പതിനേഴാം വയസിൽ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായത് തുടർച്ചയായ ഒമ്പത് ദിവസം; നീതി തേടിയുള്ള പോരാട്ടത്തിനിടെ നഷ്ടമായത് അച്ഛനെയും അമ്മായിയേയും; ജീവൻ പോലും നഷ്ടമാകുമെന്ന ഘട്ടത്തിലും കാത്തിരുന്നത് കുൽദീപ് സിങ് സെൻഗർ എന്ന ബിജെപി എംഎൽഎയെ തൂക്കിലേറ്റുന്നത് കാണാൻ; ഉന്നാവിലെ പെൺകുട്ടി നീതിക്കായി നടത്തിയത് സമാനതകളില്ലാത്ത പോരാട്ടം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: അധികാരവും സമ്പത്തും സ്വാധീനവുമൊന്നും ആ പെൺകുട്ടിയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ വിലങ്ങു തടിയായില്ല. തന്റെ അച്ഛനും അമ്മായിയും നഷ്ടമായിട്ടും, ജീവന് തന്നെ ഭീഷണി പലതവണ ഉണ്ടായിട്ടും അവൾ തന്നെ പിച്ചിചീന്തിയ നരാധമനെ കഴുവിലേറ്റുന്നത് കാണാനാണ് കാത്തിരുന്നത്. പ്രതിക്ക് കൊലക്കയർ കിട്ടിയില്ലെങ്കിലും ജീവിതാവസാനം വരെ സെൻഗറിന് തടവ് ശിക്ഷ വിധിച്ചതോടെ പൂർണമാകുന്നത് ഒരു പെൺകുട്ടി നീതിക്കായി നടത്തിയ പോരാട്ടമാണ്.
2017 ജൂണിലാണ് ഉന്നാവിലെ പതിനേഴുകാരിയായ പെൺകുട്ടി ബിജെപി നേതാവും എംഎൽഎയുമായ സെൻഗറിന്റെ ലൈംഗിക പീഡനത്തിന് ഇരയായത്. 2017 ജൂൺ 4 ന് ഉത്തർപ്രദേശിലെ മാൻഖി ഗ്രാമത്തിൽനിന്നാണ് 17 കാരിയായ പെൺകുട്ടിയെ കാണാതായത്. ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗർ, സഹോദരൻ അതുൽ സിങ് എന്നിവരോടൊപ്പം കൂട്ടാളികളും ചേർന്നു പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയെ കാണാനില്ലെന്നു ബന്ധുക്കൾ പരാതി നൽകി.
9 ദിവസത്തെ പീഡനത്തിന് ഇരയാകുമ്പോൾ പെൺകുട്ടിക്കു പ്രായപൂർത്തിയായിരുന്നില്ല. എംഎൽഎക്കെതിരെ കേസ് നൽകിയതിനു പിന്നാലെ സെൻഗറിന്റെ സഹോദരനും മറ്റും പെൺകുട്ടിയുടെ പിതാവിനെ മർദിച്ചു. പഴയ കേസുകൾ പൊടിതട്ടിയെടുത്തു. ഒടുവിൽ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ മരിച്ചു.
എന്നിട്ടും പരാതിയുമായി മുന്നോട്ടുപോയ പെൺകുട്ടിയെ അപായപ്പെടുത്താൻ പോലും ശ്രമമുണ്ടായി. പെൺകുട്ടിയും പ്രധാന സാക്ഷിയായ അമ്മായിയും അഭിഭാഷകനും സഞ്ചരിച്ച വാഹനത്തിൽ 2019 ജൂലൈ 29ന് ലോറി ഇടിച്ചു. അപകടത്തിൽ അമ്മായി മരിച്ചു. ദിവസങ്ങളോളം മരണത്തോടു മല്ലടിച്ച ശേഷം പെൺകുട്ടി ജീവിതത്തിലേക്കു തിരിച്ചുവന്നു. അപകടത്തെത്തുടർന്ന് സുപ്രീം കോടതി ഇടപെട്ട് കേസ് ഡൽഹിയിലേക്കു മാറ്റി. പരാതി നൽകിയതിന്റെ പേരിൽ അപായപ്പെടുത്താനുള്ള ശ്രമത്തിൽ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട പെൺകുട്ടി ഡൽഹി എയിംസിലെ ചികിത്സയ്ക്കു ശേഷവും നാട്ടിലേക്കു മടങ്ങിയിട്ടില്ല. ആശുപത്രിയിലെ നിരീക്ഷണ വാർഡിലാണ് പെൺകുട്ടി. ഡൽഹി വനിതാ കമ്മിഷനാണ് കുടുംബത്തിന്റെ സംരക്ഷണച്ചുമതല.
സെൻഗറിനെ ബിജെപി പുറത്താക്കിയത് കുരുക്ക് മുറുകിയപ്പോൾ
ആദ്യം ബിഎസ്പിയിലും പിന്നീട് എസ്പിയിലും എംഎൽഎയായ സെൻഗർ കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് ബിജെപിയിലെത്തിയത്. പീഡനക്കേസ് വന്നപ്പോഴും കണ്ണടച്ച ബിജെപി, പെൺകുട്ടിയെ അപായപ്പെടുത്താൻ ശ്രമിച്ച വാഹനാപകടത്തിനു ശേഷമാണ് സെൻഗറിനെ പാർട്ടിയിൽ നിന്നു പുറത്താക്കിയത്.
പോരാടിയത് സെൻഗറിന് തൂക്കുകയർ നൽകാൻ
'അയാളെ എന്നു തൂക്കിക്കൊല്ലും? ഞങ്ങൾക്ക് അച്ഛനെയും അമ്മായിമാരെയും നഷ്ടമായി. 10 വർഷം കഴിഞ്ഞാലും അയാൾ പുറത്തിറങ്ങരുത്. കുറച്ചുവർഷങ്ങൾക്കു ശേഷമാണെങ്കിലും അയാൾ പുറത്തിറങ്ങുന്നതു ഞങ്ങൾക്കു ഭീഷണിയാണ്' പീഡനക്കേസിൽ സെൻഗർ കുറ്റക്കാരനാണെന്നു കോടതി വിധിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം പെൺകുട്ടി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. മാധ്യമങ്ങളോടു സംസാരിക്കരുതെന്നു കോടതി നിർദ്ദേശമുള്ളതിനാൽ സഹോദരിയാണ് അവളുടെ പ്രതികരണം അറിയിച്ചത്. വിധിച്ചതിനെക്കുറിച്ചറിഞ്ഞപ്പോൾ ഏറെ നാളുകൾക്കുശേഷം അവളുടെ മുഖത്തു സന്തോഷം കണ്ടെന്നും സഹോദരി പറഞ്ഞു. സെൻഗറിനെ വധശിക്ഷയ്ക്കു വിധിക്കണമെന്നാണ് അവളിപ്പോഴും പറയുന്നത്. എനിക്കതിനു മറുപടി ഇല്ലായിരുന്നു സഹോദരി പറഞ്ഞു.
നാല് തവണ എംഎൽഎ ആയിരുന്നെന്നും സെൻഗർ
ഇരയെ നിശബ്ദമാക്കാൻ ആദ്യം പ്രലോഭനവും പിന്നീട് ഭീഷണിയും പെൺകുട്ടിയുടെ അച്ഛനും അമ്മായിയും ഉൾപ്പെടെ രണ്ടുപേരുടെ കൊലപാതകവും നടത്തിയിട്ടും പെൺകുട്ടി പിന്തിരിയില്ല എന്ന് മനസ്സിലായതോടെ തന്റെ സേവനങ്ങൾ പരിഗണിച്ച് ശിക്ഷയുടെ കാഠിന്യം കുറയ്ക്കണമെന്നും സെൻഗർ വാദിച്ചു. 4 തവണ എംഎൽഎയെന്ന നിലയിൽ ജനങ്ങൾക്കു നൽകിയ സേവനം മാനിച്ചു പീഡനക്കേസിലെ ശിക്ഷയുടെ കാഠിന്യം കുറയ്ക്കണമെന്നായിരുന്നു കുൽദീപ് സിങ് സെൻഗർ കോടതിയോട് അപേക്ഷിച്ചത്. കുറ്റക്കാരനെന്നു കണ്ടെത്തിയതിനു പിന്നാലെ ശിക്ഷയുടെ തോത് സംബന്ധിച്ച വാദത്തിനിടെയാണ് തീസ് ഹസാരി കോടതിയിൽ അഭിഭാഷകൻ ഈ വാദം ഉന്നയിച്ചത്. തിഹാർ ജയിലിലായിരിക്കെയുള്ള നല്ലനടപ്പും പ്രായപൂർത്തിയാകാത്ത 2 പെൺമക്കളുണ്ടെന്നതു പരിഗണിക്കണമെന്നും അഭിഭാഷകൻ തൻവീർ മിർ അഭ്യർത്ഥിച്ചിരുന്നു..
ഉന്നാവ്: നീതി തേടിയുള്ള നാൾവഴി
2017 ജൂൺ 4: ഉത്തർപ്രദേശിലെ മാൻഖി ഗ്രാമത്തിൽനിന്ന് 17 കാരിയായ പെൺകുട്ടിയെ കാണാതായി. ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗർ, സഹോദരൻ അതുൽ സിങ് എന്നിവരോടൊപ്പം കൂട്ടാളികളും ചേർന്നു പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി.
ജൂൺ 21: യുപിയിലെ ഔരയ്യയിൽ പെൺകുട്ടിയെ കണ്ടെത്തി.
ജൂൺ 22: ഐപിസി 363 (തട്ടിക്കൊണ്ടുപോകൽ), 366 (സ്ത്രീയെ തട്ടിക്കൊണ്ടുപോയി വിവാഹത്തിനു നിർബന്ധിക്കൽ) തുടങ്ങിയ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു.
2018 ഏപ്രിൽ 3: അതുൽ സിങ്ങും കൂട്ടാളികളും ചേർന്ന് ഉന്നാവ് പെൺകുട്ടിയുടെ പിതാവിനെ മർദിച്ചു. പൊലീസ് പെൺകുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഏപ്രിൽ 8: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ലക്നൗവിലെ വീടിനു മുന്നിൽ സ്വയം തീകൊളുത്തി മരിക്കാനായി പെൺകുട്ടി എത്തി. കേസ് കൂടുതൽ ശ്രദ്ധേയമാകുന്നു.
ഏപ്രിൽ 9: പെൺകുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ചു. ശരീരത്തിൽ നിരവധി മുറിവുകളുണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ഏപ്രിൽ 11: സുരക്ഷയുടെ പേരു പറഞ്ഞ് പെൺകുട്ടിയെയും കുടുംബത്തെയും ഹോട്ടൽ മുറിയിലേക്കു മാറ്റി.
ഏപ്രിൽ 12: കുൽദീപ് സിങ് സെൻഗർ, സഹോദരൻ അതുൽ സിങ് എന്നിവരെയും കൂട്ടാളികളെയും സിബിഐ അറസ്റ്റ് ചെയ്തു.
ഏപ്രിൽ 14: ഉന്നാവ് കേസിൽ രണ്ടാമത്തെ അറസ്റ്റുമായി സിബിഐ. കുറ്റകൃത്യം നടന്ന അന്ന് പെൺകുട്ടിയെ സെൻഗറിന്റെ അടുത്തെത്തിച്ച സ്ത്രീ അറസ്റ്റിൽ.
2019 ജൂലൈ 2: 19 വർഷം പഴക്കമുള്ള കൊലക്കേസിൽ പെൺകുട്ടിയുടെ അമ്മാവൻ അറസ്റ്റിൽ. അതുൽ സിങ്ങായിരുന്നു പരാതിക്കാരൻ. ജില്ലാ കോടതി ഇയാൾക്കു വിധിച്ചത് 10 വർഷം തടവ്.
ജൂലൈ 28: പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാറിൽ റായ്ബറേലിയിൽവച്ച് ട്രക്ക് ഇടിച്ചു. പെൺകുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരുക്കേറ്റു. പെൺകുട്ടിയുടെ രണ്ട് ബന്ധുക്കൾ മരിച്ചു. നെഞ്ചിലും തലയ്ക്കും പരുക്കേറ്റ പെൺകുട്ടിയെ ലക്നൗവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓഗസ്റ്റ് 1: കുൽദീപ് സിങ് സെൻഗറിനെ പാർട്ടിയിൽനിന്നു പുറത്താക്കിയതായി ബിജെപി ഉത്തർപ്രദേശ് പ്രസിഡന്റ് സ്വതന്ത്രദേവ് സിങ് അറിയിച്ചു.
ഓഗസ്റ്റ് 2: എല്ലാ കേസുകളും (5) ഡൽഹിയിലെ സിബിഐ കോടതിക്കു വിട്ട് സുപ്രീം കോടതി. പെൺകുട്ടിക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും സുപ്രീം കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
ഓഗസ്റ്റ് 7: പെൺകുട്ടിയെ സെൻഗർ പീഡിപ്പിച്ചതായി സിബിഐ കോടതിയിൽ. പെൺകുട്ടിയുടെ പരാതി യുപി സർക്കാർ മുഖവിലയ്ക്കെടുത്തില്ലെന്നും സിബിഐ
ഡിസംബർ 16 :കുൽദീപ് സിങ് സെൻഗർ കുറ്റക്കാരനെന്ന് ഡൽഹി കോടതി.
ഡിസംബർ 20: സെൻഗറിന് ജീവിതാവസാനം വരെ തടവ് ശിക്ഷയെന്ന് ഡൽഹി തീസ് ഹസാരി കോടതി
Stories you may Like
- യുപി സർക്കാരിനെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി
- എടവണ്ണപ്പാറ സംഭവത്തിൽ വെളിപ്പെടുത്തലുകളുമായി അദ്ധ്യാപകർ
- 19 കാരിയെ പീഡിപ്പിച്ചു ചുരത്തിൽ ഉപേക്ഷിച്ച ശേഷം മുങ്ങിയത് തമിഴ്നാട്ടിലേയ്ക്ക്
- 'എന്റെ മകനെ തൂക്കിലേറ്റണം': ഉജ്ജയിൻ ബലാത്സംഗക്കേസ് പ്രതിയുടെ പിതാവ്
- കാളികാവിലെ ക്രൂരതയിൽ ഫായിസിന്റെ കുടുംബം മാപ്പുസാക്ഷിയാകുമോ?
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്