വ്യാജന്മാരുടെ കളി ഇനി നടപ്പില്ല;150 ഓളം കുടുംബങ്ങൾക്ക് ആവശ്യം പോലെ വായ്പയെടുക്കാം; കടകംപള്ളി ഭൂമി തട്ടിപ്പ് കേസിൽ ഇരകളായ വസ്തുഉടമകളുടെ കരം സ്വീകരിച്ചുതുടങ്ങി; കുടുംബങ്ങളുടെ ജീവിതം ദുരിതമയമായത് വിവാദ തണ്ടപ്പേർ റദ്ദാക്കാനുള്ള മുൻ ഉമ്മൻ ചാണ്ടി സർക്കാരിന്റെ വിമുഖത മൂലം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം:കടകംപള്ളി ഭൂമി തട്ടിപ്പ് എങ്ങനെ 150 ഓളം വസ്തുഉടമകളുടെ ജീവിതം താറുമാറാക്കി എന്നത് കരളലയിക്കുന്ന കഥയാണ്. 70 ലേറെ വർഷങ്ങളായി സ്വന്തം വസ്തുവിൽ കരമടച്ചുവന്നിരുന്നവർക്കാണ് ഈ ദുരിതം ഏറ്റുവാങ്ങേണ്ടി വന്നത്. നീണ്ട നിയമപോരാട്ടത്തിനൊടുവിൽ, ഇവർക്ക് നീതി കിട്ടിയിരിക്കുകയാണ്. ഭൂമിയുടെ യഥാർത്ഥ ഉടമകളുടെ കരം കടകംപള്ളി വില്ലേജ് ഓഫീസിൽ സ്വീകരിച്ച് തുടങ്ങി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഗൺമാൻ സലിം രാജ് ഉൾപ്പെട്ട തട്ടിപ്പിനെ തുടർന്ന് നാല് വർഷമായി ഇവിടെ കരം സ്വീകരിച്ചിരുന്നില്ല.
ഭൂമി വിവാദവുമായി ബന്ധപ്പെട്ട് 19 സർവേ നമ്പറിൽ ഉൾപെട്ട ഭൂമിയിലെ നികുതി സ്വീകരിക്കുന്നത് നിർത്തി വച്ചിരുന്നു. വർഷങ്ങളായി നികുതി അടച്ചുവരുന്നവരും, ഭൂമി കൈവശം വച്ചുവരുന്നവരുമായവർക്ക് ഭൂനികുതി സ്വീകരിക്കാതിരുന്നത് വലിയ ബുദ്ധിമുട്ടുകളാണ് നേരിടേണ്ടി വന്നത്.
തിരുവനന്തപുരം കടകംപള്ളി വില്ലേജിലെ 44.5 ഏക്കർ ഭൂമി വ്യാജ തണ്ടപ്പേരുണ്ടാക്കി തട്ടിയെടുത്ത സംഭവത്തെ തുടർന്നാണ് യഥാർത്ഥ ഭൂ ഉടമകളിൽ നിന്ന് കരം സ്വീകരിക്കുന്നത് ആദ്യം നിർത്തിവെച്ചത്. 2013ൽ കരമടയ്ക്കാൻ വില്ലേജ് ഓഫീസിൽ എത്തിയപ്പോഴാണ് ഭൂമിതട്ടിപ്പിനെ കുറിച്ച് എല്ലാവരും അറിയുന്നത്. 2012-2013 കാലഘട്ടത്തിൽ നടന്ന തട്ടിപ്പിനെ തുടർന്ന് ഇക്കാലമത്രയും ഇവിടെയുള്ള 150 ഓളം കുടുംബങ്ങളുടെ കരം വില്ലേജ് ഓഫീസിൽ സ്വീകരിച്ചിരുന്നില്ല.
ഇതേ തുടർന്ന് കുട്ടികളുടെ വിദ്യാഭ്യാസ വായ്പ , ഭവന വായ്പ, കാർഷിക വായ്പ എന്നിവ എടുക്കാൻ ഈ കുടുംബങ്ങൾക്ക് കഴിഞ്ഞിരുന്നില്ല. പല വസ്തുക്കളും മക്കളുടെ കുടുംബവിഹിതമായി വിവാഹസമയത്ത് നൽകിയതും തർക്കത്തിൽ പെട്ടിരുന്നു. കടകംപള്ളി ഭൂമി തട്ടിപ്പ് സാമൂഹിക വിപത്തായി മാറിയതിനെ തുടർന്നാണ് നീണ്ട നിയമപോരാട്ടം തുടങ്ങിയത്. സർക്കാരിന്റെയും ജില്ല ഭരണകൂടത്തിന്റെയും ഇടപെടലുമാണ് ഇപ്പോൾ കരം സ്വീകരിക്കുന്നതിന് വഴിയൊരുക്കിയത്. സിബിഐ യഥാർഥ ഉടമസ്ഥരുടെ പേരുവിവരങ്ങളും വസ്തുവകകളുടെ വിവരങ്ങളും തങ്ങളുടെ റിപ്പോർ്്ട്ടിൽ പരാമർശിച്ചതും പരാതിക്കാർക്ക് നേട്ടമായി.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഗൺമാൻ സലിം രാജുൾപ്പെട്ട തട്ടിപ്പിൽ സിബിഐ അന്വേഷണം നടക്കുന്നുണ്ട്. കോടതിയിൽ തീർപ്പുണ്ടാകുന്നത് വരെ കരം സ്വീകരിക്കേണ്ടെന്ന് അന്നത്തെ എ.ജി കെ.പി ദണ്ഡപാണി ജില്ലാ കളക്ടർക്ക് നിയമോപദേശം നൽകിയതാണ് പരാതിക്കാർക്ക് തിരിച്ചടിയായത്.
പുതിയ സർക്കാർ അധികാരത്തിൽ വന്ന ശേഷം കടകംപള്ളി ലാൻഡ് ആക്ഷൻ കൗൺസിൽ അംഗം കിഷോർ നൽകിയ പരാതിയെ തുടർന്നാണ് വ്യാജ പട്ടയം റദ്ദാക്കി യഥാർത്ഥ ഉടമകൾക്ക് കരം സ്വീകരിക്കാൻ ജില്ലാ കളക്ടർ തഹസിൽദാരോട് ഉത്തരവിട്ടത്.
കരം സ്വീകരിച്ച് തുടങ്ങിയതോടെ തട്ടിപ്പിനിരയായ കൂടുതൽ പേർ കരം അടയ്ക്കാനായി കടകംപള്ളി വില്ലേജ് ഓഫീസിൽ എത്തിതുടങ്ങി. കുറ്റക്കാർക്കെതിരെ നിയമപോരാട്ടം തുടരാനാണ് ആക്ഷൻ കൗൺസിലിന്റെ തീരുമാനം.
കടകംപള്ളി ഭൂമി ഇടപാടിലെ വിവാദമായ തണ്ടപ്പേർ സർക്കാർ റദ്ദാക്കിയതോടെയാണ് 150 ഓളം കുടുംബങ്ങളുടെ പരാതിക്ക് പരിഹാരമായത്.. തട്ടിപ്പു നടത്താൻ എഴുതിചേർത്ത 3587 എന്ന തണ്ടപ്പേരാണ് തിരുവനന്തപുരം ജില്ലാ കളക്ടർ റദ്ദാക്കിയത്. സിബിഐ നിർദ്ദേശിച്ചിട്ടും യുഡിഎഫ് സർക്കാർ വിവാദതണ്ടപ്പേർ റദ്ദാക്കാൻ തയ്യാറായിരുന്നില്ല.
കടകംപള്ളിയിലെ വിവാദഭൂമി ഇടപാടിന് കാരണമായ 3587 എന്ന തണ്ടപ്പേര് റദ്ദാക്കിയാണ് ജില്ലാകലക്ടർ ഉത്തരവിറക്കിയത്. രേഖകൾ പരിശോധിച്ചതിൽ നിന്നും കടകംപള്ളി വില്ലേജിലെ 3587 നമ്പർ തണ്ടപ്പേർ വ്യാജമായി എഴുതി ചേർത്തതാണെന്ന് ജില്ലാകലക്ടർ കണ്ടെത്തി. ഈ ഭൂമി തട്ടിപ്പുകാർ അവകാശപ്പെടുംപോലെ കോടതി റിസീവറുടെ കൈവശത്തിലല്ല. അന്യകൈവശത്തിലാണെന്ന് കോടതി റിസീവർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 3587 എന്ന തണ്ടപ്പേർ നിയമവിരുദ്ധമായി എഴുതി ചേർത്തതാണെന്നും കലക്ടറുടെ ഉത്തരവിൽ പറയുന്നു.
നേരത്തെ 3587 ആം നമ്പർ തണ്ടപ്പേർ റദ്ദാക്കണമെന്ന് സിബിഐ സർക്കാറിനോട് ശുപാർശ ചെയ്തിരുന്നു. എന്നാൽ റദ്ദാക്കാൻ കഴിയില്ലെന്നായിരുന്നു കഴിഞ്ഞ സർക്കാറിന്റെ നിലപാട്. ഹൈക്കോടതിയും റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും റവന്യൂ ഇന്റലിജൻസും തണ്ടപ്പേർ വ്യാജമെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ വീണ്ടും കോടതി ഉത്തരവുമായി ഭൂമി തട്ടിപ്പു കേസിലെ പ്രതികൾ ജില്ലാ ഭരണകൂടത്തെ സമീപിച്ചപ്പോഴാണ് ഇപ്പോൾ കലക്ടർ തണ്ടപ്പേർ തന്നെ റദ്ദാക്കി ഉത്തരവ് ഇറക്കിയത്.
നേരത്തെ ഭൂമി തട്ടിപ്പുകാർ തെളിവായി കോടതിയിൽ പോലും ഹാജരാക്കുന്നത് 3587 എന്ന തണ്ടപ്പേർ രജിസ്റ്റർ ആയിരുന്നു.തണ്ടപ്പേർ വ്യാജമെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയ ശേഷവും കയ്യേറ്റക്കാർ ഇതേ വ്യാജരേഖ തന്നെ ഹൈക്കോടതിയിൽ ഹാജരാക്കുകയും ചെയ്തു. തണ്ടപ്പേർ റദ്ദാക്കിയതോടെ കടകംപള്ളിയിലെ നൂറു കണക്കിന് കുടുംബങ്ങളുടെ വർഷങ്ങളായുള്ള ഭൂമി സംബന്ധമായ പ്രശ്നങ്ങൾക്കാണ് പരിഹാരമാകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍