ചർച്ച് ആക്റ്റിന്റെ പേരിൽ സഭാ വ്യത്യാസമില്ലാതെ ക്രൈസ്തവർ രംഗത്തിറങ്ങിയതോടെ പേടിച്ച് വിറച്ച് സർക്കാർ; എയ്ഡഡ് സ്കൂളുകളെ നിയന്ത്രിക്കാനുള്ള ചട്ടം പിൻവലിച്ച് മാനേജ്മെന്റുകളുടെ തോന്ന്യാസത്തിന് ഓശാന പാടി സർക്കാർ; ശബരിമലയുടെ കാര്യത്തിൽ അനങ്ങാത്ത സർക്കാർ വിരളുന്നതുകൊണ്ട് ഊറിച്ചിരിച്ച് സഭാ നേതൃത്വം; മുത്തലാഖ് ബില്ലിന്റെ കാര്യം അറിഞ്ഞില്ലെന്ന് നടിച്ചും ചർച്ച് ആക്റ്റിൽ സഭകളെ പിണക്കാതെ വെള്ളംചേർത്തും പിണറായി സർക്കാരിന്റെ പ്രീണനം ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കൊട്ടിഘോഷിച്ച് നടപ്പിലാക്കാനൊരുങ്ങുന്ന ചർച്ച് ആക്റ്റ് ഒടുവിൽ ജലരേഖയാകുമെന്ന് ഉറപ്പായി. നിയമത്തിന്റെ കരട് പുറത്തുവിട്ടശേഷം അഭിപ്രായം തേടിയതോടെ ഇക്കാര്യത്തിൽ വലിയ എതിർപ്പാണ് സഭാ നേതൃത്വങ്ങളിൽ നിന്ന് ഉണ്ടാകുന്നത്. ഇതോടെ തിരഞ്ഞെടുപ്പ് കാലത്ത് സഭാ നേതൃത്വത്തെ പിണക്കാതെ നോക്കാനാണ് പിണറായിയും സിപിഎമ്മും ശ്രമിക്കുന്നത്. എയ്ഡഡ് സ്കൂളുകളെ നിയന്ത്രിക്കാനുള്ള ചട്ടം പിൻവലിച്ച് സഭാ നേതൃത്വത്തെ പിണക്കാതെ നോക്കാനാണ് ഇപ്പോൾ സിപിഎം ശ്രമം.
ശബരിമല വിഷയത്തിൽ ഹിന്ദു സമൂഹത്തിന്റെ താൽപര്യങ്ങൾക്ക് എതിരെ നീങ്ങിയ സർക്കാർ അതേസമയം, ക്രൈസ്തവരെ പ്രീണിപ്പിക്കാൻ ഒരുങ്ങുകയാണിപ്പോൾ. കേന്ദ്രം നടപ്പിൽ വരുത്തിയ മുത്തലാഖ് ബില്ലിലും കടുംപിടിത്തം ഒഴിവാക്കിയ സർക്കാർ മുസ്ളീം പ്രീണനത്തിനും ശ്രമിക്കുന്നുവെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് ഇപ്പോൾ എയ്ഡഡ് സ്കൂളുകളെ നിയന്ത്രിക്കാനുള്ള ചട്ടമുണ്ടാകില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. ചർച്ച് ആക്റ്റിന്റെ കാര്യത്തിൽ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് എയ്ഡഡ് സ്കൂളുകളുമായി ബന്ധപ്പെട്ട ചട്ട ഭേദഗതി ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളത്.
എയ്ഡഡ് സ്കൂൾ മാനേജർമാരുടെ നിയമനാധികാരം പരിമിതപ്പെടുത്തുന്ന കേരള വിദ്യാഭ്യാസച്ചട്ട ഭേദഗതിയാണ് സർക്കാർ പിൻവലിച്ചത്. ഏറ്റവും വലിയ എതിർപ്പ് ഇക്കാര്യത്തിൽ ഉണ്ടായത് ക്രൈസ്തവ മാനേജ്മെന്റുകളുടെ ഭാഗത്തുനിന്നായിരുന്നു. ഇതോടെയാണ് ചട്ടം പിൻവലിച്ചത്. അദ്ധ്യാപകരുടെ രാജി, വിരമിക്കൽ, മരണം, സ്ഥാനക്കയറ്റം തുടങ്ങിയവ മൂലമുണ്ടാകുന്ന ഒഴിവുകളിൽ ഒന്നിൽ മാത്രം അദ്ധ്യാപക ബാങ്കിൽ നിന്നു സംരക്ഷിത അദ്ധ്യാപകരെ നിയമിച്ചാൽ മതി എന്ന നിലയിൽ ആണ് പുതിയ മാറ്റം. ബാക്കി ഒഴിവുകളിൽ നിലവിലുള്ള നിബന്ധനപ്രകാരം മാനേജർമാർക്കു തന്നെ നിയമനം നടത്താമെന്നും വ്യക്തമാക്കുന്നതോടെ സർക്കാർ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി എന്ന് വ്യക്തമാകുന്നു.
1979 നു ശേഷം നിലവിൽ വന്ന സ്കൂളുകളിലെ മുഴുവൻ ഒഴിവുകളിലും നിയമനം അദ്ധ്യാപക ബാങ്കിൽ നിന്നായിരിക്കുമെന്ന ഭേദഗതിയാണു സർക്കാർ പിൻവലിച്ചത്. കുട്ടികളുടെ എണ്ണം കൂടിയാലുണ്ടാകുന്ന തസ്തികകളിൽ ഒന്നിൽ സംരക്ഷിത അദ്ധ്യാപകരെ നിയമിച്ചാൽ അടുത്തതിൽ മാനേജർക്കും നിയമനം നടത്താം എന്ന നിലയിലാണ് പുതിയ മാറ്റം. അതേസമയം ഹെഡ്മാസ്റ്ററെ ക്ലാസ് ചുമതലയിൽ നിന്ന് ഒഴിവാക്കുന്നതു മൂലവും ദീർഘകാലാവധി മൂലവുമുണ്ടാകുന്ന ഒഴിവിലേക്ക് അദ്ധ്യാപക ബാങ്കിൽ നിന്നു തന്നെയായിരിക്കും നിയമനം. ഭേദഗതിക്കെതിരെ മാനേജ്മെന്റുകൾ നിയമനടപടിയിലേക്കു നീങ്ങിയതിനെത്തുടർന്ന് 3 വർഷത്തോളമായി നിയമനം നൽകിയ അദ്ധ്യാപകർക്ക് അംഗീകാരം നൽകിയിട്ടില്ല. ഭേദഗതി വന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് വിലയിരുത്തലുകൾ.
വിഷയം കോടതിയിലെത്തിയതോടെ ഭേദഗതി ചോദ്യം ചെയ്യുന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു. ചട്ടഭേദഗതിയും വിജ്ഞാപനവും മാനേജ്മെന്റുകളുടെ നിയമനാവകാശങ്ങൾ കവരുന്ന നടപടിയാണെന്നു ചൂണ്ടിക്കാട്ടി ഒരുകൂട്ടം എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകളാണു കോടതിയിലെത്തിയത്. 1979 മെയ് 22നു ശേഷം പുതുതായി വന്നതോ അപ്ഗ്രേഡ് ചെയ്തതോ ആയ സ്കൂളുകളിലെ ഭാവി ഒഴിവുകളിൽ അദ്ധ്യാപക ബാങ്കിൽ നിന്നു നിയമനം നടത്തണമെന്നതായിരുന്നു പ്രധാന വ്യവസ്ഥ. 1979നു മുൻപുവന്ന സ്കൂളുകളിലുണ്ടാകുന്ന രണ്ട് അധിക തസ്തികകളിൽ ഒന്നിലേക്കു സർക്കാർ അദ്ധ്യാപക ബാങ്കിൽനിന്ന് നിയമനം നടത്തുമ്പോൾ ശേഷിക്കുന്നതിൽ മാനേജർക്കു നിയമനം നടത്ത വിജ്ഞാപനത്തിന് 2016 ജനുവരി 29 മുതൽ മുൻകാല പ്രാബല്യം നൽകുകയും ചെയ്തിരുന്നു.
ഇതുമൂലം എയ്ഡഡ് സ്കൂളുകളിൽ കഴിഞ്ഞ അധ്യയന വർഷം വിരമിക്കൽ, രാജി, മരണം എന്നിവ മൂലമുണ്ടായ ഒഴിവുകളിൽ മാനേജർമാർ നടത്തിയ നിയമനങ്ങൾക്ക് അംഗീകാരം ലഭിക്കാൻ ഈ ഭേദഗതിയും വിജ്ഞാപനവും തടസ്സമാകുമെന്ന ആക്ഷേപമാണ് ഉയർന്നത്. ഇതര മാനേജ്മെന്റുകൾ നിയമിച്ച് പിന്നീട് അദ്ധ്യാപക ബാങ്കിൽ ഉൾപ്പെട്ടവരെ നിർബന്ധപൂർവം മറ്റ് മാനേജ്മെന്റുകൾ സ്വീകരിക്കേണ്ടിവരുന്ന സ്ഥിതി നിയമത്തിനും ചട്ടത്തിനും നിരക്കുന്നതല്ലെന്ന വാദം ഉയർത്തിയാണ് ക്രൈസ്തവ മാനേജ്മെന്റുകൾ പ്രതിഷേധം ഉയർത്തിയത്.
2016 ഡിസംബറിലെ കേരള വിദ്യാഭ്യാസച്ചട്ട ഭേദഗതികൾ പ്രകാരം 1979 നു മുമ്പ് സ്ഥാപിതമായ എയ്ഡഡ് വിദ്യാലയങ്ങളിലെ അധിക തസ്തികകളിൽ 50 ശതമാനം നിയമനങ്ങളും 1979 നു ശേഷം സ്ഥാപിതമായ വിദ്യാലയങ്ങളിലെ മുഴുവൻ നിയമനങ്ങളും സർക്കാർ ഏറ്റെടുക്കുകയായിരുന്നു. ഇത് ഒരു നല്ല തീരുമാനമെന്ന നിലയിലാണ് പൊതുവെ വിലയിരുത്തപ്പെട്ടത്. എന്നാൽ ക്രൈസ്തവ മാനേജ്മെന്റുകൾ എതിർപ്പുമായി എത്തിയതോടെ ഇതിൽ വെള്ളം ചേർക്കുകയായിരുന്നു സർക്കാർ.
സമാന രീതിയിലാണ് ചർച്ച് ആക്റ്റിലും ചർച്ചകൾ പുരോഗമിക്കുന്നത്. ആക്ടിനെതിരെ സിറോ മലബാർ സഭയുടെയും മലങ്കര ഓർത്തഡോക്സ് സഭയുടെയും ദേവാലയങ്ങളിൽ പ്രതിഷേധം ശക്തമായിരുന്നു. കെസിബിസി ബില്ലിനെതിരെ തയാറാക്കിയ സർക്കുലർ കുർബാനമധ്യേ സിറോ മലബാർ പള്ളികളിൽ വായിച്ചിരുന്നു. കറുത്ത ബാഡ്ജ് ധരിച്ചു പ്രതിഷേധ യോഗങ്ങളും ധർണകളും സംഘടിപ്പിച്ചു. ഓർത്തഡോക്സ് പള്ളികളിൽ പ്രതിഷേധ പ്രമേയങ്ങൾ അവതരിപ്പിച്ചു. വിശ്വാസികളുടെ ഒപ്പുശേഖരണം നടത്തി. അതു മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും അയച്ചുകൊടുക്കും. സി എസ് ഐക്കാരും പ്രതിഷേധത്തിലാണ്. ഓർത്തഡോക്സ് സഭാ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ സാന്നിധ്യത്തിൽ കുന്നംകുളം പഴഞ്ഞി സെന്റ് മേരീസ് പള്ളിയിലും പ്രതിഷേധ പ്രമേയം അവതരിപ്പിച്ചിരുന്നു.
ചർച്ച് ബിൽ നിയമമായാൽ സഭാസ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും നിയന്ത്രണം സർക്കാരിന്റെ കൈവശമാകുമെന്നാണ് കെ.സി.ബി.സി. സർക്കുലർ. ബില്ലിനെതിരായ സർക്കുലർ ഞായറാഴ്ച സിറോ മലബാർ, ലത്തീൻ, മലങ്കര കത്തോലിക്കാ സഭകളിലെ പള്ളികളിൽ വായിച്ചു. എല്ലാ പള്ളകളിലും ഒരേ സർക്കുലറാണ് വായിച്ചത്. പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഡോ. എം.സൂസപാക്യം, ഭാരവാഹികളായ ബിഷപ്പ് ഡോ. യുഹാനോൻ മാർ ക്രിസോസ്റ്റം, ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് എന്നിവർ ബില്ലിനെതിരേ ജാഗ്രതയോടെ പ്രവർത്തിക്കാൻ വിശ്വാസികളെ ആഹ്വാനംചെയ്തു. പ്രത്യക്ഷത്തിൽ ഉപദ്രവമില്ലാത്തത് എന്നു തോന്നുമെങ്കിലും, പരിണതഫലങ്ങൾ അതീവഗുരുതരമാണെന്ന് സർക്കുലറിൽ പറയുന്നു. നിയമനിർമ്മാണശ്രമത്തിൽനിന്ന് നിയമപരിഷ്കരണ കമ്മിഷൻ പിന്മാറണം എന്ന ആവശ്യമാണ് ഉയർന്നത്. ഇതോടെ ഈ വിഷയത്തിലും സർക്കാർ മൃദു സമീപനം സ്വീകരിച്ചേക്കുമെന്ന സൂചകളാണ് വരുന്നത്.
Stories you may Like
- ഏക സിവിൽ കോഡിന്റെ പേരിൽ നടക്കുന്നത് വൻ ഭീതിവ്യാപാരം!
- ഗണപതി വിവാദത്തിലും മലക്കം മറിച്ചിൽ; ഇടതുപക്ഷത്തിന്റേത് 'ഇയാഗോ രാഷ്ട്രീയം'!
- ഭിന്നശേഷി നിയമനത്തിന് സർക്കാർ സമിതി രൂപീകരിക്കണം: സുപ്രീംകോടതി
- ജൂനിയർ ഇംഗ്ലീഷ് അദ്ധ്യാപകർക്ക് പുനർനിയമനം നൽകി സർക്കാർ ഉത്തരവ്
- സർക്കാർ കോളേജ് പ്രിൻസിപ്പൽ നിയമനത്തിൽ കോടതി നിർദ്ദേശം മറികടന്ന് സർക്കാർ ഉത്തരവ്
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്