Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനി ഏത് ഹർത്താലിനും ധൈര്യമായി റോഡിലിറങ്ങാം; പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരയുള്ള അതേ ഗൗരവത്തോടെ സ്വകാര്യ മുതലിനും സംരക്ഷണം ഉറപ്പുവരുത്താനുള്ള ഓർഡിനൻസ് വന്നതോടെ പൊളിഞ്ഞടുങ്ങുന്നത് പൊതുജനത്തെ ബന്ദിയാക്കിയുള്ള പ്രതിഷേധ മാർഗങ്ങൾ; വ്യവസ്ഥയനുസരിച്ച് തീ വച്ചോ സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചോ സ്വകാര്യ വസ്തുക്കൾ നശിപ്പിച്ചാൽ പ്രതിഷേധക്കാർക്ക് പത്ത് വർഷം അകത്ത് കിടക്കുന്നതിനൊപ്പം നഷ്ടപരിഹാര തുകയുടെ പാതി കെട്ടിവച്ചാൽ മാത്രം ജാമ്യം

ഇനി ഏത് ഹർത്താലിനും ധൈര്യമായി റോഡിലിറങ്ങാം; പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരയുള്ള അതേ ഗൗരവത്തോടെ സ്വകാര്യ മുതലിനും സംരക്ഷണം ഉറപ്പുവരുത്താനുള്ള ഓർഡിനൻസ് വന്നതോടെ പൊളിഞ്ഞടുങ്ങുന്നത് പൊതുജനത്തെ ബന്ദിയാക്കിയുള്ള പ്രതിഷേധ മാർഗങ്ങൾ; വ്യവസ്ഥയനുസരിച്ച് തീ വച്ചോ സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചോ സ്വകാര്യ വസ്തുക്കൾ നശിപ്പിച്ചാൽ പ്രതിഷേധക്കാർക്ക് പത്ത് വർഷം അകത്ത് കിടക്കുന്നതിനൊപ്പം നഷ്ടപരിഹാര തുകയുടെ പാതി കെട്ടിവച്ചാൽ മാത്രം ജാമ്യം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇനി തെരുവിൽ പ്രതിഷേധത്തിക്കാൻ ഇറങ്ങുന്നവർക്ക് ചെറിയ പിഴവിന് പോലും വലിയ ശിക്ഷ നൽകേണ്ടി വരും. ഹർത്താലിന്റെ പേരിൽ സ്വകാര്യസ്വത്തു നശിപ്പിച്ചാൽ ജീവപര്യന്തം തടവും പിഴയും വ്യവസ്ഥചെയ്യുന്ന നിയമം സാധാരണക്കാർക്ക് പുതു പ്രതീക്ഷയാണ്. രാഷ്ട്രീയ, സാമൂഹിക, മത സംഘടനകളും മറ്റു ഗ്രൂപ്പുകളും സൃഷ്ടിക്കുന്ന വർഗീയസംഘർഷം, ഹർത്താൽ, ബന്ദ്, പ്രതിഷേധപ്രകടനം, റോഡ് ഉപരോധം തുടങ്ങിയവയുടെ ഭാഗമായി സ്വകാര്യ സ്വത്തിനോ സ്ഥാപനങ്ങൾക്കോ നാശംവരുത്തുന്നവരെ കർശനമായി നേരിടാനാണ് നിയമനിർമ്മാണം. നിലവിൽ പൊതുമുതൽ നശിപ്പിച്ചാൽ മാത്രമേ കടുത്ത നിയമങ്ങൾ ഉണ്ടായിരുന്നുള്ളൂ. ഇതിനാണ് മാറ്റം വരുത്തുന്നത്. ഇതോടെ നശീകരണ സമരം എന്തായാലും അതിനെ നിയമം മൂലം നേരിടാനാണ് സർക്കാർ നീക്കം.

ഹർത്താൽ ദിനത്തിൽ റോഡിൽ ഇറങ്ങുന്ന വാഹനങ്ങളെ തകർക്കുക ഹർത്താൽ ദിനത്തിലെ സ്ഥിരം കലാപരിപാടിയാണ്. തുറക്കുന്ന കടകളെ തച്ചുടയ്ക്കും. ബോംബ് എറിഞ്ഞും സ്വകാര്യ വസ്തുക്കൾ നശിപ്പിക്കും. ഇത് ചെയ്താലും പ്രതിഷേധക്കാർക്ക് ഒരു കുഴപ്പവും വരില്ല. വേഗത്തിൽ ജാമ്യവും കിട്ടും. ഇതിനാണ് മാറ്റം വരുത്തുന്നത്. ഇനി ഇത്തരം കേസുകളിലും നഷ്ടപരിഹാരം കെട്ടിവച്ചാൽ മാത്രമേ ജാമ്യം കിട്ടൂ. ഈ വകുപ്പ് കർശനമായി നടപ്പാക്കുന്നതോടെ സ്വകാര്യ സ്വത്തുക്കൾ തകർക്കുന്ന പരിപാടി പ്രതിഷേധക്കാർ നിർത്തുമെന്നാണ് സർക്കാർ വിലയിരുത്തൽ. പ്രതിഷേധ പ്രകടനങ്ങളും മറ്റും കലാപമായി മാറാനുള്ള സാഹചര്യവും ഇതോടെ കുറയും.

സ്വകാര്യസ്വത്ത് സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ച് ആക്രമിക്കുകയോ തീവെക്കുകയോ ചെയ്താൽ ജീവപര്യന്തമോ കുറഞ്ഞത് 10 വർഷം വരെയോ തടവും പിഴയും ലഭിക്കാം. സംഘർഷത്തിന്റെയും ഹർത്താലിന്റെയും പ്രതിഷേധത്തിന്റെയും ഭാഗമായി സ്വകാര്യസ്വത്തുക്കൾക്കു നാശമുണ്ടാക്കിയെന്നുതെളിഞ്ഞാൽ അഞ്ചുവർഷംവരെ തടവും പിഴയും വിധിക്കാം. ഈ വകുപ്പുകളുമായി 'കേരള പ്രിവൻഷൻ ഓഫ് ഡാമേജ് ടു പ്രൈവറ്റ് പ്രോപ്പർട്ടി ആൻഡ് പേമെന്റ് ഓഫ് കോമ്പൻസേഷൻ ഓർഡിനൻസ് 2019' എന്ന പേരിൽ ഓർഡിനൻസ് ഇറക്കാൻ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചത് ശബരിമല പ്രക്ഷോഭകാരികളെ നേരിടാനാണ്. ഓർഡിനൻസ് ഗവർണർ അംഗീകരിക്കുന്നതോടെ നിയമം നിലവിൽവരും. സ്വകാര്യമുതൽ നശിപ്പിച്ച കേസുകളിലെ പ്രതികൾക്കു ജാമ്യംലഭിക്കുന്നതിനു കർശന വ്യവസ്ഥകളാണ് ഓർഡിനൻസിലുണ്ടാവുക.

പ്രോസിക്യൂഷന്റെ ഭാഗം കേട്ടശേഷമേ ജാമ്യം അനുവദിക്കാവൂ. സ്വത്തുക്കൾക്കുണ്ടായ നഷ്ടത്തിന്റെ പകുതി തുക ബാങ്ക് ഗാരന്റി നൽകുകയോ കോടതിയിൽ കെട്ടിവെക്കുകയോ ചെയ്താലേ ജാമ്യം ലഭിക്കൂ. സർക്കാർ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് അനുസരിച്ചാണു കോടതി നഷ്ടംകണക്കാക്കുക. കുറ്റം തെളിഞ്ഞാൽ പ്രതികളിൽനിന്നു നഷ്ടപരിഹാരം ഈടാക്കാനും വ്യവസ്ഥയുണ്ട്. നഷ്ടം കേരള റവന്യൂ റിക്കവറി നിയമപ്രകാരം ജപ്തി നടപടികളിലൂടെ ഈടാക്കാം. പൊതുമുതൽ നശിപ്പിക്കുന്നതു തടയുന്നതിനു കേന്ദ്രനിയമം നിലവിലുണ്ട്. പൊതുമുതൽ നശിപ്പിക്കുന്നവർക്കു ജാമ്യം ലഭിക്കണമെങ്കിൽ നഷ്ടത്തിനു തുല്യമായ മുഴുവൻ തുകയും കെട്ടിവെക്കണമെന്ന് ഹൈക്കോടതി ഉത്തരവുമുണ്ട്.

ഹർത്താലിന്റെ പേരിലുള്ള അക്രമങ്ങൾ വ്യാപകമായതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തര നിയമനിർമ്മാണം. സംസ്ഥാനത്ത് അക്രമം വ്യാപിപ്പിക്കുന്നതിന് ആസൂത്രിത ശ്രമമാണു നടക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടതു സർക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്. ഇതു കണക്കിലെടുത്താണ് ഓർഡിനൻസ് കൊണ്ടുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP