ഇപ്പോൾ ഗൾഫിൽ കുഴൽ വഴി 100 രൂപ അയച്ചാൽ വീട്ടിൽ കിട്ടുന്നത് 85 രൂപ മാത്രം; 50ഉം 100ഉം നോട്ടുകളില്ലെന്ന് ഹവാലാ ഇടപാടുകാരും; കള്ളപ്പണത്തെ വെളിപ്പിക്കാൻ എങ്ങും നെട്ടോട്ടം; ദുരിതം സാധാരണക്കാരന് മാത്രം
എംപി റാഫി
കോഴിക്കോട്: നോട്ട് അസാധുവാക്കലിലൂടെ കള്ളപ്പണം ഒഴുക്കുന്നവർക്ക് അപ്രതീക്ഷിതമായ തിരിച്ചടി ഉണ്ടാക്കിയെങ്കിലും കള്ളപ്പണം തടയാൻ സാശ്വത പരിഹാരം എന്ത് എന്നത് കേന്ദ്രസർക്കാറിനു മുന്നിലും ചോദ്യചിഹ്നമാണ്. ബാങ്ക് റേറ്റിംങിനേക്കാൾ ഹവാല ചാർജ് വർദിച്ചതോടെ വിദേശത്തു നിന്നുള്ള കള്ളപ്പണം ഏതാണ്ട് നിലച്ചു തുടങ്ങി. സ്വർണക്കടത്തും ബ്ലാക്ക് മണി ഒഴുക്കിനും താൽക്കാലിക അറുതിയായിട്ടുണ്ട്. എന്നാൽ ഹവാലപണം പൂർണമായി തടയോനോ ഇതിന്റെ സ്രോതസ്സ് കണ്ടെത്താനോ കഴിയുന്നില്ലെന്നതാണ് ഏറെ തിരിച്ചടിയാകുന്നത്. പണമായി സൂക്ഷിക്കുന്നില്ലെന്നതാണ് കറൻസി പിൻവലിക്കൽ നടപടിയുണ്ടായിട്ടും ഹവാല മാഫിയക്ക് വലിയ ആഘാതം ഉണ്ടാക്കാത്തത്. അതേസമയം വൻകിട ബിസിനസുകാർ,ജനപ്രതിനിധികൾ, വ്യാപാരികൾ തുടങ്ങിയ കള്ളപ്പണം പണമായി തന്നെ സൂക്ഷിച്ച പ്രമുഖരാണ് നോട്ടു പിൻവലിക്കലിലൂടെ വെട്ടിലായിട്ടുള്ളത്. സാധാരണക്കാർ ബാങ്കിനുമുന്നിൽ വരിനിന്ന് തളരുമ്പോൾ പുതിയ മാർഗങ്ങൾ തേടി പണം വെളുപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ഈ പ്രമുഖരെല്ലാം.
കള്ളപ്പണവും കള്ളനോട്ടുകളും തടയുകയാണ് കറൻസി നിരോധനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രിയും കേന്ദ്ര ധനമന്ത്രാലയവും ആവർത്തിച്ചു വ്യക്തമാക്കുന്നുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രദ ഉറപ്പുവരുത്തുകയുമാണ് കേന്ദ്രം ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വിശദീകരണം. ഡിസംബർ 31 നകം കള്ളപ്പണം തുടച്ചു നീക്കുമെന്നുമാണ് പ്രധാനമന്ത്രിയുടെയും പ്രഖ്യാപനം. ഈ പ്രഖ്യാപനങ്ങളെല്ലാം എത്രമാത്രം യാഥാർത്ഥ്യമാകുമെന്ന് കണ്ടറിയണം. സാധാരണ ജനത്തെ വരി നിറുത്തി ദുരിതം വിതച്ചതെല്ലാം വെറുതെയാകുമോയെന്ന് വിമർശന കോണുകളിൽ നിന്നും ചോദ്യങ്ങൾ ഉയർന്നു കഴിഞ്ഞിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ നോട്ട് അസാധുവാക്കൻ പ്രഖ്യാപനം വന്ന് ഒരാഴ്ച തികയാനിരിക്കുന്നു. 500, 1000 രൂപയുടെ അസാധുവാക്കൽ പ്രഖ്യാപനത്തിലൂടെ കള്ളനോട്ടുകൾക്കു പുറത്തുചാടാനുള്ള യാതൊരു പഴുതും നൽകിയിരുന്നില്ല. എന്നാൽ ഹവാല, കുഴൽ, ഉണ്ടി തുടങ്ങിയ പേരുകളിലെല്ലാം അറിയപ്പെടുന്ന കണക്കിൽപ്പെടാത്ത കള്ളനോട്ടുകളുടെ ഒഴുക്ക് എങ്ങിനെ തടയുമെന്നത് ആശങ്കയായി തന്നെ ബാക്കിയാക്കുന്നു. ഗൾഫ് അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്നാണ് ഇത്തരത്തിലുള്ള ഹവാല പണത്തിന്റെ വൻ ഒഴുക്കുണ്ടാകുന്നത്. പത്തും അമ്പതും കോടികൾ ഇന്ത്യയിലെ ഹവാലാ മാർക്കറ്റുകളിൽ നിക്ഷേപിച്ച ശേഷം വിദേശത്തിരുന്നതാണ് ഈ ശ്ൃംഖലകളുടെ ചരടുവലികളെല്ലാം നടക്കുന്നത്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നത് ഇവരുടെ ഏജൻസികളോ ഇടനിലക്കാരോ വിതരണക്കാരോ ഒക്കെയാണ്. ക്രിത്യമായൊരു സ്ഥലത്ത് നിക്ഷേപിച്ചാൽ മാത്രമേ ഈ തുക കണ്ടെത്താൻ സാധിക്കുകയുള്ളു. എന്നാൽ ഇവിടെ നിക്ഷേപിക്കുന്ന തുക യന്ത്രം പോലെ കറങ്ങികൊണ്ടിരിക്കുകയാണ്. അല്ലെങ്കിൽ ബിസിനസോ ഭൂമിയോ ആണ്.
വിദേശത്ത് ജോലിചെയ്യുന്നവർ വീട്ടുകാർക്ക് അയക്കുന്ന പണം മുതൽ ഇവിടത്തെ വൻകിട ബിസിനസുകാർക്കെത്തുന്ന ഹവാല പണം വരെ കള്ളപ്പണത്തിന്റെ പരിതിയിൽ വരുന്നതാണ്. നികുതി വെട്ടിച്ചുള്ള ഇത്തരം പണമിടപാടിനു പുറമെ ബിസ്ക്കറ്റും കോയിനുകളുമായി എത്തുന്ന സ്വർണവും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതക്കു ഭീഷണിയാണ്. കറൻസികൾ പിൻവലിച്ച സാഹചര്യത്തിൽ സ്വർണക്കടത്തും ഹവാല വിതരണവുമെല്ലാം നിലച്ച സ്ഥിതിയാണുള്ളത്. പുതിയ സാഹചര്യത്തിൽ സ്വർണം കടത്തിയാൽ വെളുപ്പിക്കൽ അത്രഎളുപ്പമല്ലെന്നതാണ് കാരണം. എന്നാൽ വിദേശ മലയാളികളിൽ കുറവല്ലാത്ത വിഭാഗം പണമയക്കാൻ ഇന്നും ആശ്രയിക്കുന്നത് കുഴൽ മാർഗമാണ്. നൂറ് രൂപ ബാങ്ക് വഴി അയച്ചാൽ 90 രൂപയാണ് നാട്ടിലെത്തുക. കുഴൽ മാർഗമാണെങ്കിൽ 95 രൂപ നാട്ടിലെത്തും. ശമ്പളം ലഭിക്കുന്നതിനു മുമ്പേ വീട്ടിൽ പണം എത്തിക്കണമെന്നുള്ളവർക്ക് കുഴൽ മാർഗമാണങ്കിൽ അതിനും സൗകര്യങ്ങൾ നൽകുന്നുണ്ട്. ഇക്കാരണങ്ങളെല്ലാമാണ് കുഴൽ വഴി പ്രവാസി മലയാളികളെ പണമയക്കാൻ പ്രേരിപ്പിക്കുന്നത്. ഇതിന്റെ നിയമക്കുരുക്കും ഭവിഷത്തും പണമയക്കുന്നതവരും വാങ്ങുന്നവരും തിരിച്ചറിയുന്നില്ലെന്നതാണ് വസ്തുത.
കേന്ദ്രസർക്കാറിന്റെ നോട്ടു മരവിപ്പിക്കൽ തീരുമാനം വന്നതോടെ വിദേശത്ത് നിന്നും കുഴൽ വഴി 100 രൂപ അയച്ചാൽ 85 രൂപ മാത്രമാണ് ഇപ്പോൾ എത്തുന്നത്. ഇതിനാൽ വിദേശത്ത് നിന്നും കുഴൽ വഴി പണം അയച്ചിരുന്നവരെല്ലാം മറ്റു മാർഗങ്ങൾ തേടിപ്പോയി. അല്ലെങ്കിൽ സ്ഥിതി സാധാരണ നിലയിലേക്ക് എത്തും വരെ പണം അയക്കാതിരിക്കുകയാണ്. 100, 50 രൂപാ നോട്ട് ഇന്ത്യൻ ഹവാല വിപണിയിൽ ലഭ്യമല്ലെന്നതാണ് 10 രൂപ അധികം ഈടാക്കി ഇപ്പോൾ കുഴൽപണ വിതരണം നടത്തേണ്ടി വന്നിട്ടുള്ളത്. ഹവാല സംഘങ്ങൾക്ക് ചില്ലറ നോട്ടുകളെത്തിക്കുന്ന സേഠുമാരും അമിത ചാർജ് ഈടാക്കി തുടങ്ങി. ഇതോടെ ഹാവാല വിതരണ മേഖല സ്തംഭിച്ചതായാണ് അറിയുന്നത്. എന്നാൽ രണ്ട് മാസത്തിനകം പുതിയ കറൻസികൾ പരമാവധി ശേഖരിക്കാനുള്ള നീക്കം ഹവാല കേന്ദ്രങ്ങൾ തുടങ്ങിയിട്ടുണ്ട്.
മുംബൈ, ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളാണ് പ്രമുഖ ഹവാല മാർക്കറ്റുകൾ. ഇതിനു പുറമെ തമിഴ് നാട് കേന്ദ്രീകരിച്ച് നിരവധി സേഠുമാരും ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലേക്കടക്കം ഹവാല പണം ഒഴുകുന്നതും ഈ പ്രമുഖ നഗരങ്ങളിലെ മാർക്കറ്റുകളിൽ നിന്നാണ്. നേരത്തെ തയ്യാറാക്കിയ കരാർ പ്രകാരമുള്ള ഹവാല ഏജന്റുമാരാണ് ഈ മാർക്കറ്റുകളിൽ നിന്നും കേരളത്തിലേക്ക് കള്ളപ്പണം എത്തിക്കുന്നത്. കോടികൾ മുടക്കിയായിരിക്കും ഓരോ ഹവാല ഏജന്റുമാരും ഈ രംഗത്തേക്കു വരുന്നത്. പണമായി ഒന്നും കാണാൻ പറ്റില്ലെന്നു മാത്രം. ഇത്തരം ഏജന്റുമാരുടെ കീഴിൽ നിരവധി ജോലിക്കാരെ വച്ചായിരിക്കും പണം വിതരണം നടത്തുക. പ്രമുഖ ഹവാല മാർക്കറ്റുകളിൽ നിന്നും പണം ലക്ഷ്യ സ്ഥാനത്തേക്ക് എത്തിക്കുന്നതിന്റെ പൂർണ റിസ്കും മുൻകൂട്ടി തയ്യാറാക്കുന്ന എഗ്രിമെന്റുകൾ പ്രകാരം ഇത്തരം ഏജന്റുമാരിൽ നിക്ഷിപ്തമായിരിക്കും.
കഴിഞ്ഞ കാല ഹവാല വേട്ടകളിൽ നിന്നും നിരവധി ഹവാല ശൃംഖലകളുടെ വിവരങ്ങൾ പുറത്തു വന്നിരുന്നു. എന്നാൽ യാതൊരു നടപടിയും ഇന്നേവരെ ഉണ്ടായില്ല. സാമൂഹിക,രാഷ്ട്രീയ, വ്യവസാ രംഗത്തുള്ള പ്രമുഖർക്കുകൂടി ഇത്തരം ഇടപാടുകളിൽ പങ്കുണ്ട് എന്നത് ഗുരുതരമായ കാര്യമാണ്. ഹവാല വേട്ടയിൽ കോടികൾ പൊലീസ് പിടിക്കാറുണ്ടെങ്കിലും ഇതിന്റെ നൂറിരട്ടി ഇവിടെ ഒഴുകി കഴിഞ്ഞിരിക്കും, അല്ലെങ്കിൽ ഒഴുകി കൊണ്ടിരിക്കുന്നു. ഈ സംവിധാനങ്ങളെയെല്ലാം കണ്ടെത്തുകയോ പിഴുതെറിയുകയോ ചെയ്യാതെ കള്ളപ്പണം തുടച്ചു നീക്കുകയെന്നത് സ്വപ്നം മാത്രമായി അവശേഷിക്കും. ഹവാല ഇടപാടുകാർക്ക് താൽക്കാലിക തിരിച്ചടിയുണ്ടാക്കിയെന്നല്ലാതെ കള്ളപ്പണം തടയാൻ ഇപ്പോഴത്തെ കറൻസി പിൻവലിക്കലിലൂടെ സാശ്വത പരിഹാരമല്ലെന്ന് സാമ്പത്തിക രംഗത്തുള്ളവരും ചൂണ്ടിക്കാട്ടുന്നു.
ഈ ഹാവാല ശൃംഖലകളെയും കള്ളപ്പണം സൂക്ഷിക്കുന്ന രാജ്യത്തെ ബിസിനസുകാരായ വമ്പൻ സ്രാവുകളെയും തൊടാൻ സാധിക്കാതെയാവുമ്പോൾ ഈ നോട്ടു പിൻവലിക്കൽ വെറും പ്രഹസനമായി മാറും. ഒപ്പം സാധാരണക്കാരന് ദുരിതവും.
Stories you may Like
- അടുത്ത കാലത്ത് എത്തിയത് 10,000 കോടിയുടെ വിദേശ ഹവാല; രണ്ടും കൽപ്പിച്ച് ഇഡി ഇറങ്ങുമ്പോൾ
- കുഞ്ചത്തൂരിൽ എൻഐഎ എത്തിയത് ബിഹാറിൽ എത്തിയ ഹവാല ഫണ്ടിന്റെ ഉറവിടം തേടി
- മഹാദേവ് ഓൺലൈൻ വാതുവയ്പ് ആപ്പിന്റെ കഥ
- മഹാദേവ് വാതുവയ്പ് ആപ്പിലൂടെ പ്രമോട്ടർമാർ ദിവസവും സമ്പാദിച്ചത് 200 കോടി
- കേരളത്തിൽ വീണ്ടും ഹവാല മാഫിയ സജീവമാകുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍