ഹാദിയയുടെ പേര് പറഞ്ഞുള്ള എസ്ഡിപിഐയുടെ നാടകം തുടരുന്നു; ഹാദിയയ്ക്ക് മാധ്യമങ്ങളോട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് സേലത്തേക്ക് മാധ്യമങ്ങളെ വിളിച്ചുവരുത്തി; തത്സമയ സംപ്രേഷണ സംവിധാനങ്ങളോടെ ചാനലുകൾ കോളേജിൽ എത്തിയപ്പോൾ തങ്ങൾക്ക് ഒന്നുമറിയില്ലെന്ന് പറഞ്ഞ് കൈമലർത്തി പ്രിൻസിപ്പൽ ജി കണ്ണൻ; ലക്ഷ്യമിട്ടത് ആസൂത്രിത വിവാദം സൃഷ്ടിക്കൽ തന്നെയെന്ന് സൂചന
മറുനാടൻ മലയാളി ബ്യൂറോ
പാലക്കാട്: ഹാദിയയ്ക്ക് മാധ്യമങ്ങളോട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് മാധ്യമങ്ങളെ വിളിച്ചുവരുത്തി എസ്.ഡി.പി.ഐയുടെ നാടകം. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ സേലം ശിവരാജ് ഹോമിയോ കോളേജിൽ വെച്ച് അഖില-ഹാദിയ മാധ്യമങ്ങളെ കാണുമെന്ന് ഷെഫീൻ ജഹാന്റെ അഭിഭാഷകനും എസ്.ഡി.പിഐ വേങ്ങര ഉപതിരെഞ്ഞെടുപ്പ് സ്ഥാനാർത്ഥിയുമായ കെസി നസീറാണ് മലപ്പുറത്തെ മാധ്യമങ്ങളെ അറിയിക്കുന്നത്. തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണിയോടെ പാലക്കാട് നിന്ന് മാധ്യമപ്രവർത്തകർ സേലത്തേക്ക് തിരിച്ചു. 250 കിലോമിറ്ററിലധികം ദൂരം താണ്ടി 10 മണിയോടെ ദൃശ്യമാധ്യമങ്ങളെല്ലാം തൽസമയ പ്രക്ഷേപണ സംവിധാനങ്ങളുമായി സേലം കോളേജിൽ എത്തി. മാധ്യമങ്ങളോട് ഏറ്റവും മാന്യമായി പെരുമാറുന്ന കോളേജ് അധികൃതർ മാധ്യമങ്ങളുടെ വാഹനങ്ങൾക്ക് കടന്നു പോകുന്നതിനായി ഗേറ്റുകൾ തുറന്ന് നൽകി.
മാധ്യമപ്രവർത്തകർ കോളേജിൽ എത്തിയപ്പോഴേക്കും അഖില-ഹാദിയ ഹോസ്റ്റലിൽ നിന്ന് കോളേജിലെ ക്ലാസ്സ് മുറിയിൽ എത്തിയിരുന്നു. പിന്നാലെ വാർത്ത സമ്മേളനത്തിനായുള്ള കാത്തിരിപ്പിലായിരുന്നു മാധ്യമപ്രവർത്തകർ. വളരെപ്പെട്ടന്ന് തന്നെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരടക്കം 3 ജീപ്പ് പൊലീസ് കോളേജ് ഗ്രൗണ്ടിലേക്കെത്തി. അവർക്കും വാർത്തസമ്മേളനത്തെക്കുറിച്ചുള്ള വിവരം ലഭിച്ചിട്ടില്ലായിരുന്നു. ഒരുക്കങ്ങളൊന്നും കാണാതിരുന്നതിനാൽ വാർത്ത സമ്മേളനത്തെക്കുറിച്ച് സുരക്ഷ ചുമതലയുള്ള സേലം സിറ്റി പൊലീസ് കമ്മീഷ്ണർ സുബ്ബലക്ഷമിയോട് ആരാഞ്ഞത്. എന്നാൽ അഖില-ഹാദിയ മാധ്യമങ്ങളെ കാണണമെന്ന് തങ്ങളോട് ഇതുവരെ അറിയിച്ചിട്ടില്ലെന്നായിരുന്നു സുബ്ബലക്ഷമിയുടെ മറുപടി. ആ കുട്ടിക്ക് പറയാനുള്ളതെല്ലാം കഴിഞ്ഞ ചൊവ്വാഴ്ച സേലത്ത് എത്തിയതിന് പിറ്റേന്ന് പറഞ്ഞതാണല്ലോയെന്നും കമ്മീഷ്ണർ അറിയിച്ചു. തുടർന്ന് ഇക്കാര്യം കോളേജ് പ്രിൻസിപ്പൽ ജി കണ്ണനോട് തിരക്കി.
അഖില-ഹാദിയയോട് അന്വേഷിച്ചിട്ട് വിവരം പറയാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടർന്ന് മാധ്യമങ്ങളോട് ഇപ്പോൾ ഒന്നും സംസാരിക്കാനില്ലെന്ന അഖില-ഹാദിയയുടെ നിലപാട് പ്രിൻസിപ്പൽ മാധ്യമങ്ങളെ അറിയിച്ചു.ഇതോടെ 40 ഓളം വരുന്ന മാധ്യമപ്രവർത്തകർ 11.30 ഓടെ കോളേജ് ഗേറ്റിന് പുറത്തേക്ക് വന്നു. ഇതിനിടെ ഡോക്യുമെന്ററി സംവിധായകൻ ഗോപാൽമേനോനും സഹായിയായ സ്ത്രീയും മാധ്യമപ്രവർത്തകർക്കൊപ്പം നുഴഞ്ഞ് കയറി. അഖില-ഹാദിയയ്ക്ക് മാധ്യമങ്ങളോട് ഒന്നും സംസാരിക്കാനില്ലെന്നാണ് ആകുട്ടി പറയുന്നതെന്ന് പ്രിൻസിപ്പൽ വിനയപൂർവ്വം വന്ന് മാധ്യമപ്രവർത്തകരെ അറിയിച്ചപ്പോൾ, ഹാദിയയെ എന്ത്കൊണ്ട് മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കുന്നില്ലെന്ന് ചോദിച്ച് ഗോപാൽമേനോൻ പ്രിൻസിപ്പലിനോട് തട്ടിക്കയറി. എന്നാൽ ഇതിനെ മാധ്യമപ്രവർത്തകരാരും പിന്തുണയ്ക്കാതെ വന്നതോടെ അയാൾ സ്വയം പിന്മാറുകയായിരുന്നു. ഈ സമയം ഈ ദൃശ്യങ്ങളെല്ലാം ഗോപാൽമേനോന്റെ സഹായി ക്യാമറയിൽ ഒപ്പിയെടുത്തിരുന്നു.
ഈ സമയം വിവരം നൽകിയ കെസി നസീറിനെ മാധ്യമപ്രവർത്തകർ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും, അധികം സംസാരിക്കാതെ ഇയാൾ ഒഴിഞ്ഞുമാറുകയായിരുന്നു. കോളേജ് ഗേറ്റിന് പുറത്തേക്ക് മാധ്യമപ്രവർത്തകർ വന്നയുടൻ ഒരു വാഹനം നിറയെ എസ്.ഡി.പി.ഐ പ്രവർത്തകർ ഗേറ്റിന് മുന്നിലേക്ക് എത്തി. പുറത്ത് നിൽക്കുന്ന മാധ്യമപ്രവർത്തകരുടേയും ദൃശ്യങ്ങൾ ഡോക്യുമെന്ററിക്കായി ഗോപാൽ മേനോനും സഹായിയും ഒപ്പിയെടുത്തുകൊണ്ടിരുന്നു. ഒരു മണിയോടടുത്തപ്പോൾ മാധ്യമപ്രവർകർക്ക് ബോധ്യമായി തങ്ങളെ ഉപയോഗിച്ച് ഡോക്യുമെന്ററിക്കായുള്ള സെറ്റിടുകയായിരുന്നു എസ്.ഡി.പിഐ നേതാവെന്ന്. പ്രഭാത ഭക്ഷണം പോലും കഴിക്കാതെ ഉച്ചവരെ കാത്തിരുന്ന മാധ്യമപ്രവർത്തകർ തുടർന്ന 2 മണിയോടെ കോളേജിന് മുന്നിൽ നിന്ന് വിടുകയായിരുന്നു.
ഹാദിയ അറിയാതെ ഹാദിയയുടെ വാർത്ത സമ്മേളനം എന്ന പേരിൽ ഒരു കുറിപ്പ് മനോരമ ന്യൂസ് ലേഖകൻ ബിനോയ് രാജൻ ഓൺലൈനിൽ എഴിയതിന് പിന്നാലെ ഷെഫീൻ ജഹാൻ ഇദ്ദേഹത്തെ ഫോണിൽ വിളിച്ചു. ഷഫിൻ ജഹാൻ ആണെന്ന് സ്വയം പരിചയപ്പെടുത്തിയതിന് പിന്നാലെ, ഹാദിയയെ കാണാൻ നിങ്ങൾ എന്തുകൊണ്ട് ശ്രമിച്ചില്ലായെന്ന് ചോദിച്ചു. വാർത്ത സമ്മേളനം ഉണ്ട് എന്നറിയിച്ചാൽ പിന്നെ പ്രത്യേകിച്ച് കാണാൻ ശ്രമിക്കേണ്ടതുണ്ടോയെന്ന ലേഖകന്റെ ചോദ്യത്തോട്, മാധ്യമപ്രവർത്തകർക്ക് കഴിവില്ലായ്മ കൊണ്ടാണ് അഖില-ഹാദിയെ കാണാൻ സാധിക്കാതിരുന്നത് എന്ന തരത്തിലുള്ള സംസാരമായി പിന്നെ. പിന്നാലെ 11.30 ഓടെ കെസി നസീറിന്റെ മെസ്സേജും മിക്കവാറും മാധ്യമപ്രവർത്തകർക്ക് എത്തി. കേന്ദ്രസർക്കാരും കോളേജ് മാനേജ്മെന്റും തമ്മിൽ നടന്ന ഒത്തുകളിയാണ് ഇന്ന് കണ്ടതെന്നായിരുന്നു ഇതിന്റെ ഉള്ളടക്കം. നിങ്ങളുടെ അജണ്ട നടപ്പാക്കാൻ മാധ്യമപ്രവർത്തകരെ കരുവാക്കല്ലേ എന്നായിരുന്നു ഈ മെസ്സേജുകൾക്ക് പൊതുവിൽ നൽകിയ മറുപടിയുടെ ചുരുക്കം.
ഏതാനം മാസങ്ങൾക്ക് മുമ്പ് അഖില-ഹാദിയ കേസിൽ ഹൈക്കോടതിയിൽ ഹാജരായ സർക്കാർ പ്ലീഡറിനെതിരെ സോഷ്യൽ മീഡിയയിലൂടെ കൊലവിളി നടത്തിയ നേതാവാണ് കെസി നസീർ. സംഭവത്തിൽ സെൻട്രൽ പൊലീസ് കേസെടുത്തെങ്കിലും, പിന്നീട് ഒരു നടപടിയും ഉണ്ടായിട്ടില്ല. നിലപാടുകൾ മാറ്റിയില്ലെങ്കിൽ വായിൽ മണ്ണ് നിറയ്ക്കും എന്നായിരുന്നു കെ.സി നസീറിന്റെ പ്രധാന ഭീഷണി.
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍