ഹാപ്പിസർദാർ സെറ്റിലെ പ്രശ്നങ്ങളെല്ലാം കോംപ്രമൈസാക്കി! മമ്മൂട്ടിക്കായും മാലാപാർവതിയും നിർമ്മാവുമായുള്ള അനുരഞ്ജന ചർച്ചകൾക്ക് ചുക്കാൻ പിടിച്ച് അമ്മയും ഫെഫ്കയുടെയും പ്രൊഡ്യൂസർ അസോസിയേഷനും; പ്രശ്നങ്ങളുണ്ടായത് തെറ്റിദ്ധാരണ മൂലമെന്ന് നിർമ്മാതാവ് ഹസീബ് ഹനീഫും മാലാപാർവ്വതിയും; ഫേസ്ബുക്കിൽ പോസ്റ്റായും പിന്നീട് വാട്സ് ആപ്പിൽ ഓഡിയോ ക്ലിപ്പായും നിറഞ്ഞ സിനിമാ വിവാദത്തിന് ക്ലൈമാക്സ്
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: കാളിദാസൻ നായകനാകുന്ന ഹാപ്പി സർദാർ സിനിമയുടെ ലൊക്കേഷനിൽ ഉണ്ടായ പ്രശ്നങ്ങൾ ഏതാനും ദിവസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായിരുന്നു. നടി മാലാപാർവ്വതിയുടെ തുറന്നു പറച്ചിലും അതിനെ പ്രതിരോധിക്കാൻ നിർമ്മാതാവിന്റെ ഭാഗത്തു നിന്നുമുണ്ടായ ശ്രമങ്ങളുമാണ് സംഭവത്തെ വിവാദമാക്കിയത്. ഇതിനിടെ മാലാ പാർവ്വതിയുടെ ഒരു ഓഡിയോ ക്ലിപ്പും പുറത്തുവന്നു. ഇതോടെ വിഷയം വളഷായി പൊതുസമൂഹത്തിലും ചർച്ചയായി. ക്ലിപ്പിൽ മാലാ പാർവ്വതി മമ്മൂട്ടിയുടെ പേരു പറഞ്ഞതും വിവാദമായി. എന്നാൽ, താൻ ഉദ്ദേശിച്ചത് മമ്മൂട്ടിക്കാ എന്നാ ആളെയാണെന്നും മെഗാ സ്റ്റാർ അല്ലെന്നും അവർ പിന്നീട് ആവർത്തിച്ചു വ്യക്തമാക്കി.
ഇതിനിടെ സംഭവം കൂടുതൽ വഷളാകും മുമ്പ് സിനിമാ സംഘടനങ്ങൾ ഇടപെട്ട് പ്രശ്നം താൽക്കാലികമായി പരിഹരിച്ചു. നടി മാലാ പാർവതിയും ഹാപ്പി സർദാർ എന്ന ചിത്രത്തിന്റെ നിർമ്മാതാവ് ഹസീബ് ഹനീഫും തമ്മിലുള്ള പ്രശ്നം ഒത്തുതീർന്നതായി സിനിമയുടെ അണിയറ പ്രവർത്തകരും അറിയിച്ചു. അമ്മയുടെയും ഫെഫ്കയുടെയും പ്രൊഡ്യൂസർ അസോസിയേഷന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് പ്രശ്നപരിഹാരമുണ്ടായത്. അമ്മയെ പ്രതിനിധീകരിച്ച് ഇടവേള ബാബുവും ബാബുരാജും ഉണ്ണി ശിവപാലും ചർച്ചയിൽ പങ്കെടുത്തു. നിർമ്മാതാക്കൾക്കുവേണ്ടി ആന്റോ ജോസഫ്, രഞ്ജിത്ത്, സിയാദ് കോക്കർ എന്നിവരും ഫെഫ്കയ്ക്കായി ബി ഉണ്ണികൃഷ്ണനും എത്തി. തെറ്റിദ്ധാരമൂലമുണ്ടായ പ്രശ്നമാണെന്ന് ഇരുവുരം തുറന്നു പറഞ്ഞു. സംഭവത്തിലെ നിയമനപടികൾ അവസാനിപ്പിക്കാനും പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കാനും ഇരുകൂട്ടരും ധാരണയിലെത്തി.
ഹാപ്പി സർദാർ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അണിയറ പ്രവർത്തകർക്കിടയിൽ നിന്ന് അപമാനം നേരിട്ടതായി നടിയും സാമൂഹ്യ പ്രവർത്തകയുമായ മാലാപാർവതി ഫേസ്ബുക്ക് പോസ്റ്റടുകയായിരുന്നു. ഹാപ്പി സർദാർ സിനിമയുടെ ലൊക്കേഷനിൽ പ്രാഥമിക സൗകര്യങ്ങൾ നിർവഹിക്കാൻ സൗകര്യമുണ്ടായില്ലെന്നും, സെറ്റിലെ മറ്റ് പെൺകുട്ടികളെ കൂടി കണക്കിലെടുത്ത് സ്വന്തം ചെലവിൽ കാരവൻ എടുക്കേണ്ടി വന്നതായും മാലാ പാർവതി വെളിപ്പെടുത്തിയിരുന്നു. നിർമ്മാതാവിന്റെ ബുദ്ധിമുട്ട് മനസിലാക്കാതെ ലൊക്കേഷനിൽ കാരവൻ വേണമെന്ന് വാശിപിടിക്കുന്ന നടിമാരാണ് മലയാള സിനിമയുടെ ശാപമെന്ന് സിനിമയുടെ ഫിനാൻസ് വിഭാഗത്തിലുള്ള സഞ്ജയ് പാൽ പറഞ്ഞതിനോടുള്ള പ്രതികരണമായാണ് മാലാ പാർവതി ഹാപ്പി സർദാർ ലൊക്കേഷനിലെ ദുരനുഭവം വിവരിച്ചത്.
നായികയ്ക്കും നായകനും കാരവൻ വേണ്ട, പക്ഷേ അമ്മ വേഷം ചെയ്ത നടിക്ക് കാരവൻ വേണം എന്നും മാലാപാർവതിയെ സഞ്ജയ് പരിഹസിക്കുകയായിരുന്നു. എന്നാൽ ഉച്ചയ്ക്ക് മൂന്ന് മുതൽ പിറ്റേ ദിവസം വെളുപ്പിന് ആറ് വരെ ജോലി ചെയ്യുന്ന ലൊക്കേഷനിൽ പ്രാഥമിക ആവശ്യങ്ങൾക്കായി സൗകര്യമൊരുക്കിയിടത്ത് ടോയ് ലറ്റ് ബ്ലോക്ക് ആയതിനാൽ സ്വന്തം കാശിന് കാരവാൻ വാടകയ്ക്കെടുക്കുകയായിരുന്നുവെന്ന് പാർവതി വ്യക്തമാക്കി. മൂത്രമൊഴിക്കാതിരിക്കാനുള്ള അമാനുഷിക കഴിവ് ഇല്ലാത്തതിനാലാണ് കാരവൻ വാടകയ്ക്ക് എടുത്തത്. ലൊക്കേഷനിലെ എല്ലാ പെൺകുട്ടികൾക്കും കൂടി വേണ്ടിയാണ് ഇത് ചെയ്തതെന്നും നടി തുറന്നടിച്ചിരുന്നു.
അമ്മ നടിയാണെങ്കിലും മൂത്രമൊഴിക്കണമല്ലോ?. നായകനും നായികയ്ക്കും മാത്രമല്ലല്ലോ ആവശ്യങ്ങൾ. 19,200 രൂപ കാരവൻ വാടകയായി നൽകിയ ബില്ലും മാലാ പാർവതി പുറത്തുവിട്ടിരുന്നു. സുധീപ് ജോഷിയും ഗീതികാ സുധീപും ചേർന്നാണ് ഹാപ്പി സർദാറിന്റെ സംവിധാനം നിർവഹിക്കുന്നത്. ലൊക്കേഷനിൽ പ്രാഥമിക ആവശ്യങ്ങൾക്ക് സൗകര്യമില്ലെന്ന് അറിയിച്ചപ്പോൾ നിർമ്മാതാവ് മര്യാദവിട്ട് സംസാരിച്ചതായും പാർവതി പറഞ്ഞിരുന്നു.ഹാപ്പി സർദാർ രണ്ടാം ഘട്ട ചിത്രീകരണം എഴുപുന്നയിൽ നടക്കുമ്പോഴായിരുന്നു സംഭവം. സിനിമയുടെ ഷൂട്ട് പൂർത്തിയായിട്ടുണ്ട്.
ഇതിനി പിന്നാലെയാണ് ഓഡിയോ ക്ലിപ്പു പുറത്തുവന്നത്. ക്ലിപ്പിൽ താൻ പറയുന്നത് മെഗാ സ്റ്റാർ മമ്മൂട്ടി അല്ലെന്നും മമ്മൂട്ടിക്ക എന്ന വ്യക്തിയെയാണ് എന്നുമാണ് മാലാ പാർവതി പറയുന്നത്. മമ്മൂട്ടിക്ക് പെണ്ണുങ്ങളെ കൂട്ടികൊടുത്തതും,പരിപാടിയും നായകൻ പെൺപിള്ളേരെ അടിച്ചോണ്ട് പോയതും എല്ലാം ഞാൻ പറയും എന്നാണ് ഓഡിയോ ക്ലിപ്പിൽ മാലാ പാർവതി പറഞ്ഞത്. മമ്മൂട്ടി എന്ന പേര് കേട്ടതോടെ സംഭവം മമ്മൂട്ടി തന്നെയാണോ എന്നത് മാലാ പാർവതി വിശദീകരിക്കണമെന്നു ആവശ്യപ്പെട്ടു പ്രമുഖ നിർമ്മാതാവ് ലിബർട്ടി ബഷീർ രംഗത്ത് വന്നതോടെയാണ് അടുത്ത ഓഡിയോ ക്ലിപ്പിൽ വിശദീകരണവുമായി മാലാ പാർവതി രംഗത്ത് വന്നത്.
മമ്മൂട്ടി അങ്ങിനത്തെ വൃത്തികേടിനു കൂട്ട് നിൽക്കുന്ന ആളല്ലെന്നും വർഷങ്ങളായി തനിക്ക് മമ്മൂട്ടിയെ അറിയാം എന്നുമാണ് ലിബർട്ടി ബഷീർ ഓഡിയോ ക്ലിപ്പിൽ പറയുന്നത്. പല മമ്മൂട്ടിമാരും ഉണ്ടല്ലോ കേരളത്തിൽ. അത് മാലാ പാർവതി ക്ലിയർ ചെയ്യണം-ഇതാണ് ലിബർട്ടി ബഷീർ വ്യക്തമാക്കിയത്. തന്റെതെന്ന പേരിൽ പ്രചരിക്കുന്ന ഓഡിയോയിൽ താൻ ഉദ്ദേശിച്ചത് മലയാളത്തിലെ മെഗാ സ്റ്റാറിനെയല്ലെന്നും മറിച്ച് അദ്ദേഹത്തിന്റെ പേരിനോട് സാമ്യമുള്ള പേരുള്ളയാളാണ്. അയാൾ പോണ്ടിച്ചേരിയിലാണ്. ഇയാൾ തനിക്ക് മെസേജ് അയച്ചിട്ടുണ്ടെന്നും അയാളുടെ ഗൾഫ് നമ്പർ തന്റെ കയ്യിൽ ഉണ്ടെന്നും മാലാ പാർവ്വതി പറയുന്നു, കൂടാതെ ഇയാൾ സെറ്റിൽ വന്ന് സ്ത്രീകളുടെ മുറിയിൽ ഇരിക്കുകയും എല്ലാവരോടും മോശമായി പെരുമാറിയെന്നും മാലാ പാർവ്വതി പറയുന്നു. അത് തനിക്ക് ഇഷ്ടമാവാത്തതുകൊണ്ട് തന്നെ അത് വിലക്കിയിരുന്നെന്നും പറയുന്ന താരം പ്രെഡക്ഷനിലുള്ള ആളുകൾ മുഴുവൻ സമയവും ചിത്രത്തിലെ നായകനെക്കുറിച്ച് അപവാദങ്ങൾ പറഞ്ഞ് നടക്കുകയായിരുന്നെന്നും പറയുന്നു. അതുകൊണ്ട് തന്നെ ഇങ്ങനെ പറഞ്ഞ ആളോട് തന്നെയാണ് താൻ ഇത്തരത്തിൽ തിരിച്ച് പറഞ്ഞതെന്നും മാലാ പാർവ്വതി വ്യക്തമാക്കുന്നുണ്ട്.
ചാനൽ പരിപാടികളിലൂടെ രംഗത്ത് വന്നു പിന്നീട് സിനിമയിലെത്തി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത നടിയാണ് മാലാ പാർവതി. സിനിമയിലേക്കെത്തിയ താരം പിന്നീട് അമ്മ വേഷങ്ങളിലൂടെയാണ് ശ്രദ്ധ നേടുന്നത്. യുവതാരങ്ങളുടെ അമ്മ വേഷങ്ങളിലൂടെ തിളങ്ങുന്ന മാലാപാർവ്വതി തന്റെ പുതിയ സിനിമാ സെറ്റിലെ അനുഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതാണ് പുതിയ പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. എന്തായാലും പ്രശ്നം വലുതായ് വലുതായ് മലയാള സിനിമയിലെ മെഗാ സ്റ്റാറിന്റെ പേര് വരെ മോശമായ് ഉപയോഗിച്ചു എന്ന ആരോപണം മാലാ പാർവ്വതിക്കെതിരെയും എത്തി. എന്നാൽ അതിന് പിന്നാലെ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് വ്യക്തമാക്കി താരം തന്നെ എത്തിയത്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍