അഴിമതി ചോദ്യം ചെയ്താൽ ഗുരുവേ നമ: എന്ന മറുപടിയോടെ അധിക്ഷേപം; പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകത്തിലെ ചേരിപ്പോര് നിയമപോരാട്ടത്തിലേക്ക്; മാതൃഭൂമി ലേഖകനെതിരെ മനോരമ ലേഖകൻ ഡൽഹി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി; പി.കെ.മണികണ്ഠനും കൂട്ടരും ജാത്യാധിക്ഷേപം നടത്തിയത് താൻ യൂണിയൻ ഫണ്ട് തട്ടിപ്പ് പുറത്താക്കിയതിനെന്ന് വി.വി.ബിനു
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: രാഷ്ട്രീയപാർട്ടികളിലെ ഗ്രൂപ്പുവഴക്കും, പാരവയ്പും റിപ്പോർട്ട് ചെയ്യുന്നതിൽ മൽസരബുദ്ധി കാണിക്കുന്ന മാധ്യമപ്രവർത്തകർ തന്നെ ചേരിതിരിഞ്ഞ് പോരടിച്ചാൽ എന്തുചെയ്യും? കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകത്തിലെ ചേരിതിരിവ് മാധ്യമലോകത്തെയാകെ നാണം കെടുത്തുന്ന രീതിയിൽ തരംതാഴുകയാണ്.
ജാതീയ ചുവയുള്ള പരാമർശം നടത്തിയതിന് യൂണിയനിലെ മലയാള മനോരമ അംഗം മാതൃഭൂമി അംഗത്തിനെതിരെ ഡൽഹി പൊലീസ് കമ്മീഷണർക്ക് പരാതി നൽകുന്നതുവരെയെത്തി കാര്യങ്ങൾ. മലയാള മനോരമ സ്പെഷ്യൽ കറസ്പോണ്ടന്റ് വി.വി.ബിനുവാണ് മാതൃഭൂമി സീനിയർ റിപ്പോർട്ടർ പി.കെ.മണികണ്ഠനടക്കം എട്ട് മാധ്യമപ്രവർത്തകർക്കെതിരെ പരാതി നൽകിയിരിക്കുന്നത്.
ജാതീയ അധിക്ഷേപം മാധ്യമസമൂഹത്തിലും പൊതുസമൂഹത്തിലും സംഘർഷം സൃഷ്ടിക്കുന്നുവെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തി ആരോപിതർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.ഡൽഹി പത്രപ്രവർത്തക യൂണിയന്റെ ഔദ്യോഗിക വാട്ട്സാപ്പ് ഗ്രൂപ്പിൽ സഹപ്രവർത്തകർ തനിക്കെതിരെ ജാതീയവും വ്യക്തിപരവുമായ അധിക്ഷേപങ്ങൾ ചൊരിഞ്ഞുവെന്നാണ് പരാതിയുടെ കാതൽ.കഴിഞ്ഞ മാസം 29 ന് വൈകുന്നേരം 7.30 മുതൽ രണ്ടുമണിക്കൂറിലേറെ വളരെ ആസൂത്രിതമായിട്ടായിരുന്നു അധിക്ഷേപം.
വാട്സാപ് പോസ്റ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ സഹിതമാണ് വി.വി.ബിനുവിന്റെ പരാതി.' ശ്രീനാരായണഗുരു ആത്മീയ നേതാവും,വെള്ളാപ്പള്ളി നടേശൻ സമുദായ നേതാവുമായ പിന്നോക്ക ഈഴവ സമുദായത്തിൽ പെട്ടയാളാണ് ഞാൻ. വാട്സാപ് ഗ്രൂപ്പിലെ ചർച്ചയിൽ ആരോപിതരായ എട്ട് അംഗങ്ങളും ഗുരുവിന്റെയും, വെള്ളാപ്പള്ളിയുടെയും പേരുകൾ ഉപയോഗിച്ച് എന്നെ വ്യക്തിപരമായും, ജാതീയമായും അധിക്ഷേപിച്ചു.ഈ അധിക്ഷേപത്തിന്റെ അപമാനം താങ്ങാൻ വയ്യാതെ ഞാൻ കഴിഞ്ഞ മാസം 30 ന് (പിറ്റേന്ന്) കെയുഡബ്ല്യുജെയിൽ നിന്ന് രാജി വച്ചു. രണ്ടുപതിറ്റാണ്ടോളം അംഗമായിരുന്ന യൂണിയനിൽ നിന്നുള്ള രാജിക്കത്ത് ഞാൻ സംഘടനയുടെ പ്രസിഡന്റിന് അയച്ചുകൊടുത്തു.
സംസ്ഥാന സർക്കാർ കെയുഡബ്ല്യുജെയ്ക്ക് അനുവദിച്ച 25 ലക്ഷം രൂപയുടെ ഫണ്ട് വിനിയോഗത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മെമോറാണ്ടത്തിൽ ഞാൻ ഒപ്പിട്ടുവെന്നതാണ് വ്യക്തിപരമായി എന്നെ അധിക്ഷേപിക്കാനുള്ള പ്രകോപനമെന്നുകരുതുന്നു.യൂണിയൻ ഫണ്ടും, ബാങ്ക് അക്കൗണ്ടും കൈകാര്യം ചെയ്യുന്ന കെയുഡബ്ല്യുജെ ഡൽഹി ഘടകം സെക്രട്ടറിയും, മുൻ ട്രഷററുമായ പി.കെ.മണികണ്ഠനാണ് എനിക്കെതിരെയുള്ള ഈ നീക്കത്തിന് പിന്നിലുള്ളത്.
വാട്സാപ്പ് ഗ്രൂപ്പിൽ എനിക്കെതിരെയുള്ള അധിക്ഷേപം ഒറ്റപ്പെട്ട സംഭവമല്ല.മെമോറാണ്ടത്തിൽ ഒപ്പുവച്ച എന്റെ പല സഹപ്രവർത്തകർക്കും ഇത്തരത്തിൽ മത-ജാതീയ അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.പി.കെ.മണികണ്ഠനും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന മറ്റ് ഏഴുപേരുമാണ് വാട്സാപ്പ് ഗ്രൂപ്പിൽ എന്നെ ജാതീയമായി അധിക്ഷേപിച്ചത്. ഗ്രൂപ്പിലെ തൊണ്ണൂറിലധികം അംഗങ്ങൾ ഈ അധിക്ഷേപത്തിന് സാക്ഷികളാണ്. ചില മലയാളം പോർട്ടലുകളിലും സോഷ്യൽ മീഡിയയിലും ഇതുമായി ബന്ധപ്പെട്ട വാർത്തകൾ വരിക കൂടി ചെയ്തതോടെ ഗ്രൂപ്പിലും മാധ്യമസമൂഹത്തിലും സംഘർഷം നിലനിൽക്കുകയാണ്.'
പി.കെ.മണികണ്ഠനെ കൂടാതെ, ദേശാഭിമാനി ഫോട്ടോഗ്രാഫർ കെ.എം.വാസുദേവൻ,അമൃത ടിവി ക്യാമറാമാൻ പി.അമർജിത്ത്, മീഡിയ വൺ ചാനൽ ബ്യൂറോ ചീഫ് സനൂബ് ശശിധരൻ, ന്യൂസ് 18 നാഷണൽ അഫയേഴ്സ് എഡിറ്റർ ടി.ജെ.ശ്രീലാൽ,ന്യൂസ് 18 ക്യാമറാമാൻ ബിനു ബേസിൽ, ന്യൂസ് 18 അസിസ്റ്റന്റ് ന്യൂസ് എഡിറ്റർ എം.ഉണ്ണിക്കൃഷ്ണൻ,സീനിയർ റിപ്പോർട്ടർ രാജേഷ് കോയിക്കൽ എന്നിവർക്കെതിരെയാണ് വി.വി.ബിനുവിന്റെ പരാതി. കെയുഡബ്ല്യുജെയിലെ ഫണ്ട് ദുർവിനിയോഗത്തെ കുറിച്ച് 18 മാധ്യമ പ്രവർത്തകർ ചേർന്ന് നൽകിയ മെമോറാണ്ടം,ശ്രീനാരായണ ഗുരുവിനെയും, വെള്ളാപ്പള്ളി നടേശനെയും പരാമർശിക്കുന്ന വാട്സാപ് പോസ്റ്റുകൾ, വി.വി.ബിനുവിന്റെ രാജി കത്ത് എന്നിവയും ഡൽഹി പൊലീസ് കമ്മീഷണർക്കുള്ള പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.
പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകത്തിലെ അഴിമതികൾ ചർച്ചയായതോടെയാണ് വിഭാഗീയത തുടങ്ങിയത്. യൂണിയൻ തെരഞ്ഞെടുപ്പോടെ ഇതിന് പുതിയ മാനം ലഭിച്ചു. തെരഞ്ഞെടുപ്പിലെ ഇടപെടലിനെതിരെ പരാതിയും സജീവമാണ്. അതിനിടെയാണ് മനോരമയുടെ ബിനുവിന്റെ രാജി. ഗുരുതരമായ ആക്ഷേപമാണ് ബിനു ഉയർത്തുന്നത്. ജാതി പരോക്ഷമായി സൂചിപ്പിക്കുന്ന കളിയാക്കലുകളാണ് വിനുവിനെതിരെ നടന്നത്.ഡൽഹിയിലെ പത്രപ്രവർത്തക യുണിയൻ ഘടകത്തിനെതിരെ നിരവധി ആരോപണം ഉയർന്നിരുന്നു. ഫണ്ട് വെട്ടിപ്പ് അടക്കമുള്ളവ ഇതിൽ ഉൾപ്പെട്ടു. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് വന്നത്. ഇതിൽ അഴിമതിക്കാരെ അനുകൂലിക്കുന്നവർ തന്നെ ജയിച്ചു വന്നുവെന്നാണ് ആക്ഷേപം. പത്രപ്രവർത്തകരായി ജോലി എടുക്കാത്തവരെ കൊണ്ട് പോലും വോട്ട് ചെയ്യിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സ്റ്റാഫിലേക്ക് പോയ മുൻ പത്രക്കാർ വരെ വിമാനത്തിലെത്തി വോട്ട് ചെയ്തു. ഈ വിവാദങ്ങൾക്കിടെ കേരളാ പത്രപ്രവർത്തക യൂണിയൻ നേതൃത്വത്തിന് തെരഞ്ഞെടുപ്പിനെതിരെ പരാതിയും നൽകി. ഇതോടെ എതിർപ്പ് രൂക്ഷമായി. വിവി ബിനുവായിരുന്നു അഴിമതിക്കെതിരെ പോരാട്ടം നടത്തിയവരിൽ പ്രധാനി. അതുകൊണ്ട് തന്നെ ബിനുവിനെ ഡൽഹിയിലെ പ്രമുഖർ കളിയാക്കൽ തുടങ്ങി. ഇതാണ് വാട്സ് ആപ്പ് ഗ്രൂപ്പിലും പ്രതിഫലിച്ചത്.
ഗ്രൂപ്പിൽ വിനു ഇടുന്ന അഴിമതിയുമായി ബന്ധപ്പെട്ട പോസ്റ്റുകൾക്ക് ഗുരുവേ നമ: എന്ന് മറുപടി നൽകിയാണ് കളിയാക്കൽ. താൻ എന്തുപറഞ്ഞാലും മറുപടിയില്ല. ഗുരുവേ നമ: എന്ന് മാത്രം മറുപടിയാണ് നൽകുന്നത്. വിപ്ലവകരമായി പ്രവർത്തിക്കുന്നവരാണ് ഇങ്ങനെ ആക്ഷേപിക്കുന്നത്. മാധ്യമത്തിലെ ആരെങ്കിലും കണക്ക് ചോദിച്ചാൽ അവരെ മുസ്ലിം വർഗ്ഗീയവാദിയാക്കും. ഫാ ടോം ഉഴുന്നാലിനെ കണ്ട മാധ്യമ പ്രവർത്തകനെ മാർപ്പാപ്പ ചുംബിച്ച കൈകളിൽ ചുംബിക്കാൻ മത്സരിക്കുമോ എന്നാണ് കളിയാക്കുന്നതെന്നും ബിനു മറുനാടനോട് പറഞ്ഞു
താൻ യൂണിയനിൽ തുടർന്നാൽ ഇവർ ഗുരുനിന്ദ തുടരും. അതിനാൽ രാജിവയ്ക്കുന്നുവെന്നാണ് ബിനു ഡൽഹി ഘടകം പ്രസിഡന്റിന് നൽകിയ കത്തിൽ വ്യക്തമാക്കുന്നത്. ജാതീയ അധിക്ഷേപം നടത്തുകയെന്നത് ഗുരുതര കുറ്റമാണ്. അതുകൊണ്ട് തന്നെ പികെ മണികണ്ഠനെതിരെ നടപടിയെടുക്കേണ്ടതുമുണ്ട്. എന്നാൽ ഡൽഹി സെക്രട്ടറിക്കെതിരെ നടപടിയുണ്ടാകുമോ എന്നതാണ് പ്രശ്നം. ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പിലെ കളിയാക്കലിന്റെ സ്ക്രീൻ ഷോട്ടും പുറത്തുവന്നതു കൊണ്ട് തന്നെ മണികണ്ഠന് സ്വയം പ്രതിരോധത്തിനും കഴിയില്ല.
എന്നാൽ മണിക്ണ്ഠനെ രക്ഷിക്കാൻ ബിനുവിന്റെ പരാതി വെറുമൊരു ജാതിക്കത്ത് മാത്രമാക്കാനാണ് ശ്രമം. നേരത്തെ അഴിമതി ചൂണ്ടിക്കാട്ടി ബിനുവിനെ ഡൽഹിയിലെ മറ്റൊരു പ്രമുഖൻ ഓഫീസിലെത്തി ചീത്ത പറഞ്ഞതും വിവാദമായിരുന്നു.ബജറ്റ് വിഹിതം തെറ്റായി വിനിയോഗിച്ചതിൽ വിജിലൻസ് കേസിനും സാധ്യതയുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍