധാരണ പഞ്ചസാരയുടെ 200 മുതൽ 300 വരെ ഇരട്ടി മധുരം തരുന്നു. ഈ ഘടകങ്ങൾ ഓർമ്മക്കുറവ്, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ സൃഷ്ടിക്കുംമെന്ന് പഠനങ്ങൾ വ്യക്തമാക്കിയിരുന്നു. പാനീയത്തിലടങ്ങിയ ഫോസ്ഫോറിക് ആസിഡ്, പ്രിസർവേറ്റീവുകളായ സോഡിയം സിറ്ററേറ്റ് സോഡിയം ബൻസോഡെറ്റ് തുടങ്ങിയവയും ശരീരത്തിനു ഹാനീകരമാണ്. ഇവയിൽ ചേർക്കുന്ന കൃത്രിമ നിറങ്ങൾ (4mel, sdUv 2,4 sunset yellow) വൻ അപകടസാധ്യതകൾ ഒരുക്കുന്നുണ്ട്.
എന്തായാലും നെസ്ലേക്കെതിരെ കർക്കശ നിലപാട് സ്വീകരിച്ച കേന്ദ്രസർക്കാർ വിഷാംശം കണ്ടെത്തിയ കോളക്കമ്പനികൾക്കെതിരെയും ശക്തമായ നിലപാട് സ്വീകരിക്കുമോ എന്ന് കണ്ട് തന്നെ അറിയണം. കോടികൾ മുടക്കി പരസ്യം നൽകിയും പ്രമുഖ താരങ്ങളെ ബ്രാൻഡ് അംബാസിഡർമാരാക്കിയും മാദ്ധ്യമങ്ങലെ വിലയ്ക്കെടുത്തുമാണ് ഈ ആഗോള ബ്രാൻഡുകളുടെ പ്രവർത്തനം. അതുകൊണ്ട് തന്നെ എത്രത്തോളം സർക്കാർ ഇടപെടൽ ഫലപ്രദമാകുമെന്ന സംശയവും നിലനിൽക്കുന്നുണ്ട്.
Stories you may Like
- ഈപ്പൻ ജോർജ് ഇനി ഓർമ്മ; വിടവാങ്ങുന്നത് ഇലന്തൂർ ചേനപ്പാടി കുടുംബാഗം
- ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധി കേന്ദ്ര വിഹിതം കൃത്യമായി ലഭിക്കാത്തത് മൂലം
- പ്രവീൺ നാഥിന്റെ മരണത്തിൽ പങ്കാളിക്കെതിരെ വെളിപ്പെടുത്തലുമായി 'സഹയാത്രിക'
- പൊലീസ് നായ കല്യാണിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു
- മൈക്കൽ ജാക്സന്റെ ജാക്കറ്റ് ലേലത്തിൽ വിറ്റത് 2 കോടി രൂപയ്ക്ക്
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്