ബ്രിട്ടൻ ക്യാഷ് ലെസ് ആയി മാറാൻ തടസം മോദിയുടെ നോട്ടു നിരോധനം; ഇന്ത്യയുടെ പരീക്ഷണം പരാജയമെന്നു ഹാർവാർഡ് യൂണിവേഴ്സിറ്റി; ബാങ്ക് ബ്രാഞ്ചുകൾ പൂട്ടിയും എടിഎം മെഷീനുകൾ ഇല്ലാതാക്കിയും ബ്രിട്ടൻ നടത്തുന്ന നീക്കം അപകടത്തിലേക്ക് എന്ന് വാദിക്കുന്നവർക്കും ഉദാഹരണം ഇന്ത്യ തന്നെ; 'മോദിഫിക്കേഷൻ' വിദേശ രാജ്യങ്ങളും ഏറ്റെടുക്കുമ്പോൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: 2016 നവംബർ എട്ട്. ഇന്ത്യൻ സാമ്പത്തിക, രാഷ്ട്രീയ രംഗത്ത് ഭൂമികുലുക്കം സൃഷ്ടിച്ചാണ് പ്രധാനമന്ത്രി രാജ്യത്തു നോട്ട് നിരോധന വാർത്ത പുറത്തു വിട്ടത്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ നിരോധിച്ചു പകരം പുതിയ നോട്ടുകൾ ഇറക്കുന്ന തീരുമാനത്തിന്റെ ഭാഗമായുള്ള പ്രഖ്യാപനം. അതിനെ തുടർന്ന് മാസങ്ങളോളം പല തരം ചർച്ചകൾ ഇന്ത്യയിൽ ഉണ്ടായി. കള്ളപ്പണം ഇല്ലാതാക്കുന്നത് മുതൽ തീവ്രവാദികൾക്ക് പണം ലഭിക്കുന്ന സ്രോതസ് ഇല്ലാതാക്കുക അടക്കമുള്ള കാര്യങ്ങൾ രാഷ്ട്രീയ മണ്ഡലങ്ങളിൽ നിറഞ്ഞു.
അതല്ല, ഇന്ത്യയെ പടിപടിയായി ക്യാഷ്ലെസ് സാമ്പത്തിക ശക്തിയാക്കുകയാണ് ലക്ഷ്യമെന്ന് ധനകാര്യ വിദഗ്ദ്ധർ വാദിച്ചു. ഇതിനെ എതിർക്കാൻ എത്തിയവർ ചൂണ്ടിക്കാട്ടിയത് ഇന്നും മലവിസർജ്ജനത്തിനു തുറസായ പറമ്പുകൾ ആശ്രയിക്കുന്ന രാജ്യത്താണോ മോദിയുടെ ക്യാഷ് ലെസ് പരിഷ്കാരം എന്ന ചോദ്യമായിരുന്നു. എന്നാൽ നോട്ട് നിരോധനം ഉദ്ദേശിച്ച ഫലം കണ്ടില്ലെന്നു ഒടുവിൽ റിസർവ് ബാങ്കിൽ നിന്ന് പോലും സൂചനയുണ്ടായി. പലവട്ടം ആർബിഐ ഗവർണർമാർ മാറേണ്ടി വന്നു. ഉദ്ദേശിച്ച വിധം കള്ളപ്പണം പിടിക്കാനായില്ല.
പുതിയ നോട്ടുകളുടെ മൂല്യത്തിന് ഏറെക്കുറെ തുല്യമാകും വിധം നിരോധിച്ച പഴയ നോട്ടുകൾ ആർബിഐയിൽ മടങ്ങിയെത്തി. ഏറെപ്പേരുടെ മരണത്തിനു പോലും നോട്ട് നിരോധനം നേരിട്ടും അല്ലാതെയും കാരണമായി. തുഗ്ലക് പരിഷ്ക്കാരമെന്നു രാഷ്ട്രീയ എതിരാളികൾ കൂക്കിവിളിച്ചു. ഇന്നും ഈ പരിഷ്ക്കാരത്തിന്റെ ഗുണദോഷങ്ങൾ ഇന്ത്യയിൽ ചർച്ചാവിഷയമാണ്.
ഒടുവിൽ, ഇപ്പോഴിതാ അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും പുറത്തിറങ്ങുന്ന ക്വാർട്ടർലി ജേണൽ ഓഫ് ഇക്കണോമിക്സും മോദിയുടെ മോദിഫിക്കേഷൻ അത്ര വിജയമായില്ലെന്നു തുറന്നു പറയുന്നു. അടുത്ത ഒൻപതു വർഷത്തിനുള്ളിൽ കാഷ്ലെസ്സ് ഇക്കോണമി എന്ന ആശയവുമായി മുന്നോട്ട് പോകുന്ന ബ്രിട്ടനുള്ള താക്കീതു കൂടിയാണ് പ്രസിദ്ധീകരണം മുന്നോട്ടു വയ്ക്കുന്നത്. ഇതിനുള്ള സമകാലിക ഉദാഹരണമായാണ് ഇന്ത്യയിൽ നടന്ന നോട്ടു നിരോധനം പ്രസിദ്ധീകരണം ഉയർത്തിക്കാട്ടുന്നത്.
കഴിഞ്ഞ ഏതാനും വർഷമായി ബ്രിട്ടനിൽ ബാങ്കുകളുടെ ബ്രാഞ്ച് അടച്ചു പൂട്ടലും എടിഎം മെഷീനുകളുടെ സാന്നിധ്യക്കുറവും ഒക്കെ രാജ്യം കാഷ്ലെസ്സ് എന്ന ആശയത്തിലേക്കു നീങ്ങുന്നു എന്നതിന്റെ സൂചനയാണ്. പാശ്ചാത്യ രാജ്യങ്ങളിൽ വർദ്ധിച്ചു വരുന്ന ഓൺലൈൻ കച്ചവടവും ഇതിന്റെ മുന്നൊരുക്കമായി വ്യാഖ്യാനിക്കപ്പെടുന്നു. ആഘോഷവേളകളിൽ കടകളിൽ നടക്കുന്നതിന്റെ പലമടങ്ങു കച്ചവടം ഓൺലൈൻ ആയി നടക്കാൻ തുടങ്ങിയതോടെ കാഷ്ലെസ്സ് ആശയത്തിന് വർധിച്ച പ്രചാരമാണ് ലഭിക്കുന്നത്.
ഒട്ടുമിക്ക സേവനങ്ങളും ഡിജിറ്റൽ ഫോർമാറ്റിലേക്കു മാറിത്തുടങ്ങിയതോടെ ഘട്ടങ്ങളായുള്ള നോട്ടു നിരോധന വഴിയിലാണ് ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങൾ എന്ന സന്ദേഹമാണ് വർദ്ധിക്കുന്നത്. ബ്രിട്ടൻ ഔദ്യോഗികമായി ക്യാഷ്ലെസ്സ് എക്കണോമി എന്ന വാദം ഉയർത്തുന്നില്ലെങ്കിലും രാജ്യം ഉടൻ ഡിജിറ്റൽ എക്കണോമി ആയി മാറും എന്ന് വിശ്വസിക്കുന്നവരാണ് അധികവും.
ഇക്കഴിഞ്ഞ വേനൽക്കാല റിപ്പോർട്ടിൽ ബ്രിട്ടീഷ് ധനകാര്യ വകുപ്പ് പുറത്തുവിട്ട റിപ്പോർട്ടിൽ 2028 ആകുമ്പോൾ രാജ്യത്തു വെറും ഒൻപതു ശതമാനം മാത്രമായിരിക്കും കറൻസി പണമിടപാടുകൾ എന്ന മുന്നറിയിപ്പ് നൽകുന്നു. മോദി ഇന്ത്യയിലെ 86 ശതമാനം പണവും ഒറ്റ രാത്രിയിൽ പിൻവലിച്ച നടപടി പല രാജ്യങ്ങളിലും പടിപടിയായി സംഭവിക്കുന്നു എന്നതാണ് ബ്രിട്ടീഷ് ധന റിപ്പോർട്ട് വ്യംഖ്യമായി സൂചിപ്പിക്കുന്നത്.
അതായതു ഒൻപതു വർഷം കൊണ്ട് രാജ്യത്തെ 91 ശതമാനം പണമിടപാടും അദൃശ്യമായിട്ടാകും സംഭവിക്കുക എന്ന് ചുരുക്കം. അതേ സമയം കാഷ്ലെസ്സ് ആകാൻ ഇറങ്ങി പുറപ്പെട്ട ഇന്ത്യ അതിവേഗം പഴയ നിലയിലേക്ക് മടങ്ങിയ കാര്യവും ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ പഠനം ഉയർത്തിക്കാട്ടുന്നു. ഏകദേശം എട്ടുമാസത്തോളം ഇന്ത്യയിലെ ജനകോടികൾ പണം കൈകൊണ്ടു തൊടാനാകാത്ത ഗതികേട് നേരിട്ട കാര്യവും റിപ്പോർട്ടിലുണ്ട്.
ഇന്ത്യ 2016 നവംബർ എട്ടിന് രാത്രി എന്ത് ചെയ്തു എന്ന രസകരമായ പഠനം പോലും ഹാർവാർഡ് യൂണിവേഴ്സിറ്റി നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ പ്രഖ്യാപന ശേഷം വെളിച്ചത്തിന്റെ ചലനം പോലും യൂണിവേഴ്സിറ്റി പഠനത്തിൽ നിരീക്ഷണ വിധേയമായി. ഇതിനായി ഉപഗ്രഹ ചിത്രങ്ങളെയാണ് അവർ ആശ്രയിച്ചത്. പലപ്പോഴും രാജ്യങ്ങളുടെ ജിഡിപി സംബന്ധിച്ച കണക്കുകൾ അത്ര കിറുകൃത്യം ആയിരിക്കണമെന്നില്ല. എന്നാൽ രാത്രികാലങ്ങളിൽ വീടുകൾ, ഫാക്ടറികൾ, റസ്റ്റോറന്റുകൾ അടക്കമുള്ളവ എത്ര നേരം ഉണർന്നിരിക്കുന്നു എന്നതൊക്കെ ഇത്തരം പഠനത്തിൽ ഇപ്പോൾ ഉൾപ്പെടുകയാണ്.
സജീവമായ രാത്രികാല ജീവിതവും ഇപ്പോൾ വികസിത രാജ്യങ്ങളുടെ പണമിടപാടുകൾ സംബന്ധിച്ച അളവുകോലായി കണക്കാക്കപ്പെടുകയാണ്. സാമ്പത്തിക വളർച്ചയും രാത്രികാല ജീവിതവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ആധുനിക ധനശാസ്ത്രജ്ഞർ പറയുന്നത്. പണം കൈകൊണ്ടു തൊടാനാകാത്ത സാഹചര്യത്തെ ഇന്ത്യക്കാർ വിമ്മിട്ടത്തോടെയാണ് കണ്ടതെന്നും പണം ആവശ്യത്തിൽ അധികം കൈയിൽ സൂക്ഷിക്കാനുള്ള ആഗ്രഹം വളരെക്കാലം കൊണ്ട് ഉണ്ടായ ശീലം ആണെന്നും അതുപേക്ഷികാൻ ജനം തയ്യാറല്ല എന്നുമാണ് പഴയ നോട്ടുകൾക്കു തുല്യമാകും വിധം പുതിയ നോട്ടുകൾ മടങ്ങിയെത്തിയതിലൂടെ ഇന്ത്യ തെളിയിച്ചതെന്നും ഹാർവാർഡ് യൂണിവേഴ്സിറ്റി ചൂണ്ടിക്കാട്ടുന്നു.
പണം രാജ്യത്തിന്റെ ചലനത്തിൽ പ്രധാന റോൾ വഹിക്കുന്നു എന്നതാണ് ഇന്ത്യൻ ഉദാഹരണം പഠിപ്പിക്കുന്നത്. എന്നാൽ ഇത് എല്ലാ സ്ഥലത്തും ഒരുപോലെ ആയിരിക്കണം എന്നില്ല. പക്ഷെ മാനസികമായി ജനം പണം കൈകാര്യം ചെയ്യാൻ ആഗ്രഹിക്കുന്നു എന്നത് പൊതുതത്വമാണ്. ഇന്ത്യയിൽ നോട്ടുനിരോധന ശേഷം എ ടി എം പണം പിൻവലിക്കൽ കുറഞ്ഞതായാണ് ട്രെൻഡ് വ്യക്തമാകുന്നത്.
ലോകത്ത് ഏറ്റവും വലിയ ഡിജിറ്റൽ പേയ്മെന്റ് നടക്കുന്ന രാജ്യങ്ങളിൽ ഒന്നായിട്ടു പോലും ഇന്ത്യയിൽ 2017ൽ ആകെ ധനകൈമാറ്റത്തിന്റെ വെറും ആറു ശതമാനമേ ഡിജിറ്റൽ ആയി ചെയ്യാൻ സാധിച്ചുള്ളൂ എന്ന വസ്തുതയും പുറത്തു വന്നിട്ടുണ്ട്. നോട്ട് നിരോധന ശേഷം കാർഡ് പേയ്മെന്റുകൾ ഇന്ത്യയിൽ വർധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എടിഎം ഉപയോഗം കുറഞ്ഞത് കറൻസി ഉപയോഗത്തെ കാലക്രമേണ നിരുത്സാഹപ്പെടുത്താൻ ജനം സ്വയം തയ്യാറാക്കുന്നതിന്റെ സൂചനയായും കണക്കാക്കാമെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്.
ഇതാണ് യുകെയും അതിവേഗം ക്യാഷ്ലെസ്സ് ആയി മാറുമെന്ന സൂചന ശക്തമാകാൻ കാരണം. രണ്ടു വർഷം മുൻപ് ഉള്ള കണക്കിൽ ഡിജിറ്റൽ പേയ്മെന്റിൽ ലോകത്തെ ആദ്യ നാലു രാജ്യങ്ങളിൽ ഒന്നാണ് യുകെ. മുതിർന്നവരിൽ ആറിൽ ഒരാൾ എന്ന നിലയിൽ മൊബൈൽ അടക്കമുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് പണം കൈമാറ്റം നടത്തുന്നത്. പണം വിപണിയിൽ ഇല്ലാതായാൽ ഇ വാലറ്റ് അടക്കമുള്ള പകരം സംവിധാനത്തിലേക്ക് മാറാൻ ജനം സ്വാഭാവികമായും നിർബന്ധിതരാകും.
എന്നാൽ നോട്ടു നിരോധനം വഴി രാജ്യത്തെ മുഴുവൻ ധന ഇടപാടുകളും ഇടർച്ച നേരിട്ടതായാണ് ഇന്ത്യൻ അനുഭവം പഠിപ്പിക്കുന്നത്, രാജ്യത്തിന്റെ പൊതു ധനവളർച്ചയിൽ ഒന്നര ശതമാനം ഇടിവ് ഉണ്ടാക്കാനും നോട്ട് നിരോധനം കാരണമായെന്ന് ഹാർവാർഡ് യൂണിവേഴ്സിറ്റി പറയുന്നു. ഇന്ത്യൻ അനുഭവത്തിൽ പൊടുന്നനെ ഉള്ള ഒരു നോട്ടു നിരോധനം ഇനി ഒരു രാജ്യവും ആഗ്രഹിക്കില്ല എന്നതാണ് പഠന റിപ്പോർട്ടിലെ കാതൽ. കാഷ്ലെസ്സ് ഇക്കോണമി എന്നത് പല രാജ്യങ്ങളുടെയും പൊതുധന ഉപയോഗ, വിതരണ സമ്പ്രദായത്തിൽ അത്ര നല്ല ആശയം ആയിരിക്കില്ല എന്ന മുന്നറിയിപ്പും യൂണിവേഴ്സിറ്റി നൽകുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്