ഭക്ഷ്യവസ്തുക്കൾ ഹാനികരമെന്നു കണ്ടെത്താൻ മാർഗമില്ല; നിരോധിക്കാനുമാവില്ല; 'നിലവാരം കുറഞ്ഞത്' എന്നു കവറിനു പുറത്തെഴുതാമെന്നു കോടതി; നിയമം ജനത്തിനോ വൻകിട കമ്പനിക്കാർക്കു വേണ്ടിയോ?
കൊച്ചി: പുകവലി ആരോഗ്യത്തിന് ഹാനികരം എന്നത് സിഗററ്റ് പാക്കറ്റുകളിൽ നിയമപ്രകാരം കാണുന്ന മുന്നറിയിപ്പാണ്. പുകവലി കാൻസർ ഉൾപ്പടെയുള്ള രോഗങ്ങൾക്ക് കാരണമാകുന്നുവെന്ന് തെളിയിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിൽപ്പന നിരോധിച്ചില്ലെങ്കിലും പാക്കറ്റുകളിൽ മുന്നറിയിപ്പ് നൽകുന്നത്. മദ്യപാനം ആരോഗ്യത്തിനു ഹാനികരമെന്നു മദ്യക്കുപ്പികളുടെ പുറത്തെഴുതുന്നതുപോലെ.
നാളെ ഈ മുന്നറിയിപ്പ് നമ്മൾ വാങ്ങുന്ന കറിപൗഡർ പാക്കറ്റുകളിൽ കൊടുക്കാമെന്നാണു ഹൈക്കോടതി പറയുന്നത്. പക്ഷെ ഉപയോഗിച്ചാൽ ഹാനികരമെന്നു കണ്ടെത്തുന്ന പൊടികളിലും ഭക്ഷ്യവസ്തുക്കളിലും 'ഇതു ഹാനികരം' എന്ന വാക്കുണ്ടാവില്ല. പകരം, 'നിലവാരം കുറഞ്ഞത്' എന്നു കൊടുക്കാമെന്നു കോടതി വ്യക്തമാക്കുന്നു. നിരോധിക്കുകയും ചെയ്യില്ല. പക്ഷേ നിലവാരം കുറഞ്ഞത് എന്ന മുന്നറിയിപ്പ് ഏതെങ്കിലും കമ്പനിക്കാർ കൊടുക്കാൻ തയാറാവുമോ എന്നു ചോദിക്കരുത്. ഏതായാലും നിറപറയുടെ മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി എന്നിവയുടെ നിർമ്മാണവും വിപണനവും തടഞ്ഞ കമ്മീഷണറുടെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതിയിൽ നിയമം തലനാരിഴ കീറി പരിശോധിച്ചപ്പോൾ ജനത്തിനല്ല വൻകിട കമ്പനികാർക്കു വേണ്ടിയാണെന്നു വ്യക്തമാക്കുകയായിരുന്നു.
വീട്ടിൽ കൊച്ചു കുട്ടികൾ മുതൽ എല്ലാവരും ഉപയോഗിക്കുന്ന കറിപൗഡർ ഉൾപ്പടെയുള്ള ഭക്ഷ്യവസ്തുക്കളിൽ ശരീരത്തിനു ഹാനികരമായത് കണ്ടെത്താൻ വകുപ്പില്ല. നിലവിലെ നിയമം വച്ച് അത്തരം പരിശോധനക്ക് കഴിയില്ല. കണ്ടെത്താൻ പറ്റാത്തതു കൊണ്ട് നിരോധിക്കാനാവില്ല. നിറപറയുടെ മുളക്, മല്ലി, മഞ്ഞൾ എന്നി പൊടി ഉൽപ്പന്നങ്ങളുടെ നിർമ്മാണവും സംഭരണവും വിതരണവും നിരോധിച്ചുകൊണ്ടുള്ള ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ഉത്തരവ് ഇതു പ്രകാരമാണു ഹൈക്കോടതി ഹൈക്കോടതി റദ്ദാക്കിയത്്.
2011 ലെ ഭക്ഷ്യസുരക്ഷാ നിലവാര നിയമത്തിലെ 34-ാം വകുപ്പ് അനുസരിച്ചുള്ള അധികാരം ഉപയോഗിച്ച് ആരോഗ്യത്തിന് ഹാനികരമാകുന്ന വസ്തുക്കൾ മാത്രമാണ് നിരോധിക്കാനാവുക. ഹാനികരമാകുന്നതെങ്ങനെയെന്നു നിർവചിച്ചിട്ടില്ല. ഭക്ഷ്യയോഗ്യമല്ലെന്നു കണ്ടെത്തി നിരോധിക്കപ്പെട്ടു കഴിഞ്ഞ ഉൽപ്പന്നങ്ങൾ വീണ്ടും വിപണിയിലിറങ്ങിയാൽ മാത്രമെ ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നടപടികൾ സ്വീകരിക്കാനാകൂ. ആരോഗ്യപ്രശ്നം ഉണ്ടാക്കാത്ത ഉൽപന്നങ്ങൾ ഗുണമേന്മയോ നിലവാരമോ ഇല്ലെങ്കിലും നിരോധിക്കാനാവില്ല. നിർമ്മാതാവ് കാട്ടിയ കുറ്റക്യത്യത്തെ കുറിച്ച് ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് പ്രചാരണം നടത്താം, ഉപഭോക്താക്കളുടെ നന്മക്ക് വേണ്ടി ഈ ഉൽപ്പന്നം നിലവാരം കുറഞ്ഞതാണെന്നു വേണമെങ്കിൽ ഉൽപന്നത്തിൽ രേഖപ്പടുത്താം. ഇത്രയൊക്കെ മാത്രമേ നിലവിലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ചെയ്യാനാവു എന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. നിറപറ നൽകിയ ഹർജിയെ തുടർന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖാണ് ഇത് സംബന്ധിച്ച് ഉത്തരവ് നൽകിയത്.
ഗുണനിലവാരം ഉണ്ടെന്നു കണ്ടെത്തിയാലും പൊതുജനങ്ങൾക്ക് ജാഗ്രത നൽകി കമ്പനികൾക്കു നിയമപ്രകാരമായി ഒരവസരം കൂടി നൽകാൻ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഒറ്റ നോട്ടത്തിൽ പൊതുജനങ്ങളുടെ സുരക്ഷക്ക് വേണ്ടി നിർമ്മിച്ചതെന്നു കരുതിയ ഭക്ഷ്യസുരക്ഷാ നിയമത്തിലെ ഒരു വകുപ്പാണ് ഹൈക്കോടതിയിൽ തലനാരിഴ കീറി പരിശോധിച്ചപ്പോൾ നിയമം ജനത്തിനല്ല വൻകിട കമ്പനികാർക്കു വേണ്ടിയെന്ന് വ്യക്തമായത്. നിയമപ്രകാരം നിറപറക്കെതിരെ നടപടിയെടുത്ത ഭക്ഷ്യസുരക്ഷാ കമ്മീഷണർ പോലും ഇവിടെ പ്രതിയാകുന്ന അവസ്ഥയുണ്ടായി. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നടപടി ദുരുദ്ദേശ്യപരമെന്ന് കോടതി അഭിപ്രായപ്പെടാതിരുന്നതു മാത്രമാണ് ആശ്വാസം.
ഭക്ഷ്യ വസ്തുക്കളും പച്ചക്കറി, പഴവർഗങ്ങൾ ഉൾപ്പെടെയുള്ളവ പരിശോധിക്കാനാവുമെങ്കിലും അത് ശരീരത്തിന് ഹാനികരമാണോയെന്നു നിർവചിക്കാൻ നിലവിലെ നിയമത്തിൽ വകുപ്പുകളില്ല. ചില കീടനാശിനികൾ പ്രത്യേക അളവിൽ കൂടുതൽ ഉപയോഗിച്ചാൽ മാത്രമേ അത് ശരീരത്തിനു ഹാനികരമെന്നു നിർവചിക്കാനാവൂ. ഒരു കീടനാശിനി എത്ര അളവിലാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തുക പ്രയാസമാണ്. നിയമത്തിൽ നിർവചിച്ചിട്ടില്ലാത്ത കീടനാശിനികളും നിറങ്ങളും മറ്റു രാസവസ്തുക്കളും ഭക്ഷണത്തിൽ ചേർത്താൽ അത് ശരീരത്തിന് ഹാനികരമെന്നു പറയാനാവില്ലത്ര, കുറ്റകരവുമല്ല.
ഓരോ മാസവും പുതിയ മായങ്ങളും വിഷങ്ങളും ഭക്ഷണത്തിൽ കലർത്തിവരുന്നുണ്ടെന്നതാണ് വാസ്തവം. പഴയ നിയമത്തിൽ ഈ വസ്തുക്കളെകുറിച്ച് പറയുന്നില്ലെങ്കിൽ അത് തെളിയിക്കാനോ ശിക്ഷാർഹമെന്നു വിധിക്കാനോ കഴിയില്ല. സംസ്ഥാനത്ത് നിലവിലുള്ള ഭക്ഷ്യസുരക്ഷാ നിയമത്തിൽ കാലാനുസൃതമായ പരിഷ്കാരങ്ങൾ വരുത്തിയില്ലെങ്കിൽ നിയമം കൊണ്ട് ജനങ്ങളെ വിഷം തീറ്റിക്കുന്ന കമ്പനികൾക്കു മാത്രമേ ഗുണമുണ്ടാവു എന്നാണ് വിദഗ്ദ്ധർ പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍