തച്ചങ്കരിയെ തോൽപിക്കാൻ മിന്നൽ പണിമുടക്കിനിറങ്ങിയ ജീവനക്കാർ പെരുവഴിയിലായി; കെഎസ്ആർടിസിക്കുണ്ടായ ഒന്നരക്കോടി നഷ്ടം സമരം നടത്തിയവരുടെ ശമ്പളത്തിൽ നിന്ന് പിടിക്കാൻ എന്തു നടപടിയെടുത്തുവെന്ന് ചോദിച്ച് ഹൈക്കോടതി; കോടതിക്ക് റിപ്പോർട്ട് കൊടുക്കും മുമ്പ് ശമ്പളം പിടിക്കുമെന്ന് അറിയിച്ചുള്ള നോട്ടീസ് അയയ്ക്കാൻ ഉറച്ച് തച്ചങ്കരിയും: യൂണിയന്റെ ബലത്തിൽ ആനവണ്ടിക്ക് അള്ളുവയ്ക്കാനിറങ്ങിയവർ ശമ്പളം കിട്ടാതെ വലയും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കെഎസ്ആർടിസിയെ രക്ഷിക്കാൻ പെടാപ്പാടുപെടുന്ന സിഎംഡി ടോമിൻ.ജെ.തച്ചങ്കരിയുടെ പരിഷ്കാരത്തെ എതിർത്തുതോൽപ്പിക്കാൻ മിന്നൽ പണിമുടക്കിനിറങ്ങിയ യൂണിയൻ നേതാക്കൾക്കും, ജീവനക്കാർക്കും പണി കിട്ടി. പണിമുടക്ക് നാളിൽ കോർപറേഷനുണ്ടായ ഒന്നരകോടിയുടെ വരുമാനനഷ്ടം സമരം നടത്തിയവരുടെ ശമ്പളത്തിൽ നിന്ന് പിടിക്കാൻ സ്വീകരിച്ച നടപടി ഒരാഴ്ചയ്ക്കകം അറിയിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.
പണിമുടക്കിയ ജീവനക്കാരുടെ ആ ദിവസത്തെ ശമ്പളം തടഞ്ഞുവയ്ക്കുകയാണ് കോർപറേഷന് ചെയ്യാവുന്ന നിയമപരമായ നടപടി.ഈ വിഷയത്തിൽ പന്ത് തച്ചങ്കരിയുടെ കോർട്ടിലാണ്. സിഎംഡി എന്തുതീരുമാനമെടുക്കുന്നുവെന്നതിനെ ആശ്രയിച്ചായിരിക്കും തുടർനടപടികൾ. ഉത്തരവിൽ എന്തുനടപടിയെടുത്തുവെന്ന് കാട്ടി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് കോടതി നിർദ്ദേശം. യാത്രക്കാരെ വലച്ച് ഒക്ടോബർ 16 നാണ് ഒരുവിഭാഗം യൂണിയൻ നേതാക്കൾ പണിമുടക്ക് പ്രഖ്യാപിച്ചത്. ഏതായാലും, മിന്നൽ പണിമുടക്ക് നടത്തിയ ജീവനക്കാരുടെ അതേദിവസത്തെ ശമ്പളം പിടിക്കുമെന്ന് അറിയിച്ചുള്ള നോട്ടീസ് തച്ചങ്കരി അയയ്ക്കുമെന്നാണ് സൂചന.പാലായിലെ സെന്റർ ഫോർ കൺസ്യൂമർ എഡ്യുക്കേഷനാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
പൊടുന്നനെ പ്രഖ്യാപിച്ച മിന്നൽ പണിമുടക്ക് വ്യാപകപ്രതിഷേധത്തിന് ഇടാക്കിയിരുന്നു. ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീക്കു കൈമാറുന്നതിനെതിരെ യൂണിയനുകൾ നടത്തിയ ഉപരോധത്തിനിടെ തിരുവനന്തപുരത്തു തൊഴിലാളികളെ പൊലീസ് മർദിച്ചുവെന്നാരോപിച്ചാണു സംസ്ഥാന വ്യാപകമായി മിന്നൽ പണിമുടക്ക് നടത്തിയത്. അന്നുരാവിലെ 8.30 മുതൽ 12 വരെ ബസുകൾ മുടങ്ങിയതോടെ പതിനായിരക്കണക്കിനു യാത്രക്കാർ ദുരിതത്തിലായി. പലയിടത്തും യാത്രക്കാരെ ഇറക്കിവിട്ടു. ബസുകൾ റോഡിൽ നിർത്തിയിട്ടതോടെ ഗതാഗതം സ്തംഭിച്ചു. ഏതായാലും അന്നു യാത്രക്കാരെ വലച്ച ജീവനക്കാർക്ക് ഇപ്പോൾ പണി കിട്ടിയിരിക്കുകയാണ്.
സെന്റർ ഫോർ കൺസ്യൂമർ എഡ്യുക്കേഷൻ നൽകിയ ഹർജിയിൽ, സംസ്ഥാന സർക്കാരിനോടും, കെഎസ്ആർടിസിയോടും ഒരാഴ്ചയ്ക്കകം വിശദമായ മറുപടി നൽകാനും, വരുമാനനഷ്ടം ജീവനക്കാരിൽ നിന്ന് ഈടാക്കാനെടുത്ത നടപടികളും അറിയിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു. പൂജ അവധി തുടങ്ങന്ന ദിവസം ഏറെ യാത്രക്കാരുള്ള സമയത്തായിരുന്നു നാലു മുതൽ ആറു മണിക്കൂർ വരെ നിയമവിരുദ്ധമായി മിന്നൽ പണിമുടക്ക് നടത്തിയത്. ഇത്തരത്തിൽ മിന്നൽ പണിമുടക്കിലൂടെയുണ്ടാകുന്ന വരുമാന നഷ്ടം ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കണമെന്ന് 2014 ജൂലായ് മൂന്നിലെ ഹൈക്കോടതി വിധിയും, 2003 ഡിസംബർ 17 ലെ ആഭ്യന്തര വകുപ്പിന്റെ ഉത്തരവുമുണ്ട്. ഇവയുടെ അടിസ്ഥാനത്തിലാണ് വരുമാന നഷ്ടം ജീവനക്കാരിൽ നിന്ന് തന്നെ നികത്താനെടുത്ത നടപടികൾ അറിയിക്കാൻ ഹൈക്കോടതി കെഎസ്ആർടിസി സ്റ്റാൻഡിങ് കൗൺസലിനോടും, സർക്കാർ അഭിഭാഷകനോടും ആവശ്യപ്പെട്ടത്.
പൂജ അവധി കഴിഞ്ഞുള്ള തിങ്കളാഴ്ച( ഒക്ടോബർ 22) വരുമാനം 7,95,62424 രൂപയായിരുന്നു. പൂജ അവധി തുടങ്ങിയ ഒക്ടോബർ 16 ന് ഇതിലുമധികം തുക വരുമാനമായി കിട്ടേണ്ടതായിരുന്നു. എന്നാൽ, അന്നേ ദിവസം ലഭിച്ചത് 6,46,47613 രൂപ മാത്രമാണ്. ആകെ വരുമാനനഷ്ടം 1,49,14,811 രൂപയാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഈ വരുമാനനഷ്ടം സർക്കാരിൽ നിന്ന് ഈടാക്കണമെന്നും, ഇത്തരം മിന്നൽ പണിമുടക്കുകൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതലെടുക്കണമെന്നും സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. സെന്ററിന് വേണ്ടി അഡ്വ.ജോൺസൺ മനയാനിയും, അഡ്വ.ജീവൻ മാത്യു മനയാനിയുമാണ് ഹാജരായത്.
സമരനാളിൽ തന്നെ 43 യൂണിയൻ നേതാക്കൾക്കെതിരെ ശിക്ഷണ നടപടി എടുക്കണമെന്ന് ടോമിൻ തച്ചങ്കരി ഗതാഗത സെക്രട്ടറിയോടും സർക്കാരിനോടും ആവശ്യപ്പെട്ടിരുന്നു. സമരത്തിൽ പങ്കെടുത്ത് യാത്രാതടസ്സങ്ങളുണ്ടാക്കിയ ജീവനക്കാരുടെ വിശദാംശങ്ങൾ അതാതുയൂണിറ്റുകളിൽ നിന്ന് വിജിലൻസ്-സെക്യൂരിറ്റി വിഭാഗങ്ങൾ ശേഖരിച്ച് ചീഫ് ഓഫീസിൽ എത്തിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കകം നടപടി എടുത്ത് അറിയിക്കാനാണ് ഹൈക്കോടതി ഉത്തരവ്. ഈ സാഹചര്യത്തിൽ പണിമുടക്കിയ ജീവനക്കാരുടെ ആ ദിവസത്തെ ശമ്പളം തടഞ്ഞുവയ്ക്കേണ്ടി വരുമെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.
ഒക്ടോബർ 16 ന് നടന്ന മിന്നൽ പണിമുടക്ക് മന്ത്രിമാരായ എ. കെ. ശശീന്ദ്രൻ, ടി. പി. രാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയെ തുടർന്നാണ് അനുരഞ്ജനമായത്. കുടുംബശ്രീക്കു കരാർ നൽകാനുള്ള തീരുമാനം മരവിപ്പിച്ചതിനു ശേഷമാണു ബസുകൾ ഓടിത്തുടങ്ങിയത്. തിരുവനന്തപുരത്തു തമ്പാനൂരിൽ ബസുകൾ നിർത്തിയിട്ടതോടെ നഗരത്തിലെ ഗതാഗതം മുഴുവൻ താറുമാറായി. രാവിലെ 5 മുതൽ സെൻട്രൽ റിസർവേഷൻ കൗണ്ടറിനു മുന്നിൽ യൂണിയനുകൾ ഉപരോധം തുടങ്ങി. 7 മണിയോടെ പൊലീസ് എത്തി യാത്രക്കാർക്കു ടിക്കറ്റ് എടുക്കാൻ സൗകര്യമൊരുക്കി. പ്രവർത്തകർ ഇതു തടഞ്ഞതോടെ പൊലീസ് ബലം പ്രയോഗിച്ച് അവരെ മാറ്റി. ഇതിൽ പ്രതിഷേധിച്ചാണു പണിമുടക്കിനു ഭരണ, പ്രതിപക്ഷ സംഘടനകൾ തീരുമാനിച്ചത്.
തുടർന്നു പ്രവർത്തകർ റോഡിലിറങ്ങി ബസുകൾ തടഞ്ഞിട്ടു. തീരുമാനം മരവിപ്പിക്കുന്നതായി മാനേജ്മെന്റ് ഫോൺ സന്ദേശം നൽകിയെങ്കിലും രേഖാമൂലം ഉറപ്പു കിട്ടണമെന്നു യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു. മന്ത്രിതല ചർച്ചയിൽ കരാർ മരവിപ്പിക്കാൻ തീരുമാനിച്ചതോടെയാണു സമരം നിർത്തിയത്
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍