ഗുരുവായൂർ അമ്പലത്തിലെ ആനകളെ രക്ഷിക്കാൻ ബ്രിട്ടനിലെ മാദ്ധ്യമ പ്രവർത്തകയും സംഘവും കേരളത്തിൽ; 20 വർഷമായി ചങ്ങലക്കിട്ട് നിർത്തിയിരിക്കുന്നു എന്ന് ആരോപിച്ച് പാശ്ചാത്യമാദ്ധ്യമങ്ങളിൽ വാർത്തകൾ
മറുനാടൻ മലയാളി ബ്യൂറോ
ഗുരുവായൂർ അമ്പലത്തിലെ ആനകളെ രക്ഷിക്കാൻ ബ്രിട്ടനിലെ മാദ്ധ്യമ പ്രവർത്തകയും സംഘവും കേരളത്തിൽ; 20 വർഷമായി ചങ്ങലക്കിട്ട് നിർത്തിയിരിക്കുന്നു എന്ന് ആരോപിച്ച് പാശ്ചാത്യമാദ്ധ്യമങ്ങളിൽ വാർത്തകൾ
ലണ്ടൻ: ആനപ്രേമികളുടെ നാടാണ് കേരളം. അതങ്ങനെ അല്ലെന്ന വരുത്താനുള്ള ബോധപൂർവ്വമായ ശ്രമമാണോ നടക്കുന്നത്? ആനകളെ സംരക്ഷിക്കാനുള്ള ഗുരുവായൂർ ക്ഷേത്രത്തിന്റെ ആനത്താവളം മൃഗപീഡനത്തിന്റെ കേന്ദ്രമാണോ? അങ്ങനെ എന്ന തരത്തിലാണ് പശ്ചാത്യമാദ്ധ്യമങ്ങളിൽ വാർത്തകൾ എത്തുന്നത്. കേരളത്തിന്റെ ആനസ്നേഹത്തെ തള്ളപ്പറയുന്ന തരത്തിലെ വാർത്തകൾ
ആനകളെ ക്ഷേത്ര ചടങ്ങുകൾക്ക് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ സമീപകാലത്തായി സജീവമായ ചർച്ചാവിഷമാണല്ലോ..? ക്ഷേത്ര ചടങ്ങുകൾക്കും ഉത്സവങ്ങൾക്കും ആനകൾ അനിവാര്യമാണെന്നും അത് വിശ്വാസപരമായ പ്രശ്നമാണെന്നും അതിൽ ജന്തുസ്നേഹികൾ അനാവശ്യമായി കൈ കടത്തരുതെന്നുമാണ് വിശ്വാസികളും ഉത്സവപ്രേമികളും വാദിക്കുന്നത്. എന്നാൽ ആനകളെ ക്ഷേത്ര ചടങ്ങുകൾക്ക് എഴുന്നളിക്കണമെന്ന നിബന്ധന ഒരൊറ്റ പൗരാണിക ഗ്രന്ഥത്തിലും ഇല്ലെന്നും അതിനാൽ ക്രൂരമായ ഈ വിനോദം എന്നെന്നേക്കുമായി ഒഴിവാക്കണമെന്നുമാണ് മൃഗസ്നേഹികൾ വാദിക്കുന്നത്.
ആനകളെ എഴുന്നള്ളിക്കുമ്പോൾ അവയ്ക്ക് വേണ്ടത്ര വെള്ളമോ ഭക്ഷണമോ വിശ്രമമോ നൽകാതെ അവയെ ക്രൂരമായി പീഡിപ്പിക്കുന്ന സംഭവങ്ങൾ സമീപകാലത്തായി റിപ്പോർട്ട് ചെയ്യപ്പെടുകയുമുണ്ടായിട്ടുണ്ട്. ഇത്തരം പീഡനങ്ങളുടെ ഫലമായി ചില ആനകൾ ചരിഞ്ഞതിന്റെയും നിത്യദുരിതത്തിൽ കഴിയുന്നതിന്റെയും റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ആനകളെ ഉത്സവങ്ങളിൽ എഴുന്നള്ളിക്കുന്നത് ഇപ്പോഴും തുടരുന്നുമുണ്ട്. ഇപ്പോഴിതാ പ്രശ്നത്തിൽ പുതിയൊരു വഴിത്തിരിവിന് തുടക്കമിട്ടു കൊണ്ട് ബ്രിട്ടീഷ് മാദ്ധ്യമങ്ങളും രംഗത്തെത്തിയിരിക്കുകയാണ്.
അതായത് ഗുരുവായൂർ ക്ഷേത്രത്തിലെ ആനകളെ ക്രൂരമായി പീഡിപ്പിക്കുകയാണെന്നും അവയെ രക്ഷിക്കണമെന്നുമാവശ്യപ്പെട്ട് ബ്രിട്ടനിലെ മാദ്ധ്യമ പ്രവർത്തകയും സംഘവും കേരളത്തിലെത്തിയിരിക്കുകയാണ്. ഇവിടുത്തെ ആനത്താവളത്തിൽ 20 വർഷമായി ചില ആനകളെ ചങ്ങലക്കിട്ട് നിർത്തിയിരിക്കുന്നു എന്ന് ആരോപിച്ച് ഡെയിലി മെയിൽ അടക്കമുള്ള പാശ്ചാത്യമാദ്ധ്യമങ്ങളിൽ വാർത്തകളും വന്നിരിക്കുകയാണ്. എന്നാൽ ഈ സംഭവത്തിന് വിദേശ മാദ്ധ്യമങ്ങൾ അനാവശ്യ പ്രാധാന്യം നൽകുകയാണെന്നും കാര്യങ്ങൾ ഊതി വീർപ്പിപ്പിക്കുകയുമാണ് ചെയ്യുന്നതെന്നും സൂചനയുണ്ട്. ഇതിലൂടെ അനാവശ്യമായ ആശങ്കകൾ അവർ സൃഷ്ടിക്കുകയുമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഡെയിലി മെയിലിന്റെ പ്രത്യേക റിപ്പോർട്ടറായ ലിസ് ജോൺസും സംഘവുമാണ് ഇതു സംബന്ധിച്ച അന്വേഷണത്തിനായി ഗുരുവായൂർ ആനത്താവളത്തിലെത്തിയിരിക്കുന്നത്. ഇതിനെത്തുടർന്ന് ഡെയിലി മെയിലിൽ ഇതു സംബന്ധിച്ച സചിത്ര റിപ്പോർട്ടാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആനകളെ ഇവിടെ മരക്കാലുകളിൽ ചങ്ങലയ്ക്കിടുകയും ലോഹവടി കൊണ്ട് ക്രൂരമായി തല്ലിച്ചതയ്ക്കുകയും ചെയ്യുന്നുവെന്നാണ് ലിസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആനകളെ ഇത്തരത്തിൽ കേരളത്തിലെ ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്നതിന് എത്തിക്കുന്നതിന് മുമ്പ് അവയെ ട്രെയിനിങ് ക്യാംപുകളിൽ പരിശീലനത്തിന്റെ ഭാഗമായി ക്രൂരപീഡനത്തിന് ഇരയാക്കുന്നുവെന്നും അവർ ആരോപിക്കുന്നു. ഗുരുവായൂരിലെ ആനത്താവളമായ പുന്നത്തൂർ കോട്ടയിൽ 57 ഓളം ആനകളെ ഇത്തരത്തിൽ ക്രൂരപീഡനത്തിന് ഇരയാക്കുന്നുവെന്ന നിറം പിടിപ്പിച്ച വാർത്തകളാണ് പുറത്ത് വന്നിരിക്കുന്നത്. ഇവിടുത്തെ ചില ആനകളുടെ സ്ഥിതി ഇത്തരത്തിൽ പരിതാപകരമാണെങ്കിലും എല്ലാ ആനകളും ക്രൂരപീഡനത്തിന് ഇരയാകുന്നുവെന്നത് പെരുപ്പിച്ച വാർത്തയാണെന്ന് ഒറ്റ നോട്ടത്തിൽ മനസിലാക്കാൻ സാധിക്കും.
47 വയസുള്ള നന്ദൻ എന്ന ആനയെ ക്രൂര പീഡനത്തിന് ഇരയാക്കുന്നുവെന്ന് ലിസ് പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട്. അവന്റെ പിൻകാലുകൾ ഒരു മരക്കുറ്റിക്കും മുൻകാലുകൾ ഒരു മരത്തിനും ബന്ധിച്ചിരിക്കുന്നുവെന്നാണ് പറയുന്നത്. ചങ്ങലകളാൽ ഇത്തരത്തിൽ ബന്ധിപ്പിക്കപ്പെട്ടതിനാൽ ആനയ്ക്ക് കിടക്കാനോ എന്തിനേറെ ഭക്ഷണവും വെള്ളവും കുടിക്കാനോ പോലും സാധിക്കുന്നില്ലെന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആനയെ പീഡിപ്പിക്കാനായി ദേഹത്ത് സ്ഥിരം മുറിവ് നിലനിർത്തിയിട്ടുണ്ടെന്നും അതിൽ പാപ്പാന്മാർ കുത്തി നോവിപ്പിക്കുന്നുണ്ടെന്നും ലിസ് എഴുതിയിരിക്കുന്നു. നിരവധി കുടുംബങ്ങൾ ഇവിടെ ആനകളെ കാണാൻ എത്തുന്നുണ്ടെന്നും അവർ പറയുന്നു.
ലണ്ടൻ ലോയറായ ഡൻകൻ മാക്നയർ,പ്രഫസറും സെന്റർ ഫോർ വൈൽഡ് ലൈഫ് സ്റ്റഡീസ് ഇൻ കേരള തലവനുമായ ഡോ. നമീർ എന്നിവർക്കുമൊപ്പമാണ് ലിസ് ആനകളെ കാണാനെത്തിയത്.നോൺ ഗവൺമെന്റ് ഓർഗനൈസേഷനായ ദി ഏഷ്യൻ എലിഫന്റ്സ് (സേവ്) ന്റെ സ്ഥാപകനാണ് ഡൻകൻ മാക്നയർ. ഈ ആനയെ കഴിഞ്ഞ 20 വർഷങ്ങളായി ഇത്തരത്തിൽ ചങ്ങലയ്ക്കിട്ട് പീഡിപ്പിക്കുകയാണെന്നാണ് പ്രഫ. നമീർ പറയുന്നതെന്നാണ് ലിസ് വെളിപ്പെടുത്തിയിരിക്കുന്നത്.തൊട്ടടുത്തുള്ള ആനയായ പത്മനാഭനും നരകാവസ്ഥയിലാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
അതായത് ഈ ആനയുടെ പിൻകാലിന്റെ പരുക്കു കാരണം ഈ ആന മൂന്ന് കാലുകളിൽ കഷ്ടപ്പെട്ടാണ് നിൽ്ക്കുന്നതെന്നും ആന 35 വർഷമായി ക്ഷേത്രത്തിലുണ്ടെന്നും ലിസ് പറയുന്നു. ഇതിന്റെ എല്ലാ കാലുകളും ചങ്ങലയ്ക്കിട്ടിട്ടുണ്ടെന്നും അവർ റിപ്പോർട്ട് ചെയ്യുന്നു. 15 വർഷം മുമ്പാണ് പത്മനാഭന്റെ കാലിന് പരുക്കു പറ്റിയതെന്നും നമീർ തന്നോട് പറഞ്ഞതായി ലിസ് വെളിപ്പെടുത്തുന്നു. 15 വയസുള്ള ലക്ഷ്മി നാരായൻ എന്ന ആനയുടെ നരകയാതനയും ലിസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. പരിശീലകനായ പാപ്പാൻ ഈ ആനയെ ക്രൂരമായി പീഡിപ്പിക്കുകയും സന്ദർശകരുടെ മുന്നിൽ വച്ച് ചീത്ത വിളിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.
മറ്റൊരു ആനയായ വിനായകന്റെ ചെവിക്ക് മേൽ ഒരു വടി കുത്തി നിർത്തിയിട്ടുണ്ടെന്നും ലിസ് പറയുന്നു. ആനയുടെ കണ്ണ് ചീഞ്ഞിട്ടുണ്ടെന്നും പരിതാപകരമായ അവസ്ഥയിലുമാണെന്നും പറയപ്പെടുന്നു. അമ്പലത്തിന്റെ കവാടത്തിൽ ദേവി എന്ന ആനയെ 35 വർഷമായി ചങ്ങലയ്ക്കിട്ട് നിർത്തിയിട്ടുണ്ടെന്നും ലിസ് പറയുന്നു. ആനയെ ഉത്സവാഘോഷങ്ങളിൽ ഒരിക്കലും പങ്കെടുപ്പിക്കാറില്ലെന്നും പറയപ്പെടുന്നു. തൃശൂർപൂരത്തിന് 84 ആനകളെ എഴുന്നള്ളിക്കാറുണ്ടെന്നും ആ സന്ദർഭത്തിൽ അവയെ ക്രൂരമായി പീഡിപ്പിക്കാറുണ്ടെന്നും ലിസ് പറയുന്നു.
ആനകൾക്ക് പനമ്പട്ട മാത്രമാണ് നൽകുന്നതെന്നും 140 മുതൽ 200 ലിറ്റർ വരെ വെള്ളം ആനകൾക്ക് ദിവസം തോറും വേണമെന്നിരിക്കെ അഞ്ചു മുതൽ 10 ലിറ്റർ വരെ വെള്ളം മാത്രമാണിവയ്ക്ക് നൽകുന്നതെന്നും ലിസ് പറയുന്നു. പ്രഫ. നമീർ ഒരു വെസ്റ്റേൺ വെറ്റ് ആനകളെ ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതിന് പെർമിഷൻ ലഭിച്ചില്ലെന്നും റിപ്പോർട്ടുണ്ട്. ഗുരുവായൂർ സന്ദർശിക്കുന്ന കുടുംബക്കാരിൽ ചിലർ ആനകളുടെ ദുരവസ്ഥയെക്കുറിച്ച് തന്നോട് വെളിപ്പെടുത്തിയതായും ലിസ് പറയുന്നു. ആനകളെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ലിസ് കർണാടകയിലെ ആനത്താവളങ്ങളിലും സന്ദർശിച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍