മന്നം-ചെറായി 110 കെവി ലൈനിന്റെ ഭീതിയിൽ പറവൂരുകാർ; വീടുകൾക്ക് മുകളിലൂടെ പോകുന്ന ഹൈടെൻഷൻ ലൈനുകൾ; സ്വൈര്യജീവിതം അസാധ്യമാക്കും; ഭൂഗർഭ കേബിളുകൾ വേണമെന്ന് നാട്ടുകാർ; നിഷേധമനോഭാവവുമായി കെഎസ്ഇബി; വൈദ്യുത പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ ലൈനുകൾ അത്യാവശ്യമെന്ന് സ്ഥലവും എംഎൽഎ വിഡി.സതീശൻ; ഹൈക്കോടതി തുണയ്ക്കും എന്ന പ്രതീക്ഷയുമായി നാട്ടുകാർ
എം മനോജ് കുമാർ
തിരുവനന്തപുരം: വൈപ്പിൻ ലക്ഷ്യമാക്കി പറവൂരിൽ നിന്ന് ചെറായിയിലേക്ക് വലിക്കുന്ന 110 കെവി ലൈൻ പ്രദേശത്തെ നാട്ടുകാർക്ക് കുരുക്കാകുന്നു. ജനങ്ങൾ ഇടതിങ്ങി താമസിക്കുന്ന മന്നം -ചെറായി ലൈനിന്റെ അലൈന്മെന്റ് മാറ്റുകയോ അല്ലെങ്കിൽ ഭൂഗർഭ കേബിളുകൾ ആയി മാറ്റുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പക്ഷെ ഈ ആവശ്യത്തിന് നേരെ അധികൃതർ മുഖം തിരിക്കുകയാണ്. പറവൂർ -ചെറായി റൂട്ടിലെ പത്ത് കിലോമീറ്റർ ദൂരമാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. വീടിന്റെ തൊട്ടുമുകളിലൂടെ 110 കെവി ലൈനോ 210 കെവി ലൈനോ പോകുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് നാട്ടുകാരെ വേട്ടയാടുന്നത്.
സ്വൈര്യജീവിതം അസാധ്യമാകും എന്ന് തന്നെയാണ് നാട്ടുകാർ പരാതിപ്പെടുന്നത്. ലൈനുകൾ കൂടാതെ തന്നെ ജനവാസ സ്ഥലങ്ങളിൽ ഈ കെവി ലൈനിനു ടവറുകളും വേണം. ടവറുകൾ വന്നാൽ അതും വീടുകൾക്ക് ചുറ്റുവട്ടത്ത് തന്നെ അതും ആശങ്കകൾക്ക് വകവയ്ക്കുകയാണ്. കെവി ലൈൻ പോകുന്ന പ്രദേശത്തെ മരങ്ങൾ മുഴുവൻ വെട്ടിമാറ്റുകയും വേണം. ടവറുകൾ വെയ്ക്കുന്ന കാര്യവും മരങ്ങൾ മുഴുവൻ വെട്ടിമാറ്റുന്ന കാര്യവും കെഎസ്ഇബി അധികൃതർ നാട്ടുകാരുമായി സംസാരിച്ചിട്ടുമുണ്ട്. ടവർ വരുമ്പോൾ അത് വീടുകൾക്ക് തൊട്ടടുത്ത് വെയ്ക്കുന്ന കാര്യത്തിലുള്ള ആശങ്കയും മരങ്ങൾ മുഴുവൻ നശിപ്പിക്കേണ്ടി വരുന്നതിനുള്ള പ്രയാസവും നാട്ടുകാർ കെഎസ്ഇബി അധികൃതരെ അറിയിച്ചിട്ടുണ്ട്.
ഒപ്പം മറ്റൊരു ആശങ്ക കൂടി നാട്ടുകാർക്കുണ്ട്. 110 കെവി ലൈൻ എന്നത് ഇപ്പോൾ 220 കെവി ലൈൻ ആക്കാനും അധികൃതർക്ക് ഉദ്ദേശ്യമുണ്ട്. അത് ക്ലേശങ്ങൾ വർദ്ധിപ്പിക്കും. 110 കെവി ലൈനിന്റെ സ്ഥാനത്ത് 220 കെവിലൈൻ ആകുന്നത് നാട്ടുകാർക്ക് ആലോചിക്കാൻ കൂടി കഴിയുന്നുമില്ല. പക്ഷെ ലൈൻ കൊണ്ടുപോയേ കഴിയൂ. അതും ഈ പ്രദേശത്ത് കൂടി തന്നെ വേണം. അതിനാൽ വരുന്ന ബുദ്ധിമുട്ടുകൾ സഹിക്കുക തന്നെവേണം എന്നാണ് കെഎസ്ഇബി അധികൃതർ നാട്ടുകാരെ അറിയിച്ചത്. പകരം ചില വീട്ടുകാർ ഭൂഗർഭ കേബിളുകൾ സ്ഥാപിക്കേണ്ട ആവശ്യകതയും ഭൂഗർഭ കേബിളിന്റെ റൂട്ടും സ്കെച്ചും അടക്കം കെഎസ്ഇബി അധികൃതർക്ക് സമർപ്പിച്ചിട്ടുണ്ട്. പക്ഷെ ഇതിനോടും വിമുഖതയാണ് കെഎസ്ഇബി അധികൃതർ പ്രദർശിപ്പിക്കുന്നത്. കലൂരും മെട്രോ റെയിൽ പരിസരത്തുമൊക്കെ ഇത്തരം ലൈനുകളുണ്ട്.
പക്ഷെ അതെല്ലാം ഭൂഗർഭ കേബിളുകൾ ആണ്. അതിനാൽ ഈ റൂട്ടിലും ഭൂഗർഭ കേബിളുകൾക്ക് അധികൃതർ ശ്രമിക്കണം-നാട്ടുകാർ ആവശ്യപ്പെടുന്നു. എന്റെ വീട് 24 സെന്ററിൽ ഉള്ളതാണ്. ഈ 24 സെന്റിലെ മുഴുവൻ മരങ്ങളും വെട്ടിമാറ്റാൻ കെഎസ്ഇബി എനിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഞാൻ വിരമിച്ച വ്യക്തിയാണ്. മറ്റു വരുമാനങ്ങൾ ഇല്ല. മരങ്ങളിൽ നിന്നും തെങ്ങിൽ നിന്നും മറ്റും ആദായമുണ്ട്. മരങ്ങൾ പോയാൽ ഞാൻ എന്ത് ചെയ്യും-പ്രദേശവാസിയായ ഹരിഹരൻ പിള്ള മറുനാടൻ മലയാളിയോട് പറഞ്ഞു. എന്റെ മകൾക്ക് പകുതി സ്ഥലത്ത് വീട് വെയ്ക്കാൻ സ്ഥലം നൽകിയിട്ടുണ്ട്. കെവി ലൈനും ടവറും വന്നാൽ ഈ വീട് പണി പൂർത്തീകരിക്കാൻ കഴിയാത്ത അവസ്ഥ വരും-ഹരിഹരൻ പിള്ള പറയുന്നു.
ഇതുപോലെ പരാതികൾ ഉള്ളവർ ഈ ഭാഗത്ത് ഒട്ടനവധി പേരുണ്ട്. കെഎസ്ഇബി അധികൃതർ പദ്ധതിയുമായി മുന്നോട്ട് എന്ന് മനസിലാക്കി സ്ഥലം എംഎൽഎ വി.ഡി.സതീശനോട് നാട്ടുകാർ പരാതി പറഞ്ഞെങ്കിലും അതുകൊണ്ടും കാര്യമുണ്ടായില്ലാ എന്നാണ് നാട്ടുകാർ പറയുന്നത്. ഈ സ്ഥലം അല്ലെങ്കിൽ വേറെ സ്ഥലം തിരഞ്ഞെടുക്കേണ്ടി വരും. അതുകൊണ്ട് അവിടുത്തുകാർക്ക് ബുദ്ധിമുട്ട് വരും. അതിനാൽ ഇപ്പോഴുള്ള സ്ഥലത്തുകൂടി തന്നെ ലൈൻ വലിക്കേണ്ടി വരും എന്നാണ് വി.ഡി.സതീശന്റെ പ്രതികരണം എന്നാണ് നാട്ടുകാർ പറയുന്നത്. വീടുകൾക്ക് മുകളിൽ കൂടി ലൈൻ വരുന്നതിന്റെ ആശങ്കയിലാണ് ഇപ്പോൾ പറവൂരുകാർ. എന്തുകൊണ്ട് തങ്ങളുടെ ആശങ്ക പരിഹരിച്ചുകൊണ്ട് ഭൂഗർഭ ലൈനുകൾ വലിച്ചുകൂടാ എന്നാണ് നാട്ടുകാർ മറുനാടനോടും പങ്കുവയ്ക്കുന്നത്. ലൈൻ വലിക്കുന്നതിൽ ചില ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും നാട്ടുകാർ പരാതിപ്പെടുന്നു. വേണ്ടപ്പെട്ടവരെ ഒഴിവാക്കി ലൈനിന്റെ അലൈന്മെന്റിൽ മാറ്റം വരുത്തിയിട്ടുണ്ട് എന്നാണ് ആക്ഷേപം.
ഇതിന്റെ ഉദാഹരണങ്ങളും നാട്ടുകാർ നിരത്തുന്നു. എംഎൽഎയിൽ നിന്നും കെഎസ്ഇബിയിൽ നിന്നും നീതി ലഭിക്കുന്നില്ല എന്ന് മനസിലാക്കി നാട്ടുകാർ ഹൈക്കോടതിയിലും പരാതി നൽകിയിട്ടുണ്ട്. അടുത്ത് തന്നെ ഹൈക്കോടതി ഈ കേസ് വാദത്തിനു എടുക്കുന്നുണ്ട്. ഹൈക്കോടതി സ്റ്റേ നൽകാത്തതിനാൽ കെവി ലൈൻ പദ്ധതിയുമായി കെഎസ്ഇബി മുന്നോട്ടു പോവുകയാണ്. നാട്ടുകാരുടെ രോഷം കെഎസ്ഇബി നേരിടുന്നതിനാൽ അവർ ബുദ്ധിപൂർവമായാണ് നീങ്ങുന്നത്. നാട്ടുകാരിൽ നിന്ന് പരാതി ഉയരാത്ത സ്ഥലങ്ങളിൽ വർക്കുകൾ നടത്തുക. അവിടുള്ള സ്ഥലങ്ങളിൽ ജോലികൾ പൂർത്തിയാക്കുക. എന്തായാലും ലൈൻ വന്നേ തീരൂ എന്ന തീരുമാനത്തിലാണ് കെഎസ്ഇബി അധികൃതർ.
കെഎസ്ഇബിയ്ക്കെതിരെ നാട്ടുകാർ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയെങ്കിലും ഈ പരാതി പക്ഷെ കമ്മീഷൻ സ്വീകരിച്ചില്ല. കേസ് ഹൈക്കോടതി പരിഗണിക്കുന്നതിനാലാണ് കമ്മീഷൻ പരാതി സ്വീകരിക്കാതിരുന്നത്. പക്ഷെ ഈ കാര്യത്തിൽ അനുഭാവപൂർവം നടപടി ഉണ്ടാകേണ്ടതുണ്ടെന്നാണ് കമ്മീഷൻ ഈ പരാതിയിൽ നിരീക്ഷണം നടത്തിയത്. പക്ഷെ തീർത്തും വ്യത്യസ്തമായ പ്രതികരണമാണ് പറവൂർ എംഎൽഎ വി.ഡി.സതീശൻ മറുനാടൻ മലയാളിയോട് ഈ പ്രശ്നത്തിൽ നടത്തിയത്. 20 വർഷം മുൻപുള്ള ഇലക്ട്രിസിറ്റി പദ്ധതിയാണിത്. ജനങ്ങളിൽ നിന്നും എതിർപ്പ് ഉയർന്നതിന്റെ പശ്ചാത്തലത്തിൽ ഇത് നീട്ടിനീട്ടി വയ്ക്കുകയായിരുന്നു. ഇപ്പോൾ ഉപഭോക്താക്കൾ വളരെയധികം വർദ്ധിച്ചു.
പറവൂരിലും കടുത്ത വൈദ്യുതി വിതരണ പ്രശ്നങ്ങൾ നിലനിൽക്കുന്നു. ലൈൻ ഇല്ലെങ്കിൽ പ്രശ്നങ്ങൾ വരും. ലൈനിന്റെ അലൈന്മെന്റ് തീരുമാനിച്ചത് തന്നെ ജനവാസപ്രദേശങ്ങൾ ഒഴിവാക്കിയാണ്. ഈ ഭാഗത്ത് നിന്ന് മാറ്റുകയാണെങ്കിൽ വേറെ റൂട്ടിൽ ലൈൻ വലിക്കേണ്ടി വരും. അവിടെ ഇതിന്റെ ഇരട്ടി വീടുകൾ വരും. അതിനാൽ ഏറ്റവും കുറച്ച് വീടുകൾ ഉള്ള സ്ഥലത്തുകൂടിയാണ് ലൈൻ വലിക്കാൻ പദ്ധതിയിട്ടത്. ഭൂഗർഭ കേബിളിന്റെ കാര്യം ഞാൻ നേരിട്ട് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതാണ്. അതിന്റെ ചെലവ് സർക്കാരിന് തന്നെ ഈ ഘട്ടത്തിൽ താങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. അതിനാലാണ് മുകളിൽ കൂടി തന്നെ ലൈൻ വലിക്കാൻ പദ്ധതിയിട്ടത്.അതുമാത്രമല്ല മുൻപ് രണ്ടു നില വീടുകൾ ആയിരുന്നു ഈ പ്രദേശത്തു പറഞ്ഞത്.
ഇപ്പോൾ മൂന്നു നില വീടുകൾക്ക് നിർമ്മാണത്തിന് പ്രശ്നമില്ലാത്ത അവസ്ഥയിലാക്കിയിട്ടുണ്ട്. ലൈനുകൾ പരമാവധി മുകളിലേക്ക് ഉയർത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്-വി.ഡി.സതീശൻ പറയുന്നു. വികസന പദ്ധതികൾ വരുമ്പോൾ നിയന്ത്രിതമായി മാത്രമേ ഇടപെടാൻ കഴിയൂ എന്ന് വി.ഡി.സതീശൻ വ്യക്തമാക്കുന്നുണ്ടെങ്കിലും തലയ്ക്ക് മുകളിൽ തൂങ്ങിപ്പോകുന്ന കെവിലൈനുകളെ കുറിച്ചോർത്തുള്ള ഭയാശങ്കയിലാണ് പറവൂരിലെ ഒരുവിഭാഗം ജനങ്ങളുടെ ഇപ്പോഴത്തെ ജീവിതം. 110-210 കെവി ലൈനുകൾ വരേണ്ടെന്നല്ല നാട്ടുകാർ പറയുന്നത് അത് ഭൂഗർഭ കേബിളുകൾ ആയി കൊണ്ടുപോകണം എന്നാണ്. എന്തായാലും ഈ പ്രശ്നത്തിനു ഹൈക്കോടതി വിധിയിലൂടെ പരിഹാരം കണ്ടേക്കും എന്ന പ്രതീക്ഷയിലാണ് പറവൂറുകാർ.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍