ഇത്രയും ക്രൂരത ഒരമ്മയോടും കുഞ്ഞിനോടും കാട്ടരുത്! കറുത്ത നാടോടി സ്ത്രീയുടെ കൈയിൽ വെളുത്ത കുട്ടിയെ കണ്ടാൽ എന്തിനീ അസഹിഷ്ണുത? സ്വന്തം കുഞ്ഞെന്ന സത്യം വെളിപ്പെട്ടിട്ടും സോഷ്യൽ മീഡിയയിൽ നുണപ്രചാരണം തുടരുന്നു
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: വഴിയരികിൽ ഒരു നാടോടി സ്ത്രീയെയും ഒപ്പം ഒരു കുഞ്ഞിനെയും കണ്ടാൽ പലരും സംശയദൃഷ്ടിയോടെയാകും ഇവരെ നോക്കുക. കുഞ്ഞിനെ തട്ടിക്കൊണ്ടു വന്നതാണോ? മയക്കിക്കിടത്തിയിരിക്കുകയാണോ? എന്നൊക്കെയുള്ള ചോദ്യങ്ങളും മനസിൽ ഉയരും.
സ്ത്രീയുടെ കൈയിൽ ഇരിക്കുന്ന പിഞ്ചുകുഞ്ഞ് വെളുത്ത നിറത്തോടു കൂടിയുള്ളതാണെങ്കിൽ പിന്നെ പറയുകയും വേണ്ട. സംശയദൃഷ്ടിക്കാർക്ക് ഉറപ്പാകും. കുഞ്ഞിനെ തട്ടിയെടുത്തതു തന്നെ!
ഒരു നാടോടി സ്ത്രീയുടെ കൈയിൽ ഒരു വെളുത്ത കുഞ്ഞിനെ കണ്ടതിന്റെ പേരിൽ കഴിഞ്ഞ ദിവസം കോഴിക്കോട് കല്ലാച്ചി ടൗണിൽ നടന്നത് നാടകീയ രംഗങ്ങളാണ്. കുട്ടി നാടോടിസ്ത്രീയുടേത് അല്ലെന്നും തട്ടിക്കൊണ്ടു വന്നതാണെന്നും പറഞ്ഞുള്ള ബഹളം ഒടുവിൽ പൊലീസ് സ്റ്റേഷൻ വരെ എത്തി.
പരിശോധനയിൽ കുട്ടി നാടോടി സ്ത്രീയുടേതു തന്നെയെന്നു തെളിഞ്ഞിട്ടും സോഷ്യൽ മീഡിയയിൽ ഇവരുടെ ചിത്രം പ്രചരിക്കുകയാണ്. കറുത്ത സ്ത്രീക്കൊപ്പം കണ്ട വെളുത്ത കുഞ്ഞിനെ തട്ടിയെടുത്തതാണെന്നും ഇവരെ കണ്ടാൽ പൊലീസിൽ വിവരം അറിയിക്കണമെന്നുമായിരുന്നു പ്രചാരണം. പിന്നാലെ, കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്തിയെന്നും കുട്ടിയെ അവർക്കൊപ്പം അയച്ചുവെന്നും പ്രചാരണമുണ്ടായി. നാടോടി സ്ത്രീയുടേതു തന്നെയാണ് ഒപ്പമുണ്ടായിരുന്ന വെളുത്ത കുഞ്ഞെന്നു പൊലീസ് തിരിച്ചറിഞ്ഞശേഷവും ഈ നുണപ്രചാരണം സൈബർ ലോകത്തു പ്രചരിക്കുകയാണ്.
കല്ലാച്ചി മത്സ്യമാർക്കറ്റിനടുത്ത് കഴിഞ്ഞദിവസം രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. രാജസ്ഥാൻ സ്വദേശിനിയായ നാടോടി സ്ത്രീയുടെ കയ്യിൽ വെളുത്തനിറത്തിലുള്ള എട്ടുമാസം പ്രായമായ കുട്ടിയെ കണ്ടതോടെയാണ് നാട്ടുകാർ ഇവർക്കെതിരെ രംഗത്തുവന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തിൽപ്പെട്ടവരാണെന്ന് പറഞ്ഞ് ഇവർക്കു ചുറ്റും കല്ലാച്ചി ടൗണിൽ നാട്ടുകാർ തടിച്ചു കൂടി.
കൂടി നിന്നവർ മൊബൈൽ ഫോട്ടോയെടുത്തും ഹിന്ദി സംസാരിക്കുന്ന യുവതിയെ ചീത്തവിളിച്ചും രംഗത്തെത്തി. ഇതിനിടെ ഹോം ഗാർഡും സ്ഥലത്തെത്തി. നാട്ടുകാർ തടിച്ചുകൂടിയതോടെ ഇവിടെ ഗതാഗതം സ്തംഭിച്ചു. നാട്ടുകാരുടെ ചോദ്യം ചെയ്യലിലും ഭീഷണിയിലും ഭയന്ന നാടോടി സ്ത്രീ നിലത്തുവീണു കുഞ്ഞിനെയും കെട്ടിപ്പിടിച്ചു കരയുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സ്ത്രീയെ ജീപ്പിൽ സ്റ്റേഷനിലേക്ക് മാറ്റി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടി നാടോടി സ്ത്രീയുടേത് തന്നെയെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു.
നാടോടി സ്ത്രീക്കൊപ്പമുണ്ടായിരുന്നവർ സ്റ്റേഷനിലെത്തി സ്ത്രീയേയും കുട്ടിയേയും കൊണ്ടുപോയി. അതിനിടെ, സംഭവത്തിനിടെയെടുത്ത ഫോട്ടോ നാട്ടുകാരിൽ ചിലർ സോഷ്യൽ മീഡിയകളിൽ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നു. നാടോടി സ്ത്രീയുടെ കയ്യിൽ വെളുത്തു സുന്ദരനായ കുട്ടിയെന്നും അത് മോഷ്ടിച്ചതാണെന്നുമാണ് വാട്സ് ആപ്പിൽ ഈ ചിത്രത്തിനൊപ്പം പ്രചരിപ്പിക്കുന്നത്. ഇത് ഷെയർ ചെയ്യാനും ആവശ്യപ്പെടുന്നുണ്ട്. കുട്ടി നാടോടി സ്ത്രീയുടേതാണെന്ന് പൊലീസ് പറഞ്ഞിട്ടും ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് തുടരുകയാണ് ഒരു വിഭാഗം.
ഈ ചിത്രങ്ങളാണു കഴിഞ്ഞ ദിവസം ഫേസ്ബുക്കിലും വാട്സ്ആപ്പിലും നിറഞ്ഞു നിന്നത്. കോഴിക്കോട് കല്ലാച്ചിയിൽ 'സംശയാസ്പദമായ' സാഹചര്യത്തിൽ നാടോടിയുവതിയുടെ കൈയിൽ കണ്ടെത്തിയ കുട്ടിയെ തിരിച്ചറിയാനും , സ്വന്തം രക്ഷിതാക്കളുടെ കൈയിൽ എത്തിക്കാനും ഫോട്ടോ ഷെയർ ചെയ്യുക എന്ന അഭ്യർത്ഥനയുമായാണ് ഇവരുടെ ഫോട്ടോ പ്രചരിപ്പിച്ചത്. പിന്നാലെ 'കുഞ്ഞിന്റെ രക്ഷിതാക്കളെ കണ്ടെത്തി, കുഞ്ഞിനെ കൈമാറി' എന്ന നുണയും പ്രചരിക്കപ്പെട്ടു.
കറുത്തവരുടെ കൂടെ വെളുത്തവരെ കാണുമ്പോഴുള്ള അസഹിഷ്ണുതയാണ് ഈ രാജ്യത്തുള്ളതെന്നു സംഭവത്തെ അപലപിക്കുന്നവർ പ്രതികരിക്കുന്നു. കറുത്ത അമ്മയുടെ വെളുത്ത കുഞ്ഞിൽ സംശയം തോന്നി, കല്ലാച്ചി ടൗണിൽ അമ്മയെ വളഞ്ഞു വച്ച് ജനം വിചാരണ ചെയ്തു. സോഷ്യൽ മീഡിയയിൽ തുരുതുരാ ഫോട്ടോ പ്രചരിപ്പിച്ചു നമ്മളും 'ഉത്തരവാദിത്വം നിറവേറ്റി'യെന്നു സൈബർ ലോകം ആത്മവിമർശനം നടത്തുന്നുമുണ്ട്.
പൊലീസ് സ്ത്രീയെ ചോദ്യം ചെയ്തപ്പോൾ കുഞ്ഞ് അവരുടെ തന്നെ ആണെന്ന് ബോധ്യപ്പെട്ടിട്ടും പോസ്റ്റ് ചെയ്ത ഫോട്ടോ പിൻവലിക്കാൻ പോലും ഇന്നലെ 'ഭയങ്കരമാന ജാഗ്രത കാണിച്ച നമ്മൾ' തയ്യാറായില്ല. മറ്റു പല വിഷയങ്ങളും പോസ്റ്റ് ചെയ്യുമ്പോൾ സ്ഥിരീകരണം ആവശ്യമുള്ളവർ പോലും ഇത്തരം കാര്യങ്ങളിൽ അത് ചെയ്യാറില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
'സ്വന്തം കുഞ്ഞ് മറ്റാരുടെയോ ആണെന്നും, തട്ടിയെടുത്തതാണെന്നും ആക്രോശിച്ച് തെരുവിൽ വളഞ്ഞു വച്ച് വിചാരണ ചെയ്യുമ്പോൾ ആ സ്ത്രീ അനുഭവിച്ച വേദനയും അപമാനവുമൊന്നും നമ്മെ ബാധിക്കില്ല .. ! പ്രബുദ്ധ മലയാളിയെ പോലാണോ നാടോടികൾ !! നമ്മൾ ഇങ്ങനൊക്കെ വിചാരണ ചെയ്യാൻ അധികാരമുള്ളവരും അവർ അതൊക്കെ തല കുനിച്ചു നേരിടേണ്ടവരും ആണല്ലോ..' എന്നും പരിഹാസമുയരുന്നു.
മാദ്ധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തതുപോലും ദയനീയാവസ്ഥയിലായ ആ അമ്മയെ സംശയദൃഷ്ടിയോടെ തന്നെ നോക്കിക്കാണുന്ന രീതിയിലായിരുന്നെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നു. ഒരു പ്രമുഖ മലയാള ദിനപത്രത്തിൽ തലക്കെട്ടു തന്നെ അത്തരത്തിൽ അമ്മയുടെ നേർക്കുള്ള സംശയത്തിന്റെ മുനയായിരുന്നുവെന്നും വിമർശനം ഉയർന്നു.
ഈ പിഞ്ചുകുഞ്ഞ് വഴിയരികിൽ വിശന്നു കരഞ്ഞാൽ പോലും തിരിഞ്ഞു നോക്കാത്ത നാം നാടോടിക്കു തൊലിവെളുത്തൊരു കുഞ്ഞു പിറന്നാൽ പൊറുപ്പിക്കാനാകാത്ത ക്രൂരമായ സംശയങ്ങളുമായാണു മുന്നോട്ടു പോകുന്നതെന്നും വംശവെറി നമ്മളിലും ഒളിഞ്ഞിരിപ്പുണ്ടെന്നും സോഷ്യൽ മീഡിയ സ്വയം വിമർശിക്കുന്നു.
സ്വന്തം കുഞ്ഞാണെന്ന് ആണയിടേണ്ടി വരികയും പരിശോധനയ്ക്കു വിധേയയാകുകയും കൈയേറ്റം ചെയ്യപ്പെടുകയും കുഞ്ഞിനെ മാറിൽ നിന്നു പറിച്ചെടുക്കപ്പെടുകയും ചെയ്യേണ്ടിവരുന്ന അവസ്ഥ ഇനി ഒരമ്മയ്ക്കും ഉണ്ടാകാതിരിക്കട്ടെ എന്നു പ്രത്യാശിക്കാമെന്നും സൈബർ ലോകം പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍