ധനുഷ് കൃഷ്ണ മരിച്ചത് വെടിയേറ്റ് തന്നെ; ബുള്ളറ്റ് അധികം ദൂരത്ത് നിന്ന് ഉള്ളതല്ലന്നെും പോസ്റ്റ്മോർട്ടം റിപ്പോർട്ട്; എൻസിസി ഉദ്യോഗസ്ഥരെ മദ്യവിൽപ്പനക്കും വീട്ടുജോലിക്കും ഡ്യൂട്ടിക്കിടുന്നതിന്റെ ബാക്കിപത്രം
കെ വി നിരഞ്ജൻ
കോഴിക്കോട്:വെസ്റ്റ്ഹിൽ എൻ സി സി ക്യാമ്പിലെ പരിശീലനത്തിനിടെ കേഡറ്റ് കൊല്ലം മാലൂർ സെന്റ് സ്റ്റീഫൻസ് കോളേജ് സ്വദേശി ശ്രീരാഗത്തിൽ രമാദേവിയുടെ മകൻ ധനുഷ് കൃഷ്ണ (19 ) വെടിയേറ്റ് മരിച്ച സംഭവം ക്രമക്കേടുകളുടെയും അധികൃതരുടെ ഉത്തരവാദിത്വമില്ലായ്മയുടെയും പുതിയ ഉദാഹരണമായി. അധികൃതരുടെ അനാസ്ഥയുടെ ഇരയായാണ് കഴിഞ്ഞ വർഷം എൻ സി സി ക്യാമ്പിൽ വെടിവെപ്പ് പരിശീലനത്തിനിടയിൽ വെടിയേറ്റ് മുഹമ്മദ് അനസ് എന്ന വിദ്യാർത്ഥി മരിച്ചത്. എന്നാൽ ഇക്കാര്യത്തിൽ അന്ന് പേരിന് മാത്രം ചില അന്വേഷങ്ങൾ മാത്രമാണ് നടന്നത്. അതു തന്നെയാണ് ഇപ്പോൾ മറ്റൊരു കുട്ടിയുടെ ജീവൻ നഷ്ടപ്പെടുന്നതിലേക്കും കാര്യങ്ങളെ എത്തിച്ചത്.
ധനുഷ് കൃഷ്ണ മരിച്ചത് വെടിയേറ്റ് തന്നെയെന്നും ബുള്ളറ്റ് അധികം ദൂരത്ത് നിന്ന് ഉള്ളതല്ലന്നെുമാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. വലത് വശത്ത് ഏറ്റ ഉണ്ട ശ്വാസകോശത്തിൽ തുളഞ്ഞുകയറി ഇടത് വശത്തേയ്ക്ക് മാറി സ്ഥിതിചെയ്യന്ന നിലയിലായിരുന്നു. ഒരിഞ്ച് കൂടി മുന്നോട്ട് പോയിരുന്നെങ്കിൽ ഉണ്ട ശരീരത്തിൽ നിന്ന് പുറത്തേയ്ക്ക് കടക്കുമായിരുന്നുവെന്നും പോസ്ററ് മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.
സംഭവത്തെക്കുറിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ എല്ലാം അവ്യക്തമാണ്. പരിശീലനത്തിനിടെ വെടിയൊച്ച കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ഇരുന്ന നിലയിലുള്ള ധനുഷ് പുറകോട്ട് മറയുന്നതും തുടർന്ന് രക്തം ഛർദ്ദിക്കുന്നതാണ് കണ്ടതെന്നുമാണ് ഒപ്പമുണ്ടായിരുന്ന കേഡറ്റുകൾ മൊഴി നൽകിയിട്ടുള്ളത്. കഴിഞ്ഞ ദിവസം അധികൃതർ നൽകിയ വിശദീകരണങ്ങളും വ്യത്യസ്ത രീതിയിൽ ഉള്ളതായിരുന്നു.
വെടിവെയ്പ്പ് പരിശീലന കേന്ദ്രത്തിന് സമീപമുള്ള താൽക്കാലിക ഷെഡിൽ സൂക്ഷിച്ച തോക്കുകളിൽ ഒന്നിൽ നിന്നാണ് വെടിയേറ്റത്. എൻ സി സി ഓഫീസർ ഷെഡിലുണ്ടായിരുന്നു. അയാൾക്ക് പിന്നിൽ വച്ചാണ് ധനുഷിന് വെടിയേറ്റതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അബദ്ധത്തിൽ കയ്യലെടുത്ത തോക്ക് പൊട്ടിയതാകാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
അതേസമയം ഇത്തരം പരിശീലനങ്ങൾക്ക് ആവശ്യത്തിന് ഉദ്യോഗസ്ഥർ ഉണ്ടാവാറില്ലെന്ന് ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു.എൻ .സി. സിക്ക് ട്രെയിനിങ് നൽകുവാനായി വരുന്ന സൈനിക ഉദ്യോഗസ്ഥർ മദ്യവിൽപ്പനയ്ക്കായി കാന്റീൻ പ്രവർത്തനത്തിലേർപ്പെടുകയും ബാക്കിയുള്ള ഉദ്യോഗസ്ഥരെ സൈനിക ഓഫീസർമാർ സ്വന്തം വീടുകളിൽ ജോലി ചെയ്യക്കുകയുമൊക്കെയാണ് പലപ്പോഴും ചെയ്യുന്നത്. ഇതോടെ കേഡറ്റുകളുടെ കാര്യം നോക്കാൻ ആവശ്യത്തിന് ഉദ്യോഗസ്ഥരെ ലഭ്യമാവുന്നില്ല.
കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിൽ നടന്ന എൻ. സി. സി ക്യാമ്പിൽ ഷൂട്ടിങ് പരിശീലനം നടക്കുന്നതിനിടയിൽ കഴിഞ്ഞ വർഷം സപ്തംബർ 10 നാണ് അനസ് എന്ന വിദ്യാർത്ഥിക്ക് വെടിയേറ്റത്. ദിവസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് അനസ് മരണപ്പെടുന്നത്. കണ്ണൂർ 31ാം ബറ്റാലിയൻ എൻ. സി. സിയുടെ വാർഷിക ദിന ക്യാമ്പിനിടയിലായിരുന്നു അനസിന് വെടിയേറ്റത്. വെടിയേറ്റതിനെക്കുറിച്ച് അവിശ്വസനീയമായ കഥകളാണ് സൈനിക ഉദ്യോഗസ്ഥർ പ്രചരിപ്പിച്ചിരുന്നത്. ടാർഗറ്റ് റിപ്പയറിംഗിനിടെ ഒരു വനിതാ കേഡറ്റിൽ നിന്നും അറിയാതെ വെടിയുതിർക്കപ്പെട്ടതെന്നും ഫയറിങ് നടക്കുന്നതിനിടെ റേഞ്ച് ക്രോസ് ചെയ്തപ്പോൾ വെടിയേറ്റുവെന്നും പ്രചരണങ്ങളുണ്ടായി. ഇതെല്ലാം തീർത്തും അവിശ്വസനീയമാണെന്ന് മുൻ സൈനികൾ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു.
2012 ൽ നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പ് എറണാകുളത്ത് വച്ച് നടക്കുന്നതിനിടെ അഞ്ചു കേഡറ്റുകൾ പെരിയാറിൽ മുങ്ങി മരിച്ചതിൽ സൈനിക ഓഫീസർമാരുടെ അലംഭാവമുണ്ടായിരുന്നു എന്ന് ആരോപണം ശക്തമായിരുന്നു. എന്നാൽ ശക്തമായ അന്വേഷണവും നടപടികളും ഇക്കാര്യത്തിലുണ്ടായില്ല. തുടർന്ന് അനാസ്ഥയെ തുടർന്ന് തന്നെ അനസിന്റെ മരണവും സംഭവിച്ചു. കേസ് തേച്ച് മാച്ചുകളയാൻ സൈനിക ഉദ്യോഗസ്ഥർ ശ്രമിക്കുമെന്നതിനാൽ സർക്കാറിന്റെ അടിയന്തിര ശ്രദ്ധ എൻ. സി. സിയുടെ പ്രവർത്തനങ്ങളിൽ കൊണ്ടുവരണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇക്കാര്യത്തിലുള്ള അലംഭാവം തന്നെയാണ് മറ്റൊരു വിദ്യാർത്ഥിയുടെ ജീവൻ നഷ്ടപ്പെടുന്നതിലേക്ക് കാര്യങ്ങളെ എത്തിച്ചത്. അതീവ ജാഗ്രതയോടെ സംഘടിപ്പിക്കേണ്ട ക്യാമ്പുകളാണ് തീർത്തും നിരുത്തരവാദപരമായി കൈകാര്യം ചെയ്യപ്പടുന്നത്. പലപ്പോളും ആവശ്യത്തിന് പട്ടാളക്കാരുടെ സാന്നിദ്ധം എൻ. സി. സിയുടെ ക്യാമ്പുകളിൽ ഉണ്ടാവാറില്ല. അതുകൊണ്ട് സീനിയർ കേഡറ്റുകൾ തന്നെയാവും പലപ്പോഴും ക്യാമ്പുകൾ നിയന്ത്രിക്കുക. ഇത്തരം അവസരങ്ങളിലാണ് അപകടങ്ങൾ സംഭവിക്കുന്നതും.
ഷൂട്ടിങ് പരിശീലനത്തിന് കേഡറ്റുകൾക്ക് നൽകുന്ന അഞ്ചു വെടിയുണ്ടകളും തീർന്നതിന് ശേഷം മാത്രം ഓഫീസറുടെ അനുമതിയോടെ മാത്രമെ മറ്റ് കേഡറ്റുകൾ പ്രവേശിക്കാൻ പാടുള്ളു. എന്നാൽ ടാർഗറ്റ് എടുത്തുമാറ്റാനും മറ്റും ജൂനിയർ കേഡറ്റുകളെ നിർബന്ധിക്കുന്ന സ്ഥിതിയാണ് ഉണ്ടാവാറുള്ളത്. ക്യമ്പിന്റെ ഭാഗമായി കേഡറ്റുകൾക്ക് 0.22 തോക്കുപയോഗിച്ചുള്ള ഷൂട്ടിങ് പരിശീലനത്തിനിടെയാണ് അനസിന് വെടിയേറ്റത്.50 മീറ്റർ ദൂരത്തിൽ സ്ഥാപിച്ച ടാർഗറ്റ് ബോക്സിലേക്കാണ് കേഡറ്റുകൾ വെടിവെയ്ക്കേണ്ടത്.
ടാർഗറ്റ് ബോക്സിൽ ചാർട്ട് ഒട്ടിച്ചുവെയ്ക്കേണ്ട ചുമതല അനസിനായിരുന്നു. ഒട്ടിച്ചുവച്ച ചാർട്ട് ഇളകിപ്പോയപ്പോൾ വീണ്ടും അത് ശരിയാക്കി തിരിച്ചുവരുന്നതിനിടയിലാണ് വെടിയേറ്റത്. നടന്നുവരുന്ന അനസിനെ ശ്രദ്ധിക്കാതെ വനിത കേഡറ്റ് നിറയൊഴിക്കുകയായിരുന്നു. ഒന്നാം വർഷ വിദ്യാർത്ഥിയായ അനസിനെ ഷൂട്ടിങ് റേഞ്ചിലേക്ക് ആരാണ് അയച്ചതെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. ഇക്കാര്യങ്ങളിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവുണ്ടായെങ്കിലും വിവരങ്ങളൊന്നും തന്നെ പുറത്തുവന്നിട്ടില്ല.
Stories you may Like
- പെരുമ്പടപ്പിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവം അബദ്ധമല്ല
- ഇസ്രയേലിനോട് വെടി നിർത്തൽ ആവശ്യപ്പെട്ട് ബ്രിട്ടണിലെ ലേബർ പാർട്ടിയിൽ പടയൊരുക്കം
- ആ റിവോൾവറിന് ലൈൻസ് ഇല്ലെന്ന് എഫ് ഐ ആർ
- വെള്ളനാട്ട് കരടിയെ കിണറ്റിലെ വെള്ളത്തിലേക്ക് മയക്കു വെടിവച്ചു താഴ്ത്തിയ ക്രൂരത
- മാത്യു കുഴൽനാടന്റെ ആരോപണത്തിന്റെ മന്ത്രി പി രാജീവിന്റെ മറുപടി
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍