രണ്ട് വർഷം മുമ്പ് കള്ളസ്വാമി ദൈവത്തിന്റെ സ്വന്തം നാട്ടിൽ പദ്ധതിയിട്ടത് 6000 കോടിയുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപം; ഇസഡ് കാറ്റഗറി സുരക്ഷയോടെ സ്വാമി സന്ദർശിച്ചത് വൻ വിവാദമായി; പ്രമുഖ നടനെ അനുയായിയാക്കി കച്ചവടം കൊഴുപ്പിക്കാനും ശ്രമിച്ചു; മംഗളം-മറുനാടൻ വാർത്തകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ കളം മാറ്റി ചവിട്ടി
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ദേശീയ ഗെയിംസ് വേദിയിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കൊപ്പമിരുന്നാണ് ഹരിയാന-പഞ്ചാബ് താരങ്ങളെ വിവാദ സ്വാമി പ്രോത്സാഹിപ്പിച്ചത്. ഇസഡ് പ്ലസ് കാറ്റഗറിയിൽ എത്തിയ സ്വാമി ഏതോ വമ്പനാണെന്ന് ഉമ്മൻ ചാണ്ടി കരുതി. എന്നാൽ പീഡനക്കേസിലെ പ്രതിയാണ് സ്വാമിയെന്ന് അറിഞ്ഞപ്പോൾ വിവാദവുമായി. അങ്ങനെ കേരളത്തിലും കണ്ണുള്ള സ്വാമിയായിരുന്നു ഗുർമീത് റാം റഹിം സിങ്. പീഡനക്കേസിൽ കുറ്റക്കാരനെന്നു സിബിഐ പ്രത്യേക കോടതി കണ്ടെത്തിയ ഗുർമീത് റാം റഹിം സിങ് കേരളത്തിൽ 6000 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിനു 2015ൽ നീക്കം നടത്തിയതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. മലയാളത്തിൽ ഒരു 'സ്പിരിച്വൽ മ്യൂസിക്' സ്വകാര്യ ചാനൽ തുടങ്ങാനും അദ്ദേഹം പദ്ധതിയിട്ടു. ഗുർമീതിന്റെ ശിഷ്യത്വം സ്വീകരിക്കാൻ ഒരു മലയാള നടനു വൻതുക വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകളുണ്ടായിരുന്നു. മറുനാടൻ മലയാളിയും മംഗളവും മാത്രമാണ് ഈ സ്വാമിയുടെ കള്ള ഇടപാടുകളെ അന്ന് തുറന്ന് കാട്ടിയത്. അതു കൊണ്ട് മാത്രം കേരളത്തിൽ സ്വാമിക്ക് ഇടപെടൽ നടത്താനാവാതെയായി.
മൂന്നുവർഷം മുൻപ് ഹരിയാന പൊലീസ് സേനയുടെ വലയത്തിൽ അദ്ദേഹം നടത്തിയ കേരള സന്ദർശനം വിവാദമായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ആരെല്ലാമാണെന്ന കേരളത്തിന്റെ ചോദ്യത്തിനു ഹരിയാന പൊലീസ് മറുപടി നൽകിയില്ല. ഇതേക്കുറിച്ചു കേരള സർക്കാർ കേന്ദ്ര ആഭ്യന്തരവകുപ്പിനു കത്തയച്ചിരുന്നു. സ്വകാര്യ ബിസിനസ് താൽപര്യങ്ങൾക്കു വേണ്ടി സന്ദർശനം നടത്തുന്നവർക്കു സുരക്ഷ ഒരുക്കാൻ സംസ്ഥാന പൊലീസിനെ നിയോഗിക്കാൻ കഴിയില്ലെന്നു കേന്ദ്രത്തെയും കേരള സർക്കാർ അറിയിച്ചു. ഇതര സംസ്ഥാന സേനകളുടെയോ സ്വകാര്യ സുരക്ഷാ ഏജൻസികളുടെയോ വലയത്തിൽ കേരളം സന്ദർശിച്ചാൽ ഗുർമീത് സിങ്ങിനൊപ്പമുള്ളവരുടെ മുഴുവൻ വിവരങ്ങളും കേരളത്തിനു മുൻകൂട്ടി നൽകണമെന്നും നിർദ്ദേശിച്ചിരുന്നു.കൊച്ചിയിൽ രാജ്യാന്തര സ്റ്റേഡിയത്തിൽ 'മ്യൂസിക് ഷോ' നടത്താനും ഗുർമീതിനു പദ്ധതിയുണ്ടായിരുന്നു. ഇതെല്ലാം പൊളിച്ചത് സോഷ്യൽ മീഡിയയുടെ ഇടപെടലായിരുന്നു. വിശ്രമത്തിനും ആത്മീയകാര്യങ്ങൾക്കുമായാണ് ഗുർമീത് കേരളത്തിലേക്ക് വരുന്നതെന്നാണ് വിശദീകരിക്കപ്പെടുന്നതെങ്കിലും റിയൽ എസ്റ്റേറ്റ് കച്ചവടം അടക്കം ദുരൂഹമായ പല താത്പര്യങ്ങളും കേരളത്തിലേക്കുള്ള ഇയാളുടെ വരവിലുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാൽ ഈ ഇടപാടുകളുടെ വിശദാംശങ്ങൾ ആർക്കും അറിയില്ല.
സംസ്ഥാനത്ത് ഉന്നത രാഷ്ട്രീയ-സാമുദായിക ബന്ധങ്ങളുണ്ടെന്നു കരുതുന്ന ഗുർമീത് പലവട്ടം കേരളത്തിലെത്തിയിട്ടുണ്ട്. വയനാട്ടിലും വാഗമണിലുമായിരുന്നു ഗുർമീതിന്റെ സന്ദർശനം. മുഖ്യമന്ത്രിമാർക്കു നൽകുന്ന െസഡ് പ്ലസ് സുരക്ഷയാണ് മൂന്നുവട്ടവും കേരളാ പൊലീസ് ഒരുക്കിയത്. അകാലികളുടെ ഭീഷണിയുള്ളതിനാലാണ് കർശന സുരക്ഷയൊരുക്കുന്നതെന്നായിരുന്നു പൊലീസ് വാദം. വാഗമണിൽ ആശ്രമം തുടങ്ങാനും ഗുർമീത് പദ്ധതിയിട്ടിരുന്നു. ഇതിനായി പല സ്ഥലങ്ങളും കാണുകയും ചെയ്തു. ആദ്യവട്ടം വാഗമണിലെത്തിയ ഗുർമീത് ഒരാഴ്ചയ്ക്കുശേഷം മടങ്ങി. ഒരു മാസത്തിനുശേഷം സ്ത്രീകൾ ഉൾെപ്പടെ നൂറുപേരടങ്ങുന്ന സംഘവുമായി രണ്ടാംവട്ടവും വാഗമണിലെത്തി. ഈ വരവിൽ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ഇവരിൽനിന്ന് എട്ടുകോടി രൂപയോളം പിടിച്ചെടുത്തതു വിവാദമായിരുന്നു.
റോക് സ്റ്റാർ സ്വാമിക്ക് കേരളത്തിലും നിഗൂഡ ബന്ധങ്ങൾ
റോക്ക്സ്റ്റാർ സ്വാമി എന്നറിയപ്പെടുന്ന ആത്മീയഗുരു ഗുർമീത് റാം റഹീം സിങ്ങിന് പല സംസ്ഥാനങ്ങളിലും ലക്ഷക്കണക്കിന് അനുയായികളുണ്ട്. കേരളത്തിലും അദ്ദേഹത്തിന് അനുയായികളുണ്ട്. അവരുടെ ക്ഷണം സ്വീകരിച്ച് അനവധി തവണ ഗുർമീത് കേരളം സന്ദർശിച്ചിട്ടുണ്ട് സംസ്ഥാനത്തിന്റെ പലഭാഗത്തും ഗുർമീതിന് സ്വന്തമായി ഭൂമിയുണ്ടെന്നാണ് പറയുന്നത്. 2010ൽ മൂന്നാറിലെത്തിയ ഗുർമീതും സംഘവും രണ്ട് ദിവസം അവിടെ ചെലവിട്ട ശേഷം കൊച്ചിയിലെത്തി. എന്നാൽ മൂന്നാറിൽ വച്ചും പിന്നീട് മൂന്നാറിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയിലും ഗുർമീതിന്റെ അകമ്പടി വാഹനമിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. രണ്ട് തവണയും ഇടിച്ച വാഹനങ്ങൾ നിർത്താതെ ഓടിച്ചു പോയി. ഇതെല്ലാം വിവാദമായി.
മൂന്നാറിനടുത്ത് പോതമേട് കവലയിൽ വച്ച് റിസോർട്ട് ജീവനക്കാരനായ റഷീദിനെയാണ് അകമ്പടി വാഹനം ആദ്യമിടിച്ചത്. ഇടിയുടെ ആഘാതത്തിൽ വലതുകാൽ ഒടിഞ്ഞ് ഇയാൾ ആശുപത്രിയിലായി. അപകടശേഷം നിർത്താതെ പോയ വാഹനത്തെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി. വാഹനം വിട്ടുകൊടുക്കാൻ നാട്ടുകാർ തയ്യാറാവാതെ വന്നതോടെ പ്രവർത്തകർ ആശുപത്രിയിലെത്തുകയും റഷീദിനെ എറണാകുളത്തുകൊണ്ട് പോയി വിദഗ്ദ്ധ ചികിത്സാ നൽകാമെന്നും ചെലവ് വഹിച്ചോളാമെന്ന് അറിയിക്കുകയും ചെയ്തു. അങ്ങനെ പൊലീസിൽ പരാതി നൽകാതെ ആ പ്രശ്നം ഒത്തുതീർപ്പാക്കി. കട്ടപ്പനയിൽ ശശീധരൻ എന്നയാളെ ഇടിച്ചിട്ട ഗുർമീതിന്റെ അകമ്പടി വാഹനം നിർത്താതെ ഓടിച്ചു പോയി. ഇതിൽ ക്ഷുഭിതരായ നാട്ടുകാർ കുമളി-മൂന്നാർ റോഡ് ഉപരോധിച്ചു. പിന്നീട് അപകടമുണ്ടാക്കിയ വാഹനം വണ്ടന്മേട് പൊലീസ് കസ്റ്റഡിയിലെടുക്കുകയും വാഹനത്തിന്റെ ഡ്രൈവർക്കെതിരെ കേസെടുത്ത ശേഷം വാഹനം വിട്ടു കൊടുക്കുകയും ചെയ്തു.
2012ൽ വയനാട്ടിൽ സുഖചികിത്സയും വിശ്രമമവും കഴിഞ്ഞ് കോഴിക്കോടേക്ക് വന്ന ഗുർമീത് നഗരത്തെ നിശ്ചലമാക്കി. റാം മോഹൻ റോഡിലേയും മാവൂർ റോഡിലേയും വ്യാപാരസ്ഥാപനങ്ങളിലും നഗരത്തിലെ ചില മാളുകളിലും അദ്ദേഹം അന്ന് സന്ദർശനം നടത്തി. 2014ൽ വാഗമണിൽ സംഘടിപ്പിച്ച ഒരു മെഡിറ്റേഷൻ ക്യാംപിൽ സംസാരിക്കവേ കേരളത്തിൽ മദ്യപാനം കൂടുന്നതായി അദ്ദേഹം പറഞ്ഞിരുന്നു. തനിക്ക് രാജ്യത്തൊട്ടാകെ അഞ്ച് കോടി അനുയായികളുണ്ടെന്നും ഇതിൽ 90 ശതമാനം പേരും മദ്യത്തിൽ നിന്ന് മുക്തി നേടിയവരാണെന്നും ഗുർമിത് സിങ് അന്ന് അവകാശപ്പെട്ടു.
വയനാട്ടിലും ഇടുക്കിയിലും ഗൂഡലക്ഷ്യങ്ങൾ
ഇടുക്കിയിലെ സന്ദർശനത്തിനിടെ ആഡംബര സൗകര്യങ്ങളുള്ള 30 റിസോർട്ടുകളാണ് ഇവിടെ ബുക്ക് ചെയ്തിരുന്നത്. ഓരോ റിസോർട്ടിലും മാറി മാറിയായിരുന്നു താമസം. ഇവിടേക്കു മറ്റാർക്കും പ്രവേശനവും ഉണ്ടായിരുന്നില്ല. ആളുകളെ വിളിച്ചുചേർത്ത് രണ്ടുസ്ഥലങ്ങളിലും യോഗങ്ങളും സംഘടിപ്പിച്ചിരുന്നു. യോഗവിവരങ്ങളൊന്നും പുറത്തുവിട്ടിരുന്നുമില്ല. ഗുർമീതിനായി റിസോർട്ടുകാർ പുതിയ ടെലിവിഷനും ബഗികാറും വരുത്തിയതായും വാർത്തയുണ്ടായിരുന്നു. പല ഉന്നതരും ഇവിടെയെത്തി ഗുർമീതുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
2012 ജൂൺ ഒമ്പതിന് വയനാട്ടിലെത്തിയ ഗുർമീത് 18 വരെ താമസിച്ചത് വൈത്തിരിയിലെ പ്രമുഖ റിസോർട്ടിലായിരുന്നു. 19ന് അവിടെനിന്നു താമസം മാറ്റി വൈത്തിരിയിലെ മറ്റൊരു റിസോർട്ടിൽ. 27വരെ അവിടെത്തങ്ങി. ഇതിനിടെ വയനാട്ടിലെ പ്രമുഖ പ്രഫഷണൽ വിദ്യാഭ്യാസ സ്ഥാപനത്തിൽ ആത്മീയ പ്രഭാഷണവും നടത്തി. 2013 ജൂൺ 13നാണ് ഗുർമീത് പിന്നീട് വയനാട്ടിലെത്തിയത്. 21 വരെ വൈത്തിരിയിലെ ആഡംബര റിസോർട്ടിൽ തങ്ങി. രണ്ടു തവണത്തെ സന്ദർശനത്തിനിടയിൽ വൈത്തിരി പഞ്ചായത്തിലെ ചാരിറ്റിയിൽ 42 ഏക്കർ സ്ഥലം ഗുർമീത് സ്വന്തം പേരിലാക്കി. ആശ്രമം പണിയാനെന്ന വ്യാജേന ഇവിടെ മരങ്ങൾ വ്യാപകമായി വെട്ടിവീഴ്ത്തിയത് വാർത്തയായി. പാരിസ്ഥിതിക പ്രധാന്യമുള്ള സ്ഥലത്ത് മുൻകൂർ അനുമതിയില്ലാതെ മരംമുറിച്ചതിന് വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്തതോടെ നിർമ്മാണം നിലച്ചു. സുധാകരൻ എന്നയാളാണ് ഈ സ്ഥലം നോക്കി നടത്തുന്നത്. ബംഗളുരുവിൽനിന്ന് ഗുർമീതിന്റെ അടുപ്പക്കാരിലൊരാൾ ഇടയ്ക്ക് ഇവിടെ എത്താറുണ്ടെന്നാണു വിവരം.
വയനാട്ടിൽ എത്തിയ അവസരത്തിൽ ഗുർമീതിന്റെ വാഹനവ്യൂഹത്തിനു പോകാൻ മണിക്കൂറുകളോളം ദേശീയപാത ഉൾപ്പെടെയുള്ള നിരത്തുകളിൽ മറ്റുവാഹനങ്ങളെ പൊലീസിനു തടയേണ്ടി വന്നിരുന്നു. ഗുർമീതിന്റെയും സംഘത്തിന്റെയും വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷി കൽപ്പറ്റ ടൗണിനുണ്ടായിരുന്നില്ല. സ്ഥാപനവും പരിസരവും പൂർണമായി കമാൻഡോകളുടെയും പൊലീസിന്റെയും നിയന്ത്രണത്തിലായതോടെ കുടുങ്ങിപ്പോയ ജനം അന്നു ഗുർമീതിനുനേരേ അസഭ്യവർഷവും നടത്തി. വയനാട് ചുരത്തിൽ മറ്റു വാഹനങ്ങൾ തടഞ്ഞിട്ടാണ് ഗുർമീതിന്റെ വാഹനവ്യൂഹം പൊലീസ് കടത്തിവിട്ടത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്