മറുനാടന്റെ നിലപാടിന് കോടതിയുടെ അംഗീകാരം; സുപ്രീംകോടതി വരെ ശിക്ഷിച്ച കോൺഗ്രസ് നേതാവിനെ വെറുതേ വിട്ടതിനെ ചോദ്യം ചെയ്ത് ഹൈക്കോടതി; പിള്ളക്കും ജയലളിതയ്ക്കും ലഭിക്കാത്ത നീതി ലഭിച്ച ഡേവിഡ് ലാലി കുഴപ്പത്തിൽ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ക്രിമിനൽ കേസിൽ സുപ്രീംകോടതി വരെ ശിക്ഷിച്ചിട്ടും ഒരു ദിവസം പോലും ജയിലറ കാണിക്കാതെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കൂട്ടരും സംരക്ഷിച്ച കോൺഗ്രസുകാരൻ ജയിലിലേക്ക് തന്നെ പോകേണ്ടി വന്നേക്കും. കോൺഗ്രസ് പ്രവർത്തകനും വ്യവസായിയുമായ തിരുവനന്തപുരം ജില്ലയിലെ മാലയം ചെറുവിള ഡേവിഡ് ലാലി ശിക്ഷാ നടപടി റദ്ദാക്കിയ സർക്കാർ നടപടിക്കെതിരെ ഹൈക്കോടതി രംഗത്തെത്തിയതോടെയാണ് അന്യായമായി നീതി ലഭിച്ച പ്രതി കുഴപ്പത്തിലായത്. കീഴിക്കോടതി മുതൽ വിവിധ കോടതികൾ ശരിവച്ച ശിക്ഷാ നടപടിയാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും നേരിട്ട് ഇടപെട്ട് ഇളവു ചെയ്തു കൊടുത്തത്. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയ്ക്കും മുൻ മന്ത്രി കെ ബാലകൃഷ്ണ പിള്ളയ്ക്കും പോലും ലഭിക്കാതിരുന്ന ഈ ഇളവ് കോൺഗ്രസിന്റെ അടുപ്പക്കാരന് ലഭിച്ചതിനെ സംബന്ധിച്ച് മറുനാടൻ മലയാളിയാണ് നേരത്തെ റിപ്പോർട്ട് ചെയ്തത്. ഗ്രാൻഡ് കേരളാ ഷോപ്പിങ് ഫെസ്റ്റിവലിൽ വഴി കോടികളുടെ വെട്ടിപ്പ് നടത്തിയ കമ്പനിയുടെ ഉടമ കൂടിയാണ് ഡേവിഡ്. ഇങ്ങനെയുള്ള ആൾക്ക് വേണ്ടി ഭരണകൂടും വഴിവിട്ട് പ്രവർത്തിച്ചതായിരുന്നു മറുനാടൻ നേരത്തെ റിപ്പോർട്ട് ചെയ്തത്. മറുനാടൻ റിപ്പോർട്ട് സഹിതം പത്തനംതിട്ടയിലെ അഭിഭാഷകനായ കെ. രാജീവ്പിള്ള സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി സർക്കാറിനെ വിമർശിച്ചു.
സുപ്രീംകോടതി വരെയുള്ള വിവിധ കോടതികൾ ശിക്ഷിച്ച പ്രതിയുടെ തടവുശിക്ഷ ഒഴിവാക്കിയ നടപടി നിരുത്തരവാദപരമാണെന്നു വിലയിരുത്തിയ കോടതി സർക്കാറിൽ നിന്നും വിശദീകരണം തേടി. ജസ്റ്റിസ് പി. ഉബൈദ് സർക്കാരിന്റെ വിശദീകരണം തേടിയത്. പ്രതിക്കു ശിക്ഷാ ഇളവ് അനുവദിക്കാനുണ്ടായ സവിശേഷ സാഹചര്യമെന്തെന്നു വിശദീകരിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഡേവിഡ് ലാലി ശിക്ഷാ ഇളവിന് അർഹനല്ലെന്ന് ആഭ്യന്തര സെക്രട്ടറിയുടെ വിലയിരുത്തൽ മറികടന്ന് ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയും നേരിട്ട് ഇടപെട്ട് ഇയാളെ ശിക്ഷയിൽ നിന്നും ഒഴിവാക്കിയത്.
ശിക്ഷായിളവ് അനുവദിക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സ്വന്തം കൈപ്പടയിൽ എഴുതിയ രേഖയും ഹർജിക്കാരൻ ഹൈക്കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്. ഈ രേഖ മറുനാടൻ മലയാളിയും നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. 1987ൽ തിരുവനന്തപുരത്തെ മലയിൻകീഴിൽ നടന്ന സംഭവമാണ് കേസിന് ആധാരമായത്. മലയംകീഴ് പൊലീസ് സ്റ്റേഷനിലാണ് ഡേവിഡ് ലാലി ഒന്നാം പ്രതിയായി കേസ് രജിസ്റ്റർ ചെയ്തത്. പിഴവൂർ സ്വദേശിയായ യോഹന്നാൻ ജോർജ്കുട്ടിയെ സോഡാക്കുപ്പികൊണ്ട് മുഖത്തടിച്ചു ഗുരുതരമായി പരുക്കേൽപ്പിക്കുകയാരുന്നു. ഈ കേസിൽ 1990ൽ നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതി രണ്ടു വർഷം കഠിനതടവും 1000 രൂപ പിഴയും ശിക്ഷ വിധിച്ചു.
വിധിക്കെതിരെ ഡേവിഡ് ലാലി തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിച്ചുവെങ്കിലും അപ്പീൽ തള്ളി. 1994ൽ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തള്ളി. പിന്നീട് 17 വർഷം ഒളിവിൽ കഴിഞ്ഞതിനുശേഷം സുപ്രീംകോടതിയെ സമീപിച്ചു. 2012 ൽ സുപ്രീംകോടതി ഇയാളുടെ പ്രത്യേക അനുമതി ഹർജിയും തള്ളി. ഒരുഘട്ടത്തിലും കോടതിയിൽ കീഴടങ്ങാൻ പ്രതി തയാറായിട്ടില്ലെന്നും സുപ്രീംകോടതി വിധി പ്രസ്താവനത്തിനിടെ വിലയിരുത്തിയിരുന്നു. ഇക്കാലമത്രയും കൺമുമ്പിലുണ്ടായിരുന്ന പ്രതിയെ അറസ്റ്റു ചെയ്യാൻ പൊലീസും തയ്യാറായില്ല. പിടികിട്ടാപുള്ളിയായി കഴിഞ്ഞ ഡേവിഡ് ലാലി ശിക്ഷിയിൽ നിന്നും ഒഴിവാക്കാൻ രാഷ്ട്രീയ സുഹൃത്തുക്കളുടെ ഒത്താശയോടെ കുറുക്കുവഴി തേടുകയായിരുന്നു.
രാഷ്ട്രീയ സ്വാധീനം കൂടിയായതോടെ കാര്യങ്ങൾ വേഗത്തിൽ മുന്നോട്ടുനീങ്ങി. സിആർപിസി. 433ഡി ചട്ടപ്രകാരം ശിക്ഷകൾ റദ്ദാക്കാനുള്ള സർക്കാരിന്റെ അധികാരം ഉപയോഗിച്ചായിരുന്നു നീക്കങ്ങൾ. എന്നാൽ, തീർത്തും ഒഴിവാക്കാനാവാത്ത കേസുകളിൽ നിയമപരമായി പരിശോധിച്ചു മാത്രമേ ഈ ചട്ടം വിനിയോഗിക്കാവൂ എന്ന് വ്യവസ്ഥയുണ്ട്. ശിക്ഷ റദ്ദാക്കാൻ ഡേവിഡ് ലാലി ചൂണ്ടിക്കാട്ടിയ കാരണം ആരോഗ്യപ്രശ്നമാണ്. ഇതു പരിശോധിച്ച ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥർ ഇളവ് അനുവദിക്കരുതെന്ന് ് കാര്യകാരണ സഹിതം ഫയലിൽ കുറിച്ചു. 26 വർഷത്തിനിടെ ഒരു ദിവസം പോലും പ്രതി ജയിലിൽ കഴിഞ്ഞിട്ടില്ല. സുപ്രീം കോടതി അപ്പീൽ തള്ളിയിട്ടും കീഴടങ്ങാൻ തയ്യാറാവാത്ത ഇയാളുടെ ശിക്ഷ റദ്ദാക്കുന്നത് നീതിന്യായ സംവിധാനത്തെക്കുറിച്ച് തെറ്റായ സന്ദേശം നൽകുമെന്ന് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായ നിവേദിത പി ഹരൻ അടക്കമുള്ളവർ മുന്നറിയിപ്പ് നൽകി.
ഇതേത്തുടർന്ന് ഫയൽ നിയമവകുപ്പിന്റെ പരിഗണനയ്ക്കു വിട്ടെങ്കിലും രാഷ്ട്രീയസമ്മർദ്ദം വളരെ ശക്തമായിരുന്നു. ശിക്ഷ റദ്ദാക്കാമെന്നും ഒരു ലക്ഷം രൂപ പിഴ മതിയാകുമെന്നും തീരുമാനമായി. ഇത് മുഖ്യമന്ത്രി സ്വന്തം കൈപ്പടയിൽ ഫയലിൽ കുറിക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും അംഗീകരിച്ചതോടെ ഒരു ദിവസം പോലും ജയിലിൽ കഴിയാതെ ഡേവിഡ് ലാലി രക്ഷപ്പെട്ടു. ഗുരുതരരോഗം ബാധിച്ച് എഴുന്നേൽക്കാൻ പോലുമാവാതെ ജയിലിൽ കഴിയുന്ന തടവുകാർക്ക് ലഭിക്കാത്ത ആനുകൂല്യമാണ് രാഷ്ട്രീയ പിൻബലത്തിന്റെ പേരിൽ മാത്രം അനുവദിക്കപ്പെട്ടത്.
ഇങ്ങനെ പ്രതിക്ക് ശിക്ഷായിളവു നൽകുന്നതിനുണ്ടായ സവിശേഷ സാഹചര്യമെന്തെന്ന് വിശദീകരിക്കാനാണ് കോടതി സർക്കാരിനോ്ട ആവശ്യപ്പെട്ടിരിക്കുന്നത്. സർക്കാർ ഇക്കാര്യം ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്നും സർക്കാർ നടപടി നിരുത്തരവാദപരമെന്നും വിലയിരുത്തിയ കോടതി പ്രതിക്ക് നോട്ടീസ് അയക്കാനും നിർദേശിച്ചു. ഈ മാസം 30നു മുമ്പു വിശദീകരണം നൽകാനാണു കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഹർജിക്കാരനുവേണ്ടി അഭിഭാഷകരായ കെ.ജി. മുരളീധരൻ, കെ. ഷാജ് എന്നിവർ ഹാജരായി.
അതേസമയം ചെറിയ കേസുകളിൽ ശിക്ഷിക്കപ്പെട്ട് മുതിർന്നവർ ജയിലിൽ കഴിയുന്ന വേളിൽ തന്നെയാണ് ഡേവിഡ് ലാലിയെന്ന കോൺഗ്രസുകാരനെ സംരക്ഷിക്കാൻ മുഖ്യമന്ത്രി നേരിട്ട് രംഗത്തെത്തിയത്. വിഡി സതീശൻ എംഎൽഎയുടെ പ്രത്യേക താൽപ്പര്യമാണ് ലാലിയെസംരക്ഷിക്കാൻ സർക്കാർ രംഗത്തെത്തിയതെന്ന ആരോപണമാണ് ഉയർന്നത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷാരോൺ ഡിസ്ട്രിബ്യൂട്ടേഴ്സ് എന്ന കമ്പനിയുടെ സിഎംഡിയാണ് ഡേവിഡ് ലാലി. ഗ്രാൻഡ് കേരളാ ഷോപ്പിങ് ഫെസിറ്റിവലിന്റെ ആറാമത് സീസണിൽ കോടികളുടെ വെട്ടിപ്പ് നടത്തിയെന്ന ആരോപണം ഉയർന്ന കമ്പനിയാണ് ഡേവിഡ് ലാലിയുടെ ഷാരോൺ. അഴിമതി ആരോപണങ്ങളെ തുടർന്ന് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഏഴാം സീസണിൽ നിന്നും ഷാരോണിനെ മാറ്റി നിർത്തിയിരുന്നു. എന്നാൽ വെട്ടിപ്പുകഥകൾ എല്ലാം മറന്ന് ഇത്തവണ ഫെസ്റ്റിവലിൽ കമ്പനിയെയും ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് ഡേവിഡ് ലാലിയെ പൂർണ്ണമായും മോചിപ്പിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതും.
ഗ്രാൻഡ് കേരളാ ഷോപ്പിങ് ഫെസ്റ്റിവൽ വിജയികൾക്ക് നൽക്കുന്ന സമ്മാനങ്ങൾ കേരളത്തിന്റെ തനത് ഉൽപ്പന്നങ്ങൾ ആവണമെന്നിരിക്കേ ചൈനിസ് ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്ത് തട്ടിപ്പു നടത്തിയെന്ന ആരോപണമാണ് ഷാരോൺ ഡിസ്ട്രിബ്യൂട്ടേഴ്സിനെതിരെ ഉയർന്നത്. ആറാം സീസണിലെ ഓഡിറ്റിംഗിൽ ഡേവിഡ് ലാലിയുടെ കമ്പനി പ്രതിക്കൂട്ടിലായിരുന്നു. എന്നാൽ ഇതെല്ലാം മറന്നും ഇവരെ തന്നെ എട്ടാം സീസണിന്റെ കൂപ്പൺ വിതരണത്തിനായി സർക്കാർ ഏൽപ്പിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ മന്ത്രി അനിൽ കുമാറിനെതിരെയും ആരോപണമുണ്ട്.
നേരത്തെ പട്ടികജാതി വിഭാഗത്തിലുള്ള കുട്ടികൾക്ക് സൗജന്യമായി സൈക്കിൾ വിതരണം ചെയ്യുന്ന കാര്യത്തിൽ സഹായത്തിന് പട്ടികജാതി ക്ഷേമ വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന ടൂറിസം മന്ത്രിയുമായി ബന്ധപ്പെട്ടിരുന്നു. ഇതിന് ശുപാർശ ചെയ്തത് വി ഡി സതീശൻ എംഎൽഎ ആണെന്ന ആരോപണം ഉയർന്നിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍