ഇടതു യൂണിയൻ നേതാവിന്റെ ഭാര്യയുടെ ഓഫീസിൽ നിന്ന് ഇൻഷ്വറൻസ് പോളിസി എടുത്തില്ല; നാറ്റ്പാക് ഡയറക്ടറായ ശ്രീദേവിയോട് പ്രതികാരം തീർത്തത് സ്ഥാനം തെറിപ്പിച്ച്; രാജ്യത്തെ അറിയപ്പെടുന്ന ടെക്നോക്രാറ്റിനെ മാറ്റിയതിനെ ശക്തമായി വിമർശിച്ച് കോടതി; പുനർ നിയമനത്തിനുള്ള കോടതി ഉത്തരവ് മറികടന്ന് പുതിയ ഡയറക്ടറെ നിയമിക്കാൻ നാളെ ഇന്റർവ്യൂ നടത്താനൊരുങ്ങി സർക്കാർ; നേരിട്ട് കൈകാര്യം ചെയ്യുന്ന വകുപ്പിലെ നിയമന നീക്കം പിണറായിക്ക് തന്നെ പുലിവാലാകും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളം സ്ത്രീസൗഹൃദ സംസ്ഥാനമെന്നാണ് സർക്കാർ ആവർത്തിച്ച് ഓരോ വേളയിലും വ്യക്തമാക്കുന്നത്. എന്നാൽ ചിലകാര്യങ്ങളിൽ സ്ത്രീവിരോധം വച്ചുപുലർത്തുന്നു സർക്കാർ എന്നത് ഇടയ്ക്കിടെ ചർച്ചയാവുകയും ചെയ്തിരുന്നു. വിദേശവനിത കൊല്ലപ്പെട്ട സംഭവത്തിൽ അവർക്ക് നീതിതേടി രംഗത്തിറങ്ങിയ അശ്വതി ജ്വാലയുടെ കാര്യത്തിലും നെഹ്റു കോളേജിൽ മരിച്ചുവീണ ജിഷ്ണുവിന്റെ അമ്മയോട് കാണിച്ച നീതിയിലുമെല്ലാം ഇത് ചർച്ചയായി. ഇപ്പോഴിതാ നാറ്റ് പാക് ഡയറക്ടറുടെ നിയമനക്കാര്യത്തിൽ കോടതി ഉത്തരവിന് പോലും പുല്ലുവില കൽപിച്ച് സർക്കാർ നടത്തുന്ന നീക്കം വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തുന്നു.
നാറ്റ്പാർക്ക് ഡയറക്ടർ ശ്രീദേവിയെ തിരിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ട് 4 മാസം കഴിഞ്ഞു. കേരളത്തിലെ ഏറ്റവും മികച്ച വനിതാ ടെക്നോക്രാറ്റിനെ തിരിച്ചെടുക്കാതെ കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി എൻവയൺമെന്റ് നടത്തുന്ന നീക്കത്തിന് സർക്കാരും പിന്തുണ നൽകുന്നു എന്നതാണ് വലിയ ചർച്ചയാകുന്നത്. വനിതാ വിരുദ്ധ നീക്കം മുഖ്യമന്ത്രി നേരിട്ടു നിയന്ത്രിക്കുന്ന വകുപ്പിലാണെന്നതാണ് മറ്റൊരു കാര്യം.
ഗതാഗത എഞ്ചിനീയറിങ് വിദഗ്ദ്ധയായ ശ്രീദേവിക്കു പകരം നാറ്റ്പാർക്ക് ഡയറക്ടററായി ബോട്ടണി ബിരുദധാരിയെ നിയമിച്ചത് നിയമത്തെ വ്യഭിചരിക്കുന്നതിന് തുല്യമാണെന്നായിരുന്നു കോടതി വിലയിരുത്തിയത്. ശ്രീദേവിയെ തിരിച്ചെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാതെ പുതിയ ഡയറക്ടറെ നിയമിക്കാൻ നാളെ ഇന്റർവ്യൂ നടത്താൻ ഒരുങ്ങുകയാണ് സർക്കാർ. ഇതോടെ സംഭവത്തിൽ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വെട്ടിലാവുമെന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഇക്കാര്യത്തിൽ പിണറായിയുടെ പ്രതിഛായ കളയാനുള്ള നീക്കത്തിനു പിന്നിൽ സർവ്വീസ് സംഘടനതന്നെയാണ് ചരടുവലികൾ നടത്തുന്നതും.
രാജ്യത്തെ തന്നെ അറിയപ്പെടുന്ന, ഗതാഗത മേഖലയിലെ ഗവേഷണ സ്ഥാപനമായ നാറ്റ്പാക്ക് ഡയറക്ടറായി 2010 മുതൽ സേവനം അനുഷ്്ഠിക്കുന്നയാളാണ് ഡോ. ബി ജി ശ്രീദേവി. സംസ്ഥാനത്തെ വനിതാ സാങ്കേതിക വിദഗ്ദ്ധരിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന പ്രതിഭ. രാജ്യത്തു തന്നെ അറിയപ്പെടുന്ന ഗതാഗത എഞ്ചിനീയറിങ് വിദഗ്ധയുമായ ബി.ജി ശ്രീദേവിക്ക് എതിരെ വിരോധം തീർക്കുന്നതിന്റെ പിന്നിലെ ചേതോവികാരമാകട്ടെ യൂണിയൻ നേതാവിന്റെ സ്വാർത്ഥ താൽപര്യവും. യൂണിയൻ നേതാവിന്റെ സ്വന്തക്കാരൻ പറഞ്ഞിട്ടും ഇൻഷുറൻസ് പോളിസി എടുത്തില്ല എന്നതിന്റെ വൈരാഗ്യം മൂലം തൽസ്ഥാനത്തു നിന്ന് കഴിഞ്ഞവർഷം ഏപ്രിൽ 11ന് ശ്രീദേവിയെ ചരടുവലികളിലൂടെ പദവിയിൽ നിന്ന് നീക്കുകയായിരുന്നു. ഈ നടപടി തികച്ചും തെറ്റാണെന്ന് ബോധ്യമായതോടെ ഹൈക്കോടതി റദ്ദാക്കി.
സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനങ്ങൾ ഉൾക്കൊള്ളുന്ന വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്. ശ്രീദേവിയെ നാറ്റ്പാക്ക് ഡയറക്ടർ സ്ഥാനത്ത് പുനഃസ്ഥാപിക്കണമെന്ന് കേരള ഹൈക്കോടതി WP (c) 1470200-2017 കേസിൽ ഈ വർഷം ഫെബ്രുവരി ആറിന് വിധി പ്രസ്താവിച്ചു. വിധിയെ ധിക്കരിച്ച് പുതിയ ഡയറക്ടറെ കണ്ടെത്താനുള്ള ഇൻർവ്യൂ നാളെ നടത്താൻ നിശ്ചിയിച്ചിരിക്കുകയാണ് നാറ്റ് പാക്. ഈയൊരു തീരുമാനം മുഖ്യമന്ത്രിയെ തന്നെ വെട്ടിലാക്കുമെന്ന് നിയമജ്ഞർ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ പൊളിറ്റിക്കൽ സെക്രട്ടറി ജയരാജൻ പോലും അറിയാതെയാണ് നാറ്റ്പാക്ക് ഡയറക്ടർ നിയമന നീക്കം നടക്കുന്നതെന്നാണ് ലഭ്യമാകുന്ന വിവരം.
ബി. ജി. ശ്രീദേവിയെ നാറ്റ്പാക്ക് ഡയറക്ടറർ സ്ഥാനത്തു പുനഃസ്ഥാപിക്കാനുള്ള ഹൈക്കോടതി നിർദ്ദേശം പിണറായി വിജയൻ തന്നെ പ്രസിഡന്റായ കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി എൻവയോൺമെന്റ് ആണ് നടപ്പിലാക്കേണ്ടത് എന്നതിനാൽ ഇക്കാര്യത്തിൽ വന്ന വൻവീഴ്ച മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനത്തെ തന്നെ സംശയത്തിലാക്കുന്നു.
എല്ലാം കണിശമായി നിയമാനുസൃതം ചെയ്യുന്ന മുഖ്യമന്ത്രി തന്നെ നേരിട്ടു കൈകാര്യം ചെയ്യുന്ന ഒരു വകുപ്പിൽ എങ്ങനെ ഇങ്ങനെ ഒരു സ്ത്രീ വിരുദ്ധ നീക്കം നടന്നു എന്നതാണ് സ്ത്രീ സൗഹൃദ സംഘടനയായ കേരളത്തെ അലട്ടുന്നത്. അതും അത്യുന്നത സ്ഥാനത്തിലിരിക്കുന്ന പ്രശസ്തയായ ടെക്നോക്രാറ്റിനെതിരെ.
കൊച്ചി മെട്രോ തിരുവനന്തപുരം കോഴിക്കോട് മോണോ റെയിൽ, തീരദേശ പാത മലയോര ഹൈവേ നിരവധി ഹൈ ഓഫറുകൾ അടക്കം കഴിഞ്ഞ 7 വർഷങ്ങളിൽ സംസ്ഥാനത്തെ നിരവധി അഭിമാനകരമായ ഗതാഗത എഞ്ചിനീയറിങ് പദ്ധതികൾക്കുള്ള പഠനം നടത്തി ദേശീ കലത്തിൽ ശ്രദ്ധിക്കപ്പെട്ട ഈ മേഖലയിലെ പ്രശസ്തയായ സാങ്കേതിത വിദഗ്ദ്ധയാണ് ശ്രീദേവി എന്ന ഹൈക്കോടതി തന്നെ വിധി ന്യാത്തിൽ വ്യക്തമാക്കുന്നു. സർക്കാരിന്റെ തന്നെ ചില സ്ഥാപനങ്ങളിലും ഇവർ ഡയറക്ടറാണ്.
സിവിൽ എഞ്ചിനീയറിംഗിൽ ഡിഗ്രി, ഐഐറ്റി ചെന്നൈയിൽ നിന്നും എംടെക്ക് കൊച്ചിയിൽ യൂണിവേഴ്സിറ്റിയിൽ നിന്നും റോഡ് എഞ്ചിനീയറിംഗിൽ ഡോക്ടരേറ്റ് അർബൻ ആൻഡ് ഹൈവേ എഞ്ചിനായരിംഗിൽ മറ്റൊരു ബിരുദാനന്തരബിദുകം ശാസ്ത്രജ്ഞ എന്ന നിലയിൽ 32 വർഷത്തെ സേവനം അതിൽ 22 വർഷം നാറ്റ്പാക്കിൽ തന്നെ വിശിഷ്ട സേവനം നാളിതുവരെ സർവ്വീസിൽ യാതൊരുവിധ ബ്ലാക്ക്മാർക്കുമില്ലാത്ത ചുരുക്കം ചില ഉന്നത സാങ്കേതിക വിദഗ്ധരിൽ ഒരാൾ. ഇത്തരത്തിൽ കഴിവു തെളിയിച്ചയാളാണ് ശ്രീദേവി എന്ന് കോടതി തന്നെ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ അഞ്ചുവർഷം ശ്രീദേവിയുടെ സേവനം ഏറ്റവും മികച്ചതാണെന്ന് സർക്കാരിന് റിപ്പോർട്ട് നൽകിയത് പിണറായിയുടെ തൊട്ടുതാഴെ എക്സിക്യൂട്ടീവ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന കെഎസ്സിഎസ്ടിഇ സെക്രട്ടറി തന്നെ. പിന്നെന്തിന് ശ്രീദേവിയെ മാറ്റി എന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് ആർക്കും ഉത്തരം നൽകാനായില്ല. കോടതിയുടെ അഞ്ചാമത്തെ പേജിലെ അഞ്ചാമത്തെ ഖണ്ഡികയിൽ കോടതി ഇതു വളരെ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു.
ഗതാഗത എഞ്ചിനീയറിങ് വിദഗ്ദ്ധർ നേതൃത്വം നൽകേണ്ട നാറ്റ്പാക്ക് ഡയറക്ടർ സ്ഥാനത്തേയ്ക്ക് സർക്കാർ നിയമിച്ചത് പ്രകാശ് ദയാറിനെയാണ്. ഗതാഗതത്തെപ്പറ്റിയും എഞ്ചിനീയറിംഗിനെപ്പറ്റിയും ഒന്നും അറിയില്ല ഇദ്ദേഹത്തിന് എന്നു മാത്രമല്ല അദ്ദേഹം വെറുമൊരു ബയോളജിക്കാരൻ മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരമൊരു നിയമനം സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾക്ക് ചേർന്നതല്ല എന്നും വിധിന്യായത്തിന്റെ 11-മാത്തെ ഖണ്ഡികയിൽ കോടതി കണ്ടെത്തി. നിയമത്തെ വ്യഭിചരിക്കുന്നതിനു തുല്യമാണിതെന്നാണ് കോടതി പറഞ്ഞത്.
ശ്രീദേവിയുടെ വിദ്യാഭ്യാസ യോഗ്യതകളെ സംബന്ധിച്ചോ പ്രവർത്തന മികവിനെ സംബന്ധിച്ചോ കഴിവുകളെ സംബന്ധിച്ചോ ആർക്കും പരാതിയില്ലാത്ത സാഹചര്യത്തിൽ അവരെ നാറ്റ്പാക്ക് ഡയറക്ടർ സ്ഥാനത്ത് നിന്നും ഏകപക്ഷീയമായി നീക്കിയത് നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സ്ത്രീശാക്തീകരണത്തിനും വനിതകളുടെ ക്ഷേമത്തിനും അവകാശങ്ങൾക്കൊക്കെ ഒന്നാം സ്ഥാനം നൽകുന്നുണ്ടെന്നവകാശപ്പെട്ട് കോടികൾ മുടക്കി പത്രപരസ്യം നൽകുന്ന പിണറായി സർക്കാരിന്റെ മുഖത്തേറ്റ വലിയ അടിയാണ് നാറ്റ്പാക്ക് ഡയറക്ടറായി ശ്രീദേവിയെ പുനർ നിയമിക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവ്.
നടപ്പിലാക്കാതെ വനിതാ സാങ്കേതിക വിദഗ്ദയെ അപമാനിക്കുന്ന നടപടി സർക്കാരിനെതിരെ വലിയ വിമർശനത്തിന് കാരണമാകുകയാണ്. മികച്ച സേവന റിക്കോർഡുള്ള ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു വനിതയുടെ സ്ഥിതി ഇതാണെങ്കിൽ എന്തായിരിക്കും സാധാരണക്കാരായ വനിതാ ജീവനക്കാരുടെ സ്ഥിതിയെന്ന ചോദ്യമാണ് ഉയരുന്നത്. വനിതാകമ്മിഷനോ മറ്റു വനിതാ നേതാക്കളോ ഒന്നും ഇക്കാര്യം അറിഞ്ഞിട്ടു പോലുമില്ല.
നാറ്റ്പാക്കിലെ യൂണിയൻ നേതാവ് ഇൻഷുറൻസ് പോളിസി എടുക്കണമെന്ന് ശ്രീദേവിയെ നിർബന്ധിച്ചിരുന്നു. നേതാവിന്റെ ഭാര്യയുടെ പേരിലുള്ള ഇൻഷുറൻസ് ഏജൻസിയിലൂടെ ഭീഷണി മുഴക്കി ഇൻഷുറൻസ് എടുപ്പിക്കുന്നത് നേതാവിന്റെ സ്ഥിരം ശൈലിയായിരുന്നു. ഇതിനെ നാറ്റ്പാക്ക് ഡയറക്ടറായിരുന്ന ശ്രീദേവി എതിർത്തതാണ് ശ്രീദേവിയുടെ സ്ഥാനം തെറിപ്പിക്കുന്ന കരുനീക്കങ്ങളിലേക്ക് എത്തിയത്.
ഇപ്പോൾ കോടതി അടിയന്തിരമായി പുനർ നിയമനം നടത്താൻ നിർദ്ദേശം നൽകിയിട്ടും അതിന് നടപടി ഉണ്ടാവാത്തത് സംസ്ഥാനത്തെ നിരവധി റോഡുവികസന പദ്ധതികളെ തന്നെ ബാധിച്ചിരിക്കുന്നു. നാറ്റ്പാക്കിന്റെ തലപ്പത്ത് വേണ്ടത് ഗതാഗത എഞ്ചിനീയറിങ് വിദഗ്ധരാണെന്ന് വ്യക്തമാക്കുന്നതാണ് ഇത്.
അവകാശ ലംഘനവും നീതനിഷേധവും ഉള്ളതിനാൽ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സമ്മർദ്ദം മൂലമാണ് ശ്രീദേവി ഹൈക്കോടതിയെ സമീപിച്ചത്. ശ്രീദേവിയെ നാറ്റ്പാക്ക് ഡയറക്ടറായി പുനഃസ്ഥാപിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ട് 3 മാസങ്ങൾ കഴിഞ്ഞെങ്കിലും അതൊക്കെ ചെയ്യേണ്ടത് സർക്കാരാണ് എന്ന നിലപാടിലാണ് ശ്രീദേവി.
ശ്രീദേവി തലപ്പത്തില്ലാത്തതിനാൽ ഏറെ സാങ്കേതിക വൈദഗധ്യവും നേതൃത്വം നൽകലും ആവശ്യമുള്ള നിരവധി ഗതാഗത എഞ്ചിനീയറിങ് പദ്ധതികൾ നാറ്റ്പാക്കിൽ അലമാരയിൽ വശ്രമിക്കുന്നു. നാറ്റ്പാക്കിൽ നിന്നും ശ്രീദേവിയെ മാറ്റിയിട്ട് 13 മാസങ്ങൾ കഴിഞ്ഞു. 11-4-2017ലാണ് അടിയന്തിര ഉത്തരവിലൂടെ ശ്രീദേവിയെ നീക്കം ചെയ്തത്. അന്നു മുതൽ ഇന്നു വരെ ഗൗരവമേറിയ പണികളൊന്നും നാറ്റ്പാക്കിൽ നടക്കുന്നില്ല. സർക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നീക്കം ഉണ്ടാകുമ്പോഴും അത് ചർച്ചയാക്കാതെ മൗനത്തിലാണ് സ്ത്രീകളുടെ അവകാശങ്ങളെപ്പറ്റി വീറോടെ പ്രസംഗിക്കുന്ന വനിതാ നേതാക്കളൊക്കെ തന്നെ. ഇത്തരം ഗൗരവമേറിയ അടിച്ചമർത്തൽ വിഷയങ്ങളിൽ ഇവരുടെ പ്രതികരണം ഇല്ലാത്തതും കരളത്തിന്റെ ശാപം തന്നെ.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്