കണ്ണൂരുകാരനായ രമേഷിന്റെ വാക്കുകേട്ട് യദിയൂരപ്പ പണി വാങ്ങിയെന്ന പഴയ പ്രവചനം ഫലിച്ചു; കുമാരസ്വാമി രാഹുവിന്റെ സ്വാധീനം മാറ്റിയില്ലെങ്കിൽ അധികാരം നഷ്ടപ്പെടുമെന്ന വാക്കുകളും അക്ഷരം പ്രതിശരിയായി; രണ്ടു കാര്യങ്ങൾ ചെയ്താൽ സർവ അധികാരങ്ങളും യദൂരിയപ്പയുടെ കാൽച്ചുവട്ടിൽ വരുമെന്ന പ്രവചനത്തിന് പിന്നിലെ രഹസ്യം തേടി എത്തുന്നത് ദേശീയ നേതാക്കൾ വരെ; കേരളത്തിന്റെ തോക്കുസ്വാമി കർണാടക രാഷ്ട്രീയത്തിലെ പുതു താരം; ഹിമവൽഭദ്രാനന്ദിനെ അടുപ്പിക്കാൻ ഇപ്പോൾ നേട്ടോട്ടം ഓടുന്നത് ബിജെപിക്കാർ
മറുനാടൻ മലയാളി ബ്യൂറോ
ബംഗളൂരു: കേരളം തോക്കുസ്വാമിയെന്ന് വിളിക്കുന്ന സ്വാമി ഹിമവൽ മഹേശ്വര ഭദ്രാനന്ദ് വീണ്ടും കർണ്ണാടക രാഷ്ട്രീയത്തിൽ താരമാവുകയാണ്. ഹിമവൽ ഭദ്രാനന്ദിനെ കൂടെ നിർത്തി രാഷ്ട്രീയ ജ്യോതിഷം അനുകൂലമാക്കാൻ കോൺഗ്രസും ജെഡിഎസും ബിജെപിയും മത്സരിക്കുകയാണ്. കുമാരസ്വാമി മുഖ്യമന്ത്രിയാകുമെന്ന് സ്വാമി പ്രവചിക്കുകയും അത് ഫലിക്കുകയും ചെയ്തതോടെയാണ് സ്വാമി കർണ്ണാടകത്തിലെ താരമായിരുന്നു. ആരും കുമാരസ്വാമി മുഖ്യമന്ത്രിയാകുമെന്ന് മാസങ്ങൾക്ക് മുമ്പ് കരുതിയിരുന്നില്ല. സ്വാമിയുടെ മുൻകാല പ്രവചനങ്ങൾ വരെ ഉൾപ്പെടുത്തിയാണ് ശക്തമായ പ്രവചനങ്ങൾ കൃത്യമായി നടത്തുന്നയാൾ എന്ന നിലയിൽ ഹിമവൽ മഹേശ്വര ഭദ്രാനന്ദിനെ ഇപ്പോൾ കന്നഡ രാഷ്ട്രീയ വൃത്തങ്ങൾ കാണുന്നത്.
കുമാര സ്വാമിയുടെ മുഖ്യമന്ത്രി പദത്തിനൊപ്പം ഇത് ശാശ്വതമല്ലെന്നും താമസിയാതെ രാജിവയ്ക്കേണ്ടി വരുമെന്നും സ്വാമി പ്രവചിച്ചിരുന്നു. എന്നാൽ കോൺഗ്രസ് കുമാരസ്വാമിക്ക് ഉറച്ച പിന്തുണ നൽകുന്നതിനാൽ ഇത് നടക്കില്ലെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തൽ. ഇതിനിടെയാണ് കോൺഗ്രസിലേയും ജെഡിഎസിലേയും എംഎൽഎമാരുടെ കൂട്ടകാലുമാറ്റം ഉണ്ടാകുന്നത്. രാഹുവിന്റെ കളിയിൽ ഈ എംഎൽഎമാർ മുംബൈയിലെത്തി. ഇതോടെ കുമാരസ്വാമി പ്രതിസന്ധിയിലായി. ഡികെ ശിവകുമാർ പടിച്ച പണി പതിനെട്ടും നോക്കിയിട്ടും വിജയം കണ്ടില്ല. അങ്ങനെ വിശ്വാസ വോട്ടെടുപ്പിൽ സർക്കാർ വീണു. കുമാരസ്വാമി രാഹുവിന്റെ സ്വാധീനം മാറ്റിയില്ലെങ്കിൽ ഉടൻ അധികാരം നഷ്ടപ്പെടുമെന്ന പ്രവചനവും ശരിയായി.
കുമാരസ്വാമിക്കും സ്ഥിതി അനുകൂലമല്ലെന്ന് മറുനാടനോട് നടത്തിയ സംഭാഷണത്തിൽ മുമ്പ് ഹിമവൽ ഭദ്രാനന്ദ് വ്യക്തമാക്കിയിരുന്നു. കുമാരസ്വാമിക്ക് രാഹുവിന്റെ അപഹാരകാലമാണ്. ആ സ്വാധീനത്തിലാണ് കുമാരസ്വാമി. അതിനാൽ ഏതുനിമിഷവും രാഹു ഇദ്ദേഹത്തെ വിഴുങ്ങും. ആ അവസ്ഥയുടെ പ്രതിവിധി അദ്ദേഹത്തിന് പറഞ്ഞുകൊടുക്കാൻ ആർക്കും കഴിയുന്നില്ല. മറുവശത്ത് യദിയൂരപ്പയാണെങ്കിൽ രണ്ടു കാര്യങ്ങൾ ചെയ്താൽ സർവ അധികാരങ്ങളും അദ്ദേഹത്തിന്റെ കാൽച്ചുവട്ടിൽ വരും. അക്കാര്യം പറഞ്ഞുകൊടുക്കാനും അവർക്കൊപ്പം ആരുമില്ല. ഇതിനിടയിലാണ് കർണാടക രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ.-ഇതായിരുന്നു പ്രവചനം. ഇത് ശരിവയ്ക്കും വിധമാണ് ഇപ്പോൾ കർണ്ണാടക രാഷ്ട്രീയം മാറി മറിയുന്നത്.
യദിയൂരപ്പയാണെങ്കിൽ രണ്ടു കാര്യങ്ങൾ ചെയ്താൽ സർവ അധികാരങ്ങളും അദ്ദേഹത്തിന്റെ കാൽച്ചുവട്ടിൽ വരുമെന്ന ഹിമവൽഭദ്രാനന്ദിന്റെ പ്രവചനമാണ് ഇപ്പോൾ അദ്ദേഹത്തെ ബിജെപിയും പ്രിയങ്കരനാക്കുന്നത്. ഈ രണ്ട് കാര്യങ്ങൾ അറിഞ്ഞെടുക്കാനാണ് നീക്കം. കുമാരസ്വാമിയുടെ രാഹുവിന്റെ ഇടപെടൽ ശരിയായതാണ് ഇതിനെല്ലാം കാരണം. എന്നാൽ സ്വാമി വളരെ കരുതലോടെയാണ് ഇപ്പോൾ ഇടപെടൽ നടത്തുന്നത്. ബിജെപി ദേശീയ നേതൃത്വം പോലും കർണ്ണാടകത്തിൽ സ്വാധീനം ശക്തമാക്കാൻ സ്വാമിക്ക് പിറകെയാണ്. കർണ്ണാടകയിൽ അധികാരം നേടിയാലും വരാനിരിക്കുന്ന 16 ഓളം ഉപതെരഞ്ഞെടുപ്പ് ബിജെപിക്ക് നിർണ്ണായകമാണ്. ഈ സാഹചര്യത്തിലാണ് സ്വാമിയിൽ നിന്നും രാഷ്ട്രീയം അനുകൂലമാക്കാനുള്ള ഉപദേശത്തിന് നേതാക്കൾ ക്യൂ നിൽക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ കർണ്ണാടകത്തിലെ ഫലം ബിജെപിക്ക് മുൻതൂക്കം നൽകുന്നതായിരുന്നു. ഇതിനിടെ സ്വാമിയുടെ പ്രവചനം തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനൊപ്പം സുവർണ ന്യൂസ് ചാനലിലെ ലേഖകൻ റെക്കോഡ് ചെയ്ത് വാർത്തയാക്കി ചാനലിൽ എത്തിച്ചെങ്കിലും അതിനിടെ കർണാടകത്തിൽ സ്ഥിതി മാറി മറിഞ്ഞു. അന്ന് യദിയൂരപ്പ മുഖ്യമന്ത്രിയാകുമെന്ന ഘട്ടമെത്തി. സത്യപ്രതിജ്ഞയും ചെയ്തു. ഇതോടെ ചാനൽ ലേഖകനെ ചാനലിലുള്ളവർ കളിയാക്കി പൊരിച്ചു. പക്ഷേ, മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും സ്ഥിതി മാറി മറിഞ്ഞു. കുമാരസ്വാമി മുഖ്യമന്ത്രിയാകാനുള്ള സാധ്യത തെളിഞ്ഞു. ഇന്നലെയോടെ ചിത്രം വ്യക്തമായി. യദിയൂരപ്പ രാജിവച്ചതോടെ കുമാരസ്വാമി കർണാടക മുഖ്യമന്ത്രിയാകാൻ അവസരമൊരുങ്ങി. ഇതോടെ ഏഷ്യാനെറ്റ് ഗ്രൂപ്പിന്റെ കന്നഡ ചാനലായ ഏഷ്യാനെറ്റ് സുവർണ ന്യൂസ് സ്വാമി ഭദ്രാനന്ദിന്റെ വാർത്ത നൽകി. ഇതോടെയാണ് സ്വാമി കർണ്ണാടകത്തിൽ താരമാകുന്നത്. രാഹുവും കുമാരസ്വാമിയും തമ്മിലെ പ്രശ്നം അന്ന് തന്നെ ഹിമവൽ ഭദ്രാനന്ദ് പ്രവചിച്ചിരുന്നു. ഇതും ശരിയായി. രാഹുവിനെ മാറ്റാൻ പരിഹാരം ചെയ്യാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം.
അങ്ങനെ പ്രവചനങ്ങൾ ശരിയാകുമ്പോൾ ബിജെപിയും കുമാരസ്വാമിയുമെല്ലാം ഹിമവൽഭദ്രാനന്ദിനെ കൂടെ കൂട്ടാനാണ് ശ്രമിക്കുന്നത്. എങ്ങനേയും സ്വാമിയെ സ്വാധീനിച്ച് തങ്ങളുടെ രാഷ്ട്രീയം സ്ഥിരതയുള്ളതാക്കാനാണ് നീക്കം. വലിയ ഓഫറുകൾ സ്വാമിക്ക് വരുന്നുണ്ട്. എന്നാൽ ഓഫറുകൾക്ക് പിറകെ പോകാൻ താനില്ലെന്നാണ് സ്വാമി പറയുന്നത്. കർണ്ണാടകത്തിൽ വിശ്വാസ പ്രമേയ ചർച്ച നടക്കുമ്പോൾ സ്വാമി ബംഗളുരുവിൽ ഉണ്ടായിരുന്നു. കുമാരസ്വാമിക്ക് തിരിച്ചടിയുണ്ടാകുമെന്ന് തന്നെ കണ്ടവരോട് സ്വാമി പറയുകയും ചെയ്തു. ഈ പ്രതിസന്ധിയെ അതിജീവിക്കാൻ കഴിയുമെന്നായിരുന്നു അപ്പോഴും കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ പ്രതീക്ഷ. ഇതാണ് പൊളിഞ്ഞത്.
ഇതോടെയാണ് ബിജെപി ദേശീയ നേതൃത്വത്തിലെ പ്രമുഖർ പോലും അടുത്ത സർക്കാരിന്റെ ഭാവി അറിയാൻ സ്വാമിയെ തേടിയെത്തുന്നത്. എന്നാൽ ഇവരിൽ നിന്നെല്ലാം തൽകാലം അകലം പാലിക്കാനാണ് സ്വാമിക്ക് താൽപ്പര്യം. നേരത്തെ കുമാരസ്വാമി മുഖ്യമന്ത്രിയാകുമെന്ന ഏഷ്യാനെറ്റിന്റെ കന്നഡ വാർത്താ ചാനലിൽ വാർത്ത വന്നതോടെ ഇക്കാര്യം മലയാള സോഷ്യൽ മീഡിയയിലും ചർച്ചയായിരുന്നു. സ്വാമിയെയും പ്രവചനങ്ങളേയും കളിയാക്കുന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ അന്ന് പ്രചരണം നടക്കുന്നതെങ്കിലും സ്വാമി പറയുന്നത് മറ്റൊന്നായിരുന്നു.
കഴിഞ്ഞ മൂന്നുനാല് ദിവസമായി ഡൽഹിയിൽ നിന്ന് ബിജെപിക്ക് വേണ്ടി ആൾക്കാർ ബന്ധപ്പെടുന്നുണ്ടെന്ന് ഹിമവൽ ഭദ്രാനന്ദ് പറയുന്നു. ഒരു പാട് ജനങ്ങൾ വിശ്വസിച്ച് വോട്ടുചെയ്ത ജനാധിപത്യത്തിനെ പണത്തിന് വേണ്ടി മാറ്റിക്കൊടുക്കാൻ തയ്യാറല്ലെന്നാണ് സ്വാമി മറുപടി നൽകിയത്.
കുമാരസ്വാമി അധികാരത്തിൽ വരുന്നതിന് മുമ്പ് കർണാടക രാഷ്ട്രീയം ഭദ്രാനന്ദ് പ്രവചിച്ചത് ഇങ്ങനെ:
രാഷ്ട്രീയക്കാരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണെന്ന് സ്വാമി പറയുന്നു. താൻ കർണാടക രാഷ്ട്രീയത്തിൽ നടത്തിയ പ്രവചനങ്ങൾ സ്വാമി വിവരിക്കുന്നത് ഇങ്ങനെയാണ്: കഴിഞ്ഞയാഴ്ചയാണ് സുവർണ ചാനലിന് ഇത്തരമൊരു പ്രവചനം നടത്തിയത്. ദേവഗൗഡയെ കണ്ടിരുന്നു. മകനെ ഒന്ന് അനുഗ്രഹിക്കണമെന്ന് പറഞ്ഞു. മുഖ്യമന്ത്രി ആകണമെന്ന ആഗ്രഹം നടക്കുമെന്ന് പറഞ്ഞു ഞാൻ. ചാനലുകാർ ചോദിച്ചപ്പോൾ ഈ പ്രവചനത്തിന്റെ കാര്യം പറയുകയും ചെയ്തു. ഇതിനിടെ സ്ഥിതി മാറി. യദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇതിനിടെ എന്റെ പ്രവചനം റിപ്പോർട്ട് ചെയ്തവരെ ചാനലിലുള്ളവർ കളിയാക്കി. നിന്റെ സ്വാമിയുടെ പ്രവചനം തെറ്റിയല്ലോ എന്ന് പറഞ്ഞായിരുന്നു ഇത്. പക്ഷേ പിന്നെ സ്ഥിതി മാറി. അതോടെ ചാനലുകാർ എന്റെ പ്രവചനം സത്യമാണെന്ന് മനസ്സിലാക്കി. നേരത്തെ ഞാൻ നൽകിയ പ്രവചനങ്ങൾ നോക്കിയപ്പോൾ സത്യമാണെന്ന് കണ്ടതോടെ അവർ ഇന്ന് വാർത്ത നൽകുകയായിരുന്നു.
എന്നാൽ കുമാരസ്വാമിക്കും സ്ഥിതി അനുകൂലമല്ലെന്ന് മറുനാടനോട് നടത്തിയ സംഭാഷണത്തിൽ ഹിമവൽ ഭദ്രാനന്ദ അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. കുമാരസ്വാമിക്ക് രാഹുവിന്റെ അപഹാരകാലമാണ്. ആ സ്വാധീനത്തിലാണ് കുമാരസ്വാമി. അതിനാൽ ഏതുനിമിഷവും രാഹു ഇദ്ദേഹത്തെ വിഴുങ്ങും. ആ അവസ്ഥയുടെ പ്രതിവിധി അദ്ദേഹത്തിന് പറഞ്ഞുകൊടുക്കാൻ ആർക്കും കഴിയുന്നില്ല. മറുവശത്ത് യദിയൂരപ്പയാണെങ്കിൽ രണ്ടു കാര്യങ്ങൾ ചെയ്താൽ സർവ അധികാരങ്ങളും അദ്ദേഹത്തിന്റെ കാൽച്ചുവട്ടിൽ വരും. അക്കാര്യം പറഞ്ഞുകൊടുക്കാനും അവർക്കൊപ്പം ആരുമില്ല. ഇതിനിടയിലാണ് കർണാടക രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ.-ഇതായിരുന്നു പ്രവചനം.
യദിയൂരപ്പയുടെ സ്ഥിതിക്ക് കാരണമായത് അദ്ദേഹത്തിന് ശരിയായി മാർഗനിർദ്ദേശം നൽകാൻ ആരും ഇല്ലാതെപോയതുകൊണ്ടാണ്. കണ്ണൂരുനിന്നുള്ള ഒരു രമേശൻ എന്ന ജ്യോതിഷിയുടെ വാക്കു കേട്ടായിരുന്നു അദ്ദേഹത്തിന്റെ നീക്കങ്ങൾ. അദ്ദേഹം ശരിയായ രീതിയിലാണ് നിർദ്ദേശം നൽകിയിരുന്നതെങ്കിൽ അദ്ദേഹം മുഖ്യമന്ത്രിയായി തുടർന്നേനെ. പക്ഷേ, അത് പറഞ്ഞുകൊടുക്കാനുള്ള അറിവ് ആ ജ്യോതിഷിക്ക് ഇല്ല. ഇപ്പോൾ യദിയൂരപ്പക്ക് രാഷ്ട്രീയ തന്ത്രങ്ങളുടെ അറിവ് നൽകാനും അതിന് വഴിപറഞ്ഞുകൊടുക്കാനും ആർക്കും അറിവില്ല-ഇങ്ങനേയും അന്ന് ഹിമവൽ ഭദ്രാനന്ദ് പറഞ്ഞിരുന്നു.
37 എംഎൽഏമാർ മാത്രമുള്ള കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കിയത് പൂജനീയ തോക്കുസ്വാമി, സ്വാമി ഭദ്രാനന്ദ് തൃപ്പാദങ്ങളുടെ മന്ത്രതന്ത്രാദികൾ എന്നു ഏഷ്യാനെറ്റ് കന്നട ചാനൽ അന്ന് ഈ വാർത്തയോടൊപ്പം വിശദീകരിച്ചിരുന്നത്. തോക്കുസ്വാമി കേരള സംഘപരിവാറുമായി അടുത്ത ബന്ധം പുലർത്തി വന്നിരുന്നു. എന്നാൽ സ്വാമി പൂർവ്വാശ്രമത്തിൽ ഈഴവനായിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരം കിട്ടിയതിനെ തുടർന്നു എളമക്കരയിലെ നായർ ജാതിഭ്രാന്തന്മാർ സ്വാമിയെ അകറ്റുകയാണ് ചെയ്തത്. 2008-ൽ കേരളത്തിൽ സന്യാസികളെയും ആശ്രമങ്ങളെയും ഡിഫിക്കാര്യം എൻഡിഎഫുകാരും ആക്രമിച്ചപ്പോൾ സ്വാമി .32 പിസ്റ്റളുമെടുത്ത് ആലുവ പൊലീസ് സ്റ്റേഷനിലേക്കു കുതിച്ചതിനെ തുടർന്നാണ് 'തോക്കുസ്വാമി' എന്ന് പുകൾ പെറ്റത്. - ഇത്തരത്തിലാണ് അന്നത്തെ സോഷ്യൽ മീഡിയയിലെ പോസ്റ്റുകളിലൊന്നിൽ സ്വാമിയുടെ പ്രവചനത്തെ വിശേഷിപ്പിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്