'എനിക്ക് ആകെയുള്ള കുഞ്ഞനുജനാണവൻ..അവന് സങ്കടമാകുന്നത് എനിക്ക് സഹിക്കില്ല; നിങ്ങളുടെ ഒരു രൂപ പോലും എനിക്ക് വേണ്ട..ദയവായി എന്നെ വെറുതെ വിടൂ; സമൂഹമാധ്യമങ്ങളുടെ വേട്ടയാടലിൽ മനംമടുത്ത് ഹനാൻ; തനിക്കെതിരായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകുമെന്ന മുന്നറിയിപ്പും; കരഞ്ഞ് തളർന്ന ഹനാന് ഒടുവിൽ തുണയായത് വനിതാ പൊലീസ്; തമ്മനത്ത് നടന്നത് നാടകീയ സംഭവവികാസങ്ങൾ
മറുനാടൻ ഡെസ്ക്
കൊച്ചി: 'നിങ്ങളുടെ ഒരു പൈസ പോലും എനിക്ക് വേണ്ട, ദയവായി എന്നെ ഉപദ്രവിക്കാതിരിക്കുക.' മാധ്യപ്രവർത്തകരേയും ഒരുപറ്റം ജനങ്ങളേയും മൂകസാക്ഷിയാക്കി നിസ്സഹായായ ഇരുപതുകാരിയായ ഹനാൻ കണ്ണീരോടെ പറയുന്നു. ജീവിത ദുരിതങ്ങൾക്കു മേൽ ആർത്തിരമ്പുന്ന തിരമാലകൾ അലയടിക്കുമ്പോഴും പ്രതിസന്ധികളെ തരണം ചെയ്ത് അവൾ നടത്തിയത് അതിജീവനത്തിനുള്ള പോരാട്ടമായിരുന്നു. അൽ അസർ കോളജിലെ കെമിസ്ട്രി ബിരുദ വിദ്യാർത്ഥിനി കൊച്ചി തമ്മനം ജംങ്ഷനിൽ മീൻ വിൽപന നടത്തുന്ന വാർത്ത മാതൃഭൂമി പത്രത്തിലൂടെയാണ് പുറം ലോകം അറിഞ്ഞത്.
എന്നാൽ വാർത്തകൾക്ക് പിന്നാലെ സിനിമ പ്രമോഷനു വേണ്ടിയുള്ള ഹാനാന്റേയും സംവിധായകൻ അരുൺ ഗോപിയുടേയും നാടകം എന്നാണ് ചില സദചാര വാദികൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. തട്ടം തലയിലണിയാത്ത മുസ്ലിം പെൺകുട്ടിയോട് തീർത്ത മതനിന്ദയുടെ പ്രതിഷേധമാണെന്ന് പിന്നീട് വെളിവാകുകയും ചെയ്തു. തനിക്ക് നേരെ പാഞ്ഞടുത്ത ആരോപണങ്ങളെ കൂസാതെയാണ് അവൾ ഇന്നും തമ്മനം ജംങ്ഷനിലെത്തിയത്. കാത്തിരുന്ന മാധ്യമ പ്രവർത്തകർ ആ പെൺകുട്ടി വരില്ലെന്ന് ഉറപ്പിച്ച് മടങ്ങാനൊരുങ്ങവേ സുഹൃത്തിന്റെ ബൈക്കിൽ അവൾ എത്തി.
വിൽക്കാനുള്ള മീനുമായി ഹനാൻ തമ്മനത്തെ റോഡരികിൽ എത്തിയെങ്കിലും തെരുവിൽ പൊലീസ് വിലക്കിയോടിച്ചിരുന്നു. തെർമോക്കോൾ പെട്ടിക്കുള്ളിൽ അടച്ച് ഐസ് ബോക്സിലാക്കിയ മീൻ അടുത്ത് സൂക്ഷിക്കാൻ വെച്ചേക്കുന്ന വീട്ടിലെത്തി എടുത്തെങ്കിലും വിൽപന നടന്നില്ല. മഴയത്തു കുടുങ്ങിയതിനാലാണ് വൈകിയതെന്നായിരുന്നു ഹനാന്റെ മറുപടി. പുതിയ ത്രാസ് കയ്യിലുണ്ടായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇവിടെ കച്ചവടം നടത്താനാവില്ലെന്ന് ഹനാനെ അറിയിച്ചു. തുടർന്ന് മീൻ സൂക്ഷിക്കുന്ന വീട്ടിൽ വച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കെല്ലാം ഹനാൻ ഉത്തരം പറഞ്ഞു. എന്നാൽ ഹനാനെ വിൽപനയിൽ നിന്നു തടഞ്ഞിട്ടുണ്ടോ എന്ന ചോദ്യങ്ങൾക്ക് പൊലീസ് വ്യക്തമായി ഉത്തരം പറഞ്ഞില്ല. സംസാരത്തിനൊടുവിൽ കരഞ്ഞു തളർന്ന ഹനാനെ പൊലീസ് ആശുപത്രിയിലേയ്ക്ക് മാറ്റി. തന്റെ അക്കൗണ്ടിൽ 1,50000 രൂപ വന്നിട്ടുണ്ടെന്നും അത് ഞാൻ നിങ്ങൾക്ക് മുൻപിൽ വെച്ചു തരാം, എനിക്ക് നിങ്ങളുടെ ആരുടേയും ഒരു രൂപ പോലും വേണ്ട പകരം എന്നെ ജീവിക്കാൻ അനുവദിക്കണമെന്നായിരുന്നു നിസ്സഹയായ ആയി ആ പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞത്. തന്റെ സങ്ക ടങ്ങളെ അധികനേരം അവൾക്ക് അടക്കിവെയ്ക്കാൻ കഴിഞ്ഞില്ല.
എനിക്ക് ആകെ ഉള്ള കുഞ്ഞനുജനാണവൻ. അവന് സങ്കടമാകുന്നത് എനിക്ക് സഹിക്കില്ല എന്ന് പറഞ്ഞായിരുന്നു ഹനാൻ കരഞ്ഞത്. 'എനിക്കെതിരെ നടന്ന ആരോപണങ്ങൾ കണ്ടാണ് അവൻ എന്നെ വിളിച്ചത്. എനിക്കത് താങ്ങാൻ പറ്റിയില്ല. എനിക്കെതിരെ ആരോപണങ്ങൾ നടത്തരുത്'- ഹനാൻ പറഞ്ഞു. വനിതാ പൊലീസാണ് ഹനാനെ ആശ്വസിപ്പിച്ച് കൂട്ടികൊണ്ട് പോയത്. തമ്മനം ജംഗ്ഷനിനടുത്തുള്ള ഒരു വീട്ടിൽ വച്ചായിരുന്നു ഹനാൻ മാധ്യമ പ്രവർത്തകരോട് സംസാരിച്ചത്.മാധ്യമപ്രവർത്തകരിൽ ചിലരുടെ മുറുമറുപ്പുള്ള ചോദ്യങ്ങളും കൂടി ആവർത്തിച്ചതോടെ അവൾ പൊട്ടിക്കരയുകയും ചെയ്തു. കരഞ്ഞു തളർന്ന പെൺകുട്ടിയെ വനിതാ പൊലീസുകാരാണ് ആശുപത്രിയിലേക്ക് മാറ്റിയത്.രാത്രിയോടെ ഹനാൻ തിരിച്ച് മാടവനയിലെ വീട്ടിലേക്ക് തിരിച്ചു പോയത് വനിതാ പൊലീസുകാരുടെ സംരക്ഷണത്തിലാണ്.
തനിക്കെതിരായി വാസ്തവ വിരുദ്ധമായ വാർത്തകൾ പ്രചരിച്ചവർക്കെതിരെ മനുഷ്യാവകാശ കമ്മീഷന് കേസു കൊടുക്കുമെന്ന് പെൺകുട്ടി പറയുന്നത്. നാളെ കേസു നൽകുമെന്നും ഹനാൻ വ്യക്തമാക്കി.മീൻ വിറ്റ് പഠനത്തിനും അമ്മയുടെ മരുന്നിനും പണം കണ്ടെത്തിയിരുന്ന ഹനാന്റെ ജീവിത്തെക്കുറിച്ച് മാതൃഭൂമിയിൽ വന്ന വാർത്തയെ തുടന്ന് ധാരാളം വ്യാജ പ്രചാരണങ്ങളാണ് ഹനാനെതിരെ ഉണ്ടായിരുന്നത്. തന്റെ അനുജനെ കരയിപ്പിക്കരുതെന്നും അവന്റെ സന്തോഷമാണ് തനിക്ക് ഏറെ വലുതെന്നും ആ ഇരുപതുകാരി ഇടയ്ക്കിടെ ആവർത്തിക്കുണ്ടായിരുന്നു. മതമൗലിക വാദത്തിന്റെ വേലിക്കെട്ടുകൾ തകർത്ത് അവൾ ഉപജീവനം നടത്തിയതാണ് പ്രതിഷേധക്കാരെ ചൊടിപ്പിക്കാൻ ഇടായായത്.
നസറുദ്ദീൻ ഷൈഖ് എന്നയാളുടെ ഫേസ് ബുക്ക് പേജിലാണ് ഹനാന് എതിരെയുള്ള ആദ്യ പ്രചരണം നടന്നത്. അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന സിനിമയിൽ അഭിനയിക്കാൻ ഹനാന് അവസരം ലഭിച്ചതിനെ തുടർന്നായിരുന്നു പ്രചാരണം.ഹനാന്റെ മീൻ കച്ചവടം സിനിമയുടെ പ്രൊമോഷനായുള്ള തന്ത്രമാണ് എന്ന രീതിയിലായിരുന്നു പ്രചാരണം നടന്നത്. ഇതിനെ തുടർന്ന് ഹനാനെതിരെ വ്യാപകമായ സൈബർ ആക്രമണമാണ് നടന്നത്. അസഭ്യം പറഞ്ഞും തെറി വിളിച്ചും ഹനാനെ അപമനിക്കുന്ന തരത്തിലായിരുന്നു സോഷ്യൽ മീഡിയകളിലെ ഇടപെടൽ.
എന്നാൽ ഹനാന്റെ വാർത്ത മാധ്യമങ്ങളിലൂടെ വന്നതിനു പിന്നാലെ മീൻ കച്ചവടം തടഞ്ഞ പൊലീസുകാർക്കെതിരെ കൊച്ചി മേയർ സൗമിനി ജെയിൻ രംഗത്തെത്തുകയും ചെയ്തു. വിവാദമായതോടെ ഇടുങ്ങിയ റോഡിൽ കച്ചവടം നടത്തുന്നത് മാത്രമാണ് വിലക്കിയതെന്നും പൊലീസ് വിശദീകരണം നൽകി. ഹനാനെ പിൻതുണച്ച് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും രംഗത്തെത്തിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍