മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയ വിജയകരം; അരയ്ക്ക് കീഴെയുണ്ടായ തളർച്ച മാറുമെന്ന് പ്രതീക്ഷിച്ച് ഡോക്ടർമാർ; രണ്ട് ദിവസത്തെ നിരീക്ഷണത്തിന് ശേഷം വാർഡിലേക്ക് മാറ്റും: കൊച്ചു ഹനാൻ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ പ്രാർത്ഥിച്ച് കേരളം മുഴുവൻ
മറുനാടൻ ഡെസ്ക്
കൊച്ചി: ഇന്നലെ മുതൽ ഹനാന് വേണ്ടിയുള്ള പ്രാർത്ഥനയിലായിരുന്നു ലോകമെമ്പാടുമുള്ള മലയാളികൾ. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഹനാന് വേണ്ടിയുള്ള മലയാളികളുടെ ആ പ്രാർത്ഥന ദൈവം കേട്ടു. മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയ വിജയകരമാണെന്ന് കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. പരിക്കുകൾ എല്ലാം ഭേദമായി ഉടൻ തന്നെ ഹനാൻ ജീവിതത്തിലേക്ക് ഉടൻ മടങ്ങി വരും. അരയ്ക്ക് കീഴെയുണ്ടായ തളർച്ച ഉടൻ സുഖപ്പെടമെന്നാണ് ഡോക്ടർമാരുടെയും പ്രതീക്ഷ.
ശസ്ത്ക്രിയ വിജയകരമായതോടെ രണ്ട് ദിവസത്തെ നിരീക്ഷണത്തിന് ശേഷം ഹനാനെ വാർഡിലേക്ക് മാറ്റുമെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ആശ്വാസകരമായ വാർത്തകൾ പുറത്ത് വന്നതോടെ പോസ്റ്റ് ഓപ്പറേഷൻ വാർഡിലേക്ക് നീക്കിയ ഹനാനെ രണ്ട് ദിവസം നിരീക്ഷിക്കും. അവളുടെ കാലുകളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു എന്നും കാലുകളുടെ മരവിപ്പ് മാറി എണീറ്റ് നടക്കാൻ കഴിയുമെന്ന പ്രതീക്ഷയുമാണ് ഡോക്ടർമാർ പങ്കുവെയ്ക്കുന്നത്. ജീവിക്കാൻ വേണ്ടി മീൻ വിറ്റും മാതൃകയായ ഹനാന്റെ കാലുകൾക്ക് തളർച്ച ഉണ്ടാകില്ല എന്നുള്ള സന്തോഷ വാർത്തയും ഡോക്ടർമാർ പങ്കുവെച്ചത് ആശ്വാസകരമായി മാറിയിരിക്കുകയാണ്.
പോസ്റ്റ് ഓപ്പറേഷൻ വാർഡിൽ കഴിയുന്ന ഹനാനെ രണ്ട് ദിവസത്തെ നിരീക്ഷണത്തിന് ശേഷം ഫിസിയോ തെറാപ്പി അടക്കമുള്ള ചികിത്സയിലേക്ക് കടക്കും. അതേസമയം കേരളത്തിന്റെ ഈ ദത്ത് പുത്രിക്ക് വേണ്ടിയുള്ള വലിയ തോതിലുള്ള പ്രാർത്ഥനയിലാണ് ഇപ്പോഴും മലയാളികൾ. ഹനാന്റൈ ശസ്ത്രക്രിയയ്ക്ക് മൂന്ന് ലക്ഷത്തോളം രൂപയാണ് ചെലവായരിക്കുന്നത്. ആശുപത്രി അധികൃതരും ചെലവ് തന്നെ കുറച്ചാണ് ഓപ്പറേഷൻ നടത്തിയിരിക്കുന്നത്. അതേസമയം ഹനാന്റെ ചികിത്സാ ചെലവ് ഏറ്റെടുക്കുമെന്ന് സർക്കാർ തന്നെ നേരിട്ട് അറിയിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രി നേരിട്ട് തന്നെ ഹനാന്റെ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസും ഹനാന്റെ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.
ഹനാന്റെ ചികിത്സാ സഹായത്തിനായി സുമനസ്സുകൾ കൈകോർത്തു. 3.2 ലക്ഷം രൂപയാണ് ഹനാന്റെ ചികിത്സയ്ക്കായി തിങ്കളാഴ്ച വൈകീട്ടോടെ ശേഖരിച്ചത്. വൈക്കം എംഎൽഎ. സി.കെ. ആശയും സിനിമ-സീരിയൽ താരം സീമ ജി. നായർ അടക്കമുള്ളവരും ഇതിനായി സഹായിച്ചു. ഇന്നലെ രാവിലെ കൊടുങ്ങല്ലൂരിന് അടുത്ത് വച്ചാണ് ഹനാൻ സഞ്ചരിച്ച വാഹനം വൈദ്യുതി തൂണിലിടിച്ച് അപകടമുണ്ടായത്. ഉടൻ തന്നെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഹനാനെ കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. കാറിന്റെ മുൻ സീറ്റിലിരിക്കുകയായിരുന്ന ഹനാന്റെ കാലിനും നട്ടെല്ലിനുമാണ് ക്ഷതമേറ്റത്.
പരിശോധനയിൽ ഹനാന്റെ നട്ടെല്ലിന് ഒടിവുള്ളതായി കണ്ടെത്തുകയും ഉടൻ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയ ആക്കുകയും ആയിരുന്നു. മെഡിക്കൽ ട്രസ്റ്റിലെ ന്യൂറോ സർജനായ ഡോ ഹാരൂണിന്റെ നേതൃത്വത്തിലാണ് ഹനാനെ ചികിൽസിക്കുന്നത്. കോളേജ് യൂണിഫോമിൽ മീൻ വിൽക്കുന്ന ഹനാന്റെ വാർത്ത മാതൃഭൂമി ദിനപ്പത്രമാണ് പ്രസിദ്ധീകരിച്ചത്. തുടർന്ന് ഏറെ വിവാദമുണ്ടായി. തട്ടമിട്ട് മീൻ വിറ്റ ഹനാനെ ചിലർ ലക്ഷ്യമിട്ടു. ഹനാൻ കള്ളിയാണെന്നും മീൻ വിൽപ്പന സിനിമയുടെ പരസ്യമാണെന്നും അപമാനിച്ചു. ഇതോടെ മറുനാടൻ അടക്കമുള്ള മാധ്യമങ്ങൾ നടത്തിയ അന്വേഷണങ്ങൾ സത്യം പുറത്തു കൊണ്ടു വന്നു. ഇതോടെ വലിയ മാധ്യമ ശ്രദ്ധ നേടിയ ഹനാന് സഹായവുമായി നിരവധി സുമനസുകളെത്തി. പിന്നീട് സഹായമായി ലഭിച്ച തുക ഹനാൻ പ്രളയദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയായിരുന്നു. ഇതിനിടെ പുതിയ വിവാദമെത്തി. സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ നടന്ന സംഘ പരിവാർ ആക്രമണത്തിൽ പൊലീസിൽ ഇന്ന് പരാതി നൽകാനിരിക്കുകയായിരുന്നു ഹനാൻ.
ഫേസ്ബുക്കിൽ സജീവമല്ലാത്ത ഹനാന്റെ പേരിൽ നിരവധി വ്യാജ അക്കൗണ്ടുകളാണ് പ്രചരിക്കുന്നത്. ഇതിൽ നിന്ന് മോദിക്കെതിരായ വിദ്വേഷ പോസ്റ്റുകൾ ചിലർ പ്രചരിപ്പിച്ചു. ഇത് ഹനാൻ ആണെന്ന് പറഞ്ഞ് കുട്ടിക്കെതിരെ വലിയ അപവാദ പ്രചരണങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസമായി സംഘപരിവാർ, ബിജെപി പേജുകളിലൂടെ നടക്കുന്നത്. ഇത് തന്റെ പേജല്ലെന്ന് ഹനാൻ വ്യക്തമാക്കിയിരുന്നു. അപ്പോഴും വിമർശനം തുടർന്നു. ഈ പരാതി കൊടുക്കാനായി വരുമ്പോഴാണ് അപകടമുണ്ടായത്. എന്നാൽ ഇതിന് പിന്നിൽ ദുരൂഹതയില്ലെന്നാണ് ലഭിക്കുന്ന സൂചന. സ്വാഭാവികമായുണ്ടായതാണ് അപകടമെന്നും ഗൂഢാലോചനയില്ലെന്നും പൊലീസ് പറയുന്നു. അപ്പോഴും അന്വേഷണം തുടരുകയാണ്.
കോഴിക്കോട് ഒരു പരിപാടിക്ക് ശേഷം എറണാകുളത്തേയ്ക്ക് മടങ്ങുകയായിരുന്നു ഹനാനും സുഹൃത്തുക്കളും. ഇതിനിടെ കൊടുങ്ങല്ലൂർ ഭാഗത്ത് വെച്ച് എതിരെ വന്ന കാറുമായി കൂട്ടിയിടി ഒഴിവാക്കാൻ വെട്ടിച്ചപ്പോൾ ഇവരുടെ കാർ മരത്തിലിടിക്കുകയായിരുന്നു. ഉടൻ ഹനാനെ കൊടുങ്ങല്ലൂരെ ഒരുആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നട്ടെല്ലിനേറ്റ പരിക്ക് സാരമായതിനാൽ എറണാകുളത്തേയ്ക്ക് മാറ്റുകയായിരുന്നു. തമ്മനത്ത് സ്കൂൾ യൂണിഫോമിൽ മീൻ വിറ്റതോടെയാണ് ഹനാൻ മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നത്. ഹനാന്റെ കഷ്ടപ്പാടുകൾ വായിച്ചറിഞ്ഞ് സംവിധായകൻ അരുൺഗോപി പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രത്തിലേക്ക് അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
മീൻ വിറ്റും കച്ചവടങ്ങൾ നടത്തിയും ഈവന്റ് മാനേജ്മെന്റിന് പോയുമൊക്കെയാണ് കോളജ് പഠനത്തിനുള്ള പണം ഹനാൻ സമ്പാദിക്കുന്നത്. തൊടുപുഴയിലെ അൽഅസർകോളജിലെ വിദ്യാർത്ഥിനിയാണ് ഹനാൻ. മൂന്നാംവർഷ കെമിസ്ട്രി വിദ്യാർത്ഥിനിയാണ് ഹനാൻ. അതിനിടെ ഹനാൻ ഹനാനി എന്ന പേജിൽ വന്ന പോസ്റ്റുകൾ പുതിയ വിവാദത്തിന് കാരണമായി. ഫേസ്ബുക്കിൽ ഹനാന്റെ പേരിൽ ഒട്ടേറെ വ്യാജപേജുകൾ ഇപ്പോഴും സജീവമാണ്. അത്തരത്തിലൊരു പേജിലാണ് നരേന്ദ്ര മോദി അപമാനിച്ച് ചില പോസ്റ്റുകൾ വന്നത്. 'നരേന്ദ്ര മോദിക്ക് എന്തുപണിയാണ് കൊടുക്കുക' എന്ന തരത്തിലാണ് ചില പോസ്റ്റുകൾ. എന്നാൽ തനിക്ക് ഇങ്ങനെയാെരു ഫേസ്ബുക്ക് പേജില്ലെന്നും തന്റെ പേരിൽ കുറേ വ്യാജ ഫേസ്ബുക്ക് പേജുകൾ സജീവമാണ്.
എന്നാൽ താൻ ഫേസ്ബുക്കിൽ ഒട്ടും സജീവമല്ല. എല്ലാ പേജുകളും എന്റെ ചിത്രമാണ് മുഖചിത്രമായി നൽകിയിരിക്കുന്നത്. ഇതുവരെ രാഷ്ട്രീയപരമായി പോസ്റ്റുകളോ വാക്കുകളോ ഞാനെങ്ങും പറഞ്ഞിട്ടില്ലെന്നും ഹനാൻ വ്യക്തമാക്കിയിരുന്നു. സംഘപരിവാർ സ്വാധീനമുള്ള ഫേസ്ബുക്ക് പേജുകളിൽ വലിയ അപവാദ പ്രചാരണമാണ് ഹനാനെതിരെ നടക്കുന്നത്. 'ഈ വിഷവിത്തിനെയാണോ കേരളം സ്നേഹിച്ചത്' എന്ന അടിക്കുറിപ്പോടെ ചില പോസ്റ്റുകൾ വൻതോതിൽ സോഷ്യൽ ലോകത്ത് പ്രചരിക്കുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി സൈബർ പൊലീസിനും സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകുമെന്ന് ഹനാൻ പറഞ്ഞരിരുന്നു.സമൂഹമാധ്യമങ്ങളിൽ ഇതിന് മുൻപും ഒട്ടേറെ വ്യാജപ്രചാരണങ്ങൾക്ക് ഹനാൻ ഇരയായിട്ടുണ്ട്. എന്നാൽ പിന്നീട് സത്യം മനസിലാക്കി സർക്കാർ തന്നെ ഹനാനെ ചേർത്ത് നിർത്തി ആശ്വസിപ്പിച്ചിരുന്നു.
Stories you may Like
- 'സർക്കാർ ചെലവിൽ ദത്തുപുത്രി സുഖിക്കുന്നു': പരിഹസിച്ചവർക്ക് മറുപടിയുമായി ഹനാൻ
- 110 വയസുകാരിക്ക് ഇടുപ്പെല്ല് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി
- മൃഗത്തിന് ഗ്യാസ് അനസ്തേഷ്യ നൽകിയുള്ള ശസ്ത്രക്രിയ വിജയകരം;
- ഹൃദ്യം വഴി 6000 ലധികം കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി; വീണ ജോർജ്ജ്
- ‘നെഞ്ച് തുറക്കാതെ’ ഹൃദയവാൽവ് മാറ്റിവെച്ചു
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍