കരളലിയിക്കുന്ന പരസ്യപ്രചാരണം വഴി മുടി മുറിക്കാൻ ആളെക്കൂട്ടും; എല്ലാം മലബാർ കാൻസർ സെന്ററിലെ രോഗികളായ സ്ത്രീകൾക്കെന്ന് വാഗ്ദാനം; ചാരിറ്റബിൾ ട്രസ്റ്റിന്റെ കേശദാന പരിപാടി കഴിഞ്ഞ് മാസങ്ങളായിട്ടും ഒരുരോഗിക്ക് പോലും കിട്ടിയില്ല വിഗ്; സെന്ററിന്റെ പേരിൽ ജീവകാരുണ്യത്തിന്റെ മറവിൽ സംഘം തട്ടിയെടുത്തത് ലക്ഷങ്ങൾ; ഹെയർ ഫിക്സിങ് റാക്കറ്റിന്റെ കളികൾ ഇങ്ങനെ
രഞ്ജിത്ത് ബാബു
കണ്ണൂർ: കാൻസർ രോഗികളുടെ പേരിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് കേശദാന പരിപാടി നടത്തി വിഗ്ഗ് നിർമ്മാതാക്കൾക്ക് അയയ്ക്കുന്നതായി ആരോപണം. തലശ്ശേരിയിലെ മലബാർ കാൻസർ സെന്ററിലെ രോഗികളുടെ പേര് പറഞ്ഞാണ് വൻ തോതിൽ മുടി ശേഖരിക്കുന്നത്. വിദ്യാലയങ്ങളിലെ നാഷണൽ സർവ്വീസ് സ്കീമുമായി ബന്ധപ്പെട്ട് കൂത്തുപറമ്പിലെ ഒരു ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയ കേശദാന പരിപാടിയാണ് സംശയത്തിന്റെ നിഴലിലായത്. മലബാർ കാൻസർ സെന്ററിലെ രോഗികളായ സ്ത്രീകൾക്കു വേണ്ടിയാണ് മുടി ശേഖരിക്കുന്നതെന്നായിരുന്നു സംഘാടകരുടെ പ്രചാരണം. എന്നാൽ ക്യാമ്പ് നടത്തി മാസങ്ങൾ കഴിഞ്ഞിട്ടും ഒരു രോഗിക്ക് പോലും വിഗ്ഗ് ലഭിച്ചിരുന്നില്ല. തലശ്ശേരിയിലെ മലബാർ കാൻസർ സെന്റർ ആരേയും മുടി ശേഖരിക്കാൻ നിയോഗിച്ചിട്ടില്ലെന്നും വിഗ്ഗ് നൽകുന്ന ഒരു പരിപാടിയും കാൻസർ സെന്ററിന് ഇല്ലെന്നും കാൻസർ സെന്റർ പി.ആർ.ഒ മറുനാടൻ മലയാളിയോട് പറഞ്ഞു.
ജീവകാരുണ്യ പ്രവർത്തനത്തിന്റെ മറവിൽ തട്ടിപ്പുകൾ നടത്തി ലക്ഷക്കണക്കിന് രൂപ കൊള്ളയടിക്കുന്ന സംഘടനകൾ വ്യാപകമാകുന്നുണ്ടെന്ന് പരാതി ഉയരുന്ന കാലത്താണ് കേശദാനത്തിന്റെ മറവിൽ തട്ടിപ്പ് നടത്തിയതായി പരാതി ഉയരുന്നത്. മലബാർ ക്യാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീകളായ രോഗികൾക്ക് വിഗ് നിർമ്മിച്ച് നൽകുമെന്ന് പറഞ്ഞാണ് വിവിധ സ്കൂളുകളിൽ കേശദാന ക്യാമ്പ് സംഘടിപ്പിച്ചത്. ഒരു സ്കൂളിൽ നടന്ന കേശദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തത് തലശ്ശേരി എ എസ് പി ചൈത്ര തെരേസ ജോണാണ്. ഇത്തരത്തിൽ പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ചാണ് വിവിധ സ്കൂളുകളിൽ ക്യാമ്പ് സംഘടിപ്പിച്ചത്. ഇത്തരം ക്യാമ്പുകളിലൂടെ നൂറുകണക്കിന് വിദ്യാർത്ഥിനികളാണ് മുടി ദാനം ചെയ്തത്. സ്കൂളിലെ നാഷനൽ സർവീസ് സ്കീം, ജൂനിയർ റെഡ്ക്രോസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് മുടിമുറിക്കൽ ക്യാമ്പ് നടത്തിയത്.
മുടി ദാനം ചെയ്ത വിദ്യാർത്ഥികൾ രക്ഷിതാക്കളോട് വിവരം പറയുകയും രക്ഷിതാക്കൾ മലബാർ ക്യാൻസർ സെന്ററിലടക്കം അന്വേഷണം നടത്തുകയും ചെയ്തപ്പോഴാണ് ഇന്ന് വരെ കേരള ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ക്യാൻസർ സെന്ററിൽ വിഗ് എത്തിച്ചിട്ടില്ലെന്ന് വിവരം ലഭിച്ചത്. നൂറുകണക്കിന് വിദ്യാർത്ഥിനികളിൽ നിന്നും മുറിച്ച മുടി എവിടെയാണ് എത്തിച്ചതെന്നും അത് എന്തുചെയ്തുവെന്നും അന്വേഷിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.ക്യാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കാനെന്ന പേരിൽ നേരത്തെ കണ്ണൂരിലും ചില സംഘടനകൾ കേശദാന പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിനെതിരെയുള്ള കേസിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഇത്തരത്തിൽ മുടി മുറിച്ച് പുരുഷന്മാർക്കുള്ള വിഗ് നിർമ്മിച്ച് വൻ വിലക്ക് വിൽപ്പന നടത്തുന്ന സംഘവും വ്യാപകമായി രംഗത്തുണ്ടെന്ന ആരോപണവും ഉയർന്നുവരുന്നുണ്ട്.
അർബുദ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കുന്നതിനായി കേശദാന ക്യാമ്പുകൾ നടത്തി വ്യാജ സംഘം തട്ടിപ്പ് നടത്തുന്നതായി കണ്ണൂരിൽ നേരത്തെ പരാതി ഉയർന്നത്. ഇതുസംബന്ധിച്ച് മയ്യിൽ ഒറപ്പടി കലാകൂട്ടായ്മ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. ജില്ലയിൽ ഒേട്ടറെ സ്ഥലങ്ങളിൽ ഈ സംഘം തട്ടിപ്പ് നടത്തിയതായും മികച്ച രീതിയിൽ പ്രവർത്തനം നടത്തുന്ന സന്നദ്ധ സംഘടനകളെ ഇതിന് കരുവാക്കുന്നതായും അവർ ആരോപിച്ചിരുന്നു. അർബുദ രോഗികളായ സ്ത്രീകൾക്ക് വിഗ്ഗ് നിർമ്മിക്കുന്നതിനെന്ന പേരിലാണ് കോളജുകളും സ്കൂളുകളും മറ്റും കേന്ദ്രീകരിച്ച് കേശദാന ക്യാമ്പുകൾ സംഘടിപ്പിച്ചത്. എൻ.എസ്.എസ് ഉൾപ്പെടെയുള്ള സംഘടനകളെ ഇതിന് കരുവാക്കുകയും ചെയ്യുന്നു.
ഓരോ ക്യാമ്പിലും 20 മുതൽ 100 വരെ ആളുകളുടെ മുടിവരെ ഇത്തരത്തിൽ ശേഖരിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് വിഗ്ഗ് നിർമ്മിക്കുന്നതിന് ചുരുങ്ങിയത് 12 ഇഞ്ച് നീളത്തിലെങ്കിലും മുടി ആവശ്യമാണ്. എന്നാൽ, ഇത്തരം ക്യാമ്പുകളിൽ ആറ് ഇഞ്ച് മുടിയാണ് ശേഖരിക്കുന്നത്. കോടികൾ മറിയുന്ന ഹെയർ ഫിക്സിങ് മേഖലയിലാണ് ഈ മുടി പോകുന്നതെന്ന് സംശയിക്കുന്നു. കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന കേശദാന ക്യാമ്പിൽ തൃശൂരിലെ ആശുപത്രിയിലേക്ക് മുടി സംഭാവന ചെയ്യാനാണ് എന്നാണ് സംഘാടകർ പറഞ്ഞിരുന്നത്.
എന്നാൽ, ആശുപത്രിയിൽ അന്വേഷിച്ചപ്പോൾ ക്യാമ്പ് നടത്താൻ കേരളത്തിൽ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നായിരുന്നു മറുപടി. ഈ വിവരവും പൊലീസിന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മലബാർ മേഖലയിൽ പല പേരുകളിൽ ഒരാൾ തന്നെയാണ് മുടി ശേഖരിക്കുന്നതെന്നും സംശയമുണ്ട്. ഇതിനുപിന്നിലെ ചതി അറിയാതെ പല സന്നദ്ധ സംഘടനകളും വ്യത്യസ്തമായ ജീവകാരുണ്യ പ്രവർത്തനമെന്ന രീതിയിൽ കേശദാനത്തെ കാണുകയാണ്. ഒറപ്പടി കലാകൂട്ടായ്മ കഴിഞ്ഞ ഫെബ്രുവരി മുതലാണ് 'സ്നേഹകേശം' എന്ന പേരിൽ മുടി ശേഖരിച്ച് രോഗികൾക്ക് വിഗ്ഗ് നിർമ്മിച്ചു നൽകുന്നത്. ചങ്ങനാശ്ശേരിയിലെ ഒരു ട്രസ്റ്റ് മുഖേനയാണ് വിഗ്ഗാക്കി മാറ്റി അർബുദ രോഗികൾക്ക് സാന്ത്വനമേകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍