പാലിയേക്കര ടോൾ സംഭവത്തിൽ രാഷ്ട്രീയം കളി; സ്ഥലം മാറ്റിയ ഡിവൈഎസ്പി ഇനിയും കാസർഗോഡ് എത്തിയില്ല; ആഭ്യന്തരമന്ത്രിയുടെ നിലപാടിൽ സംശയം; നീതി കിട്ടും വരെ പോരാട്ടമെന്ന് ഹരി റാം
തൃശൂർ: പാലിയേക്കര ടോൾ സംഭവത്തിൽ ആഭ്യന്തരമന്ത്രി രാഷ്ട്രീയം കളിക്കുന്നതായി സംശയമെന്ന് പാലിയേക്കര ടോൾ പ്ലാസ സംഭവുമായി ബന്ധപ്പെട്ട പരാതിക്കാരൻ ഹരി റാം മറുനാടൻ മലയാളിയോട് പറഞ്ഞു. ജനുവരി 7-ാം തീയതി വ്യാഴാഴ്ച, പാലിയേക്കര ടോൾ ബൂത്തിന് സമീപത്തുള്ള സമാന്തര പാതയിൽ വച്ച് രാത്രി 10 മണിക്ക് ശേഷം നടന്ന ചാലക്കുടി ഡിവൈഎസ്പി രവീന്ദ്രൻ, തന്നോടും കുടുംബത്തോടും മോശമായി പെരുമാറിയ സംഭവത്തിൽ, ഹരി റാം പിറ്റേദിവസം 8-ാം തീയതി വെള്ളിയാഴ്ച തന്നെ മേലധികാരികൾക്കും, ആഭ്യന്തരമന്ത്രിക്കും ഇമെയിൽ വഴിയും, തപാൽ വഴിയും പരാതി നൽകിയിരുന്നു.
ജനരക്ഷാ യാത്ര എന്ന പേരിൽ യാത്ര നടത്തുന്ന കോൺഗ്രസ് സർക്കാർ ഇങ്ങനെയുള്ള കാര്യങ്ങളിൽ സാധാരക്കാരായ ജനങ്ങളെ എങ്ങനെയാണ് രക്ഷിക്കുന്നതെന്നാണ് പൊതുവിൽ നിലനിൽക്കുന്ന ചോദ്യം. തന്റെ പരാതിയിന്മേൽ നടപടിയെടുക്കും വരെ മുന്നോട്ട് പോകുവാനാണ് ഹരിറാമിന്റെ തീരുമാനം. അതിനു വേണ്ടി സോഷ്യൽ മീഡിയ വഴി പിന്തുണ ആവശ്യപ്പെട്ട് ഹരിറാം ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. അതോടൊപ്പം താൻ ഇട്ട പോസ്റ്റിൽ കിട്ടിയ സർഗോഡ്കാരന്റെ കമന്റിൽ വിവാദ ഡിവൈഎസ്പി കാസർഗോഡ് സ്ഥലം മാറി എത്തിയിട്ടില്ല എന്നു കണ്ടുവെന്നും അതുകൊണ്ട് പാലിയേക്കര സംഭവത്തിൽ അഭ്യന്തരമന്ത്രിയടക്കം സ്വീകരിച്ചിരിക്കുന്നത് മെല്ലെ പോക്ക് നയം ആണോയെന്ന് താൻ സംശയിക്കുന്നതായും ഹരി റാം ആരോപിക്കുന്നു.
സോഷ്യൽ മീഡിയയിലൂടെയും ഓൺലൈൻ മാദ്ധ്യമങ്ങളിലൂടെയും ആ പ്രശ്നം കേരളം മുഴുവൻ ഏറ്റെടുത്തപ്പോൾ, 10-ാം തീയതി ഞായറാഴ്ച, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി സുരേഷ് ബാബു ഹരിറാമിന്റെ മൊഴിയെടുക്കുകയും അന്നേ ദിവസം തന്നെ തൃശ്ശൂർ എസ്പി കാർത്തിക്ക് ഹരിറാമിൽ നിന്ന് നേരിട്ടു മൊഴിയെടുക്കുകയും ചെയ്തിരുന്നു. എന്നാൽ 12-ാം തീയതി ചൊവ്വാഴ്ച വരെ ഇതിൽ നടപടി കാണാത്തതിനാൽ ഹരിറാം ആഭ്യന്തരമന്ത്രിയുടെ മൊബൈൽ ആപ്പ് വഴി വീണ്ടും പരാതിയയച്ചു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഈ സംഭവുമായി ബന്ധപ്പെട്ട ഡിവൈഎസ്പിയെ കാസർഗോഡ് ക്രൈം ഡിപ്പാർട്ട്മെന്റിലേക്ക് സ്ഥലം മാറ്റി. എന്നാൽ വിശദമായ അന്വേഷണത്തിനു ശേഷം മേൽനടപടിയെടുക്കാമെന്നാണ് മന്ത്രി അന്ന് പറഞ്ഞത്. എന്നാൽ ഇതുവരെ അതിൽ ഒരു തീരുമാനവുമായില്ലെന്ന് ഹരിറാം പറയുന്നു.
തന്റെ പരാതിയുടെ ഇപ്പോഴത്തെ സ്ഥിതി എന്താണ് എന്ന് ചോദിച്ച് പലവട്ടം ആഭ്യന്തരമന്ത്രിക്ക് പിന്നീടും ഇമെയിൽ അയച്ചുവെങ്കിലും മറുപടി കിട്ടിയില്ലെന്നു ഹരി റാം മറുനാടനോട് പറഞ്ഞു. തന്റെ പരാതിയിന്മേൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി സുരേഷ്ബാബു, തൃശ്ശൂർ എസ്പി കാർത്തിക്കിന് 10-ാം തീയതി തന്നെ റിപ്പോർട്ട് അയച്ചതായും, എസ്പിയുടെ റിപ്പോർട്ട് ഐജിക്ക് 11-ാം തീയതി തന്നെ അയച്ചതായും ഇമെയിൽ വഴി മറുപടി കിട്ടി യെന്നും, ഐജി ഹരിറാമിനെ 11-ാം തീയതി തിങ്കളാഴ്ച വിളിച്ചതായും ഹരിറാം പറഞ്ഞു. എന്നാൽ 12-ാം തീയതി, താൽക്കാലികമായി മന്ത്രി ഇങ്ങനെയൊരു സ്ഥലം മാറ്റം നടപടി മാത്രമാണ് എടുത്തതെന്നും പാലിയേക്കര ടോൾ പ്ലാസയിലെ രാഷ്ട്രീയ, ഗുണ്ടാ വിളയാട്ടങ്ങളെ സഹായിക്കുന്നതാണ് ഇങ്ങനെയുള്ള നടപടിയിൽ നിന്നും മനസ്സിലാക്കേണ്ടതെന്നും ഹരി പറയുന്നു.
പാലിയേക്കര ടോൾ പ്ലാസക്കാരെ സഹായിക്കാൻ വേണ്ടി സമാന്തര പാത വഴിയിലൂടെയും സഞ്ചാരം തടയുകയായിരുന്നു ചാലക്കുടി ഡിവൈഎസ്പി കെ കെ രവീന്ദ്രൻ ചെയ്തത്. ഇതിനെ ചോദ്യം ചെയ്തപ്പോൾ ഹരിറാമിനെ അസഭ്യം പറയുകയും ഡ്രൈവിങ് ആർ സി ബുക്ക് പിടിച്ചു വാങ്ങുകയുമാണ് ഉണ്ടായത്. മറുനാടൻ പുറത്തുവിട്ട ഈ വാർത്ത പിന്നീട് ചാനലുകളും പത്രങ്ങളും ഏറ്റെടുക്കുകയാണ് ചെയ്തത്. ഡിവൈഎസ്പി പോലൊരു ഉദ്യോഗസ്ഥന്റെ തെറ്റായ പ്രവൃത്തി വ്യക്തമാക്കുന്ന വീഡിയോ ആയിരുന്നു ഈ വിഷയത്തിൽ നിർണ്ണായകമായത്. ഹരിറാം തന്നെയാണ് തന്ത്രപരമായി ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. അഞ്ച് മാസം ഗർഭിണിയായ ഭാര്യയും രണ്ടര വയസുകാരൻ മകനുമൊന്നിച്ച് രാത്രി ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് പോകുന്ന വഴിക്കാണ് തന്നെ അവിശ്യമിലാതെ ചാലക്കുടി ഡിവൈഎസ്പി തടഞ്ഞത്. ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത് ഡിവൈഎസ്പി അറിയാത്തതുകൊണ്ട് ഈ വിഷയത്തിൽ തനിക്ക് നീതി ലഭിച്ചതെന്ന് ഹരിറാം പറയുന്നു.
സംഭവം സോഷ്യൽ മീഡിയവഴി വൻ വിവാദമായതോടെ ഡിവൈഎസ്പി വിളിച്ച് ആർസിബുക്ക് നേരിട്ട് എത്തിക്കാമെന്ന് ഹരിറാമിനെ അറിയിച്ചുു. ആദ്യം എടാ പോടാ എന്ന് ആദ്യം തന്നെ വിളിച്ച ഡിവൈഎസ്പി രണ്ടാമത് വിളിച്ചപ്പോൾ സമാവായ മാർഗ്ഗത്തിലാണ് സംസാരിച്ചത്. വേറെ ആവിശ്യത്തിന് അവിടെ വന്നപ്പോൾ സംഭവിച്ച കാര്യമാണിത്. എന്തിനാണ് ഇതിന്റെ വീഡിയോ എടുത്തതെന്നുമാണ് അദ്ദേഹം തിരക്കിയത്. എന്നാൽ ഗർഭിണിയായ ഭാര്യയ്ക്കും മകനുമൊത്താണ് യാത്ര ചെയ്തതെന്ന പരിഗണനയെങ്കിലും തനിക്ക് ഉദ്യോഗസ്ഥൻ നൽകേണ്ടതായിരുന്നു എന്നാണ് ഹരിറാം പറയുന്നത്. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതും. തനിക്കു സംഭവിച്ചത് മറ്റാർക്കും ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് ഹരിറാമിന്റെ തീരുമാനം. വടക്കാഞ്ചേരി പഞ്ചായത്ത് ഓഫിസിൽ കയറി സെക്രട്ടറിയെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തിയെന്നു മുൻപു രവീന്ദ്രനെതിരെ പരാതിയുണ്ടായിരുന്നു. ഇതു നടന്നു വൈകാതെയാണു ചാലക്കുടിയിലേക്കു സ്ഥലം മാറ്റിയത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍