സുപ്രീംകോടതിയിൽ നിന്ന് വലിയ തിരിച്ചടി ഉണ്ടായെങ്കിലും ബില്ലുമായി മുന്നോട്ടുപോകാൻ ഉറച്ച് സർക്കാർ; കരുണ, കണ്ണൂർ മെഡിക്കൽ കോളേജ് പ്രവേശന വിഷയത്തിൽ ബില്ല് ഗവർണറുടെ മുന്നിലേക്ക്; സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് കൂടിയായ സദാശിവം ബില്ലിൽ ഒപ്പിട്ടേക്കില്ലെന്ന് സൂചന; കാര്യങ്ങൾ പ്രതികൂലമാകാതിരിക്കാൻ ബിൽ തയ്യാറാക്കിയത് കേസ് കൈകാര്യംചെയ്യുന്ന റോത്തഗിയുടെ അഭിപ്രായം കൂടി പരിഗണിച്ച്; ഇന്നത്തെ വാദത്തിന് മുതിർന്ന അഭിഭാഷകൻ എത്താതിരുന്നത് തിരിച്ചടിയായെന്നും സർക്കാർ വിലയിരുത്തൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കരുണ, കണ്ണൂർ മെഡിക്കൽ കോളേജ് വിഷയത്തിൽ കേരളത്തിലെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെ നാണക്കേടുണ്ടാക്കിയ സുപ്രീംകോടതി വിധിയിൽ തുടർനടപടികൾ കരുതലോടെ നീങ്ങാൻ സർക്കാർ. കോടതി വിധിയും വിമർശനവും വന്നെങ്കിലും പാസാക്കിയ ബില്ലുമായി മുന്നോട്ടു പോകാൻ തന്നെയാണ് സർക്കാർ തീരൂമാനം. അതേസമയം, പ്രവേശന വിഷയത്തിൽ സുപ്രീംകോടതി സർക്കാരിനെതിരെ രംഗത്തുവന്ന സാഹചര്യത്തിൽ ഗവർണർ സർക്കാരിന്റെ ബില്ല് അംഗീകരിക്കുമോ എന്ന സംശയവും ഉയർന്നു. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് കൂടിയായ ഗവർണർ സദാശിവം ബില്ല് തിരിച്ചയക്കാനാണ് കൂടുതൽ സാധ്യതയെന്നാണ് അറിയുന്നത്.
അതേസമയം, സുപ്രീംകോടതിയിൽ കേരളത്തിന്റെ വാദത്തിന് പ്രശസ്ത അഭിഭാഷകൻ മുകുൾ റോത്തഗി എത്താതെ വന്നതോടെ സർക്കാരിന്റെ വാദങ്ങൾ ഫലപ്രദമായി അവതരിപ്പിക്കപ്പെട്ടില്ലെന്നും അതിനാലാണ് ഇത്തരത്തിൽ തിരിച്ചടി ഉണ്ടായതെന്നും വിലയിരുത്തലുകളും വരുന്നു. സുപ്രീംകോടതി സ്റ്റേ ചെയ്തത് ഒാർഡിനൻസ് അല്ല ബില്ലാണ് എന്ന നിലയിൽ ആണ് സർക്കാർ വിധിയോട് പ്രതികരിക്കുന്നത്.
നിയമ വകുപ്പിന് കൈമാറിയ ബിൽ ഗവർണറുടെ അനുമതിക്കായി സർക്കാർ സമർപ്പിച്ചിട്ടുണ്ട്. ഭരണഘടനാ വിരുദ്ധമാണെന്ന് കാട്ടി സുപ്രീം കോടതി റദ്ദാക്കിയെങ്കിലും വിദ്യാർത്ഥികളുടെ ഭാവിയെക്കരുതി ബില്ലുമായി മുന്നോട്ട് പോകുമെന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. പ്രതിപക്ഷവും ഇതിനെ പിന്തുണയ്ക്കുന്നത് സർക്കാരിന് ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. ബില്ലിൽ ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ലെന്ന് നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷണനും ബില്ലുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിട്ടുണ്ട്.
പാലക്കാട് കരുണ, കണ്ണൂർ അഞ്ചരക്കണ്ടി സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ 2016 -17 ബാച്ചിലെ 180 വിദ്യാർത്ഥികളുടെ പ്രവേശനം ക്രമവത്കരിക്കുന്നതിനുള്ള കേരള പ്രൊഫഷണൽ കോളേജുകൾ ബിൽ നിയമസഭ കഴിഞ്ഞ ദിവസം ഏകകണ്ഠമായി പാസാക്കിയിരുന്നു. ഇത് കോളേജ് മുതലാളിമാരെ സഹായിക്കാൻ നടത്തിയ നീക്കമെന്ന നിലയിൽ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. ഇതിന് പിന്നാലെയാണ് സർക്കാരിന് കനത്ത തിരിച്ചടിയായി സുപ്രീം കോടതി ഓർഡിനൻസ് റദ്ദാക്കി. മെഡിക്കൽ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ വിധി മറികടക്കാൻ ഓർഡിനൻസ് പുറത്തിറക്കിയ സംസ്ഥാന സർക്കാരിനെതിരെ സുപ്രീം കോടതി രൂക്ഷവിമർശനവും ഉന്നയിച്ചു. ഓർഡിനൻസ് ഇറക്കിയത് നിയമവിരുദ്ധമാണെന്ന് ആയിരുന്നു നിരീക്ഷണം. നാലാഴ്ച കഴിഞ്ഞ് കേസ് വീണ്ടും കോടതി പരിഗണിക്കുന്നുണ്ട്.
സംസ്ഥാന സർക്കാർ ഇറക്കിയ ഓർഡിനൻസ് നേരത്തെ ഗവർണർ ജസ്റ്റിസ് പി.സദാശിവം ഒപ്പിടാതെ മടക്കിയിരുന്നു. സുപ്രീം കോടതിയുടെ വിധി മറികടക്കാൻ വേണ്ടി ഇറക്കിയ ഓർഡിനൻസിൽ കൂടുതൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് മടക്കിയത്. ഇപ്പോൾ പുതിയ നിയമത്തിനും സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഗവർണർ അംഗീകാരം നൽകുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
കഴിഞ്ഞവർഷം സർക്കാരുമായി കരാർ ഒപ്പിടാതെ കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകൾ നേരിട്ട് നടത്തിയ പ്രവേശനം മേൽനോട്ട സമിതി റദ്ദാക്കിയിരുന്നു. കണ്ണൂരിൽ 150ഉം കരുണയിൽ 30ഉം വിദ്യാർത്ഥികളുടെ പ്രവേശനമാണ് കോടതി വിധിയോടെ റദ്ദായത്. ഈ നടപടി സുപ്രീം കോടതിയും ഇന്ന് ശരിവയ്ക്കുകയായിരുന്നു. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നൽകിയ ഹർജി പരിഗണിക്കവേയാണ് സംസ്ഥാന സർക്കാരിന് ശക്തമായ തിരിച്ചടി നൽകിക്കൊണ്ടുള്ള വിധി സുപ്രീംകോടതി പ്രസ്താവിച്ചത്. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ ഹർജി പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് ഇന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിക്കാതെയാണ് സുപ്രീംകോടതി വിധി പറഞ്ഞത്.
സർക്കാരിന് കിട്ടിയ നിയമോപദേശങ്ങളുടെ അടിസ്ഥാനത്തിൽ മറ്റ് മാർഗമില്ലാത്തതുകൊണ്ടാണ് നിയമനിർമ്മാണം വേണ്ടിവന്നതെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. സുപ്രീംകോടതിയിൽ സർക്കാരിനുവേണ്ടി ഹാജരാകുന്ന മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗിയുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് ബില്ലിൽ ഭേദഗതി വരുത്തിയത്.
നിയമപോരാട്ടം പാളിയത് മുകുൾ റോത്തഗി വാദത്തിന് എത്താതെ വന്നതോടെ
കരുണ കണ്ണൂർ മെഡിക്കൽ ഓർഡിനൻസ് സുപ്രീം കോടതി സ്റ്റേ ചെയ്യും എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയതോടെയാണ് നിയമ നിർമ്മാണത്തിന് സർക്കാർ തുനിഞ്ഞത്. സുപ്രീം കോടതിയിലെ ഏറ്റവും പ്രഗത്ഭ അഭിഭാഷകൻ ആയ മുകുൾ റോത്തഗി തന്നെ ഈ കേസ് സർക്കാർ ഏൽപിച്ചത് വലിയ പ്രതീക്ഷയോടെയാണ്. ജസ്റ്റിസുമാരായാ അരുൺ മിശ്രയുംും യു യു ലളിതും അടങ്ങുന്ന ബെഞ്ചിന് മുന്നിൽ ശക്തമായി വാദങ്ങൾ അവതരിപ്പിക്കാനാണ് റോത്തഗിയെ തന്നെ സർക്കാർ നിയോഗിച്ചത്. അഭിമാന നിയമ പോരാട്ടം ആയതിനാൽ തന്നെ അഡ്വക്കേറ്റ് ജനറൽ സുധാകർ പ്രസാദ് രണ്ട് ദിവസം ഡൽഹിയിൽ ക്യാമ്പ് ചെയ്ത് റോത്തഗിയും ആയി ചർച്ചയും നടത്തി.
റോത്തഗിയുടെ നിർദേശത്തെ തുടർന്ന് ബില്ലിൽ സർക്കാർ രണ്ട് ഭേദഗതികൾ സർക്കാർ കൊണ്ടുവന്നതായാണ് സൂചനകൾ. മെറിറ്റ് നിശ്ചയിക്കാൻ ഉള്ള അധികാരം സർക്കാരിൽ നിന്ന് അഡ്മിഷൻ സൂപ്രവൈസറി കമ്മിറ്റിക്ക് നൽകാനായിരുന്നു അതിലൊന്ന്. ഓർഡിനൻസും സബ്ജക്ട് കമ്മിറ്റിയും പരിഗണിച്ച ബില്ലിലും മെറിറ്റ് നിശ്ചയിക്കാൻ ഉള്ള അധികാരം ഗവൺമെന്റിന് ആയിരുന്നു. ഇന്നലെ സഭയിൽ വന്ന ഭേദഗതിയിലൂടെ അഡ്മിഷൻ സൂപ്രവൈസറി കമ്മിറ്റിക്ക് ആ അധികാരം നൽകി സർക്കാർ.
ജസ്റ്റിസ് അരുൺ മിശ്രയും ജസ്റ്റിസ് ലളിതും അടങ്ങുന്ന ബെഞ്ച് ഈ കേസ് ഇന്ന് ആദ്യം പരിഗണിച്ചപ്പോൾ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജർ ആകേണ്ടിയിരുന്ന റോത്തഗിയും, മെഡിക്കൽ കൗൺസിലിന് വേണ്ടി ഹാജർ ആകേണ്ടിയിരുന്ന വികാസ് സിംഗും കോടതിയിൽ ഇല്ലായിരുന്നു. എന്നാൽ കേസ് മാറ്റി വയ്ക്കില്ല എന്ന് കോടതി വ്യക്തമാക്കി. നാല് കേസുകൾക്ക് ശേഷം പരിഗണിക്കാൻ കേസ് മാറ്റിയതിന് പിന്നാലെയാണ് റോത്തഗി കോടതിയിൽ എത്തിയത്. ആ സമയം കോടതി അടുത്ത കേസിന്റെ നടപടികളിലേക്ക് കടന്നു. 11.30 ന് റോത്തഗി അഹമ്മദാബാദിലേക്ക് യാത്രയായെന്നും 12 മണിക്ക് കേസ് വീണ്ടും കോടതി പരിഗണിച്ചപ്പോൾ ംസ്ഥാന സർക്കാരിന് സീനിയർ അഭിഭാഷകർ ഇല്ലായിരുന്നുവെന്നും ഇത് തിരിച്ചടിയായെന്നും ആണ് അറിയുന്നത്. റോത്തഗി തന്നെ വാദത്തിന് ഉണ്ടായിരുന്നെങ്കിൽ വിമർശനം നേരിടേണ്ട സാഹചര്യം വരില്ലായിരുന്നുവെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.
അതേസമയം, സ്വാശ്രയ മുതലാളിമാരെ സഹായിക്കാൻ ഇത്തരമൊരു ബിൽ നിയമസഭ ഒറ്റക്കെട്ടായി നിന്ന് പാസാക്കിയത് വലിയ ചർച്ചയായി മാറിയിട്ടുണ്ട്. എംഎൽഎ ബൽറാം മാത്രമാണ് ഇത്തരമൊരു ബിൽ അവതരിപ്പിക്കുന്നതിനെ ചോദ്യം ചെയ്തത്. ഇന്നലെ കോൺഗ്രസ് അംഗം വി.ടി. ബൽറാം ബിൽ അവതരിപ്പിക്കുന്നതിനെ ക്രമപ്രശ്നത്തിലൂടെ ചോദ്യം ചെയ്തു. എന്നാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ നിലപാട് തള്ളി. പിന്നീട് സഭ ഒറ്റക്കെട്ടായി ബിൽ പാസാക്കിയപ്പോൾ ബൽറാം എതിർത്തില്ല. ഇതായിരുന്നു സഭയിലെ കാഴ്ച. ഇക്കാര്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും മാനേജ്മെന്റുകൾക്കുവേണ്ടി ഒത്തുകളിക്കുന്നുവെന്ന് മാധ്യമങ്ങളും ചില കേന്ദ്രങ്ങൾ നടത്തുന്ന വിമർശനം സത്യാവസ്ഥ മറച്ചുവെച്ചുകൊണ്ടോ മനസ്സിലാക്കാതെയോ ആണെന്ന് ബില്ലിനെ പിന്തുണച്ച് രമേശ് ചെന്നിത്തല പറഞ്ഞു. സുപ്രീംകോടതിയും വസ്തുതകൾ പൂർണമായും മനസ്സിലാക്കിയോ എന്നും സംശയമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
കണ്ണൂർ, കരുണ മെഡിക്കൽ കോളജുകൾ കുട്ടികളിൽനിന്ന് 22 മുതൽ 45 ലക്ഷം രൂപ വരെ വാങ്ങിയെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി കണ്ടെത്തിയിരുന്നു. ക്രമക്കേട് കണ്ടെത്തിയിട്ടും കോളജുകൾക്കെതിരേ നടപടി ഉണ്ടായതുമില്ല. ഇതിന് പിന്നാലെ പ്രവേശനത്തിന് അംഗീകരാവും നൽകുന്നു. കോളേജിനെതിരെ വിദ്യാർത്ഥി പ്രക്ഷോഭം സജീവമായിരുന്നു. അന്ന് മുന്നിൽ നിന്നത് എസ് എഫ് ഐയാണ്. എന്നാൽ വിദ്യാഭ്യാസ കച്ചവടം പിണറായി സർക്കാർ അംഗീകരിക്കുമ്പോൾ എസ് എഫ് ഐ മൗനത്തിലാണ്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്