തമ്മനത്ത് മീൻകട തുറക്കാനുള്ള ഹനാന്റെ നീക്കത്തിന് തിരിച്ചടി; ഉടമയുടെ ബന്ധുക്കൾ തർക്കം ഉന്നയിച്ചതോടെ മുറിവേണ്ടെന്ന് വച്ച് മുടക്കു മുതൽ തിരിച്ചുവാങ്ങി; സ്വന്തമായി വാഹനം വങ്ങി ഡോർ ടു ഡോർ ഡെലിവറി മുതൽ വഴിയോര കച്ചവടം വരെ ലക്ഷ്യമിട്ട് പൂർവ്വാധികം കരുത്തോടെ ഹനാൻ വീണ്ടും മീൻ കച്ചവടത്തിന് ഒരുങ്ങുന്നു: കച്ചവടം പൊടിപൊടിക്കാൻ സോഷ്യൽ മീഡിയയുടെ സേവനവും ഉപയോഗപ്പെടുത്തും; തുടർച്ചയായി തിരിച്ചടികൾ ഉണ്ടായിട്ടും ആത്മബലമേകുന്നത് മണിച്ചേട്ടന്റെ വാക്കുകളെന്ന് ഹനാൻ
പ്രകാശ് ചന്ദ്രശേഖർ
കൊച്ചി: തമ്മനത്ത് സ്റ്റാൾ തുറക്കുന്നതിനുള്ള നീക്കത്തിന് അപ്രതീക്ഷിത തിരിച്ചടി. ഉടമയുടെ ബന്ധുക്കൾ തർക്കം ഉന്നയിച്ചതോടെ മുറിവേണ്ടെന്ന് വച്ച് മുടക്കു മുതൽ തിരിച്ചുവാങ്ങി. വെറൈറ്റികളോടെ സ്വന്തം വാഹനത്തിൽ ഡോർ ടു ഡോർ ഡെലിവറി മുതൽ വഴിയോര കച്ചവടം വരെ ലക്ഷ്യമിട്ട് മുന്നോട്ട്. ഒരു വഴി അടയുമ്പോൾ മറ്റൊരു വഴി പടച്ചവൻ തുറക്കും. എല്ലാത്തിനും ആത്മബലമേകുന്നത് മണിച്ചേട്ടന്റെ വാക്കുകൾ.
തമ്മനത്തെ മത്സ്യവിൽപ്പന സ്റ്റാൾ തുറക്കുന്നതിനുള്ള തന്റെ ശ്രമം പാതിവഴിയിൽ നിർത്തേണ്ടിവന്നതിനെക്കുറിച്ച് ഹനാന്റെ പ്രതികരണം ഇങ്ങിനെ. താനുമായി കരാറിൽ ഏർപ്പെട്ടിരുന്ന മുറിയുടെ ഉടമസ്ഥൻ വീട്ടുകാരുമായുള്ള തർക്കെത്തെക്കുറിച്ച് ഇന്നലെ അറിയിച്ചതെന്നും രോഗിയായ ഇയാളെ ബുദ്ധിമുട്ടിക്കണ്ടാ എന്നുകരുതി താൻ സ്റ്റാൾ തുറക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുകയാണെന്നും ഹനാൻ മറുനാടനോട് വ്യക്തമാക്കി.
പെയിന്റിംഗിനും അറ്റകുറ്റപ്പണികൾക്കും മറ്റുമായി 50000 രൂപയോളം ചെലവായെന്നും മുറിയുടെ ഉടമ ഇതിൽ 30000 രൂപ തിരികെനൽകിയെന്നും ഹനാൻ അറിയിച്ചു. മാർക്കറ്റിലെങ്ങാനും ചുരുണ്ടുകൂടിയാൽ പോരെ എന്നാണ് എതിർപ്പുമായി വന്നവരിൽ ഒരാൾ ചോദിച്ചത്. തോറ്റുകൊടുക്കാൻ ഞാൻ ഒരുക്കമല്ല. ഇന്നലെ ആപ്പെയുടെ ഷോറമിൽ പോയി മീൻകച്ചവടത്തിന് പറ്റിയ മോഡൽ വാഹനം കണ്ടു. ഇന്ന് ഡെലിവറി നൽകാൻ തയ്യാറായാൽ അത് വാങ്ങും. രണ്ടര ലക്ഷം രൂപയാണ് വില.
ഫിനാൻസ് ശരിയാക്കാൻ ശ്രമിച്ചിട്ട് നടന്നിട്ടില്ല. മുഴുവൻ തുകയും ഒന്നിച്ച് നൽകി വാഹനം സ്വന്തമാക്കുന്നതിനാണ് ആലോചന. ഉടൻ നടക്കാനിരിക്കുന്ന ദുബായ് ഷോ അടക്കമുള്ള പരിപാടികളുടെ അഡ്വാൻസ് ചെക്കും അപകടത്തിന് മുമ്പ് നടന്ന ഉദ്ഘാടനങ്ങളിൽ നിന്നും ലഭിച്ച തുകയും കൈയിലുണ്ട്. ഇതുകൊണ്ട് ലക്ഷ്യമിട്ട കാര്യങ്ങൾ നടക്കുമെന്നാണ് പ്രതീക്ഷ.
സ്റ്റാളിലേയ്ക്കുള്ള വിൽപ്പനയ്ക്കായി മത്സ്യം വാങ്ങുന്നതിനേക്കാൾ കൂടുതൽ തുക വാഹനത്തിലെ മത്സ്യവിൽപ്പനയ്ക്കായി ചിലവഴിക്കേണ്ടിവരും. ഒരു പെട്ടിയിലെ മീൻ 30 കിലോ വരും.എല്ലാ ഇനം മത്സ്യവും വണ്ടിയിലുണ്ടായില്ലങ്കിൽ കച്ചവടം ഉഷാറാവില്ല. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ മുതൽ മുടക്ക് കൂടുതൽ വേണ്ടിവരും. പെട്ടി കണക്കിന് മീനെടുക്കുമ്പോൾ വലിയ വിലക്കുറവ് കിട്ടും. ഇതാണ് ഏക ആശ്വാസം.
മത്സ്യം ഏത് ഇനത്തിൽപ്പെട്ടതാണെങ്കിലും ക്ലീനാക്കി നുറുക്കി വെട്ടിമുറിച്ച് കറിവയ്ക്കാൻ പാകത്തിൽ ആവശ്യക്കാരുടെ കൈകളിലെത്തിക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിന് ചെറിയൊരുതുക ഈടാക്കും. വീട്ടമ്മമാർക്ക് ഇത് ഇഷ്ടപ്പെടും. അതുകൊണ്ട് തന്നെ അവർ എന്റെ സ്ഥിരം കസ്റ്റമറായി മാറും. ഹനാൻ കൂട്ടിച്ചേർത്തു.
ഹോട്ടലുകളിലെയും റസ്റ്റോറന്റുകളിലെയും കച്ചവടം കൈപ്പിടിയിലൊതുക്കുന്നതിനും ഈ മിടുക്കി പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. ഓർഡർ അനുസരിച്ച് ഫ്ലാറ്റുകളിലും മീനെത്തിക്കുമെന്നും വാഹനത്തിലെ മീൻ കച്ചവടം കൊഴുപ്പിക്കാൻ സോഷ്യൽ മീഡിയയുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തുമെന്നും ഹനാൻ വ്യക്തമാക്കി.
വഴിയോരത്തുനിന്നും പൊലീസ് ഓടിച്ച ചരിത്രം മറന്നിട്ടില്ല. നിയമങ്ങൾ ലംഘിച്ച് ഒരിടത്തും വാഹനം പാർക്ക് ചെയ്യില്ല. മറ്റുള്ളവർ കച്ചവടം നടത്തുന്ന പ്രദേശത്തോട് ചേർന്ന് എവിടെയെങ്കിലും വാഹനം നിർത്തി ആർക്കും ശല്യമുണ്ടാക്കാതെ ഉള്ളമീനും വിറ്റ് സ്ഥലം വിടണം. ഇതാണ് മനസ്സിൽ കരുതിയിട്ടുള്ളത്.
മണിച്ചേട്ടൻ (കലാഭവൻ മണി) ഒത്തിരി കഷ്ടപ്പെട്ടതായി എന്നോട് പറഞ്ഞിട്ടുണ്ട്. പലരും കളിയാക്കിയിട്ടും അപമാനിച്ചിട്ടും മണിച്ചേട്ടൻ തകർന്നില്ല. ഒരിടത്തും തളരരുതെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞിട്ടുള്ളത്. ആ വാക്കുകൾ എന്നും എനിക്ക് വലിയ ഇൻസ്പ്രേഷനാണ്. ആര് വിചാരിച്ചാലും എന്റെ മനസ്സിനെ തോൽപ്പിക്കാനാവില്ല. മുറി കിട്ടില്ലന്നറിഞ്ഞപ്പോൾ ഇനി എന്തുചെയ്യുമെന്ന് ആലോചിച്ചു. തമ്മനം ഭാഗത്ത് അടഞ്ഞു കിടക്കുന്ന മുറികളുടെ കൈവശക്കാരെ കണ്ടും ഫോൺവിളിച്ചും മറ്റും വാടകയ്ക്ക് കിട്ടുമോ എന്ന് ശ്രമിച്ചു. നടന്നില്ല. പിന്നെ ആലോചിച്ചപ്പോൾ മുന്നിൽ തെളിഞ്ഞ വഴിയാണ് വണ്ടിയെടുത്തുള്ള മീൻകച്ചവടം.
ഇനി ഇത് തടസ്സപ്പെടുത്താൻ ആരാ വരുന്നതെന്ന് നോക്കാം. ഞാൻ നല്ല കോൺഫിഡൻസിലാണ്. ഒരു സെമസ്റ്റർ കൂടിയാണ് ഇനി പഠിക്കാനുള്ളത്. കോളേജിന്റെ ഭാഗത്തുനിന്നും നല്ല സഹകരണമുണ്ട്. നിലവിലെ സാഹചര്യത്തിൽ ദിവസവും 60 കിലോമീറ്റർ യാത്ര ബുദ്ധിമുട്ടാണ്. അതുകൊണ്ട് കൊച്ചിയിൽ തന്നെ പഠിക്കാൻ സൗകര്യം തരപ്പെടുമോ എന്ന അന്വേഷണത്തിലാണ്.
ഇത് സാധ്യമായാൽ മീൻകച്ചവടത്തിന് കൂടുതസൽ സമയം കിട്ടും. അത് വലിയ ആശ്വാസവും ആവും. പുറത്തിറങ്ങുമ്പോൾ കാണുന്ന ചില അമ്മമാരൊക്കെ അവരുടെ സ്വന്തം മോളോടെന്ന പോലെയാണ് എന്നോട് സ്നേഹം പങ്കിടുന്നത്. തീർച്ചയായും പുതിയ വേഷത്തിൽ ഞാനെത്തുമ്പോൾ അവരൊക്കെ എന്നേ രണ്ട് കൈയും നീട്ടി സ്വീകരിക്കും. തീർച്ച. ലക്ഷ്യമിട്ടിട്ടുള്ള ചുവടുമാറ്റത്തെക്കുറിച്ച് ഹനാന്റെ മനസ്സിലുള്ളത് തികഞ്ഞ ശുഭപ്രതീക്ഷ മാത്രം.
കോളേജ് യൂണിഫോമിൽ തമ്മനത്ത് മത്സ്യവിൽപ്പന നടത്തിയതോടെയാണ് തൊടുപുഴ അൽഅസ്സർ കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനിയായ ഹനാൻ വാർത്തമാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി മാറിയത്. തുടർന്ന് സാമൂഹ്യമാധ്യമങ്ങളിൽ വന്ന അധിക്ഷേപങ്ങൾ ഹനാനെ ഏറെ കണ്ണീരുകുടുപ്പിച്ചു. പിന്നീട് കണ്ടത് ഇതിൽ നിന്നെല്ലാം ഫിനിക്സ് പക്ഷിയേക്കാൾ വേഗത്തിൽ പറന്നുയരുന്ന ഹനാനെയാണ്. മുഖ്യമന്തി കേരളത്തിന്റെ സ്വന്തം പുത്രിയെന്ന് പറഞ്ഞ് ഹനാന് ഉരുക്കിനേക്കാൾ ബലവത്തായി പിൻതുണയേകി.
നാടാകെ ഹനാൻ തരംഗം അലയടിച്ചു. ഹനാന് സ്വീകരമൊരുക്കാൻ സംഘടനകൾ മത്സരിച്ചു. ഉദ്ഘാടന പരിപാടികളിലും ഹനാൻ സജീവ സാന്നിദ്ധ്യമായി.ഈ സാഹചര്യത്തിലാണ് മാസങ്ങൾക്ക് മുമ്പ് ഹനാന് വാഹനാപകടത്തിൽ പരിക്കേറ്റത്.പരിക്കിൽ നിന്നും മുക്തയായിവരുന്നതിനിടെ, ഭാവി ജീവിതം കരുപ്പിടിപ്പിടിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് തമ്മനത്ത് മത്സ്യവിൽപ്പന സ്റ്റാൾ ആരംഭിക്കാൻ നീക്കം തുടങ്ങിയത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍