മദ്യഭ്രാന്ത് മൂത്ത അച്ഛന്റെ ഉപദ്രവം മൂലം പലപ്പോഴും സമനില തെറ്റുന്ന അമ്മ; സിനിമയിൽ അഭിനയിച്ചും ജോലി ചെയ്തും കാശുണ്ടാക്കി അമ്മയെ നോക്കാൻ വാടകയ്ക്ക് വീടെടുത്തു; കോളേജിലേക്ക് പോയി കഴിയുമ്പോൾ അമ്മയും എങ്ങോട്ടെങ്കിലും ഇറങ്ങി പോകും; പള്ളിക്കാർ അവളെ പഠിപ്പിച്ചപ്പോൾ അവൾ മറ്റുള്ളവരെ പഠിപ്പിക്കുന്നു; സോഷ്യൽ മീഡിയയിലെ സദാചാര പൊലീസുകാർ അധിക്ഷേപിച്ച ഹനാനയുടെ ജീവിതം ക്രൂരതകൾ നിറഞ്ഞത്
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: ആരാണ് ഹനാൻ. ജീവിക്കാൻ വേണ്ടി മീൻ കച്ചവടത്തിനിറങ്ങിയ ഈ ഡിഗ്രിക്കാരിക്ക് പിന്നിലെ കഥ സിനിമയെ വെല്ലുന്നതാണ്. ദുരിതങ്ങൾ മാത്രം നിറഞ്ഞ കഥ. 'എന്റെ മകൾ പറയുന്നത് സത്യമാണ്. അവൾ കള്ളിയല്ല. കൊച്ചുന്നാൾ മുതൽ അവൾ കഷ്ടപ്പെട്ടാണ് എന്നെ നോക്കുന്നത്'-അമ്മയുടെ വാക്കുകളിൽ തന്നെ ഹനാന്റെ കഥയുടെ രത്നചുരുക്കമുണ്ട്. ഡബിങ് ആർട്ടിസ്റ്റായതും മീൻ കച്ചവടക്കാരിയായതും ജൂനിയർ ആർട്ടിസ്റ്റായതുമെല്ലാം ഈ അമ്മയുടെ കണ്ണീരൊപ്പാനായിരുന്നു. സുഖസുന്ദരമായ ഹനാന്റെ ജീവിതത്തിലേക്ക് ദുരിതമെത്തിക്കുന്ന അച്ഛന്റെ അമിത മദ്യപാനമാണ്. മദ്യലഹരിയിൽ ഭർത്താവിന്റെ മർദ്ദനമേറ്റ് മാനസികാരോഗ്യം നഷ്ടപ്പെട്ട ഉമ്മയ്ക്ക് വേണ്ടിയാണ് കൊച്ചു നാളിലേ ഈ മിടുക്കി ജീവിതം കരുപിടിപ്പിക്കാൻ മീൻ കച്ചവടത്തിനെത്തിയത്.
ആലുവ ശിവരാത്രി നാളിൽ മണപ്പുറത്ത് കപ്പ പുഴുങ്ങിയത് വിൽപ്പന നടത്താനെത്തിയത് ജീവിത പ്രാരാബ്ദം മൂലമാണ്. അവിടെ പോയപ്പോഴാണ് കുൽക്കി സർബത്ത് വിൽപ്പനയ്ക്കെത്തിയ ബാബുവെന്ന ആളെ പരിചയപ്പെടുന്നത്. പിന്നെ രണ്ടു പേരും ഒരുമിച്ച് ബജി കച്ചവടം. പിന്നീടാണ് ബാബുവുമായി കളമശേരിയിൽ മീൻ കച്ചവടത്തിലേക്ക് തിരിഞ്ഞത്. കച്ചവടം ലാഭമാണെന്ന് കുട്ടിക്ക് മനസ്സിലായി. ഇതുകൊണ്ട് ആ മേഖലയിൽ തന്നെ ഉറച്ചു നിൽക്കാൻ തീരുമാനിച്ചു.
ഇതിനൊപ്പം പഠനം. സഹോദരനേയും പഠിപ്പിക്കണം. തനിക്ക് ചുറ്റുമുള്ളവരേയും മറന്നില്ല. പാവപ്പെട്ടവർക്കെല്ലാം താങ്ങും തണലുമായി. ഇതിനിടെയിലും ഉമ്മയായിരുന്നു ഹനാന് പ്രധാനം. ഉമ്മയ്ക്ക് വേണ്ടിയായിരുന്നു ജീവിതം. സിനിമയെ പോലും വെല്ലുന്ന ജീവിത യാഥാർത്ഥ്യങ്ങളുമായി പൊരുതി ജൂനിയർ ആർട്ടിസ്റ്റായും അവൾ വേഷപകർച്ച നടത്തി. അങ്ങനെ മുന്നോട്ട് പോകുമ്പോഴാണ് സോഷ്യൽ മീഡിയക്കാരുടെ കടന്നാക്രമണം.
ആലുവയിൽ വാടക വീടെടുത്ത് ഉമ്മയുമായിട്ടായിരുന്നു കൊച്ചിയിലെത്തിയപ്പോൾ ഹനാന്റെ താമസം. കളമശ്ശേരിയിലെ മീൻ കച്ചവടത്തിന് ബാബുവിന്റെ സഹായിയായി ഒരാളുകൂടി ഉണ്ടായിരുന്നു. പെരുമാറ്റം മോശമായതോടെ കച്ചവടം നിർത്തി. ഇനി മീൻ കച്ചവടം ഒറ്റയ്ക്ക് മതിയെന്ന് ഹനാൻ തീരുമാനിച്ചു. അങ്ങനെയാണ് തമ്മനത്തേക്ക് എത്തുന്നത്. വീടൊഴിഞ്ഞ് കുസാറ്റിനടുത്ത് മറ്റൊരു വീടെടുത്തു.
അവിടെ വാടക കൂടുതലായതിനാൽ തുടരാനായില്ല. ഉമ്മയുമായി അങ്ങനെയാണ് മാടവനയിൽ വീടെടുക്കുന്നത്. എന്നും ഈ കുട്ടിക്ക് താങ്ങും തണലുമായി നിന്നത് കലാഭവൻ മണിയായിരുന്നു. മണിയുടെ സ്റ്റേജ് ഷോകളിൽ ഹനാൻ പിന്നെ അംഗമായി. ജൂനിയർ ആർട്ടിസ്റ്റായി. ഡബ്ബിങ് ആർട്ടിസ്റ്റായി. കൊച്ചിയിലെ കോൾ സെന്ററിലെ ജോലിക്കിടെ നിരന്തരമായ ഇയർ ഫോൺ ഉപയോഗം ഉണ്ടാക്കിയ ചെവി വേദന വിട്ടുമാറാതായി. കലാഭവൻ മണിയാണ് അവളെ കോതമംഗലത്തെ ഡോക്ടർക്കരികിലെത്തിച്ച് ചികിത്സ നടത്തിച്ചത്. മണിയുടെ മരണത്തോടെ അതും തീർന്നു. എന്നാൽ ഇതൊന്നും ഈ കുട്ടിയെ തളർത്തിയില്ല. ഇത് ഹനാനെ അറിയാവുന്നവർക്ക് പുറത്തു പറയാനും മടിയില്ല.
ഓർമ്മകളിലേക്ക് മടങ്ങിയെത്തുമ്പോൾ ഹനാന്റെ അമ്മയും എല്ലാം ഓർത്തെടുക്കും. 'കുഞ്ഞിലേ തുടങ്ങിയതാണ് അവളുടെ ദുരിതം. ആരൊക്കെയോ ചേർന്ന് ഇല്ലാതാക്കാൻ നോക്കുകയാണ്, അവളാണെനിക്കെല്ലാം. എന്നെ നോക്കുന്നതും എനിക്ക് ഉണ്ണാനും ഉടുക്കാനും തരുന്നതെല്ലാം അവൾ കഷ്ടപ്പെട്ടാണ്.എല്ലാരും പറയുന്നു എനിക്ക് ഭ്രാന്താണെന്ന്. എനിക്ക് ഭ്രാന്താണോ'ഹനാന്റെ ഉമ്മ സുഹറാ ബീവിയുടെ ചോദ്യത്തിൽ തന്നെയുണ്ട് എല്ലാം. തൃശൂരിലെ കേരള സാഹിത്യ അക്കാദമി മുറ്റത്താണ് രണ്ട് ദിവസമായി ഹന്നയുടെ ഉമ്മ. ഈ ഗതിക്ക് കാരണം അച്ഛന്റെ മദ്യപാനമാണ്. ബിസിനസിലെ നഷ്ടങ്ങൾക്ക് കാരണമായ മദ്യം പിതാവിനെ ദുഷ്ടനാക്കി മാറ്റുകയായിരുന്നു പിന്നീട്. ഒരു ദിവസം രാത്രി മുറിക്കകത്തിരുന്ന ഫാനിന്റെ ഹാൻഡിൽ കൊണ്ട് അച്ഛൻ ഉമ്മയുടെ തലയ്ക്കടിച്ചു. അവിടെ തകർന്നത് ഹന്നയുടെ ജീവിതമാണ്.
ഏറെകാലത്തെ ആശുപത്രിയിൽ നിന്നിറങ്ങിയപ്പോൾ ഉമ്മയുടെ ഓർമ്മയും മങ്ങി. ഉമ്മയെ ഒപ്പം നിർത്താനാണ് ഹനാൻ എന്നും ആഗ്രഹിച്ചത്. ഉമ്മയെ സഹോദരൻ കൂടെ കൂട്ടിയതോടെ ഹനാന് പഠനത്തിലേക്കും ജോലിയിലേക്കും തിരിയാനായി. എങ്കിലും ഉമ്മയുടെ കാര്യങ്ങളോർത്ത് തനിച്ചൊരു വീടെടുത്ത് താമസിക്കാൻ അവൾ തീരുമാനിച്ചു. വൈറ്റിലയിലെ കുട്ടുകാരിയുടെ അയൽക്കാരൻ വഴിയാണ് തൃശൂരിലെ മാടവനയിൽ വാടക വീടൊപ്പിച്ചത്.
പിന്നീട് ഉമ്മയെ തൃശൂരിലെ കൂർക്കഞ്ചേരിയലെത്തിച്ചു. പക്ഷേ വീട്ടിൽ നിന്ന് ഇടയ്ക്കിടയ്ക്ക് ഇവർ ഇറങ്ങി പോകും. അങ്ങനെയാണ് ഇപ്പോൾ തൃശൂരിലെ സാഹിത്യ അക്കാഡമി പരിസരത്ത് എത്തിയത്. ഇവിടെ എത്തിയപ്പോഴാണ് മകളെ വിവാദങ്ങളിൽ കുടുക്കിയത് അറിയുന്നത്. സോഷ്യൽ മീഡിയയെ കുറിച്ച് ഈ അമ്മയ്ക്ക് ഒന്നും അറിയില്ല. പക്ഷേ മകളെ തെറ്റുകാരിയാക്കുന്നവരോട് ചില ചോദ്യങ്ങൾ ചോദിക്കുകയാണ് അവർ.
'വീട്ടിൽ നിന്ന് ഒരിടത്തും പോകരുതെന്ന് പറഞ്ഞാണ് അവൾ എന്നെ ഇവിടെ ആക്കിയിട്ടുള്ളത്. തനിച്ചെന്തോരം ഒരാൾക്കിരിക്കാൻ പറ്റും?. ഇവിടെയൊക്കെ വന്നാൽ നിങ്ങളെയെല്ലാം കാണാല്ലോ. സുഹറ ബീവി ആർക്കും ദ്രോഹമാകില്ല. സ്വന്തമായി വീടൊന്നുമില്ല, വീടൊക്കെ വീതം വച്ചപ്പോൾ തന്നെ ഇല്ലാതായി. എനിക്കും മോൾക്കും ഒന്നും തന്നില്ല. അവൾ ചെയ്യാത്ത പണികളൊന്നുമില്ല. മീൻ വിറ്റത് ആണോ ഇപ്പോ പ്രശ്നം. പിന്നെ അവളെന്ത് ചെയ്യണം?-ഓർമ്മയുടെ തുരുത്തിലിരുന്നുള്ള അമ്മയുടെ ഈ ചോദ്യത്തിലുണ്ട് ആ കുട്ടിയുടെ കഷ്ടപാടെല്ലാം. 'അവൾക്ക് പാട്ടും ഡാൻസും ഒക്കെ ഇഷ്ടമാണ്. സ്കൂളീന്നൊക്കെ സമ്മാനം കിട്ടാറുണ്ട്-അമ്മ പറയുന്നു.
തൃശൂരിലെ കേച്ചേരിയിൽ ആയിരുന്നു ഹനാന്റെ പഠനം. പള്ളിക്കാരാണ് പഠിപ്പിച്ചത്. പഠിക്കാൻ പോകുന്നതിനിടയിലും അവൾ വേറെ കുട്ടികളെ പഠിപ്പിച്ചിരുന്നു. ഇന്നും അത് ചെയ്യുന്നു. തൃശൂരിലെ സാഹിത്യ അക്കാദമി പരിസരം ഹനാന്റെ ഒഴിവുകാല കേന്ദ്രങ്ങളിലൊന്നാണ്. ഹനാൻ ഒരുപാട് കഷ്ടപ്പെടുന്ന കുട്ടിയാണെന്ന് സംവിധായകൻ പ്രിയനന്ദനനും പറയുന്നു.
ലോകം പെരുന്നാളാഘോഷിക്കുന്ന നേരത്ത് ഹനാൻ ഉണ്ണാനൊന്നുമില്ലാതെ ക്ഷീണിതയായി തളർന്നുറങ്ങുകയായിരുന്നുവെന്ന് ഹനാന്റെ അയൽകാരും തുറന്നു പറയുന്നു. ഇത് മനസ്സിലാക്കിയാണ് രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത് വിഷ്ണു നായകനാകുന്ന മിഠായിത്തെരുവ് എന്ന ചിത്രത്തിലും ജിത്തു കെ ജയൻ സംവിധാനം ചെയ്ത് സൗബിൻ നായകനാകുന്ന അരക്കള്ളൻ മുക്കാൽക്കള്ളൻ എന്ന ചിത്രത്തിലും അഭിനയിക്കാൻ ഹനാന് ക്ഷണം ലഭിച്ചിട്ടുണ്ട്.
ഇതിന് പുറമെ വൈറൽ 2019 എന്ന ചിത്രത്തിലേക്കും ഹനാന് ക്ഷണം കിട്ടിയിട്ടുണ്ട്. നൗഷാദ് ആലത്തൂർ, അസീഫ് ഹനീഫ് എന്നിവരാണ് ഈ ചിത്രങ്ങൾ നിർമ്മിക്കുന്നത്. ഇതിന് പുറമെ പ്രണവ് മോഹൻലാൽ നായകനാകുന്ന അരുൺ ഗോപി ചിത്രത്തിലും ഹനാൻ വേഷമിടും. ഉപജീവനത്തിനുവേണ്ടി തെരുവിൽ മൽസ്യക്കച്ചവടം നടത്തിയിരുന്ന വിദ്യാർത്ഥിനി ഹനാനെ സമൂഹമാധ്യമങ്ങളിൽ അപമാനിച്ചതോടെയാണ് വാർത്ത ലോകമറിയുന്നത്.
തൊടുപുഴ അൽ അസർ കോളജിലെ രസതന്ത്രം മൂന്നാംവർഷ ബിരുദ വിദ്യാർത്ഥിയായ ഹനാൻ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം മൽസ്യവിൽപന അടക്കമുള്ള ചെറിയ ജോലികൾ ചെയ്താണു പഠിക്കാനും രോഗിയായ അമ്മയുടെ ചികിത്സയ്ക്കുമുള്ള പണം സമ്പാദിച്ചിരുന്നത്. മുൻപു സിനിമകളിൽ ചില ചെറിയ റോളുകളിൽ അഭിനയിച്ചിട്ടുള്ള ഹനാനു പലരും പുതിയ റോളുകൾ വാഗ്ദാനം ചെയ്തു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍