ഹേമചന്ദ്രൻ പേടിയിൽ ഹൈക്കോടതി തീരുമാനം ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ ഹർജി നൽകി; ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാതെ നടത്തിയ നീക്കത്തെ നിയമവകുപ്പ് പോലും എതിർത്തിട്ടും മുന്നോട്ട് പോയത് പൊലീസിലെ 'സൂപ്പർ ഡിജിപിയെ' തളയ്ക്കാൻ; നിരീക്ഷണ സമിതിക്കെതിരായ ഹർജിയിൽ അടിയന്തര തീർപ്പ് പ്രതീക്ഷിച്ച് നടത്തിയ നീക്കം പാളുമ്പോൾ വെട്ടിലാകുന്നത് പിണറായി സർക്കാർ തന്നെ; ശബരിമലയിലും പൊലീസിലെ ഗ്രൂപ്പ് പോര് ചർച്ചയാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഹൈക്കോടതി നിരീക്ഷണ സമിതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സർക്കാർ അങ്ങനെ പൊളിഞ്ഞു. കേസ് ഉടൻ പരിഗണിക്കില്ലെന്ന സുപ്രീംകോടതി നിലപാടോയെ വേണ്ടത്ര ആലോചനകൾ ഇല്ലാതെയാണ് സർക്കാർ നീക്കമെന്ന വിമർശനവും ശരിയായി. ഹൈക്കോടതി നിരീക്ഷണ സമിതിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ തന്നെയുള്ള അവസരം സർക്കാരിന് മുന്നിലുണ്ടായിരുന്നു. പക്ഷെ സർക്കാർ നേരെ സുപ്രീംകോടതിയിലേക്ക് നീങ്ങുകയാണ് ചെയ്തത്. സർക്കാരിന്റെ ഈ നടപടിയിൽ ഭരണവൃത്തങ്ങളിലും അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. നിയമ സെക്രട്ടറി പോലും ഈ നീക്കത്തെ അനുകൂലിച്ചില്ല. കേസ് ജനുവരി 22നേ പരിഗണിക്കൂവെന്ന സുപ്രീംകോടതി നിലപാടോടെ സർക്കാരിന് മേൽനോട്ട സമിതിയെ അംഗീകരിക്കേണ്ട സാഹചര്യമാണുള്ളത്.
ഡിജിപി റാങ്കുള്ള ഉദ്യോഗസ്ഥാനാണ് ഹേമചന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയനുമായി അത്ര അടുപ്പം ഹേമചന്ദ്രന് ഇല്ല. അർഹതപ്പെട്ട വിജിലൻസ് ഡയറക്ടർ സ്ഥാനം പോലും ഹേമചന്ദ്രന് നൽകാതെ സർക്കാർ മൂലയ്ക്കിരുത്തി. പിണറായി അധികാരത്തിലെത്തിയ ശേഷം സോളാർ കേസിൽ തളയ്ക്കാനും ശ്രമിച്ചു. ഇതിനെ പരസ്യമായി തന്നെ ഹേമചന്ദ്രൻ ചോദ്യം ചെയ്തു. ഇതോടെ പൊലീസ് കുപ്പായം ഊരിവാങ്ങി ഹേമചന്ദ്രനെ ഫയർഫോഴ്സിന്റെ മൂലയ്ക്ക് തളച്ചു. ഇത് മനസ്സിലാക്കി കൂടിയാണ് ഹേമചന്ദ്രന് ശബരിമലയിൽ നിർണ്ണായക ഉത്തരവാദിത്തം ഹൈക്കോടതിയും നൽകിയതെന്ന വിലയിരുത്തൽ എത്തി. ഇതോടെയാണ് നിരീക്ഷണ സമിതിക്കെതിരെ സർക്കാർ തിരിഞ്ഞത്. പൊലീസ് മേധാവിയായ ലോക്നാഥ് ബെഹ്റയ്ക്കും സന്നിധാനത്ത് ഹേമചന്ദ്രൻ താരമാകുന്നതിനെ അംഗീകരിക്കാനായില്ല. ഇതും സർക്കാരിനെ കൊണ്ട് ഹൈക്കോടതിയുടെ നിരീക്ഷണ സമിതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ പ്രേരിപ്പിച്ച ഘടകമാണ്.
ശബരിമലയെ ചൊല്ലിയുള്ള സർക്കാർ അധികാരങ്ങൾ സമിതി കവർന്നെടുക്കുമോ എന്ന കാര്യത്തിലാണ് സർക്കാരിന് ആശങ്ക. പക്ഷെ നിലവിൽ നിരീക്ഷണ സമിതിയുടെ നടപടികൾ സർക്കാർ നിലപാടിനോട് ചേർന്ന് പോകുന്നതാണ്. സുഗമമായ തീർത്ഥാടനത്തിനു തടസങ്ങൾ ഇല്ലെന്നാണ് സമിതി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. സർക്കാരിന് വിഘാതമായി ഒരു കാര്യവും സമിതിയുടെ ഭാഗത്ത് നിന്നും വന്നിട്ടുമില്ല. ഈ ഘട്ടത്തിൽ തന്നെയാണ് സമിതിയെ നിയോഗിച്ച ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി സർക്കാർ സുപ്രീംകോടതിയിലേക്ക് നീങ്ങിയത്. പൊലീസിനും എക്സിക്യൂട്ടീവിനും മേലുള്ള കടന്നുകയറ്റമാണ് ഈ സമിതി എന്നാണ് സർക്കാർ കരുതുന്നത്. ഇതോടെ ഹൈക്കോടതിയുമായി സർക്കാർ നേരിട്ടൊരു ഏറ്റുമുട്ടലിന് തയ്യാറായി എന്നാണ് വിലയിരുത്തൽ. ഹേമചന്ദ്രൻ പേടിയിലായിരുന്നു സുപ്രീംകോടതിയിലേക്ക് സർക്കാർ നീങ്ങിയത്.
ശബരിമലയിലെ പൊലീസിന്റെ പ്രവർത്തനത്തെ ഇതു ബാധിക്കുന്നുവെന്ന് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. ശബരിമലയിൽ ഇത്തരമൊരു സമിതി പ്രയോഗികമല്ലെന്നും ഹർജിയിൽ സർക്കാർ പറഞ്ഞിരുന്നു. പക്ഷെ സർക്കാരിലും പൊലീസിലും വിശ്വാസമില്ലാത്തതുകൊണ്ടാണ് ഹൈക്കോടതി നിരീക്ഷണ സമിതിയെ വെച്ചത് എന്ന വ്യാഖ്യാനം സർക്കാരിന് ക്ഷീണമുണ്ടാക്കി. ഇതിനെല്ലാം കാരണം ശബരിമലയിലെ മേൽനോട്ട സമിതിയിൽ ഡിജിപി റാങ്കിലുള്ള ഹേമചന്ദ്രനെ ഹൈക്കോടതി നിയമിച്ചതിലുള്ള അതൃപ്തി മാത്രമായിരുന്നു. പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് മുകളിലേക്ക് ഹേമചന്ദ്രൻ പോകുമോ എന്ന ഭയം. ഈ ഭയത്തിലാണ് സുപ്രീംകോടതിയെ സർക്കാർ സമീപിച്ചത്. ബെഹ്റയുടെ ഭീതി മറികടക്കാനാണ് സർക്കാർ സുപ്രീംകോടതിയിലേക്ക് നീങ്ങിയത്.
ഹൈക്കോടതി സമിതിയോട് നിർദ്ദേശിച്ചത് ഭക്തർക്ക് എന്തെങ്കിലും തടസങ്ങൾ നേരിട്ടാൽ ആ തടസം നീക്കാൻ നിർദ്ദേശം കൊടുക്കുക എന്നത് മാത്രമാണ്. ഇത്തരത്തിൽ ഒരു നിർദ്ദേശം നൽകേണ്ട ആവശ്യം സമിതിക്ക് മുന്നിൽ വന്നിട്ടുമില്ല. അതുമാത്രമല്ല ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുന്നത് വ്യക്തിക്കല്ല സമിതിക്കാണ്. സമിതി എന്തെങ്കിലും തീരുമാനങ്ങൾ കൈക്കൊണ്ടാൽ അതിനെതിരെ ഹൈക്കോടതിയെ സർക്കാരിന് സമീപിക്കാവുന്നതാണ്.ഇത് സമിതിയെ നിയോഗിച്ച ഉത്തരവിൽ ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ സമിതിക്കെതിരായ ഒരു നീക്കവും ഹൈക്കോടതിക്ക് മുന്നിൽ സർക്കാർ ഉന്നയിച്ചിട്ടില്ല. പകരം നേരെ സുപ്രീംകോടതിയെ സമീപിക്കുകയാണ് സർക്കാർ ചെയ്തത്.1992 മുതൽ ശബരിമലയിൽ സ്പെഷ്യൽ കമ്മീഷണർ ഉണ്ട്.
ഈ കമ്മീഷണർ അവിടെ നടപടികൾ എടുക്കുകയും ചെയ്യുന്നുമുണ്ട്. ഇതുപോലെ തന്നെയാണ് നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി സമിതിയെ വെച്ചത്. ശബരിമലയിൽ സർക്കാർ അധികാര ദുർവിനിയോഗം നടത്തുന്നു എന്ന് ഒട്ടുവളരെ പരാതികൾ ഹൈക്കോടതിയിലുണ്ട്. ഇതിനാലാണ് ഹൈക്കോടതി സമിതിയെ വെച്ചത്. അല്ലാതെ സർക്കാരിന്റെ അധികാരം കവർന്നെടുക്കൽ അല്ല സമിതിയുടെ ലക്ഷ്യം. ഈ രീതിയിലാണ് നിരീക്ഷണ സമിതി നീങ്ങുന്നതും. ഹൈക്കോടതി സമിതിക്കെതിരെ സർക്കാരിന് നീങ്ങണമെങ്കിൽ സർക്കാർ അതിനു ദേവസ്വം ബോർഡിനെ നിയോഗിക്കുകയായിരുന്നു ഉചിതമെന്നു പ്രമുഖ അഭിഭാഷകൻ ഗോവിന്ദ് ഭരതൻ മറുനാടൻ മലയാളിയോട് പറഞ്ഞു. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഹൈക്കോടതി കമ്മീഷനുകൾ വെയ്ക്കും. അത് സാധാരണമാണ്. പക്ഷെ ഹൈക്കോടതി നിയോഗിച്ച കമ്മീഷനെതിരെ സുപ്രീംകോടതിയിലേക്ക് നീങ്ങിയ സർക്കാർ നടപടി അസാധാരണമാണെന്ന് അഡ്വ ഗോവിന്ദ് ഭരതൻ ചൂണ്ടിക്കാട്ടിയിരുന്നു.
സാധാരണ ഗതിയിൽ കമ്മീഷൻ അധികാര ദുർവിനിയോഗം നടത്തില്ല. അവർ റിപ്പോർട്ട് ഹൈക്കോടതിയിലേക്കാണ് നൽകുക. ഹൈക്കോടതിയാണ് തീരുമാനങ്ങൾ കൈക്കൊള്ളുക. മണ്ഡലകാലത്ത് ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്താനാണ് ഹൈക്കോടതി നിരീക്ഷണ സമിതിയെ നിയോഗിച്ചത്. ദേവസ്വം ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.ആർ. രാമൻ,ശബരിമല ഉന്നതാധികാര സമിതി ചെയർമാൻ ജസ്റ്റിസ് എസ് സിരിജഗൻ, ഡിജിപി എ ഹേമചന്ദ്രൻ എന്നിവരാണ് നിരീക്ഷണ സമിതിയിലെ അംഗങ്ങൾ. ശബരിമലയുടെ പൂർണ നിയന്ത്രണം മൂന്നംഗ സമിതിയിൽ നിക്ഷിപ്തമാകുന്ന വിധത്തിലാണു സമിതിക്കു രൂപം നൽകിയിരിക്കുന്നത്.
മുഴുവൻ സർക്കാർ വകുപ്പുകളിലും ഇടപെടാനും തീരുമാനങ്ങളെടുക്കാനും നടപ്പാക്കാനും സമിതിക്ക് അവകാശമുണ്ട്. ദേവസ്വം ബോർഡിനും പൊലീസിനും ഉൾപ്പെടെ നിർദ്ദേശങ്ങൾ നൽകാൻ സമിതിക്ക് അധികാരമുണ്ട്. ഇതാണ് സമിതിക്കെതിരെ നീങ്ങാൻ സർക്കാരിന് പ്രേരകമാകുന്നത്. സുപ്രീംകോടതിയിലെ നീക്കം ഫലവത്താകുമോ എന്നാണ് ഇനി അറിയാനുള്ളത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍