ഹാരിസൺ ഭൂമി കേസിലെ കള്ളക്കളി തുടരുന്നു; ഹിരിസണിനെതിരെ കോടതിയിൽ അപ്പീലിന് പോകണോ എന്നറിയാൻ സർക്കാർ ചുമതലപ്പെടുത്തിയത് ഹാരിസണിന്റെ മുൻ അഭിഭാഷകനായ അഡീഷണൽ അഡ്വക്കേറ്റ് ജനറലിനെ; ചട്ടം ലംഘിച്ചതിന്റെ പേരിലാണ് വിധിയെന്ന് മറച്ചു വയ്ക്കാൻ തകൃതിയായ നീക്കം സജീവം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഹാരിസൺ മലയാളം കമ്പനിയുടെ കൈവശമുള്ള സ്ഥലങ്ങൾ ഭൂസംരക്ഷണ നിയമപ്രകാരം ഏറ്റെടുക്കാനുള്ള സ്പെഷൽ ഓഫിസറുടെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സർക്കാർ സമീപിക്കുമോ എന്ന് ഉറപ്പില്ല. അതിനുള്ള സാധ്യതകൾ പഠിക്കാൻ അഡീഷനൽ അഡ്വക്കറ്റ് ജനറൽ രഞ്ജിത് തമ്പാനോട് റവന്യുവകുപ്പ് ആവശ്യപ്പെട്ടു. ഹാരിസണിന്റെ മുൻ അഭിഭാഷകനാണ് രഞ്ജിത് തമ്പാൻ. ഈ സാഹചര്യത്തിൽ തീരുമാനം ഹാരിസണിന് അനുകൂലമാകുമെന്ന വിലയിരുത്തൽ സജീവമാണ്.
ഭൂസംരക്ഷണ നിയമം ഉപയോഗിച്ചു ഭൂമി ഏറ്റെടുക്കാനുള്ള ശ്രമത്തിൽ പാളിച്ച സംഭവിച്ചിട്ടുണ്ടെന്നാണു പൊതുവേയുള്ള വിലയിരത്തൽ. ഉടമസ്ഥാവകാശത്തിൽ തർക്കം ഉണ്ടെങ്കിൽ സർക്കാരിനു സിവിൽ കോടതിയെ സമീപിക്കണമെന്നാണു ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. രാജമാണിക്യം കണ്ടെത്തലിന് അടിസ്ഥാനമായ രേഖകൾ സിവിൽ കോടതിയിൽ ഹാജരാക്കിയാൽ ഭൂമി ഏറ്റെടുക്കാവുന്നതേയുള്ളൂ. അത് ചെയ്യാൻ തയ്യാറാകാതെ ഭൂമി ഹാരിസണിന് ഹൈക്കോടതി അനുവദിച്ചുവെന്ന തരത്തിൽ ചർച്ചയെത്തിക്കാനാണ് നീക്കം. ഇതിലൂടെ ഭൂമി കൈമാറ്റം സുഗമമാക്കാം. ഇതിനുള്ള തന്ത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.
1918 മുതൽ ഭൂനികുതി അടയ്ക്കുന്നതിന്റെ രേഖകളാണ് അവർ കോടതിയിൽ ഹാജരാക്കിയത്. അതോടെ, സ്പെഷൽ ഓഫിസറുടെ ഉത്തരവിന്റെ നിലനിൽപ് ചോദ്യം ചെയ്യപ്പെട്ടു. വിദേശകമ്പനിയെന്ന വാദത്തിലും സർക്കാരിനു ബലം ലഭിച്ചില്ല. ഭൂപരിഷ്കരണനിയമത്തിൽ വിദേശ കമ്പനികൾ ഭൂമി കൈവശം വയ്ക്കുന്നതിനെതിരെ പറയാത്തതും ഹാരിസണു തുണയായി. ഹാരിസണിന് ഉടമസ്ഥാവകാശമില്ലെന്നു സ്ഥാപിക്കാനുള്ള രേഖകൾ വച്ചു ഭൂമി തിരിച്ചുപിടിക്കാം. ഇതൊന്നും ഹൈക്കോടതിയിൽ ഹാജരാക്കിയില്ലെന്ന വാദവും സജീവമാണ്. ന്മ 1970ൽ ഭൂസംരക്ഷണ നിയമം നിലവിൽവന്ന ശേഷമുള്ള സർക്കാർ കണക്കനുസരിച്ചു ഹാരിസൺ മലയാളം കമ്പനിക്കു സംസ്ഥാനത്ത് 59,673 ഏക്കർ സ്ഥലം ഉണ്ടായിരുന്നു. പിന്നീടു വയനാട്ടിലെ 10,500 ഏക്കർ സ്ഥലം വനംവകുപ്പ് ഏറ്റെടുത്തു.
രാജമാണിക്യത്തെ നിയമിച്ചത് സർക്കാർ പുറമ്പോക്കിൽ നിന്നും അനധികൃത കയ്യേറ്റക്കാരെ ഒഴിവാക്കാനുള്ള നിയമ പ്രകാരമായിരുന്നു. ഇതാണ് ഹാരിസണിന് അനകൂലമായ ഹൈക്കോടതി വിധിക്ക് വഴിയൊരുക്കിയത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ പോയാലും സമാനമായ വിധിയാകും വരിക. ഇതിലൂടെ എല്ലാ കോടതിയും ഹാരിസണ്‍ അനുകൂലമായി വിധിച്ചെന്ന പ്രതീതിയുണ്ടാക്കി ഏറ്റെടുക്കൽ അട്ടിമറിക്കാൻ കഴിയും. ഇതിനാണ് റവന്യൂ വകുപ്പിലെ ഉന്നതരുടെ കള്ളക്കളി. നിലവിലെ സാഹചര്യത്തിൽ അപ്പീൽ പോയി എല്ലാം ഹാരിസണ്‍ അനുകൂലമാക്കുന്നതിന് പകരം. സിവിൽ കോടതിയിൽ പോരാട്ടം നടത്തി ഭൂമി പിടിച്ചെടുക്കുകായണ് വേണ്ടതെന്നാണ് ഉയരുന്ന വാദം.
ഹൈക്കോടതി വിധി കേരള ഭൂപരിഷ്കരണ നിയമം, ഭൂസംരക്ഷണ നിയമം എന്നിവയിലെ വ്യവസ്ഥകൾ പരിഗണിക്കാതെയുള്ളതെന്ന അഭിപ്രായവും സജീവമാണ്. ഹാരിസൺ കമ്പനിക്കെതിരായ നടപടികൾ സാധൂകരിക്കുന്ന അഞ്ചു റിപ്പോർട്ടുകൾ സർക്കാരിന്റെ പക്കലുണ്ട്. ഇവയൊന്നും ഹൈക്കോടതിയുടെ മുന്നിലെത്താതിരുന്നതാണ് ഇത്തരമൊരു വിധിക്ക് കാരണം. ഹാരിസൺ മലയാളം കമ്പനിയുടെ കൈവശത്തിലുള്ളതും കൈമാറ്റം ചെയ്യപ്പെട്ടതുമായ ഭൂമിയുടെ ഉടമസ്ഥത ഹൈക്കോടതി നിർണ്ണയിച്ചിട്ടില്ല. സർക്കാർ തീരുമാനിച്ചാൽ ഉടമസ്ഥതാ തർക്കം സിവിൽ കോടതിയിൽ തുടരാം. ഉടമസ്ഥത സ്ഥാപിക്കാനാണെങ്കിലും നിഷേധിക്കാനാണെങ്കിലും സിവിൽ കോടതി നടപടി വേണമെന്നു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സർക്കാരിന്റെ ഒഴിപ്പിക്കൽ നടപടികൾ റദ്ദാക്കിയെങ്കിലും ഉടമസ്ഥത ഹാരിസൺ കമ്പനിക്കാണെന്നു പറയുന്നില്ല. ഭൂമി കൈമാറിക്കിട്ടിയവരുടെ ഉടമസ്ഥതയും നിർണയിക്കുന്നില്ല. നിലവിലെ നടപടിക്രമങ്ങളിൽ തങ്ങൾക്കതിനു കഴിയില്ലെന്നു കോടതി വ്യക്തമാക്കി.
ഇതെല്ലാം ഭൂമി പിടിച്ചെടുക്കാനുള്ള അധികാരം നിയമപരമായി സർക്കാരിന് നൽകുന്നതാണ്. സർക്കാരിന് ആവശ്യമെങ്കിൽ സിവിൽ കോടതി നടപടികൾ ആരംഭിച്ച് തെളിവുകൾ വിലയിരുത്തി ഉടമസ്ഥത കണ്ടെത്തേണ്ടതാണ്. കമ്പനിയല്ല, ഉടമസ്ഥത സ്ഥാപിച്ചു കിട്ടാൻ പോകേണ്ടതെന്നും കോടതി പറഞ്ഞു. ഏതായാലും ഭൂസംരക്ഷണ നിയമപ്രകാരമുള്ള സ്പെഷൽ ഓഫിസർക്ക് ഉടമസ്ഥത തീരുമാനിക്കാനാവില്ല കോടതി വ്യക്തമാക്കി. ഇതു മറച്ചുവച്ചാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിയോടെ ഭൂമി സംബന്ധിച്ച തർക്കങ്ങൾ അവസാനിച്ചിരിക്കുകയാണെന്നു ഹാരിസൺ മലയാളം കമ്പനി പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍