സമരം കണ്ടില്ലെന്ന് നടിച്ച് വിമർശനം നേടിയ കൈരളി ആഞ്ഞടിച്ചിട്ടും മാനക്കേട് മാറുന്നില്ല; അനങ്ങാപാറ നയം സ്വീകരിച്ചത് മുഖ്യമന്ത്രിക്കും ക്ഷീണമായി; എസ് എഫ് ഐയുടെ അപ്രതീക്ഷിത പിന്മാറ്റവും സ്ഥിതി വഷളാക്കി; സമരം തീർന്നാലും നഷ്ടപ്പെട്ട മുഖം തിരിച്ചെടുക്കാൻ ആലോചന സജീവം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തിൽ സമരം തീർക്കാൻ ഒടുവിൽ വിദ്യാഭ്യാസ മന്ത്രി തന്നെ നേരിട്ട് ഇടപെടുന്നു. സമരം തീരുമെന്ന് തന്നെയാണ് പ്രതീക്ഷ. എന്നാൽ സർക്കാർ ഇടപെടൽ വൈകിയത് ഏറെ വിമർശനങ്ങളുണ്ടാക്കിയിരുന്നു. അതിന്റെ പേരുദോഷം മാറ്റാൻ കടുത്ത നടപടികളെ കുറിച്ച് സർക്കാർ ആലോചിക്കുന്നതായി സൂചന. ലോ അക്കാദമി വിഷയത്തിൽ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റിന്റെ ഉപസമിതി റിപ്പോർട്ട് പ്രിൻസിപ്പൾ ലക്ഷ്മി നായർക്ക് എതിരാണ്. ഈ വിഷയത്തിൽ തിങ്കളാഴ്ച സിൻഡിക്കേറ്റിൽ ചർച്ച നടക്കും. കോളേജിന്റെ അഫലിയേഷൻ റദ്ദാക്കാനുള്ള സാധ്യതയും ഏറെയാണ്. ഇതുണ്ടായാൽ അക്കാദമി സർക്കാർ ഏറ്റെടുക്കുന്ന തരത്തിലാണ് ആലോചനകൾ പുരോഗമിക്കുന്നത്. ഇതിലൂടെ ലോ അക്കാദമി വിഷയത്തിൽ പിണറായി സർക്കാരിനുണ്ടായ പ്രതിച്ഛായ നഷ്ടം മറികടക്കാമെന്നാണ് വിലയിരുത്തൽ.
ലോ അക്കാദമിയുടെ ഭൂമി സംബന്ധിച്ച് നിരവധി ആക്ഷേപങ്ങളുണ്ട്. തിരു കൊച്ചി ധനകാര്യ മന്ത്രിയായിരുന്ന പിഎസ് നടരാജൻ പിള്ളയുടെ വസ്തു നരായണൻ നായരുടെ കൈയിലെത്തിയത് കൃഷി വകുപ്പ് മന്ത്രിയായിരുന്നു എംഎൻ ഗോവിന്ദൻ നായരുടെ ഇടപെടലിലൂടെയാണ്. ഇതിൽ സിപിഎമ്മുകാരിയായിരുന്ന കെ ആർ ഗൗരിയമ്മ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. റവന്യൂമന്ത്രിയായിരുന്ന ഗൗരിയമ്മ ചില സാങ്കേതിക പ്രശ്നങ്ങൾ ഉയർത്തിയിരുന്നു. ഈ സാഹചര്യമെല്ലാം ഉയർത്തി ലോ അക്കാദമിയുടെ ഭൂമി സർക്കാർ തിരിച്ചു പിടിച്ചുവെന്ന് വരുത്തി തീർക്കാനാണ് ആലോചന. കൈരളി ടിവി ഇക്കാര്യത്തിൽ സജീവമായി ഇടപെടലുകൾ നടത്തി. എന്നാൽ സമരത്തിൽ നിന്ന് എസ് എഫ് ഐ പിന്മാറിയത് സിപിഎമ്മിന് തിരിച്ചടിയായി. ലോ അക്കാദമിക്ക് വേണ്ടി സർക്കാരും സിപിഎമ്മും ഒത്തുകളിക്കുന്നുവെന്ന പൊതുധാരണയും ഉണ്ടായി. ഈ വിഷയത്തിൽ വി എസ് അച്യുതാനന്ദന്റെ നിലപാടും സർക്കാരിനേയും പാർട്ടിയേയും വെട്ടിലാക്കി.
മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ പ്രധാനി എൻകെ ജയകുമാർ ലോ അക്കാദമി കുടുംബത്തിൽ നിന്നുള്ള വ്യക്തിയാണ്. അക്കാദമിയെ സർക്കാർ സഹായിക്കുന്നതിന് പിന്നിൽ ജയകുമാറാണെന്ന ആക്ഷേപവും സജീവമാണ്. ഇതിനൊപ്പം കൈരളി ടിവി എംഡി ജോൺ ബ്രിട്ടാസുമായുള്ള ചില ആരോപമവും ഉയർന്നു. ഇതിനെ അതി ശക്തമായി തന്നെ ജോൺ ബ്രിട്ടാസ് എതിർത്തു തോൽപ്പിച്ചു. എന്നാൽ ജയകുമാറിന്റെ കാര്യത്തിൽ കൃത്യമായ ഉത്തരം മുഖ്യമന്ത്രിയുടെ ഓഫീസിന് നൽകാനായില്ല. ഈ സാഹചര്യത്തിലാണ് ലോ അക്കാദമി ഏറ്റെടുത്ത് സർ്ക്കാർ സമരക്കാർക്കൊപ്പമാണെന്ന ചിത്രം നൽകാൻ പിണറായി ആലോചിക്കുന്നത്. ഇതിന്റെ നിയമപരമായ നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. എന്നാൽ സിപിഎമ്മിലെ കോടിയേരി പക്ഷം ഇതിനെ അനുകൂലിക്കുന്നില്ലെന്നും സൂചനയുണ്ട്.
ലക്ഷ്മി നായർ രാജിവച്ചുവെന്ന് പ്രഖ്യാപിച്ചായിരുന്നു എസ് എഫ് ഐ സമരത്തിൽ നിന്ന് പിന്മാറിയത്. എന്നാൽ ലോ അക്കാദമിയുടെ വിഷയങ്ങൾ അതേ പടി അവശേഷിക്കുന്നുവെന്നായിരുന്നു വി എസ് അച്യൂതാനന്ദന്റെ പ്രസ്താവന. കോലിയക്കോട് കൃഷ്ണൻ നായരുടെ സഹോദരനാണ് നാരായണൻ നായർ. നാരായണൻ നായർക്കൊപ്പം കോലിയക്കോടും ലോ അക്കാദമിക്കുള്ളിലാണ് വീട് വച്ച് തമാസിക്കുന്നത്. കോലിയക്കോടിന് വേണ്ടിയാണ് സർക്കാരും സിപിഎമ്മും കള്ളക്കളി നടത്തുന്നതെന്ന പൊതു ധാരണ സജീവമാണ്. ഈ സാഹചര്യത്തിലാണ് എസ് എഫ് ഐയുടെ പിന്മാറ്റവും രാഷ്ട്രീയ ചർച്ചകൾക്ക് വിധേയമാകുന്നത്. ഇത് സിപിഎമ്മിനും സർക്കാരിനും ഏറെ ദോഷം ചെയ്തു. അതിനിടെ ലോ അക്കാദമിയെ സിപിഎമ്മിന്റാതാക്കാൻ കള്ളക്കളികൾ സജീവമാണെന്ന വാദവും ഉയർന്നു.
എല്ലാ ജനകീയ സമരങ്ങൾക്കും വലിയ പ്രാധാന്യം കൈരളി ടിവി നൽകാറുണ്ട്. എന്നാൽ ലോ അക്കാദമി വിഷയത്തിൽ വലിയൊരു ഇടപെടൽ ആദ്യ ഘട്ടത്തിൽ നടത്തിയില്ല. ചാനലിലെ പാചക പരിപാടി അവതാരിക കൂടിയായ ലക്ഷ്മി നായർക്ക് വേണ്ടിയാണിതെന്ന ആരോപണം ശക്തമായി. ഇതോടെ കൈരളി നിലപാട് മാറ്റി. ലോ അക്കാദമിയിലെ പ്രശ്നങ്ങൾ സമൂഹത്തിലേക്ക് ഉയർത്തിക്കൊണ്ടു വന്നു. ഇതിനിടെയാണ് എസ് എഫ് ഐ സമരത്തിൽ നിന്ന് പിന്മാറിയത്. ഇതോടെ ക്ഷീണം ഇരട്ടിച്ചു. എല്ലാം കോലിയക്കോടിന് വേണ്ടിയാണെന്ന സംശയം സജീവമായി. അതിനാൽ പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ വിദ്യാർത്ഥികൾ നൽകിയ പരാതികൾ ഗൗരവമായെടുക്കാനും ഭൂമിയുടെ രേഖകൾ പരിശോധിക്കാനും സർക്കാർ കർശന നിർദ്ദേശം നൽകിക്കഴിഞ്ഞു.
തെളിവുകളെല്ലാം എതിരാകുന്ന സാഹചര്യത്തിൽ മാർച്ച് മാസത്തോടെ ലോ അക്കാദമി സർക്കാർ എറ്റെടുക്കാനാണ് മുഖ്യമന്ത്രിയുടെ ആലോചന. സമരത്തെ ആദ്യഘട്ടത്തിൽ സർക്കാർ ലാഘവത്തോടെ കൈകാര്യം ചെയ്തതും വിട്ടുവീഴ്ചയ്ക്ക് തയാറാകാത്ത മുഖ്യമന്ത്രിയുടെ പ്രകൃതവുമാണ് പ്രശ്നങ്ങൾ ഇത്രത്തോളം വഷളാക്കിയതെന്ന ആരോപണം ശക്തമാണ്. ചർച്ചയ്ക്ക് വിളിക്കാനോ സമരക്കാർക്ക് മുന്നിൽ കീഴടങ്ങാനോ മുഖ്യമന്ത്രി പിണറായി വിജയന്റെ ഈഗോ അനുവദിച്ചില്ലെന്ന വാദം ബിജെപിയും ഉയർത്തി. സമരം ബിജെപി ഏറ്റെടുത്തതോടെ നേട്ടം അവർക്കായി. ഈ സാഹചര്യത്തിൽ കൂടിയാണ് സമരമുണ്ടാക്കിയ കുറവ് പരിഹരിക്കാൻ അക്കാദമി ഏറ്റെടുക്കാനുള്ള ആലോചന. ലക്ഷ്മി നായർക്കെതിരെ വിദ്യാർത്ഥികൾ നൽകിയിരിക്കുന്ന ദളിത് പിഡന കേസുകളും ഗൗരവത്തോടെ എടുക്കും.
ലോ അക്കാദമി പ്രിൻസിപ്പാൾ ലക്ഷ്മി നായർക്കെതിരെ ഉയർന്നു വന്ന നിരവധിയായ ആരോപണങ്ങളിൽ സർക്കാർ നടപടിയെടുക്കാത്തത് അവർ സിപിഐ(എം) നേതാക്കളെ ബ്ലാക്മെയിൽ ചെയ്യുന്നതിനാലാണെന്ന് ബിജെപി ആരോപിച്ചിരുന്നു. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതടക്കം അനവധി ഗുരുതര ആരോപണങ്ങളാണ് ലക്ഷ്മി നായർക്കെതിരെ നിലനിൽക്കുന്നത്. സർക്കാർ ഭൂമി തട്ടിയെടുത്തതിന്റെ പേരിലും കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലും പരീക്ഷാക്രമക്കേടിന്റെ പേരിലുമുള്ള അന്വേഷണം നടക്കുകയാണ്. ഇപ്പോഴുള്ള പരാതികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ അവരെ അറസ്റ്റു ചെയ്യാമെന്നിരിക്കെ, അതിനു മുതിരാതെ പൊലീസ് ലക്ഷ്മി നായർക്ക് രക്ഷപ്പെടാനുള്ള സൗകര്യമൊരുക്കുകയാണ്. സിപിഐ(എം) നേതൃത്വത്തിന്റെയും മുഖ്യമന്ത്രിയുടെയും നിർദ്ദേശ പ്രകാരമാണിത്. സിപിഐ(എം) നേതാക്കളെ ലക്ഷ്മി നായർ ബ്ലാക്മെയിൽ ചെയ്യുന്നതു മൂലമാണിതെന്ന് നിരാഹാരത്തിലുള്ള വിവി രാജേഷ് പറയുന്നു.
ഉന്നത സിപിഐ(എം) നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ലക്ഷ്മി നായരുടെ ഇടപാടുകളിലെല്ലാം കടുത്ത ദുരൂഹതയാണുള്ളത്. ക്വട്ടേഷൻ സംഘവും ഇവരുടെ സഹായത്തിനുണ്ടായിരുന്നു. സംസ്ഥാനത്തെ ഉന്നത സിപിഐ(എം) നേതാക്കളും ഇവരുമായുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണം നടത്തേണ്ടതുണ്ട്. വഴിവിട്ട പല ഇടപാടുകളിലും ലക്ഷ്മി നായർക്കൊപ്പം ആരൊക്കെയുണ്ടായിരുന്നു എന്നത് ഇനി പുറത്തു വരേണ്ടതുണ്ട്. ഈ ബന്ധങ്ങളും ഇടപാടുകളുമെല്ലാം സിപിഐ(എം) നേതാക്കളെ വരുതിക്കു നിറുത്താനായി ലക്ഷ്മിനായർ ഉപയോഗിക്കുകയാണെന്നാണ് ആക്ഷേപം. ഇതെല്ലാം തിരുവനന്തപുരം ജില്ലയിൽ സിപിഎമ്മിന് തിരിച്ചടിയായി. ഈ സമര മുഖത്തേക്ക് കെ മുരളീധരൻ എത്തിയതോടെ കോൺഗ്രസുകാരുടേയും ആവേശം കൂടി. അതുകൊണ്ട് എത്രയും വേഗം ലോ അക്കാദമി ഏറ്റെടുത്ത് വിമർശനങ്ങളെ അപ്രസക്തമാക്കാനാണ് പിണറായിയുടെ നീക്കം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍