അശോകന് പിന്നിൽ ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്ന രാജ്യദ്രോഹികൾ; തൊടുപുഴയിൽ അദ്ധ്യാപകന്റെ കൈവെട്ടിയതിൽ പോപ്പുലർ ഫ്രണ്ടിന് പങ്കില്ല; മതം മാറുന്നവരെ വെട്ടിക്കൊല്ലുന്നത് ആർഎസ്എസ്; തൃപ്പൂണിത്തുറയിലെ ശിവശക്തി കേന്ദ്രത്തിനെതിരെ പ്രത്യേക അന്വേഷണം വേണം; ലൗ ജിഹാദും റോമിയോ ജിഹാദും കേരളത്തിലില്ല: സുപ്രീംകോടതിയിൽ സത്യവാങ്മൂലവുമായി എസ്ഡിപിഐ നേതാവ് സൈനബ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഹാദിയയുടെ പിതാവ് അശോകൻ അസത്യപ്രചരണം നടത്തുന്നുവെന്ന് ആരോപിച്ച് പോപ്പുലർ ഫ്രണ്ട് നേതാവും സത്യസരണിയിലെ ജീവനക്കാരിയുമായ സൈനബ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. 'ഇസ്ലാമോഫോബിയ' പ്രചരിപ്പിക്കുന്നവരാണ് അശോകനു പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് സത്യവാങ്മൂലത്തിലെ പ്രധാന ആരോപണം.
മതപരിവർത്തനം നടത്തുന്ന തൃപ്പൂണിത്തുറ ശിവശക്തി കേന്ദ്രത്തിനെതിരെ പ്രത്യേക സംഘത്തെകൊണ്ട് അന്വേഷണം നടത്തണം. ഇസ്ലാമിനെയും മതവിശ്വാസികളെയും അടച്ച് ആക്ഷേപിക്കുന്ന ആരോപണങ്ങളാണ് അശോകൻ ഉന്നയിക്കുന്നതെന്നും സൈനബ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. അടുത്തമാസം 22ന് ഹാദിയകേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.
അശോകന് പിന്നിലുള്ളത് ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്ന രാജ്യദ്രോഹികളാണെന്നൈാണ് സൈനബയുടെ പ്രധാന ആരോപണം. ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയതിനെതിരെ ഷെഫിൻ ജഹാൻ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ഫയൽ ചെയ്ത മറുപടി സത്യവാങ്മൂലത്തിലാണ് സൈനബയുടെ പരാമർശങ്ങൾ. ഇസ്ലാമിനെയും ഇസ്ലാം മത വിശ്വാസികളെയും അടച്ച് ആക്ഷേപിക്കുന്ന ആരോപണങ്ങളാണ് അശോകൻ ഉന്നയിച്ചിരിക്കുന്നത്, രാജ്യ വിരുദ്ധരും സാമൂഹിക വിരുദ്ധരുമായ വ്യക്തികളുടെയും സംഘടനകളുടെയും സ്വാധീനത്തിലാണ് അശോകൻ എന്നും മറുപടി സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.
സമൂഹത്തിൽ ധ്രുവീകരണം ഉണ്ടാക്കി രാജ്യത്ത് നിലനിൽക്കുന്ന ഐക്യവും അഖണ്ഡതയും തകർത്ത് അധികാരം കൈക്കലാക്കുക എന്ന ഗൂഢലക്ഷ്യം ആണ് അശോകന് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് ഉള്ളതെന്നും സൈനബ ആരോപിക്കുന്നു. ഇവർക്ക് ഇതുവരെ കേരളത്തിൽ അധികാരത്തിൽ എത്താൻ സാധിച്ചിട്ടില്ല. കലക്കവെള്ളത്തിൽ അധികാരം പിടിക്കുകയാണ് ലക്ഷ്യം. ഇതിനായി ആദ്യം വെള്ളം കലക്കുകയാണ്. അശോകന് പിന്നിൽ പ്രവർത്തിക്കുന്ന രാജ്യ വിരുദ്ധ, സാമൂഹിക വിരുദ്ധ ശക്തികളെ കണ്ടെത്താൻ നിഷ്പക്ഷമായ അന്വേഷണം വേണം. അത്തരക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം എന്നും മറുപടി സത്യവാങ്മൂലത്തിൽ സൈനബ ആവശ്യപെടുന്നു.
അന്ധൻ ഇരുട്ടത്ത് സാങ്കൽപ്പികമായ കറുത്ത പൂച്ചയെ തപ്പുന്നത് പോലെയാണ് അശോകൻ ആരോപണങ്ങൾക്കായി തപ്പുന്നതെന്നും മറുപടി സത്യവാങ്മൂലത്തിൽ പരാമർശിച്ചിട്ടുണ്ട്. സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാം മതത്തിലേക്ക് ആരെങ്കിലും മാറിയാൽ അത് മസ്തിഷ്ക്ക പ്രക്ഷാളനം ബാഹ്യപ്രേരണ എന്നൊക്കെ പറയുന്നത് ഇസ്ലാം മതത്തെക്കുറിച്ച് അറിയാത്തതുകൊണ്ടാണ്. ലോകത്ത് ഇങ്ങനെ പലരും ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ട്. കമല സുരയ്യ, എആർ റഹ്മാൻ ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി എന്നിവർ സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചത്. ഹാദിയയും സ്വന്തം ഇഷ്ടപ്രകാരം ആണ് ഇസ്ലാം മതം സ്വീകരിച്ചത് എന്നും സൈനബ മറുപടി സത്യവാങ് മൂലത്തിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഭരണഘടനയുടെ 25 ആം അനുച്ഛേദ പ്രകാരം ഏത് മതവും സ്വീകരിക്കാൻ ഉള്ള സ്വാതന്ത്ര്യം ഹാദിയയുടെ മൗലിക അവകാശം ആണ്. ഭരണഘടന ഉറപ്പ് നൽകുന്ന മൗലിക അവകാശം സംരക്ഷിക്കാൻ ഉള്ള സഹായം ആണ് നൽകിയത്. മാനുഷിക പരിഗണന കണക്കിലെടുത്താണ് ഹാദിയയെ സഹായിച്ചത്. ഹാദിയയുടെ മതപരിവർത്തനത്തിന് പിന്നിൽ എസ്ഡിപിഐയും പിഎഫ്ഐയും ആണെന്ന വാദം തെറ്റ്. താനോ സത്യസരണിയോ ഹാദിയയുടെ മതപരിവർത്തനം നടത്തിയിട്ടില്ല. ജാതി മത വർഗ്ഗ ഭേദമെന്യേ സ്വന്തം ഇഷ്ടപ്രകാരം വരുന്നവർക്ക് മതത്തെ കുറിച്ച് പഠിപ്പിക്കുന്ന സത്യസരണി, ഇസ്ലാം മത പരിവർത്തന കേന്ദ്രം അല്ലെന്നും സൈനബ മറുപടി സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കേരളത്തിൽ ലൗ ജിഹാദ്, റോമിയോ ജിഹാദ് എന്നിവ ഇല്ലെന്ന് സൈനബ സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ട്. ഷഹൻഷാ കേസിൽ കേരള ഡിജിപി കോടതിക്ക് സമർപ്പിച്ച 18 റിപ്പോർട്ടുകളിൽ 15 ലും കേരളത്തിൽ ലൗ ജിഹാദ്, റോമിയോ ജിഹാദ് എന്നിവ ഇല്ലെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ പ്രത്യക്ഷമായ തെളിവുകൾ ഇല്ലാതെ കേട്ട് കേൾവിയുടെ അടിസ്ഥാനത്തിൽ തയ്യാർ ആക്കിയ മൂന്ന് റിപ്പോർട്ടുകൾ ഉണ്ടെന്ന് പറയുന്നു. എന്നാൽ ഈ റിപ്പോർട്ടുകൾ മുഖവിലയ്ക്ക് എടുക്കാൻ കഴിയില്ല എന്ന് സൈനബ ചൂണ്ടിക്കാട്ടുന്നു. 2009 ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ലൗ ജിഹാദ്, റോമിയോ ജിഹാദ് എന്നിവ നിലനിൽക്കുന്നതിന് തെളിവ് ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഒറ്റപ്പെട്ട മതപരിവർത്തനം എല്ലാ മതങ്ങളിലും ഉണ്ട്. കേരളത്തിൽ ഹിന്ദു മതത്തിലേക്ക് മാറ്റാൻ 5 സംഘടനകൾക്കും മുസ്ലിം മതത്തിലേക്ക് മാറ്റാൻ 2 സംഘടനകൾക്കും ബുദ്ധ മതത്തിലേക്ക് മാറ്റാൻ ഒരു സംഘടനയ്ക്കും ആണ് അധികാരം ഉള്ളത്. എന്നാൽ എല്ലാ ക്രിസ്ത്യൻ പള്ളികളിലും മതം മാറ്റാൻ അധികാരം ഉണ്ടെന്നും, നിയമസഭയിൽ നൽകിയ ഒരു മറുപടിയിൽ സർക്കാർ വ്യക്തമാക്കിയിട്ടുള്ളതായും സൈനബ ചൂണ്ടിക്കാട്ടുന്നു.
ഹിന്ദു മതത്തിൽ നിന്ന് ഇസ്ലാം മതത്തിലേക്ക് മാറുന്നവരെ കൊല്ലുന്നതായും, തിരികെ ഹിന്ദു മതത്തിലേക്ക് മടക്കി കൊണ്ട് പോകുന്നതിന് ലൈംഗികവും, ശാരീരികവും ആയ അക്രമങ്ങൾ നടത്തുന്നതായും സൈനബ ആരോപിക്കുന്നു. മലപ്പുറത്തെ തിരൂരിൽ യാസിർ, തിരൂർ അങ്ങാടിയിൽ ഫൈസൽ എന്നിവരെ ഇസ്ലാം മതം സ്വീകരിച്ചതുകൊണ്ട് സംഘപരിവാറുകാർ വധിച്ചു. 1987 ൽ ചിരുതകുട്ടി എന്ന ഹിന്ദു സ്ത്രീ മുസ്ലിം മതം സ്വീകരിച്ച് ആമിനകുട്ടി ആയി. ആമിനകുട്ടിയെ മഞ്ചേരിയിലെ ജില്ലാ കോടതി വളപ്പിൽ വച്ച് ആർഎസ്എസ്കാർ കുത്തി കൊന്നു എന്നും സൈനബ സത്യവാങ് മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സംഘപരിവാറുമായി ബന്ധമുള്ള സംഘടനകളാണ് ഈ കൊലപാതകങ്ങൾക്കും ഘർവാപ്പസികൾക്കും പിന്നിൽ പ്രവർത്തിക്കുന്നത്. നിർബന്ധിത മതപരിവർത്തനം, ലൈംഗികവും ശാരീരികവും ആയ അതിക്രമം, മസ്തിഷ്ക അഷാളനം ശാരീരിക പീഡനങ്ങൾ എന്നിവ നടത്തുന്ന തൃപ്പൂണിത്തറ ശിവശക്തി കേന്ദ്രത്തിന് എതിരെ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷണത്തിന് ഉത്തരവിടണം എന്നും സൈനബ സത്യവാങ് മൂലത്തിലത്തിൽ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മതം മാറിയ ഹാദിയ ഐഎസ്ലേക്ക് പോകും എന്ന അശോകന്റെ ആരോപണത്തെയും സൈനബ ഖണ്ഡിക്കുന്നു. സ്വന്തം ഇഷ്ടപ്രകാരം മതം മാറുന്നതിനെ ക്രിമിനൽ തീവ്രവാദ സംഘടന ആയ ഐഎസ്സും ആയി ബന്ധപ്പെടുത്തുന്നത് ശരിയല്ല. ചില മലയാളികൾ വിദേശത്ത് പോയി എന്ന് കേട്ടിട്ടുണ്ട്. എന്നാൽ അവരുടെ ഇപ്പോഴത്തെ അവസ്ഥ സംബന്ധിച്ച് അറിയില്ല. ഇപ്പോൾ അവർ എവിടെ എന്നതിന് ഒരു തെളിവും ഇല്ല. ഇസ്ലാം മത വിശ്വാസികൾ അല്ലാത്ത ചിലർ ഐ എസിലേക്ക് ചേരാൻ പോയതായും, ഇവർ തിരിച്ചെത്തിയപ്പോൾ സുഷമ സ്വരാജ് സ്വീകരിച്ചതായും മാധ്യമ വാർത്തകളിൽ കണ്ടു. ഹാദിയക്ക് പാസ്പോർട്ട് പോലും ഇല്ല എന്നും സൈനബ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
എസ്ഡിപിഐയ്ക്കോ, പോപ്പുലർ ഫ്രന്റ് ഓഫ് ഇന്ത്യയ്ക്കോ തീവ്രവാദം ഇല്ല എന്ന് സൈനബ അവകാശപ്പെടുന്നു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഒരു സാമൂഹിക സംഘടനയാണ്. മുസ്ലിംങ്ങളുടെയും ദളിതരുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടന ആണ്. എസ്ഡിപിഐ ഒരു രാഷ്ട്രീയ സംഘടന ആണ്. തെരെഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടിന് സിമിയും ആയി രാഷ്ട്രീയ ബന്ധം ഉണ്ടെന്ന ആരോപണം അടിസ്ഥാന രഹിതം ആണ്. കോളെജ് പ്രൊഫസറുടെ കൈവെട്ടിയ കേസിൽ പോപ്പുലർ ഫ്രണ്ടിനെ ബന്ധപ്പെടുത്താൻ ശ്രമിക്കുന്നത് തെറ്റാണ്. ഒരു അന്വേഷണ ഏജൻസിയും പിഎഫ്ഐ യ്ക്ക് ഈ അക്രമവും ആയി ബന്ധം ഉണ്ടെന്ന് കണ്ടെത്തിയിട്ടില്ല എന്നും 45 പേജ് ദൈർഖ്യം ഉള്ള മറുപടി സത്യവാങ് മൂലത്തിൽ സൈനബ അവകാശപ്പെടുന്നു.
Stories you may Like
- പോപ്പുലർ ഫ്രണ്ട് നേതാവ് തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങി
- പോപ്പുലർ ഫ്രണ്ട് കേന്ദ്രം കണ്ടുകെട്ടിയത് സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ പ്രഹരം
- പി.ഡി.പി നേതാവിനെതിരെ പോപ്പുലർ ഫ്രണ്ട് വധഭീഷണി
- സ്ലീപ്പർ സെല്ലുകളിലെ രഹസ്യ യോഗങ്ങളിൽ പരിശീലകന്റെ റോളിലെത്തി
- നിരോധിത സംഘടനയുടെ സ്ലീപ്പർസെല്ലുകൾ സജീവം; റെയ്ഡ് തുടരും
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്