സിഎച്ചിനെതിരേ തുറന്നടിക്കുന്ന ഹക്കീം അസ്ഹരിയുടെ അഭിമുഖം ദർശന ടിവിയിൽ; സിഎച്ച് സമുദായത്തെ വിദ്യഭ്യാസത്തിലടക്കം പിന്നോട്ടടിച്ചുവെന്ന് യുവ മതപണ്ഡിതൻ; കാന്തപുരത്തിന്റെ മകന്റെ അഭിപ്രായങ്ങൾ വിളിച്ചുകൂവാൻ ചാനൽ അവസരം ഒരുക്കിയതിൽ കടുത്ത അതൃപ്തിയുമായി ലീഗ് നേതൃത്വം
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: സി.എച്ച് മുഹമ്മദ് കോയക്കെതിരെ തുറന്നടിക്കുന്നതിനും മർക്കസിന്റെയും എപി സുന്നികളുടേയും പ്രവർത്തന നേട്ടങ്ങൾ എണ്ണിപ്പറയുന്നതിനും വേദിയൊരുക്കിയതിന് ഇ.കെ സമസ്ത ചാനലായ ദർശന ടിവിക്കെതിരെ ലീഗ് നേതൃത്വം രംഗത്ത്. കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ മകനും യുവ പണ്ഡിതനുമായ ഡോ.അബ്ദുൽ ഹക്കീം അസ്ഹരിയെ ചാനൽ അധികൃതർ അഭിമുഖത്തിന് വിളിച്ചതിനെ ചൊല്ലിയാണ് ലീഗ് നേതൃത്വം ചാനൽ അധികൃതരെ വിളിച്ച് അതൃപ്തി അറിയിച്ചത്. അഭിമുഖത്തിന് വിളിച്ചതിലൂടെ ലീഗിനെതിരെ പറയാൻ അവസരം ഒരുക്കുകയാണ് ദർശന ചാനൽ ചെയ്തിരിക്കുന്നതെന്നാണ് ഒരു വിഭാഗം ലീഗ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.
മുസ്ലിം ലീഗുമായി ചേർന്ന് നിൽക്കുന്ന സമസ്ത ഇ.കെ വിഭാഗത്തിനു കീഴിൽ പ്രവർത്തിക്കുന്ന ചാനലാണ് ദർശന ടിവി. ലീഗ് നേതാവ് കൂടിയായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ചെയർമാനായ ചാനൽ ഇകെ സുന്നി, ലീഗ് നിലപാടുകൾക്ക് വിധേയമായാണ് പ്രവർത്തിച്ചു വരുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലായി ദർശന ടിവി സംപ്രേഷണം ചെയ്ത ഹക്കീം അസ്ഹരിയുടെ അഭിമുഖമാണ് ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നതും പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നതും.
അതേസമയം, അബ്ദുൽ ഹക്കീം അസ്ഹരിയുടെ അഭിമുഖത്തെ പോസിറ്റീവായാണ് കാണുന്നതെന്നും ചാനൽ എന്ന നിലയിൽ ദർശന ടിവി പൊതു നിലപാട് സ്വീകരിക്കുന്നത് സ്വീകാര്യത വർധിപ്പിക്കുമെന്നും സമസ്ത ഇ.കെ വിഭാഗം നേതാക്കൾ പ്രതികരിച്ചു. ഹക്കീം അസ്ഹരി പറഞ്ഞത് അദ്ദേഹത്തിന്റെ നിലപാടുകളാണ്. ചാനലിന് ഇവ്വിഷയത്തിൽ പ്രത്യേക താൽപര്യമില്ല. സുന്നി ഐക്യത്തെ കുറിച്ച് ഹക്കീം അസ്ഹരിയുടെ പ്രതികരണത്തെ സ്വാഗതം ചെയ്യുന്നുവെന്നും സമസ്ത യുവജന വിദ്യാർത്ഥി നേതാക്കളും പ്രതികരിച്ചു. എന്നാൽ ഹക്കീം അസ്ഹരിയെ ദർശന ടിവിയിൽ അഭിമുഖത്തിൽ വിളിച്ചതിനെതിരെ ശക്തമായ വിയോജിപ്പ് അറിയിക്കാൻ ഒരുങ്ങുകയാണ് ലീഗ് നേതൃത്വം. ചാനൽ ചെയർമാൻ സാദിഖലി തങ്ങളെ വിളിച്ച് വിഷയം ധിരിപ്പിച്ചതായാണ് അറിയുന്നത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായാണ് അഭിമുഖം പുറത്തു വിട്ടിരുന്നത്. എന്നാൽ ആദ്യ സംപ്രേഷണം കഴിഞ്ഞതു മുതലേ സി.എച്ചിനെതിരെ പറഞ്ഞുവെന്ന് ആരോപിച്ച് മുസ്ലിം ലീഗ് അണികൾ ഹക്കീം അസ്ഹരിക്കെതിരെ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരുന്നു. ഈ വിഷയത്തിൽ ലീഗ്, എപി സുന്നികൾ കടുത്ത ഭാഷയിൽ നേർക്കുനേർ സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടി. ഇതോടെ അഭിമുഖത്തിന്റെ രണ്ടാം ഭാഗം കാണാനായി ഇന്നലെ എല്ലാവരും ആകംക്ഷയോടെ കാത്തിരുന്നു. എന്നാൽ ലീഗിനെയും സിഎച്ചിനെയും കുറിച്ച് പിന്നീടുള്ള ഭാഗങ്ങളിൽ കൂടുതൽ പരാമർശമില്ലായിരുന്നു. മാത്രമല്ല, മർക്കസിന്റെയും സുന്നികളുടേയും പ്രവർത്തനങ്ങൾ വിശദീകരിക്കുകയും സുന്നി ഐക്യത്തെ കുറിച്ചുള്ള കാഴിചപ്പാടുകൾ വിശദമാക്കുകയുമായിരുന്നു. അഭിമുഖത്തിന്റെ പൂർണ രൂപം പുറത്തു വന്നതോടെ ഒരു വിഭാഗം ലീഗ് അണികളിലും നേതൃത്വത്തിലും കൂടുതൽ അമർഷവും പ്രതിഷേധവും ഉയർന്നു.
ഇതിനിടെ അബ്ദുൽ ഹക്കീം അസ്ഹരിയുടെ അഭിമുഖത്തെ കുറിച്ച് വിവിധ വീക്ഷണങ്ങളും നിരീക്ഷണങ്ങളും പ്രചരിച്ചു. സിഎച്ചിനെ ഹക്കീം അസ്ഹരി പൂർണമായും വായിച്ചില്ലെന്നും അദ്ധേഹത്തിന്റെ വിദ്യാഭ്യാസ നവോത്ഥാന പ്രവർത്ഥനങ്ങൾ മനസിലാക്കിയില്ലെന്നുമുള്ള വിർശനമായിരുന്നു പ്രധാനമായും ഉയർന്നത്. എന്നാൽ തികച്ചും പോസിറ്റീവായ പരാമർശങ്ങളായിരുന്നു ഹക്കീം അസ്ഹരി സിഎച്ചിനെതിരെ നടത്തിയതെന്നും അദ്ദേഹത്തിന്റെ വാക്കുകളും ചിന്തകളും ഏറെ പ്രതീക്ഷ നൽകുന്നുവെന്ന അഭിപ്രായങ്ങളുമുയർന്നു. അതേസമയം, സമസ്ത ഇകെ വിഭാഗത്തിന് നേരിൽ പറയാൻ സാധിക്കാതിരുന്ന കാര്യങ്ങൾ ഹക്കീം അസ്ഹരിയിലൂടെ ദർശന ടിവി പറയുകയായിരുന്നുവെന്ന പ്രതികരണങ്ങളും ഉയർന്നു. എന്നാൽ ലീഗിലെ സലഫി, വഹാബി വൽക്കരണത്തിലും സുന്നി വിരുദ്ധ നിലപാടുകളിലും പ്രതിഷേധമുള്ള ഇ.കെ സുന്നി വിഭാഗത്തിന്റെ സുന്നി ഐക്യമെന്ന അജണ്ടയുടെ ഭാഗമായിരുന്നു ഹക്കീം അസ്ഹരിയുടെ അഭിമുഖമെന്ന നിരീക്ഷണവും ഉയരുകയുണ്ടായി. അഭിമുഖത്തിന് വേണ്ട പബ്ലിസിറ്റിയും മൈലേജും നൽകിയത് ലീഗ് അണികളാണെന്നും ഇത് ഏറെ അപകടകരമാണെന്ന സൂചനയും ചില ലീഗ് നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടി.
47 മിനുട്ടും 43 സെക്കന്റും ദൈർഘ്യമുള്ള അഭിമുഖത്തിൽ ഇന്ത്യൻ മുസ്ലിംങ്ങളുടെ പാരമ്പര്യവും സൂഫീ ധാരയുടെ സംഭാവനയും ഡോ.അബ്ദുൽ ഹക്കീം അസ്ഹരി വിശദമാക്കുന്നു. അതേസമയും ഖുർആൻ വ്യാഖ്യാനിച്ചു കൊണ്ടുള്ള ജമാഅത്തേ ഇസ്ലാമി സ്ഥാപകൻ മൗദൂദിയുടെ താഗൂത്തിനെതിരെയും ഗവൺമെന്റിനെതിരേയുമുള്ള ആശയ നിലപാടുകളും തൗഹീദ് ശിർക്ക് വിഷയത്തിൽ ഒതുക്കിയ സലഫി മുജാഹിദ് ആശയങ്ങളും മുസ്ലിം സമൂഹത്തെ പിന്നോട്ടടിച്ചതായി ചൂണ്ടിക്കാട്ടുന്നു. എല്ലാ മതവിഭാഗങ്ങളോടും തുറന്ന സമീപനവും പാരസ്പര്യവുമാണ് ഇന്ത്യയുടെ മുസ്ലിം പാരമ്പര്യമെന്നും കഴിഞ്ഞ കാല സൂഫി മാർഗം അതായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
മുത്തലാഖ് വിഷയം എന്താണെന്ന് കൂടുതൽ പേരും പഠിച്ചിട്ടില്ലയെന്നതാണ് ഇവിടത്തെ പ്രശ്നം. സ്ത്രീകളെ രക്ഷപ്പെടുത്തുന്നതിനും സ്ത്രീകളുടെ ഗുണത്തിനും വേണ്ടിയാണ് യയഥാർത്ഥത്തിൽ മുത്തലാഖ് എന്നും അത് ദുരുപയോഗം ചെയ്യുന്നതാണ് പ്രശ്നം. ഈ വിഷയത്തിലാണ് നിയമം വേണ്ടത് എന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നു. കേരള മുസ്ലിംസമൂഹത്തിനിടയിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഏറെ ചർച്ചയാവുകയും ഏറെ വാഗ്വാദങ്ങൾക്ക് ഇടയാക്കുകയും ചെയ്ത അഭിമുഖത്തിലെ സിഎച്ച് മുഹമ്മദ് കോയയെ കുറിച്ചുള്ള പരാമർശങ്ങൾ ഇങ്ങെനെയാണ്:
സമഗ്രമായ ഇസ്ലാമിൽ സ്വാഭാവികമായും രാഷ്ട്രീയവും ഉണ്ടാവില്ലേയെന്നും ആ രാഷ്ട്രീയം ഇന്ത്യയിൽ എങ്ങിനെയാണ് പ്രയോഗിക്കേണ്ടതെന്നുമുള്ള ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് മുസ്ലിംലീഗിനെയും സിച്ചിനേയും പരാമർഷിച്ചത്. രാഷ്ട്രീയമെന്നാൽ തന്നെ രാഷട്ര നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാവുകയെന്നതാണെന്നും ഇന്ത്യയെ പോലുള്ള വലിയ രാജ്യത്ത് ജനാധിപത്യ പ്രക്രിയയിൽ അതിന്റെ ഭാഗമായിത്തീരുകയാണ് മുസ്ലിംങ്ങൾ ചെയ്യേണ്ടതെന്നും പറഞ്ഞു തുടങ്ങുന്ന അദ്ദേഹം മുസ്ലിംലീഗിലേക്കും സിഎച്ചിലേക്കും എത്തുകയായിരുന്നു. ഇന്ത്യയിൽ മുസ്ലിംങ്ങൾക്ക് രാഷ്ട്രീയ പരമായുണ്ടായ പോരായ്മ ഇന്ത്യയിൽ വിവിധ ഭാഗങ്ങളിൽ രൂപപ്പെട്ടു വന്ന മുസ്ലിം രാഷ്ട്രീയ കക്ഷികളാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ' സിഎച്ച് മുഹമ്മദ് കോയ സാഹിബിന്റെ പ്രവർത്തന ഫലമായി കേരളത്തിൽ ഞാൻ നിരീക്ഷിച്ച കാര്യം വിദ്യാഭ്യാസപരമായി പുറകോട്ട് പോയി എന്നാണ്. കാരണം പഠിക്കാത്ത മുൻഷിമാർക്ക് സർട്ടിഫിക്കറ്റ് കൊടുത്ത് അറബി, ഉറുദു ഭാഷകൾ സ്കൂളിൽ പഠിപ്പിക്കാൻ തുടങ്ങി. ഇന്നും പരിശോധിച്ചാൽ അറിയാം അറബി, ഉറുദു പഠിപ്പിക്കുന്ന സ്ഥലങ്ങളിൽ അവർക്ക് അറബിയും ഉറുദുമറിയില്ല., പക്ഷേ ഈ കുട്ടികൾക്കായിരിക്കും ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുക. പഠിക്കാതെ മാർക്ക് കൊടുക്കുകയും, പഠിച്ചില്ലെങ്കിലും മതി ജോലി കിട്ടും എന്ന ചിന്താഗതിയിൽ നിന്ന് വിദ്യാഭ്യാസത്തിൽ നിന്നും പുറകോട്ടു പോകാൻ കാരണമായിത്തീർന്നു.'- ഹക്കീം അസ്ഹരി അഭമിഖത്തിൽ പറഞ്ഞു.
ലീഗ് കേരളത്തിൽ പഴയ കാലം മുതൽ ഉള്ള പാർട്ടിയാണ്. എന്നാൽ മുസ്ലിംങ്ങളുടെ പുരോഗതിയും വിദ്യാഭ്യാസ മുന്നേറ്റവും ഉണ്ടാകുന്നത് സമസ്തയിലൂടെയും ഇവിടത്തെ പണ്ഡിതന്മാരിലൂടെയും ആണെന്ന് അദ്ദേഹം പറയുന്നതോടൊപ്പം മുസ്ലിംലീഗ് കൊണ്ട് ഒരു നേട്ടവും ഉണ്ടായിട്ടില്ലയെന്ന് പറയുന്നില്ലെന്നും എത്രയോ വലിയ നേട്ടങ്ങൾ കിട്ടുമായിരുന്നെന്നും ദർശന ടിവിയുടെ അഭിമുഖത്തിൽ അദ്ദേഹം പറയുന്നു. സുന്നി ഐക്യം യാഥാർത്ഥ്യമാകണമെന്നും അതിനുള്ള ശ്രമങ്ങൾ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അഭിമുഖത്തിൽ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. മുസ്ലിംലീഗിനോട് സുന്നികൾക്ക് ശത്രുതയുണ്ടെന്ന് പ്രചരിപ്പിക്കുന്നത് മുജാഹിദ് വിഭാഗത്തിന്റെ താൽപര്യമാണ്. എപി സുന്നികൾക്ക് ലീഗിനോട് ഒരു എതിർപ്പുമില്ല. മതത്തിന്റെ പ്രതിനിധികളായി ലീഗിനെ കാണാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗിലെ മുജാഹിദുകൾ സുന്നികൾ ഐക്യപ്പെടുന്നതിന് എതിരാണ്. ഇതാണ് ഐക്യശ്രമങ്ങൾ പൊളിയുന്നത്. കേരളത്തിൽ മുജാഹിദ് ഭിന്നിച്ചു നിന്നപ്പോൾ ലീഗ് നേതാക്കൾ ഔദ്യോഗികമായി രംഗത്ത് വന്ന് പ്രവർത്തിച്ചിരുന്നല്ലോ... എന്ത്കൊണ്ട് സുന്നികളെ യോജിപ്പിക്കുന്നതിന് ലീഗ് ശ്രമിക്കുന്നില്ലെന്നും ഹക്കീം അസ്ഹരി ചോദിക്കുന്നു. ഈ കാര്യം ചെയ്യാൻ സാധിക്കുക മുസ്ലിംലീഗിനാണെന്നും ലീഗ് ആത്മാർത്ഥമായി മുന്നോട്ടു വരികയാണെങ്കിൽ സുന്നികൾ യോജിക്കുമെന്നും ഹക്കീംം അസ്ഹരി അഭിമുഖത്തിലൂടെ പറഞ്ഞു.
എന്നാൽ ദർശന ടിവി രണ്ട് ഭാഗങ്ങളായി പുറത്തുവിട്ട അഭിമുഖം ഒരു വിഭാഗം ലീഗ് നേതാക്കളെ അസ്വസ്ഥമാക്കിയിട്ടുണ്ട്. ഇത് വരും ദിവസങ്ങളിൽ കൂടുതൽ അഭിപ്രായയ വ്യത്യാസങ്ങൾക്ക് ഇടയാക്കിയേക്കും. ദർശനയോടും സമസ്ത നേതാക്കളോടും ലീഗ് നേതൃത്വത്തിൽ ചിലർ പ്രതിഷേധം അറിയിച്ചിട്ടുമുണ്ട്. എന്നാൽ ചാനൽ പൊതു വേദിയാണെന്നും സുന്നി ഐക്യം പോലുള്ള നിലപാടുകളെ സ്വാഗതം ചെയ്യുകയുമാണ് വേണ്ടതെന്നാണ് സമസ്ത ഇകെ വിഭാഗം നേതാക്കൾക്കളുടെ നിലപാട്.
Stories you may Like
- സത്യം പറയുന്ന മാധ്യമ പ്രവർത്തകരെ കടന്നാക്രിച്ച് സൈബർ സഖാക്കൾ
- രൺവീർ സിംഗും മുതിർന്ന താരം ജോണി സിൻസും അഭിനയിച്ച പരസ്യത്തിനെതിരെ വിമർശനം
- രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ടിന് അധികാരം നഷ്ടമായേക്കും
- രാജസ്ഥാനിൽ അഞ്ച് എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത് ബിജെപിയുടെ മടങ്ങി വരവ്
- ട്രാഫിക് പൊലീസുകാരനെ ഇടിച്ച് തെറിപ്പിച്ചു, കാർ ഡ്രൈവർ അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്