രാവിലെ 8 മണിക്ക് സ്കൂൾ വാഹനത്തിൽ തലങ്ങു വിലങ്ങുമോടി കുട്ടികളെയും കൂട്ടി സ്കൂളിലെത്തി പഠിപ്പിക്കണം; ആയമാരില്ലാത്തതുകൊണ്ട് പ്രാഥമിക കൃത്യങ്ങളിലും കുട്ടികളെ സഹായിക്കണം; കുട്ടികളെ തിരിച്ച് വീട്ടിലെത്തിച്ച് കൂടണയുമ്പോഴേക്കും ഇരുട്ടും; എല്ലുമുറിയെ പണിയെടുത്താലും സ്വന്തം കുഞ്ഞുങ്ങൾക്ക് പാലും ബിസ്കറ്റും പോലും വാങ്ങാൻ ശമ്പളം തികയില്ല; ലോക് ഡൗണിൽ സർക്കാർ മറന്നത് പ്രീ-പ്രൈമറി അദ്ധ്യാപികമാരെ
ആർ പീയൂഷ്
കൊച്ചി: സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ എല്ലാ വിഭാഗത്തിലുള്ളവർക്കും സർക്കാർ സഹായം അനുവദിച്ചു. എന്നാൽ കേരളത്തിലെ പ്രീ - പ്രൈമറി വിഭാഗത്തിലെ അദ്ധ്യാപികമാരുടെ കാര്യം മാത്രം പരിഗണിച്ചില്ല. തുല്യ ജോലിക്ക് തുല്യവേതനം എന്ന വ്യവസ്ഥ രാജ്യത്ത് നിലവിലുണ്ടെങ്കിലും വളരെ തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്ന വിഭാഗമാണ് പ്രീ - പ്രൈമറി അദ്ധ്യാപികമാർ. അർഹമായ വേതനം കിട്ടാതിരുന്നിട്ടും ഏറ്റവും ആത്മാർത്ഥമായി ജോലി ചെയ്യുന്ന ഒരേ ഒരു വിഭാഗമാണ് ഇക്കൂട്ടർ. ഇവർക്ക് യാതൊരു സഹായവും സർക്കാർ നൽകിയില്ല. അതിനാൽ വളരെ അധികം ദുരിതത്തിൽ തന്നെയാണ് ഇവർ.
രാവിലെ 8 മണിക്ക് വീട്ടിൽ നിന്നിറങ്ങി സ്കൂൾ വാഹനത്തിൽ തലങ്ങും വിലങ്ങുമോടി കുട്ടികളെയും കൂട്ടി സ്കൂളിലെത്തി പഠിപ്പിക്കുക മാത്രമല്ല, ആയമാരില്ലാത്ത സ്കൂളുകളിൽ കുട്ടികളുടെ പ്രാഥമിക കാര്യത്തിലും സഹായിക്കണം. അതിനിടയിൽ കുട്ടികൾ തമ്മിൽ തട്ടലോ, മുട്ടലോ, പോറലോ ഉണ്ടായാൽ പിന്നെ രക്ഷിതാക്കളുടെ ശകാരം പറയുകയും വേണ്ട. വൈകുന്നേരം കുട്ടികളെ തിരിച്ച് വീട്ടിലെത്തിച്ച് 5 മണിക്ക് ശേഷമാകും പലപ്പോഴും സ്വന്തം വീട്ടിലെത്തുക. ഇങ്ങനെ പണിയെടുത്താലും സ്വന്തം കുഞ്ഞുങ്ങൾക്ക് ഒരു പാക്കറ്റ് പാലും,ബിസ്ക്കറ്റും പോലും വാങ്ങാൻ തികയാറില്ല ഒരു ദിവസത്തെ കൂലി. എന്നാലും എല്ലാ അദ്ധ്യാപികമാരും ആത്മാർത്ഥത ഒട്ടും കുറയാതെയും ലീവ് പോലും എടുക്കാതെയും ജോലി ചെയ്ത് ഈ മേഖല ശക്തിപ്പെടുത്തിയതുകൊണ്ടാണ് പല പൊതു വിദ്യാലയങ്ങളും അടച്ച് പൂട്ടലിന്റെ വക്കിൽ നിന്ന് രക്ഷപ്പെട്ടത്. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഒന്നാം ക്ലാസിൽ കുട്ടികൾ വർധിക്കുന്നതിൽ സംസ്ഥാനത്തെ പ്രീ - പ്രൈമറി ക്ലാസുകൾ നിർണായകമായ പങ്ക് വഹിക്കുന്നുണ്ട്. സ്ത്രീകളുടെയും, കുട്ടികളുടെയും ഉന്നമനത്തിനായി ഒട്ടേറെ പദ്ധതികൾ തയ്യാറാക്കിയ സർക്കാർ സ്ത്രീകൾ മാത്രം ജോലി ചെയ്യുന്ന ഈ തൊഴിൽ മേഖലയിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കണം.
എയ്ഡഡ് മേഖലയിലെ പ്രീ-പ്രൈമറികൾ കുട്ടികളിൽ നിന്ന് ചെറിയ ഒരു ഫീസ് വാങ്ങിയാണ് അദ്ധ്യാപികമാർക്ക് ശമ്പളം കൊടുക്കുന്നത്. അപ്രതീക്ഷിതമായി സ്കൂൾ അടച്ചതുകൊണ്ട് മാർച്ച് മാസത്തിലെ ഫീസ് കിട്ടാത്തതിനാൽ തന്നെ ശമ്പളവുമില്ല. പക്ഷിമൃഗാധികൾ മുതൽ ഇതരസംസ്ഥാന തൊഴിലാളികളെ വരെ മാന്യമായി പരിഗണിക്കുന്ന സർക്കാരിനോട് ഈ ലോക് ഡൗൺ കാലയളവിൽ എന്തെങ്കിലുമൊരു സമാശ്വാസ ബത്ത പ്രീപ്രൈമറി അദ്ധ്യാപകർക്കുംഅനുവദിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ പി.ടി.എയോട് പറയൂ എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി. എന്നാൽ ഇത് കേട്ട് കൈമലർത്തിയ പി.ടി.എയെയാണ് പലർക്കും കാണാൻ കഴിഞ്ഞത്. പി.ടി.എ കമ്മറ്റികളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. പി.ടി.എ നടത്തുന്നവ എന്നാണ് ഭാഷ്യമെങ്കിലും മാസാമാസം കുട്ടികളിൽ നിന്നും ഫീസ് വാങ്ങിയാണ് പ്രീപ്രൈമറി അദ്ധ്യാപകർക്ക് ശമ്പളം നൽകുന്നത്.
പൊതുവിദ്യാഭ്യാസ സംവിധാനം നിലനിർത്തുന്നതിൽ അനിഷേധ്യമായ പങ്കാണ് പ്രീപ്രൈമറി മേഖല നിർവഹിക്കുന്നത്. എന്നാൽ ഈ മേഖലയിലെ അദ്ധ്യാപകരും ജീവനക്കാരും വലിയ തൊഴിൽ ചൂഷണമാണ് അനുഭവിക്കുന്നത്. പൊതുവിദ്യാലയങ്ങളുടെ ഭാഗമായ ഗവൺമെന്റ്-എയ്ഡഡ് മേഖലയിലെ പ്രീപ്രൈമറി അദ്ധ്യാപകർക്ക് ജീവൻ നിലനിർത്താൻ പോലുമുള്ള ശമ്പളമില്ല എന്നതാണ് പ്രാഥമികമായ പ്രശ്നം. യാതൊരുവിധ സേവന- വേതന വ്യവസ്ഥകളും ഈ മേഖലയിൽ നിലവിലില്ല. എയ്ഡഡ് സ്കൂളുകളിൽ കുട്ടികളിൽനിന്ന് മാനേജുമെന്റ് ഭീമമായ ഫീസ് പിരിക്കുമ്പോഴും അദ്ധ്യാപകർക്കും ആയമാർക്കും തുച്ഛമായവേതനം മാത്രമാണ് നൽകുന്നത്. ഇ.പി.എഫ്, ഇ.എസ്ഐ തുടങ്ങിയ ആനുകൂല്യങ്ങളും നിയമപ്രകാരമുള്ള അവധിയും ഗവൺമെന്റ്-എയ്ഡഡ് സ്കൂളുകളിലെ പ്രീ-പ്രൈമറി ജീവനക്കാർക്ക് ലഭിക്കുന്നില്ല. അക്കാദമിക് യോഗ്യതകളോടെ ജോലി ചെയ്യുന്ന ഇവർക്ക് പി.എസ്.സി വഴി നിയമനം ലഭിച്ചവർക്ക് ലഭിക്കുന്ന അതേ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാൻ അവകാശമുണ്ട്.
എയ്ഡഡ് സ്കൂളുകളിലാകട്ടെ, മാനേജരോ പിടിഎയോ നൽകുന്നതാണു പ്രീ പ്രൈമറിയിലെ ശമ്പളം. 2012നു മുൻപു നിയമിതരായവർക്കു സർക്കാർ സ്കൂളുകളിലേതിനു തുല്യമായ ഓണറേറിയം നൽകണമെന്ന 2015ലെ ഹൈക്കോടതി വിധിക്കു പോലും പുല്ലുവില. പി.ടി.എയോ മാനേജ്മെന്റോ ഇതു നൽകുന്നുവെന്ന് ഉറപ്പുവരുത്താൻ മൂന്നു മാസത്തെ സമയമാണ് അന്നു ഹൈക്കോടതി സർക്കാരിനു നൽകിയത്. എന്നാൽ ഇന്നും, 25 വർഷമായി ജോലി ചെയ്യുന്ന പലരുടെയും ശമ്പളം 5000 രൂപ മാത്രം. മറ്റുള്ളവരുടേത് അതിൽ പകുതി; 1500 രൂപ മാത്രം കിട്ടുന്നവരുമുണ്ട്. അൺ എയ്ഡഡ് സ്കൂളുകളിൽ മാനേജർ നിശ്ചയിക്കുന്നതാണു ശമ്പളം
മതിയായ വേതനമോ ആനുകൂല്യങ്ങളോ ഇല്ലാതെ സർക്കാർ-എയ്ഡഡ് മേഖലയിലെ പ്രീ-പ്രൈമറി അദ്ധ്യാപകർ. 15 വർഷമായി ജോലിചെയ്യുന്നവർക്കുപോലും 1000 രൂപ മുതൽ 4500 രൂപ വരെയാണ് ലഭിക്കുന്നതെന്നാണ് അദ്ധ്യാപകർ പറയുന്നത്. സർക്കാർ സ്കൂളുകളിലുള്ള ഒരു വിഭാഗം അദ്ധ്യാപകർക്ക് 10,000 രൂപ വേതനം ലഭിക്കുന്നുണ്ട്. എന്നാൽ, 2012-നുശേഷമുള്ള പലർക്കും ഇത് ലഭിക്കുന്നില്ല. എയ്ഡഡ് മേഖലയിൽ മാനേജ്മെന്റോ പി.ടി.എ. കമ്മിറ്റിയോ നൽകുന്ന വേതനം മാത്രമാണ് ആശ്രയം. കുട്ടികളുടെ ഫീസിൽനിന്നാണ് പലപ്പോഴും ഇത് കണ്ടെത്തുന്നത്. ഇപ്പോൾ സ്കൂളുകളുടെ ഭാഗമാണ് പ്രീ-പ്രൈമറി. ചില സ്കൂളുകളിൽ മൂന്നു നാല് ഡിവിഷൻ തന്നെ പ്രീ-പ്രൈമറിയുടെ ഭാഗമായുണ്ട്. എന്നാൽ, ഇവർക്ക് ജീവിക്കാനാവശ്യമായ വരുമാനംപോലും കിട്ടാത്ത സ്ഥിതിയാണ്. പി.എസ്.സി. വഴി നിയമിക്കപ്പെടുന്ന പ്രീ-പ്രൈമറി അദ്ധ്യാപകർക്ക് സർക്കാർ ശമ്പള സ്കെയിൽ അനുസരിച്ചാണ് വേതനം. അതുപോലെ പ്രീ-പ്രൈമറിക്ക് ഏകീകൃത സിലബസില്ലാത്തതും ബുദ്ധിമുട്ടാകുന്നുണ്ട്. കുട്ടികൾക്ക് നിലവിൽ ഉച്ചഭക്ഷണം നൽകുന്നുണ്ട്. എന്നാൽ, എല്ലായിടത്തും യൂണിഫോമില്ല.
അർഹമായ അക്കാദമിക് യോഗ്യതകളുള്ളവരെയാണ് പ്രീ-പ്രൈമറി അദ്ധ്യാപകരാക്കുന്നത്. ഇപ്പോൾ ഡിപ്ലോമയും പ്ലസ്ടുവും യോഗ്യതയാക്കി ഉത്തരവ് വന്നതോടെ പലരും ജോലി പോകുമോയെന്ന ആശങ്കയിലാണ്. കുട്ടികളെ അക്ഷരങ്ങൾ പഠിപ്പിച്ചു തുടങ്ങുന്നവരാണ് പ്രീ-പ്രൈമറി അദ്ധ്യാപകർ. എന്നാൽ, കിട്ടുന്ന ശമ്പളം ജീവിക്കാൻപോലും തികയില്ല. ഈ സ്ഥിതിക്ക് മാറ്റംവരേണ്ടത് അത്യാവശ്യമാണ്. പ്രൈമറി സ്കൂളുകളിലെല്ലാം അങ്കണവാടിയും പ്രീ-പ്രൈമറിയും തുടങ്ങുന്നതാണ് സർക്കാർ പ്രോത്സാഹിപ്പിക്കുന്നത്. അങ്ങനെവരുമ്പോൾ ഈ അദ്ധ്യാപകരുടെ കാര്യത്തിൽ അനുകൂലമായ നിലപാടുണ്ടാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. ഏതു നിമിഷവും ജോലി നഷ്ടപ്പെടാമെന്ന അരക്ഷിതാവസ്ഥയിലാണ് ഇവർ ജോലി ചെയ്യുന്നത്. സ്ത്രീകൾ മാത്രമുള്ള തൊഴിൽമേഖല. പഠിപ്പിച്ചാൽ മാത്രം പോരാ; ആയ ഇല്ലാത്ത സ്കൂളുകളിൽ കുട്ടികളുടെ പ്രാഥമിക കാര്യങ്ങളിലടക്കം സഹായിക്കണം. ചിലയിടങ്ങളിൽ രാവിലെയും വൈകിട്ടും സ്കൂൾ ബസിൽ പോകണം. ലീവെടുത്താൽ സ്വന്തം കയ്യിൽനിന്നു പണം മുടക്കി പകരം ആളെ വയ്ക്കണം. പല എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലും ഏപ്രിൽ, മെയ് മാസങ്ങളിൽ ശമ്പളവുമില്ല. എന്നാൽ, ആ സമയത്തും വീട്ടിലിരിക്കാൻ പറ്റില്ല. പുതിയ കുട്ടികളെ കണ്ടെത്താൻ വീടുകൾ കയറിയിറങ്ങണം.
ചില സ്കൂളുകളിൽ രേഖാമൂലമുള്ള നിയമന ഉത്തരവില്ല. നിയമന മാനദണ്ഡങ്ങളും വിചിത്രം. പത്താം ക്ലാസും സർക്കാർ അംഗീകൃത പ്രീ പ്രൈമറി അദ്ധ്യാപക പരിശീലന കോഴ്സും ജയിച്ചവരെ നിയമിക്കണമെന്നാണു വയ്പ്. എന്നാൽ, മിക്കയിടത്തും അതൊന്നും വിഷയമല്ല. യോഗ്യതയുള്ളവരെവിടെ എന്നാണു മറുചോദ്യം. അതിൽ ന്യായമില്ലാതെയുമില്ല. സർക്കാർ പരിശീലന സ്ഥാപനങ്ങൾ മൂന്നെണ്ണം മാത്രമാണുള്ളത്. അംഗീകാരമുള്ള എയ്ഡഡ്, സ്വകാര്യസ്ഥാപനങ്ങളും വിരലിലെണ്ണാവുന്നവ. അംഗീകാരമില്ലാത്ത കോഴ്സ് നടത്തുന്ന മറ്റു സ്ഥാപനങ്ങൾ പരിശോധിക്കാൻ സംവിധാനവുമില്ല. എല്ലാ ജില്ലാ വിദ്യാഭ്യാസ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടുകളിലും (ഡയറ്റ്) പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ് തുടങ്ങാനെങ്കിലും സർക്കാർ മുൻകയ്യെടുക്കേണ്ടതല്ലേ.
Stories you may Like
- സ്കൂളിലെ പ്രധാനാധ്യാപികയെ തല്ലിച്ചതച്ച് അദ്ധ്യാപികമാർ
- വേനലവധിക്കാലത്ത് പ്രസവിച്ച അദ്ധ്യാപികമാർ ഈ കാലം പ്രസവാവധിയിൽ ഉൾപ്പെടുത്തണം
- ആർ. ശങ്കർ ട്രോഫിക്ക് ആറന്മുള ഉതൃട്ടാതി, റാന്നി അവിട്ടം ജലമേളകളിൽ അവഗണന
- റോഡരികിൽ ചോരവാർന്ന് കിടന്ന യുവാവിന് ദാരുണാന്ത്യം
- പിണറായി സർക്കാരിന്റെ തുടർഭരണത്തിൽ തൃപ്തിയില്ലെന്ന് എം വി ഗോവിന്ദൻ
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്