ഒരു രാജ്യം.. ഒരു തെരഞ്ഞെടുപ്പ്; ഒരു രാജ്യം... ഒരു നികുതി; ഒരു രാജ്യം... ഒരേ നിയമങ്ങൾ; ഇന്ത്യൻ ദേശീയത ഉയർത്തി പിടിക്കാൻ അമിത് ഷാ ഒടുവിൽ കൈ വയ്ക്കുന്നത് ഒരു രാജ്യം... ഒരു ഭാഷയിൽ; ഹിന്ദിയെ ദേശീയ ഭാഷയാക്കി മാറ്റി അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിനെതിരെ ഭാഷാ ന്യൂനപക്ഷങ്ങളുടെ കടുത്ത പ്രതിഷേധം; അമിത് ഷായ്ക്കെതിരെ തമിഴ്നാട്ടിലും കർണ്ണാടകയിലും ബംഗാളിലും രോഷം പുകയുന്നു
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ബലാക്കോട്ടിലെ ആക്രമത്തിലുയർന്ന ദേശീയതയാണ് ബിജെപിക്ക് തുടർച്ചയായ രണ്ടാം തവണയും കേന്ദ്ര ഭരണം നൽകിയത്. ഇന്ത്യയുടെ ഹൃദയ ഭൂമിയായ ഉത്തരേന്ത്യയിൽ സാമ്പത്തിക പ്രശ്നങ്ങൾ പോലും ഇതു കാരണം ചർച്ചയായില്ല. കാശ്മീരിലെ പ്രത്യേക അധികാരം എടുത്തു കളഞ്ഞതും ദേശ വികാരം ചർച്ചയാക്കാനാണ്. ഒരു രാജ്യം.. ഒരു തെരഞ്ഞെടുപ്പ്, ഒരു രാജ്യം... ഒരു നികുതി, ഒരു രാജ്യം... ഒരേ നിയമങ്ങൾ ഇതെല്ലാം ബിജെപി മുന്നോട്ട് വയ്ക്കുന്നതും ദേശീയതയുടെ ബിംബങ്ങളായാണ്. രാജ്യമെന്ന വികാരം ആളിക്കത്തിക്കാൻ പുതുതായി ബിജെപി പുറത്തെടുത്തത് ഭാഷാ വിഷയമാണ്. എന്നാൽ ഇവിടെ ബിജെപിക്ക് അടിതെറ്റാനാണ് സാധ്യത. ദക്ഷിണേന്ത്യയുടെ വികാരം കേന്ദ്ര സർക്കാരിനെ എതിരാക്കുന്ന തരത്തിലാണ് ആഭ്യന്തര മന്ത്രികൂടിയായ അമിത് ഷായുടെ പ്രസ്താവ മാറുന്നത്. അമിത് ഷായ്ക്കെതിരെ തമിഴ്നാട്ടിലും കർണ്ണാടകയിലും ബംഗാളിലും രോഷം പുകയുകയാണ്.
നാനാത്വത്തിൽ ഏകത്വമാണ് ഭാരതീയ സംസ്കാരത്തിന്റെ കരുത്ത്. ദേശീയ ഗാനം പോലും പറഞ്ഞു വയ്ക്കുന്നത് ഈ വൈവിധ്യമാണ്. സർവ്വ ജനങ്ങളുടെയും മനസ്സിന്റെ അധിപനും നായകനുമായവനെ ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് ജയിച്ചാലും. പഞ്ചാബ്, സിന്ധ് , ഗുജറാത്ത്, മഹാരാഷ്ട്ര, ദ്രാവിഡം, ഒഡീഷ്സ, ബംഗാൾ, എന്നീ പ്രദേശങ്ങളും വിന്ധ്യൻ, ഹിമാലയം എന്നീ കൊടുമുടികളും,യമുനാ, ഗംഗാ എന്നീ നദികളും സമുദ്രത്തിൽ അലയടിച്ചുയരുന്ന തിരമാലകളും അവിടത്തെ ശുഭ നാമം കേട്ടുണർന്നു അവിടത്തെ ശുഭാശിസ്സുകൾ പ്രാർത്ഥിക്കുന്നു; അവിടത്തെ ശുഭഗീതങ്ങൾ ആലപിക്കുന്നു. സർവ്വ ജനങ്ങൾക്കും മംഗളം നല്കുന്നവനെ, ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് വിജയിച്ചാലും! വിജയിച്ചാലും! വിജയിച്ചാലും!-ഇതാണ് ജനഗണമനയെന്ന ദേശീയ ഗാനത്തിലൂടെ ടാഗോറും പകർന്നു നൽകിയ വികാരം. ഇത് ഉൾക്കൊള്ളാതെയാണ് ഒരു ഇന്ത്യയെന്ന മുദ്രാവാക്യത്തിന് ഒരു ഭാഷയെന്ന ആശയം അവതരിപ്പിക്കുന്നതെന്നാണ് ഉയരുന്ന വിവാദം. തമിഴ്നാട്ടിലും കർണ്ണാടകയിലും ബംഗാളിലും ഇത് വലിയ ചർച്ചയായി കഴിഞ്ഞിട്ടുണ്ട്. കേരളവും ഇതിനെ അംഗീകരിക്കില്ല.
ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാൻ 'ഒരു രാജ്യം ഒരു ഭാഷ' എന്ന സംഘപരിവാർ അജണ്ട തുറന്ന് പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്ത് വന്നുവെന്നാണ് വിമർശനം. ഇന്ത്യയെ ഒന്നിപ്പിക്കാൻ ശേഷിയുള്ള ഭാഷ ഹിന്ദിയാണെന്നും ഏറ്റവും കൂടുതൽപേർ സംസാരിക്കുകയും ഏറ്റവുമധികംപേർക്ക് മനസ്സിലാകുകയും ചെയ്യുന്ന ഹിന്ദിക്കാണ് രാജ്യത്തെ ഒറ്റച്ചരടിൽ കോർക്കാൻ ശേഷിയുള്ളതെന്നും അമിത് ഷാ പറഞ്ഞു. ഓരോ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ടെങ്കിലും രാജ്യാന്തരതലത്തിൽ ഇന്ത്യയുടെ മുഖമുദ്രയാകാൻ പൊതുഭാഷ ആവശ്യമാണ്. ഹിന്ദി ദിവസ് ആചരണത്തിന്റെ ഭാ?ഗമായി ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കുട്ടികളെ ഹിന്ദി പഠിപ്പിക്കുമെന്ന്, പിന്നീട് ഡൽഹിയിൽ സംഘടിപ്പിച്ച ഹിന്ദി ദിവസ് ആചരണച്ചടങ്ങിൽ അമിത് ഷാ പ്രഖ്യാപിച്ചതാണ് വിവാദങ്ങളുടെ മൂല കാരണം.
നിലവിൽ രാജ്യത്ത് ഹിന്ദി, ഇംഗ്ലീഷ് എന്നീ ഔദ്യോഗികഭാഷകളും ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയ 22 ഭാഷകളുമാണുള്ളത്. ഹിന്ദി നിർബന്ധിത പാഠ്യവിഷയമാക്കിയ കേന്ദ്രസർക്കാരിന്റെ കരട് വിദ്യാഭ്യാസനയത്തിനെതിരെ ജൂണിൽ ശക്തമായ പ്രതിഷേധം രാജ്യത്ത് ഉയർന്നിരുന്നു. ഇതോടെ കരട് നയത്തിലെ വിവാദവ്യവസ്ഥകൾ പിൻവലിച്ചു. വിദ്യാർത്ഥികൾക്ക് മൂന്നാംഭാഷയായി ഹിന്ദിക്ക് പകരം ഇഷ്ടമുള്ള ഭാഷ പഠിക്കാം എന്നായിരുന്നു ഭേദഗതി. ഹിന്ദിയെ ദേശീയഭാഷയായി പ്രഖ്യാപിക്കുകയെന്ന ലക്ഷ്യം തുറന്നു പ്രഖ്യാപിച്ച അമിത് ഷായുടെ നീക്കത്തിനെതിരെ രാജ്യത്ത് വ്യാപകപ്രതിഷേധമുയർന്നു. കർണാടകത്തിലും തമിഴ്നാട്ടിലും പ്രതിഷേധ പ്രകടനം നടന്നു. രാജ്യത്തിന്റെ ഫെഡറലിസം തകർക്കുന്ന പ്രസ്താവന കേന്ദ്രമന്ത്രി പിൻവലിക്കണമെന്ന് സിപിഐ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമിയും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ രംഗത്തുവന്നു. ഹിന്ദി എല്ലാ ഇന്ത്യക്കാരുടെയും മാതൃഭാഷയല്ലെന്ന് എഐഎംഐഎ തലവൻ അസദുദ്ദീൻ ഒവൈസി ട്വിറ്ററിൽ പ്രതികരിച്ചു.
രാജ്യവ്യാപകമായ പ്രതിഷേധം ഉയർന്നിട്ടും ''ഹിന്ദി അജണ്ട' യിൽ നിന്ന് പിന്മാറാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തയാറാകാത്തത് ഭാഷയുടെ പേരിൽ സംഘ പരിവാർ പുതിയ സംഘർഷ വേദി തുറക്കുന്നതിന്റെ ലക്ഷണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. രാജ്യത്തെ ഒരുമിപ്പിച്ച് നിർത്താനാകുക ഹിന്ദിക്കാണെന്ന ധാരണ ശുദ്ധ ഭോഷ്കാണ്. ദക്ഷിണേന്ത്യയിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ജനങ്ങൾ ഹിന്ദി സംസാരിക്കുന്നവരല്ല. അവിടങ്ങളിലെ പ്രാഥമിക ഭാഷയാക്കി ഹിന്ദിയെ മാറ്റണം എന്നത് അവരുടെയാകെ മാതൃഭാഷകളെ പുറന്തള്ളലാണ്. പെറ്റമ്മയെപ്പോലെ മാതൃഭാഷയെ സ്നേഹിക്കുന്ന മനുഷ്യന്റെ ഹൃദയവികാരത്തിനു നേരെയുള്ള യുദ്ധപ്രഖ്യാപനമാണതെന്നും പിണറായി പറഞ്ഞു.
ഹിന്ദി രാഷ്ട്രഭാഷയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഭാഷയുടെ പേരിൽ രാജ്യത്ത് പറയത്തക്ക തർക്കങ്ങളൊന്നും നിലനിൽക്കുന്നില്ല. ഹിന്ദി സംസാരിക്കാത്തതു കൊണ്ട് താൻ ഇന്ത്യക്കാരനല്ല എന്ന് ഒരു ഇന്ത്യൻ പൗരനും തോന്നേണ്ട സാഹചര്യവുമില്ല. വ്യത്യസ്ത ഭാഷകളെ അംഗീകരിക്കുന്ന രാഷ്ട്ര രൂപമാണ് ഇന്ത്യയുടേത്. അതിന് ഭംഗം വരുത്തുന്ന നീക്കത്തിൽ നിന്ന് സംഘപരിവാർ പിന്മാറണം. രാജ്യവും ജനങ്ങളും നേരിടുന്ന സുപ്രധാന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ഇത്തരം നീക്കങ്ങൾ തിരിച്ചറിയപ്പെടുന്നുണ്ട് എന്ന് സംഘ പരിവാർ മനസ്സിലാക്കുന്നത് നന്ന്-എന്നായിരുന്നു പിണറായിയുടെ പ്രതികരണം.
'ഹിന്ദി ദിവസാ'ചരണത്തിന്റെ ഭാഗമായി ശനിയാഴ്ച ട്വീറ്റിലൂടെയും പ്രസംഗത്തിലൂടെയുമാണ് ഷാ ഹിന്ദിക്കായി വാദിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഹിന്ദി വ്യാപിപ്പിക്കാൻ ശ്രമങ്ങളുണ്ടാവണമെന്നു പറഞ്ഞ മന്ത്രി, എല്ലാവരും അവരവരുടെ നാട്ടുഭാഷകൾ കഴിയുന്നത്ര ഉപയോഗിക്കണമെന്നും പറഞ്ഞു. ''ഇന്ത്യക്ക് ഒട്ടേറെ ഭാഷകളുണ്ട്. എല്ലാ ഭാഷയ്ക്കും അതിന്റേതായ പ്രധാന്യവുമുണ്ട്. രാജ്യത്തിനു മുഴുവനും ഒറ്റ ഭാഷയുണ്ടാകേണ്ടതും അത് ഇന്ത്യയുടെ ആഗോള വിലാസമാകേണ്ടതും അത്യാവശ്യമാണ്. ഏതെങ്കിലും ഭാഷയ്ക്ക് രാജ്യത്തെ ഒരുമിപ്പിക്കാൻ കഴിയുമെങ്കിൽ അത് ഭൂരിപക്ഷവും സംസാരിക്കുന്ന ഹിന്ദിക്കാണ്. ജനങ്ങളോട് അവരുടെ നാട്ടുഭാഷകൾ പ്രോത്സാഹിപ്പിക്കണമെന്നു ഞാൻ അഭ്യർത്ഥിക്കുന്നു. ബാപ്പുവിന്റെയും സർദാർ പട്ടേലിന്റെയും സ്വപ്നമായ ഏകഭാഷ യാഥാർഥ്യമാക്കാനായി ഹിന്ദിയും ഉപയോഗിക്കണം'' -ഹിന്ദിയിലുള്ള ട്വീറ്റുകളിലൂടെ അദ്ദേഹം പറഞ്ഞു. 2024-ൽ രാജ്യം പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ ഹിന്ദിക്ക് പ്രമുഖസ്ഥാനമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
''ജനങ്ങൾക്കു മനസ്സിലാക്കാൻ കഴിയുന്ന ഭാഷയാകണം ജനാധിപത്യരാജ്യത്ത് സർക്കാരിന്റെ ഭാഷയെന്ന് സോഷ്യലിസ്റ്റ് നേതാവ് റാം മനോഹർ ലോഹ്യ പറഞ്ഞിട്ടുണ്ട്. ഞാൻ ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ് ആദ്യ 10 ദിവസം ഹിന്ദിയിലുള്ള കുറിപ്പോടെ ഒരൊറ്റ ഫയലും വന്നില്ല. ഇപ്പോൾ 60 ശതമാനവുമെത്തുന്നത് ഹിന്ദിക്കുറിപ്പോടെയാണ്. സ്വാതന്ത്ര്യസമരകാലത്ത് കോൺഗ്രസിന്റെ പൊതുയോഗങ്ങൾ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നടന്നിരുന്നു. അവിടങ്ങളിലെല്ലാം ഹിന്ദി കരുത്താർജിച്ചു. നിയമം, ശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഹിന്ദി ഉപോഗിക്കണം. വടക്കുകിഴക്കൻ മേഖലയിലെ കുട്ടികളെ ഹിന്ദി എഴുതാനും വായിക്കാനും പഠിപ്പിക്കാൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട് -അമിത് ഷാ പറഞ്ഞു.ഹിന്ദിക്ക് ഔദ്യോഗിക ഭാഷാപദവി നൽകാൻ 1949 സെപ്റ്റംബർ 14-നാണ് ഭരണഘടനാസഭ തീരുമാനിച്ചത്. ഇതിന്റെ സ്മരണയ്ക്ക് 1953 മുതലാണ് ഹിന്ദി ദിവസം ആചരിച്ചുതുടങ്ങിയത്.
ഇതേ തുടർന്ന് ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കം ആരുടെ ഭാഗത്തുനിന്നുണ്ടായാലും വിലപ്പോകില്ലെന്ന് വിവിധ നേതാക്കൾ തുറന്നടിച്ചു. എല്ലാ ഭാഷയെയും സംസ്കാരത്തെയും ബഹുമാനിക്കണമെന്നും അത് മാതൃഭാഷയെ തള്ളിക്കളഞ്ഞാവരുതെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. ഹിന്ദിക്കുമാത്രമേ രാജ്യത്തെ ഒന്നിപ്പിക്കാനാവൂ എന്ന അമിത് ഷായുടെ വാക്കുകൾ രാജ്യത്തിന്റെ ഐക്യത്തിനു ഭീഷണിയാണെന്ന് ഡി.എം.കെ. നേതാവ് എം.കെ. സ്റ്റാലിൻ പറഞ്ഞു. ഇത് ഇന്ത്യയാണ്, ഹിന്ദിയ അല്ല. ഷായുടെ പ്രസ്താവനയെപ്പറ്റി വിശദീകരിക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരേ കർണാടകത്തിലെ കോൺഗ്രസും ജെ.ഡി.എസും രംഗത്തെത്തി. ''ഹിന്ദി ദേശീയഭാഷയാണെന്ന നുണ അവസാനിപ്പിക്കണം. കന്നഡപോലെ ഇന്ത്യയിലെ 22 ഔദ്യോഗികഭാഷകളിൽ ഒന്നുമാത്രമാണ് ഹിന്ദിയെന്നു മനസ്സിലാക്കുക''-എന്ന് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ കന്നഡത്തിൽ ട്വീറ്റ് ചെയ്തു.
ഹിന്ദിയെപ്പോലെ രാജ്യത്തിന്റെ ഔദ്യോഗികഭാഷകളിലൊന്നായ കന്നഡയ്ക്കായി എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 'കന്നഡദിവസം' ആചരിക്കുകയെന്ന് ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. കുമാരസ്വാമി ചോദിച്ചു. ഇന്ത്യയുടെ ഫെഡറൽ ഘടനയ്ക്കും വൈവിധ്യത്തിനുമെതിരേയുള്ള ആക്രമണമാണ് ഷായുടെ പ്രസ്താവനയെന്ന് സിപിഐ. കുറ്റപ്പെടുത്തി. ആർ.എസ്.എസിന്റെ പ്രത്യയശാസ്ത്രം ജീവിതത്തിന്റെ സമസ്തമേഖലയിലേക്കും വ്യപിപ്പിക്കാനുള്ള നീക്കമാണിതെന്നും പാർട്ടി ആരോപിച്ചു.
Stories you may Like
- 'അമിത് ഷാ പറഞ്ഞതെന്താണെന്ന് മനസ്സിലാക്കാൻ സ്റ്റാലിന് ഇംഗ്ലീഷും ഹിന്ദിയും അറിയില്ല'
- ജമ്മു കശ്മീർ പുനഃസംഘടന ഭേദഗതി ബിൽ പാസാക്കി ലോക്സഭ
- മാധ്യമപ്രവർത്തകന്റെ വായടപ്പിച്ച് വിജയ് സേതുപതിയുടെ മറുപടി
- എ ക്ലാസ് മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തിലെ ആശയക്കുഴപ്പം ചർച്ചകളിൽ
- കൃഷ്ണപ്പിള്ളയെ കടിച്ച പാമ്പ് ആര്! മരണത്തിന്റെ 75ാം വാർഷികത്തിലും വിടാതെ വിവാദം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്