Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെഎസ്ആർടിസിക്ക് ജീവനക്കാർ തന്നെ അള്ള് വയ്ക്കുന്ന പരിപാടി അങ്ങനെ തുടരണ്ട; ഇന്ന് അർധരാത്രി ആരംഭിക്കാനിരുന്ന സംയുക്ത യൂണിയനുകളുടെ പണിമുടക്ക് തടഞ്ഞ് ഹൈക്കോടതി ഉത്തരവ്; നാളെ തന്നെ ചർച്ചയ്ക്ക് ഹാജരായി പ്രശ്‌നം പരിഹരിക്കാൻ കോടതിയുടെ താക്കീത്; യൂണിയനുകളും മാനേജ്‌മെന്റും തമ്മിലെ ചർച്ച ലേബർ കമ്മീഷണറുടെ സാന്നിധ്യത്തിൽ; ആനവണ്ടിയെ തൊഴുത്തിൽക്കുത്തിൽ നിന്ന് രക്ഷിക്കാൻ നീതിപീഠം തന്നെ തുനിഞ്ഞിറങ്ങുമ്പോൾ

കെഎസ്ആർടിസിക്ക് ജീവനക്കാർ തന്നെ അള്ള് വയ്ക്കുന്ന പരിപാടി അങ്ങനെ തുടരണ്ട; ഇന്ന് അർധരാത്രി ആരംഭിക്കാനിരുന്ന സംയുക്ത യൂണിയനുകളുടെ പണിമുടക്ക് തടഞ്ഞ് ഹൈക്കോടതി ഉത്തരവ്; നാളെ തന്നെ ചർച്ചയ്ക്ക് ഹാജരായി പ്രശ്‌നം പരിഹരിക്കാൻ കോടതിയുടെ താക്കീത്; യൂണിയനുകളും മാനേജ്‌മെന്റും തമ്മിലെ ചർച്ച ലേബർ കമ്മീഷണറുടെ സാന്നിധ്യത്തിൽ; ആനവണ്ടിയെ തൊഴുത്തിൽക്കുത്തിൽ നിന്ന് രക്ഷിക്കാൻ നീതിപീഠം തന്നെ തുനിഞ്ഞിറങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കെഎസ്ആർടിസ് ജീവനക്കാർ നാളെ ആരംഭിക്കാനിരുന്ന പണിമുടക്ക് ഹൈക്കോടതി തടഞ്ഞു. മാനേജേമെന്റുമായി നാളെ തന്നെ ചർച്ചയക്ക് തയ്യാറാകണമെന്ന് കോടതി ആവശ്യപ്പെട്ടു. പൊതുഗതാഗത സംവിധാനം ആണെന്ന് ഓർക്കണമെന്ന് തന്നെയാണ് കോടതി നിർദ്ദേശിച്ചത്,അതീവ ഗുരുതര പ്രതിസന്ധി നേടുന്ന കെഎസ്ആർടിസിക്ക് അള്ളുവെക്കുന്ന പ്രവർത്തിയുമായി ജീവനക്കാർ വീണ്ടും രംഗത്ത് വന്നത്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് അർദ്ധരാത്രി മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുകയാണ് സംയുക്ത തൊഴിലാളി യൂണിയൻ തീരുമാനിച്ചിരുന്നത്. പണിമുടക്കിൽ നിന്ന് യൂണിയനുകൾ പിന്മാറണമെന്ന് കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി ആവശ്യപ്പെട്ടെങ്കിലും ഇതിന് വഴങ്ങാതെയാണ് യൂണിയനുകൾ രംഗത്തെത്തിയിരുന്നു. പ്രശ്‌ന പരിഹാരത്തിന് എംഡി കൈക്കൊണ്ട നിലപാട് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.

സമരത്തിൽ നിന്ന് പിന്മാറിയിട്ടില്ലെങ്കിൽ സർക്കാരുമായി ആലോചിച്ച് ഭാവിനടപടികളുമായി മുന്നോട്ടുപോവുമെന്നും കെഎസ്ആർടിസി എംഡി നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. കെഎസ്ആർടിസിയിലെ വിവിധ യൂണിയനുകൾ സംയുക്തമായാണ് അനിശ്ചിതകാല പണിമുടക്കുമായി രംഗത്തുവന്നിരിക്കുന്നത്. ഡ്യൂട്ടി പരിഷ്‌കരണം സംബന്ധിച്ച് ഗതാഗത സെക്രട്ടറി നൽകിയ ശുപാർശ നടപ്പാക്കുക, ശമ്പള പരിഷ്‌കരണ ചർച്ച തുടങ്ങുക, പിരിച്ചുവിട്ട താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇന്ന് അർധരാത്രി മുതൽ പണിമുടക്ക് തുടങ്ങാൻ തീരുമാനിച്ചിരുന്നത്.

കെഎസ്ആർടിസിയിൽ സാമ്പത്തിക പ്രതിസന്ധിയും, പ്രശ്നങ്ങളും നിലനിൽക്കുമ്പോഴും പണിമുടക്കല്ലാതെ മറ്റു മാർഗ്ഗങ്ങൾ മുന്നിലില്ലെന്നാണ് തൊഴിലാളി യൂണിയനുകളുടെ നിലപാട്. ഭരണ, പ്രതിപക്ഷ യൂണിയനുകൾ ഉൾപ്പെട്ട സമരസമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മാനേജ്മെന്റ് തലത്തിലുള്ള ചർച്ചയിൽ പരിഹാരമുണ്ടായില്ലെങ്കിൽ മാത്രമേ സർക്കാർ ഇടപെടുകയുള്ളൂവെന്നാണ് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കിയിരിക്കുന്നത്.

ഡിസംബറിൽ ഒരു ഗഡു കുടിശിക ക്ഷാമബത്ത നൽകാമെന്ന വാക്ക് പാലിക്കാഞ്ഞതാണ് യൂണിയനുകളെ ചൊടിപ്പിച്ചത്. എന്നാൽ പണിമുടക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ സർക്കാർ നാലുകോടി രൂപ അനുവദിച്ചു. പക്ഷെ അതുകൊണ്ടുമാത്രം പ്രശ്നം തീർന്നില്ലെന്ന് നേതാക്കൾ പറയുന്നു. ശമ്പളപരിഷ്‌കരണത്തിലും പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുന്നതിലും ഡിസംബറിൽ ഗതാഗതമന്ത്രിയും തൊഴിൽമന്ത്രിയും നൽകിയ ഉറപ്പുകൾ പാലിക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.

എം.ഡിയുമായി നടത്തുന്ന ചർച്ച പരാജയപ്പെട്ടതോടെ മന്ത്രിതലത്തിൽ ഇടപെടൽ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. തുടർച്ചയായ ഹർത്താലിനും പണിമുടക്കിനും പിന്നാലെ ബസ് സമരം കൂടി വരുന്നത് ജനജീവിതം ദുസഹമാക്കും. കോർപ്പറേഷന്റെ വരുമാനത്തെയും കാര്യമായി ബാധിക്കും. അതുകൊണ്ടുതന്നെ പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് സർക്കാരും കെ.എസ്.ആർ.ടി.സിയോട് ആവശ്യപ്പെട്ടിട്ടിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ പണിമുടക്കിനെ അഭിമുഖീകരിക്കാനുള്ള ശേഷിയും കെ.എസ്.ആർ.ടി.സിക്കില്ല. ഈ സമരവുമായി ജീവനക്കാർ മുന്നോട്ടു പോയാൽ അതിഭീകര പ്രതിസന്ധിയാണ് കോർപ്പറേഷനെ കാത്തിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP